തിരുവട്ടൂർ കോവിലകം 3

തിരുവട്ടൂർ കോവിലകം 3
Story Name : Thiruvattoor Kovilakam Part 3

Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

പേടിച്ചരണ്ടു നിൽക്കുന്ന കുട്ടികള്‍ക്ക് മുന്നിൽ കുറച്ചകലെയായി കണ്ടാല്‍ ആരും ഭയപ്പെട്ടു പോകുന്ന രൂപത്തിൽ കറുത്ത ഒരു നായ.

സാധാരണ നായകളേക്കാൾ ഉയരവും വണ്ണവും ആ നായക്കുണ്ടായിരുന്നു. ചെങ്കനൽ പോലെ തിളങ്ങുന്ന രണ്ട് കണ്ണുകള്‍, ക്രമാതീതമായി വളര്‍ന്നു നിൽക്കുന്ന ഉളിപ്പല്ലുകൾ, നീണ്ട നാവില്‍ നിന്നും അപ്പോഴും ഇറ്റി വീഴുന്ന ദ്രാവകത്തിന് ചോരയുടെ നിറമുണ്ടോ എന്ന്പോലും അതിൽ പലരും സംശയിച്ചു.

ഒറ്റനോട്ടത്തിൽ ആരു കണ്ടാലും പേടിച്ച് പോകുന്ന രൂപമായിരുന്നു ആ നായക്ക്.

ഓടിയെത്തിയവരെ കണ്ടതും വല്ലാത്ത ശബ്ദത്തില്‍ ഒന്ന് മുരണ്ട് നായ ഇരുളിലേക്ക് ഓടി മറഞ്ഞു.
എന്തൊക്കെയോ അടക്കം പറഞ്ഞുകൊണ്ട്
മുതിർന്നവർ വീണ്ടും വിരുന്നിലേക്ക്
തിരിച്ചു നടന്നു.

“അങ്കിള്‍ അത് ചാരൂന് നേരെയാ ചാടിയത് . അവൾ കരഞ്ഞപ്പോഴാ ഞങ്ങളും കരഞ്ഞേ”

കുട്ടികള്‍ ശ്യാമിനോട് ഒരേ ശബ്ദത്തില്‍ പറഞ്ഞു .

ചാർവി അപ്പോഴും പേടിച്ചരണ്ട് നിൽക്കുകയായിരുന്നു .

“അച്ഛന്റെ ചാരു കുട്ടി പേടിച്ചു പോയോ”
“സാരല്യട്ടോ അതു പോയില്ലേ , വാ നമുക്ക് അപ്പുറത്തോട്ട് പോകാം “

ശ്യാം കുട്ടികളെയും കൂട്ടി മുറ്റത്തേക്ക്‌ നടന്നു. അവര്‍ വീണ്ടും കളിയും ചിരിയും തമാശയുമായി ആഘോഷം തുടർന്നു.
രാത്രി കൂറേ പിന്നിട്ടപ്പോൾ പാര്‍ട്ടിക്ക് വന്നവര്‍ ഓരോരുത്തരായി പിരിഞ്ഞു .
അവസാനം ആ വലിയ കോവിലകത്ത് ശ്യാം സുന്ദറും, അവന്തികയും, അവളുടെ അച്ഛന്‍ കൃഷ്ണന്‍ മേനോനും, അമ്മയും, ചാർവിയും മാത്രം ബാക്കിയായി .

കോവിലകത്തിന്റെ പൂമുഖത്തേ ചാരുകസേരയില്‍ കൃഷ്ണന്‍ മേനോന്‍ ചാരിക്കിടക്കുന്നു. തൊട്ടടുത്ത വീട്ടിത്തടിയിൽ കൊത്തിയ തൂണ് ചാരി അവന്തികയുടെ അമ്മയും .
കുറച്ച് മാറി മച്ചിൽ ചങ്ങലയിൽ കൊളുത്തിയിട്ട ആട്ടു കട്ടിലില്‍ ശ്യാമും അവനോട് ചേര്‍ന്ന് അവന്തികയും ഇരുന്ന് പാര്‍ട്ടി വിശേഷങ്ങളും കോവിലകത്തേയും പറ്റി സംസാരിച്ചു കൊണ്ടിരുന്നു .

കൃഷ്ണന്‍ മേനോന്റെ മടിയില്‍ ഇരുന്നിരുന്ന ചാർവി അദ്ദേഹത്തിന്റെ നെഞ്ചില്‍ തല ചായ്ച്ച് ഉറങ്ങാന്‍ തുടങ്ങിയിരുന്നു .

” മോളെ ……. ചാരു ഉറങ്ങി അകത്തു കൊണ്ട് പോയി കിടത്തൂ”
“കുട്ടിക്ക് പേടി തട്ടിയിട്ടുണ്ട് ഒരു ചരട് ജപിച്ച് കെട്ടണം . നാളയാവട്ടെ”

അച്ഛന്റെ അടുത്ത് നിന്നും ചാർവിയെ വാങ്ങി ചുമലിൽ കിടത്തി അവന്തിക അകത്തേക്ക് പോയി .
അമ്മയ്ക്കും അച്ഛനും കിടക്കാന്‍ ഒരുക്കിയ മുറിയില്‍ ചാർവിയെ കിടത്തി അവന്തിക പുറത്തേക്ക് നടന്നു .

കോവിലകത്തിന്റെ നടുത്തളത്തിൽ എത്തിയതും മുകളിലേ മുറിയില്‍ ആരോ ചിലങ്ക കെട്ടി നടക്കുന്ന പോലെ ഒരു ശബ്ദം .

അവന്തിക ഒരു നിമിഷം അവിടെ നിന്നു അപ്പോള്‍ ആ ശബ്ദവും .

