രക്തരക്ഷസ്സ് 19

ജീവനും മാനവും സംരക്ഷിക്കാൻ അവൾ ഓടിക്കയറിയത് വള്ളക്കടത്ത് ദേശത്തിന്റെ ഐശ്വര്യമായ വള്ളക്കടത്ത് ഭഗവതീ ക്ഷേത്രത്തിലേക്കാണ്.

മേനോനും സംഘവും ആ പ്രദേശം മുഴുവൻ തിരച്ചിൽ തുടങ്ങി.

കള്ള കഴു$%&@#$% മോള് എവിടെ പോയി ഒളിച്ചു.രാഘവൻ പല്ല് ഞെരിച്ചു.

എവിടെ പോയൊളിച്ചാലും ഈ രാഘവന്റെ കൈയ്യിൽ നിന്നും നീ രക്ഷപ്പെടില്ല.കേട്ടോടി മറ്റേ മോളേ അയാൾ അലറി.

ശ്രീപാർവ്വതി ഭയന്ന് വിറച്ചു കൊണ്ട് ക്ഷേത്രത്തിലെ ബലിക്കല്ലിന്റെ പുറകിൽ ഒളിച്ചു.

ശ്രീകോവിലിൽ അത്താഴ പൂജ കഴിച്ച് നിദ്രയിൽ ആണ്ട ആദിപരാശക്തിയെ അശ്രു ധാരയിൽ മുങ്ങിയ വിലാപ ഗീതത്തിൽ ഉണർത്താൻ അവൾ ശ്രമിച്ചു.

അമ്മേ ദേവീ കൈ വിടല്ലേ.
കാക്കണേ.എനിക്കാരുമില്ല ന്നെ രക്ഷിക്കണേ.അവൾ മനം നൊന്ത് പ്രാർത്ഥിച്ചു.

പെട്ടന്ന് പിന്നിൽ നിന്നും ആരോ അവളെ ആഞ്ഞു ചവുട്ടി.
പെട്ടന്നുള്ള ആക്രമണത്തിൽ മുൻപോട്ട് തെറിച്ചു വീണ അവളുടെ മുഖം ബലിക്കല്ലിന്റെ പടവിൽ തട്ടി മുറിഞ്ഞു.

പേടിച്ചരണ്ട മുഖത്തോടെ തല ഉയർത്തിയപ്പോൾ പിശാചിന്റെ ചിരിയോടെ പിന്നിൽ നിൽക്കുന്ന രാഘവന്റെ മുഖം അവൾ തെളിഞ്ഞു കണ്ടു.

ന്നെ കൊല്ലല്ലേ.ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാ.
ന്നെ കൊല്ലല്ലേ.അവൾ കൈ കൂപ്പി യാചിച്ചു.

യ്യോ കൊല്ലാനോ.മോളേ ആരും ഒന്നും ചെയ്യില്ല.പക്ഷേ പറയുന്നത് അനുസരിച്ചു നിൽക്കണം.

രാഘവൻ അവളുടെ കവിളിൽ തലോടി.തുടുത്ത ചുണ്ടുകൾ ഞെരടി.കുറച്ചു നേരത്തേക്ക് നിന്നെ ഞങ്ങൾക്ക് വേണം.

ഛീ.അവൾ അയാളുടെ കൈ തട്ടി മാറ്റി.മുഖത്തേക്ക് കാർക്കിച്ചു തുപ്പി.

ചോരയും ഉമിനീരും കലർന്ന ദ്രാവകം രാഘവന്റെ മുഖത്ത് കൂടി ഒഴുകി.

%&&**#%&&@ മോളേ അലറിക്കൊണ്ട് അയാൾ അവളുടെ മുഖത്ത് ആഞ്ഞടിച്ചു.

എന്നിട്ടും കലി തീരാതെ അയാൾ ഇടതൂർന്ന മുടിക്ക് കുത്തിപ്പിടിച്ച് അവളുടെ മുഖം വലിച്ചടുപ്പിച്ച് ആ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു.

ശ്രീപാർവ്വതി ഇരു കൈകളും ഉപയോഗിച്ച് പ്രതിരോധിക്കാൻ തുടങ്ങി.