ഹേയ് തനിക്ക് തോന്നിയതാവും .
നടക്കാന്‍ തുടങ്ങിയ അവന്തികയുടെ പിറകില്‍ നിന്നും വീണ്ടും ആ ചിലങ്കയുടെ ശബ്ദം .
പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കിയ അവന്തിക നില വിളിച്ചു കൊണ്ട് പൂമുഖത്തേക്കോടി.

അപ്പോഴേക്കും അവളുടെ നിലവിളി കേട്ട് ശ്യാമും അവളുടെ അച്ഛനും അമ്മയും അങ്ങോട്ടോടി വന്നു.

“എന്താ എന്തു പറ്റി”

മൂന്നു പേരും ഒരേ ശബ്ദത്തില്‍ ചോദിച്ചു.

“അതാ …. അവിടെ “

അവന്തിക വിറച്ചു കൊണ്ട് കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ മറ്റുള്ളവർക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല .

“എന്താ അവിടെ ഒന്നും ഇല്ലല്ലോ”

“ഉണ്ട് ശ്യാമേട്ടാ ഞാന്‍ കണ്ടതാ ഒരു കറുത്ത പൂച്ച നമ്മള്‍ നേരത്തെ കണ്ടപോലേയുള്ള കണ്ണുകളും പല്ലും ചോര ഇറ്റി വീഴുന്ന നാവും “

“ഇവിടെ ഒന്നും കാണുന്നില്ലല്ലോ മോളേ”

“പിന്നെ അതെങ്ങോട്ട് പോയി”
കൃഷ്ണന്‍ മേനോന്‍ ചോദിച്ചു .

“അത് രൂപം മാറി മൂങ്ങയായി പറന്നു പോയിട്ടുണ്ടാകും. അച്ഛന് എന്താ ഇവൾ ഒരു പൂച്ചയേ കണ്ടു നേരത്തെ കണ്ട നായയുടെ രൂപം മനസ്സില്‍ ഉണ്ടായതോണ്ട് അതു പോലെ അങ്ങ് വിചാരിച്ചു അത്രേയുള്ളു”

ശ്യാം അതു പറയുമ്പോള്‍ മച്ചിന്റെ മുകളില്‍ ചുവന്നു തുടുത്ത രണ്ട് കണ്ണുകൾ അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . ഒരു വലിയ മൂങ്ങയായ് രൂപംമാറിയ പൂച്ച അവിടെ നിന്നും ആ നായ ഓടി മറഞ്ഞ ഭാഗത്തേക്ക് പറന്നു പോയി .

പിന്നീട് വലിയ പ്രശ്നങ്ങളില്ലാതെ രണ്ട് രാവും പകലും കടന്നു പോയി.
മൂന്നാം നാൾ ശ്യാം ഒരു ജോലിക്കാരിയേയും ഒരു വാച്ച്മാനേയും കോവിലകത്ത് നിയമിച്ചു. അന്ന് പുറത്തേക്ക് പോയ ശ്യാം തിരിച്ച് വന്നപ്പോള്‍ ഡോബർമാൻ വിഭാഗത്തില്‍ പെട്ട രണ്ട് പട്ടികളും ഉണ്ടായിരുന്നു കൂടെ.

അന്നത്തെ രാത്രിയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ കടന്നു പോയി .

പിറ്റേന്ന് കാലത്ത് ശ്യാം വീണ്ടും തന്റെ വിദേശത്തേ ഓഫീസ് സന്ദർശിക്കാൻ ദുബായിലേക്ക് യാത്ര തിരിച്ചു .

തിരിച്ച് വരുന്നത് വരേ കൃഷ്ണന്‍ മേനോനോട് കോവിലകത്ത് വന്നു നില്ക്കാനും പറഞ്ഞിട്ടാണ് പോയത് .
ശ്യാമിന്റെ കമ്പനി ഡ്രൈവര്‍ സുകുവിനേയും കോവിലകത്ത് നിയമിച്ചു.

ശ്യാം സുന്ദർ പോയതിന്റെ മൂന്നാം നാൾ അമാവാസിയായിരുന്നു.
കോവിലകത്തിന്റെ മുകളില്‍ സ്വർണ്ണ ഛായം പൂശി സൂര്യന്‍ പടിഞ്ഞാറൻ കടലില്‍ മുങ്ങി .

രാത്രി കനം വെക്കുത്തോറും കോവിലകത്തിന്റെ നീഗൂഢതകളും വളരാൻ തുടങ്ങി .
കോവിലകത്തുള്ളവർ പതിയേ ഉറക്കിലേക്ക് വഴുതി വീണു .

രാത്രിയുടെ മൂന്നാം യാമം പിന്നിട്ടതും അതിശക്തിയായ ഒരു മിന്നല്‍ കോവിലകത്തിന്റെ മേല്‍ പതിച്ചു.
ശക്തമായ കാറ്റില്‍ മരങ്ങൾ ഇപ്പോള്‍ നിലംപ്പൊത്തും എന്ന കണക്കില്‍ ഇളകിയാടൻ തുടങ്ങി .

ഈ സമയം കോവിലകത്തിന്റെ പിന്നിലുള്ള കുളത്തിൽ ഓളങ്ങൾ ശക്തി പ്രാപിച്ച് ഒരു ചുഴിയായ് രൂപാന്തരം പൂണ്ടൂ .രൂപപ്പെട്ട കുളത്തിലെ ചുഴിയിൽ നിന്നും ഒരു കറുത്ത ഭീകര രൂപം കോവിലകം ലക്ഷ്യമാക്കി നടന്നു നീങ്ങി…

( തുടരും…………)