രാഘവന്റെ മുഖവും കഴുത്തുമൊക്കെ അവൾ മാന്തിക്കീറി.

കാഴ്ച്ച കണ്ട് നിന്ന കുമാരൻ ഓടിച്ചെന്ന് അവളുടെ കൈകൾ ബലമായി പിടിച്ചു മാറ്റി.

കുമാരാ അമ്മയെ ആദ്യം എടുത്തത് ഞാൻ അല്ലേ.തനിക്ക് കിട്ടിയതും ഇല്ലാ അത് കൊണ്ട് മോളേ താൻ എടുത്തോ.

കുമാരൻ പതിയെ അങ്ങോട്ടേക്ക് അടുത്തു.മണ്ണിൽ നിവർന്ന് കിടക്കുന്ന ശ്രീപാർവ്വതിയുടെ ശരീരത്തിൽ അയാളുടെ കണ്ണുകൾ ഓടിനടന്നു.

ഇരയെ കിട്ടിയ പുലിയെ പോലെ അയാൾ നാക്ക് നീട്ടി ചുണ്ട് നനച്ചു.

നീതിക്ക് നിരക്കാത്ത കാഴ്ച്ചകൾ കാണാൻ നിൽക്കാതെ രാത്രി സഞ്ചാരികളായ പക്ഷി മൃഗാതികൾ പോലും അവിടെ നിന്നും പലായനം ചെയ്തു.

കുമാരൻ പതിയെ ശ്രീപാർവ്വതിക്ക് മുൻപിൽ മുട്ട് കുത്തിയിരുന്നു.
പാവം അച്ഛൻ നേരത്തെ പോയി.ഇപ്പോ അമ്മയും പോയി.

മേനോൻ അദ്ദേഹം മര്യാദയുടെ ഭാഷയിൽ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ.

അയാൾ അവളുടെ വസ്ത്രങ്ങൾ വലിച്ചഴിച്ചു.പ്രതിരോധിച്ച അവളുടെ കൈ കാലുകൾ രാഘവനും മേനോനും ബലമായി പിടിച്ചു വച്ചു.

പിന്നെ അവിടെ നടന്നതത്രയും അതിക്രൂരമായിരുന്നു.അത് കാണാൻ സാധിക്കാതെ നിലാവ് പൊഴിച്ച് നിന്ന ചന്ദ്രിക മേഘപാളികളിൽ മുഖമൊളിപ്പിച്ചു.കാറ്റ് പോലും ഗതി മാറി വീശി.

മാൻ പേടയെ കിട്ടിയ സിംഹക്കൂട്ടത്തെ പോലെ ആ ചെന്നായ്ക്കൾ മാറി മാറി അവളെ പിച്ചി ചീന്തി.

സമയം കടന്ന് പോയി.രാത്രിയുടെ മൂന്നാം യാമത്തെ അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി.

കിളുന്ത് പെണ്ണാണ് എപ്പോഴും രതിക്ക് നല്ലത്.വാടിയ താമരത്തണ്ട് പോലെ കിടക്കുന്ന ശ്രീപാർവ്വതിയെ നോക്കി രാഘവൻ ചിരിച്ചു.

സമയം പോകുന്നു.ഇവളെ എന്താ ചെയ്യുക.നേരം പുലർന്നാൽ അപകടമാണ്.

മ്മ്മ്.ന്തായാലും ജീവനോടെ വിട്ടാൽ നമുക്ക് ദോഷം ചെയ്യും.കൊല്ലണം.

ബാക്കി എന്ത് വേണമെന്ന് ഞാൻ പറയാം.മേനോന്റെ കണ്ണുകൾ തിളങ്ങി.

ന്നെ കൊല്ലല്ലേ.ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാ.

അർദ്ധബോധത്തിലും മേനോന്റെ വാക്കുകൾ കേട്ട ശ്രീപാർവ്വതി കരഞ്ഞു കൊണ്ട് പറഞ്ഞു.

നാവടക്കെടീ.രാഘവൻ അവളുടെ മുഖത്ത് ആഞ്ഞു തൊഴിച്ചു.അവൾ വേദനകൊണ്ട് പുളഞ്ഞു.

അയാൾ അവളുടെ മുടിക്കുത്തിൽ പിടിച്ചുയർത്തി ബലിക്കല്ലിൽ ആഞ്ഞടിച്ചു.

അമ്മേ.അവൾ അലറിക്കരഞ്ഞു.തല പൊട്ടി ചോര കുതിച്ചൊഴുകി.പെട്ടെന്ന് പ്രകൃതിയുടെ ഭാവം മാറി.

മഴ മേഘങ്ങൾ തിങ്ങി നിറഞ്ഞു.ആകാശത്ത് വെള്ളിടി വെട്ടി.അതി ശക്തമായ മഴ വള്ളക്കടത്ത് ഗ്രാമത്തിൽ പെയ്തിറങ്ങി.

രാഘവൻ ബലി മൃഗത്തെ പോലെ ശ്രീപാർവ്വതിയുടെ തല ബലിക്കല്ലിൽ അടിച്ചു കൊണ്ടിരുന്നു.അവളുടെ മുഖത്തിന്റെ പാതി ചതഞ്ഞരഞ്ഞു.

മഴവെള്ളത്തോടൊപ്പം അവളുടെ ചുടു നിണവും ബലിക്കല്ലിന് മുകളിലൂടെ ഒഴുകിപ്പടർന്നു.

മരിക്കും മുൻപ് ഒന്ന് കൂടി കേട്ടോ.നിന്റെ തന്തയില്ലേ ആ വാര്യർ കഴു…… അയാളെ കൊന്നതും ഈ രാഘവനാ.

ഇതാ ഈ കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ചാ കൊന്നത്.അയാൾ ചോര പുരണ്ട തന്റെ കൈകൾ അവളുടെ നേരെ നീട്ടി.

മരണത്തിന്റെ പടികടക്കും മുൻപ് ആ വാക്കുകൾ അവളുടെ ചെവിയിൽ ആഴ്ന്നിറങ്ങി.പതിയെ ആ സുന്ദര നയനങ്ങൾ എന്നന്നേക്കുമായി അടഞ്ഞു.

അഭിമന്യുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.മുഖത്തേക്ക് രക്തം ഇരച്ചു കയറി.

കലി പൂണ്ട അയാൾ മുഷ്ടി ചുരുട്ടി നിലത്ത് ആഞ്ഞിടിച്ചു.

എന്നിട്ട് അവർ എങ്ങനെ രക്ഷപെട്ടു തിരുമേനി.ഇത്രയൊക്കെ ചെയ്തിട്ടും അവരെങ്ങനെ രക്ഷപെട്ടു.അഭി പല്ല് ഞെരിച്ചു കൊണ്ട് ചോദിച്ചു.

മേനോന്റെ കുടില ബുദ്ധിയാണ് അതിന് പിന്നിൽ.വാര്യരുടെ ആത്മഹത്യയിൽ മനം നൊന്ത് യശോദ കെട്ടിത്തൂങ്ങിയെന്നും അത് സഹിക്കാൻ പറ്റാതെ ശ്രീപാർവ്വതി ക്ഷേത്രബലിക്കല്ലിൽ തല തല്ലി മരിച്ചതാണെന്നും അയാൾ നാട്ടിൽ പ്രചരിപ്പിച്ചു.

മേനോനെ ഭയന്ന് ആരും മറുവാദങ്ങൾ ഉന്നയിക്കുകയോ സത്യം തേടി പോവുകയോ ചെയ്തില്ല.

എന്നാൽ ശ്രീപാർവ്വതിയുടെ അരുംകൊല നടന്ന ക്ഷേത്രത്തിൽ നിന്നും ദേവീ സാന്നിധ്യം നഷ്ടമായി.

നാട്ടിൽ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി.ക്ഷേത്രത്തിൽ വീണ്ടും ശുദ്ധികലശം നടത്താൻ നോക്കിയെങ്കിലും അതെല്ലാം നിഷ്ഫലമായി.

കാലക്രമേണ വള്ളക്കടത്ത് ദേവിയുടെ മണ്ണ് എല്ലാവരും ഉപേക്ഷിച്ചു.

പ്രശ്നം അവിടം കൊണ്ടും തീർന്നില്ല.കൂട്ടമാനഭാഗത്തിന് ഇരയായി ദുർമരണം വരിച്ച ശ്രീപാർവ്വതിയുടെ ആത്മാവ് അവിടെ നാശം വിതച്ചു തുടങ്ങി.

മരണങ്ങൾ അടിക്കടി ഉണ്ടായി.
കുമാരന്റെ ഭാര്യയെ അവൾ കൊന്നു.രാഘവന്റെ മക്കളെ കൊന്നു.

ഒടുവിൽ മേനോൻ ഇവിടെയെത്തി.
എനിക്ക് അയാളെ സഹായിക്കേണ്ടി വന്നു.

അഭയം തേടി ഈ പടിക്കൽ വരുന്നവരെ നിരാശരാക്കരുത് എന്ന ഗുരു കാരണവന്മാരുടെ ആഞ്ജ ലംഘിക്കാൻ സാധിച്ചില്ല.

അങ്ങനെ ഞാൻ ആവാഹിച്ചു തളച്ച മരത്തിൽ നിന്നാണ് താൻ വഴി ഇന്നവൾ സ്വതന്ത്രയായത്.

പക്ഷേ തിരുമേനി വല്ല്യമ്മയെ അവൾ കൊന്നു.എന്നിട്ടും വല്ല്യച്ഛനെ ഉപദ്രവിക്കാൻ ശ്രമിക്കാത്തത് എന്താ.

ഹ ഹ.താൻ മേനോന്റെ കഴുത്തിൽ കിടക്കുന്ന മാലയിലെ ഏലസ് കണ്ടിട്ടുണ്ടോ.

അതി ശക്തമായ നവദുർഗ്ഗാ മന്ത്രം എഴുതി പൂജിച്ച ചെമ്പോലയാണ് അതിന് ഉള്ളിൽ.

ശ്രീപാർവ്വതിക്കെന്നല്ല ഒരു ബാധയ്ക്കും അയാളെ ഒന്ന് സ്പർശിക്കാൻ പോലും സാധിക്കില്ല.

അഭിമന്യു ഒന്ന് ദീർഘ നിശ്വാസം ചെയ്തു.ആരും പ്രത്യക്ഷത്തിൽ കാണുന്നത് പോലെയല്ല ല്ല്യേ തിരുമേനി.അയാൾ തന്ത്രിയെ നോക്കി.

തന്ത്രി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.എല്ലാത്തിനും അതിന്റേതായ വിധിയുണ്ട് കുട്ടീ.മേനോനുള്ള വിധി എഴുതപ്പെട്ടതാണ്.

കൂടുതൽ സമയം അവിടെ പാഴാക്കാതെ അഭിമന്യു യാത്ര പറഞ്ഞിറങ്ങി.

ഒരുനിമിഷം പെട്ടന്ന് തന്ത്രി അഭിയെ പിന്നിൽ നിന്നും വിളിച്ചു.

ന്തേ തിരുമേനി അഭി തിരികെ തന്ത്രിയെ സമീപിച്ചു.

മേനോന്റെ രണ്ടാമത്തെ പുത്രനായ സുദേവ മേനോന്റെ മകനാണ് താൻ ല്ല്യേ.

അതേ.അഭി,ന്താ തിരുമേനി ഇപ്പോ അത് ചോദിക്കാൻ.അഭി സംശയരൂപേണ തന്ത്രിയെ നോക്കി.

ഒന്നുല്ല്യ.മേനോന്റെ മൂത്ത മകനെ അയാൾ കുളത്തിൽ ചവുട്ടി താഴ്ത്തി കൊന്നതാണ് അറിയോ തനിക്കത്.

ഊവ്വ്.അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്. അഭി പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.

തന്റെ ചോദ്യം കേട്ടപ്പോൾ അഭിയിൽ ഉണ്ടായ മാറ്റം ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം ഒന്നിരുത്തി മൂളി.

ചോദിച്ചൂ എന്ന് മാത്രം.സമയം വൈകിക്കണ്ടാ മടങ്ങിക്കോളൂ.

താന്ത്രിയോട് യാത്ര പറഞ്ഞ് അഭി വേഗം നടന്നു.അയാളുടെ മനസ്സ് കലുക്ഷിതമായി.
**********************************
സിദ്ധവേധ പരമേശിനെ ദർശിച്ചു മടങ്ങിയെത്തിയ രുദ്രശങ്കരൻ കാര്യങ്ങളൊക്കെ തന്ത്രിയെ അറിയിച്ചു.

ഉണ്ണീ പണ്ട് ഉണ്ടായ അനിഷ്ട സംഭവങ്ങൾ നിനക്ക് നിശ്ചയമുണ്ടല്ലോ.ഇനിയുമെങ്ങനെ അവിടെ ദേവീ ചൈതന്യം കൊണ്ട് വരും.

അതിന് വഴിയുണ്ട് അച്ഛാ.ആദ്യം അവളെ അവിടെ നിന്നും പുറത്ത് എത്തിക്കണം.

ഇരയെ കാട്ടി വിളിച്ചാൽ അവൾ വേഗം പുറത്തെത്തും.

അവളെ അവിടെ നിന്നും അകറ്റിയാൽ ഉടനെ അഷ്ടദിക് ബന്ധനം നടത്തി എന്നന്നേക്കുമായി അവളുടെ അങ്ങോട്ടുള്ള പ്രവേശനം തടയുക.

മഹാഭൈരവി യന്ത്രവും മഹാസുദർശ യന്ത്രവും സ്ഥാപിച്ച് ആ ഭൂമി സുരക്ഷിതമാക്കുക.

കാര്യങ്ങളുടെ ഗൗരവാവസ്ഥ മനസിലാക്കിയ ശങ്കര നാരായണ തന്ത്രികൾ വേണ്ട ഒരുക്കങ്ങൾ നടത്താൻ ദേവനെ ചുമതലപ്പെടുത്തി.

കാളകെട്ടി പോലെ ആവാഹത്തിനും മന്ത്രവാദങ്ങൾക്കും പേര് കേട്ട വാഴൂർ ഇല്ലം,കിഴ്ശ്ശേരി മന,പന്തിയൂർ മന എന്നീ മൂന്ന് ഇടങ്ങളിലേക്കും തന്ത്രിയുടെ അറിയിപ്പെത്തി.

സമയം പരിമിതമെന്ന ബോധ്യമുണ്ടായിരുന്നത് കൊണ്ട് അന്ന് തന്നെ തന്റെ സിദ്ധികൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനായി രുദ്രൻ അറയിലേക്ക് പോയി.

അറയിലെ ദേവീ വിഗ്രഹത്തിന് മുൻപിൽ അഞ്ച് തിരിട്ട നെയ്യ് വിളക്ക് തെളിച്ചു.

പത്മാസനത്തിൽ ധ്യാനമിരുന്ന രുദ്രൻ മനസ്സ് ഏകാഗ്രമാക്കി അതി നിഗൂഢമായ മൂല മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.

കാളകെട്ടിയുടെ കാവൽക്കാരനായ സുവർണ്ണ സർപ്പം നിലവറ വാതിലിന് സമീപം കരുതലോടെ നിലയുറപ്പിച്ചു.

അറയിലെ നെയ്യ് വിളക്കിന്റെ നാളത്തിൽ ആ സർപ്പ വീരന്റെ മേനി സ്വർണ്ണം പോലെ തിളങ്ങി.

ഇനി ഏഴ് നാൾ നീണ്ട ധ്യാനത്തിലൂടെ രുദ്രൻ തന്റെ സിദ്ധികൾ നേടും ആരും അറയിൽ കടക്കില്ല.

അതിക്രമിച്ചു കടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ സുവർണ്ണ സർപ്പത്തിന്റെ ദംശനമേറ്റുള്ള മരണം നിശ്ചയം.

ആദിത്യൻ അസ്തമയത്തോട് അടുക്കാൻ തുടങ്ങിയിരുന്നു.
പടിഞ്ഞാറൻ ചക്രവാളം ചെന്താമരച്ചുവപ്പിൽ മുങ്ങി.

അതേ സമയം മംഗലത്ത് തറവാടിനോട് ചേർന്നുള്ള കുളപ്പുരയിൽ രണ്ട് ശരീരങ്ങൾ ഗാഢമായ ആലിംഗനത്തിൽ മുഴുകി.

എന്നാൽ മറ്റൊരാളുടെ കണ്ണുകൾ തങ്ങളെ കാണുന്നത് അവർ അറിഞ്ഞില്ല.