അജ്ഞാതന്‍റെ കത്ത് 8

അജ്ഞാതന്‍റെ കത്ത് 8
Ajnathante kathu Part 8 bY അഭ്യുദയകാംക്ഷി | Previous Parts

വാതിലിലെ മുട്ട് കൂടി കൂടി വന്നു.
രേഷ്മ ചുവരിലെ ഷെൽഫ് ചൂണ്ടി അവിടേക്ക് കയറി നിൽക്കാൻ ആഗ്യം കാണിച്ചു. ഞാൻ എന്റെ സ്പെക്സ് ഊരി ടേബിളിന്റെ മീതെ വെച്ചതിനു ശേഷം അവൾ കാണിച്ചു തന്ന അലമാരയ്ക്കുള്ളിലേക്ക് കയറി. ഞാൻ ഡോറടച്ചതിനു ശേഷമേ അവൾ വാതിൽ തുറന്നുള്ളൂ. അകത്തെന്തു സംഭവിക്കുന്നുവെന്ന് കാണാൻ കഴിയുന്നില്ല കൂറ്റാകൂറ്റിരുട്ട്.
ഡോർ തുറക്കുന്ന ശബ്ദം.

” വാതിൽ തുറക്കാനെന്താ വൈകിയത്?”

റോഷന്റെ ശബ്ദം.

” അത്…. ഞാൻ ടോയ്ലറ്റിലാരുന്നു.”

” നിന്റെ സാലറി ഇട്ടിട്ടുണ്ട്. പിന്നെ ഞാൻ മേഡത്തോട് നമ്മുടെ കാര്യം സംസാരിച്ചു കഴിഞ്ഞു.നിന്റെയും എന്റെയും വീട്ടിൽ മേഡം തന്നെ സംസാരിക്കാമെന്നും പറഞ്ഞിട്ടുണ്ട്.

അതിന് രേഷ്മയുടെ മറുപടിഇല്ല.

” രേഷ്മാ നിനക്കെന്താ ഒരു സന്തോഷമില്ലാത്തത്?”

“തലവേദനിക്കുന്നു റോഷൻ “

” നീ പോയി കുളിച്ചിട്ടു വാ ഞാൻ വെയ്റ്റ് ചെയ്യാം “

“ഇന്നു വയ്യ. എന്തായാലും കല്യാണക്കാര്യത്തിൽ ഒരു തീരുമാനമായല്ലോ? നാട്ടുകാരറിഞ്ഞു കെട്ടുമോ അതോ ഇതിനകത്തു വെച്ചോ? “

അവളുടെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞിരുന്നു.

” രേഷ്മാ നീയെന്താ പറയുന്നത്?”

“റോഷൻ ഒരു കൂട്ട വിവാഹം നടത്തേണ്ടി വരുമല്ലോ?! എന്നെ മാത്രമല്ല അമലയേയും ടീനയേയും കൂടി വിവാഹം ചെയ്യുമോ?”

അവളുടെ ശബ്ദം ഉയർന്നു.

“ഓഹോ അപ്പോ അതാണ് കാര്യം….. ചെയ്തേക്കാം അതിനെന്താ?. അവളുമാർ കാര്യം പറഞ്ഞു അല്ലേ? നിങ്ങളുടെ മരണം വരെ ഈ മഠം വിട്ട് പോവാൻ കഴിയാത്ത സ്ഥിതിക്ക് മൂന്നു പേരേയും ഞാൻ തന്നെ വിവാഹം ചെയ്യുന്നതല്ലേ നല്ലത്”

അവന്റെ സ്വരം മാറിയിരുന്നു.

“പെണ്ണിന്റെ ബലഹീനത പ്രണയമാണെന്ന് തിരിച്ചറിഞ്ഞ് മുതലെടുക്കാൻ നാണമില്ലെ നിനക്ക്?”

മറുപടിക്കു പകരം ഒരു അടിയുടെ ശബ്ദം കേട്ടു.

“അതെടി എനിക്ക് നാണമിത്തിരി കുറവാണ്.അഹങ്കരിച്ചാൽ കൊന്നുകളയും. നിന്നെ മാത്രമല്ല എല്ലാറ്റിനേയും”

“കൊല്ലെടാ ഇതിലും ഭേതം അതാണ്. ചാവുന്നതിനു മുമ്പേ നീയാരാണെന്ന് ഞാൻ ലോകത്തെയറിയിക്കും. നീയിവിടെ നടത്തുന്ന പരീക്ഷണങ്ങളെ പറ്റിയും “

വീണ്ടും ഒരടി ശബ്ദവും അവൾ മറിഞ്ഞു വീണത് അലമാരയുടെ സൈഡിലേക്കായതിനാൽ ഞാൻ ഭയന്നു പോയി. എന്റെ ശക്തമായ ചുവരു പറ്റൽ കാരണമാകാം അലമാരയുടെ മറു ഭാഗം ഒരു ഡോറു പോലെ പതിയെ തുറന്നു.
കട്ടപിടിച്ച ഇരുട്ടിനോടു പെരുതി ഞാൻ സ്വയം കാഴ്ചയേകിയപ്പോൾ അത് ഓട്ടുരുളിയും പഴയ സാധനങ്ങളും കൂട്ടിയിട്ട മുറിയാണെന്നു ബോധ്യമായി. പാതി തുറന്നു ചാരിയിട്ട വാതിലുകൾ എനിക്കാശ്വാസമായി.

“നിന്നെക്കൊണ്ട് ഒരു ചുക്കും കഴിയില്ലെടീ. നീയീ മുറിവിട്ടിനി പുറത്തിറങ്ങിയാലല്ലേ എന്തും നടക്കൂ.അതിനി ഉണ്ടാവില്ല. നീയിവിടെ കിടന്നു കൂവിയാലും ഒരാളും വരില്ല.എന്നും രാത്രി നീ തന്നെയാ 8 മണിക്കൂർ ബോധംകെട്ടുറങ്ങാനുള്ള മരുന്ന് രോഗികൾക്ക് കൊടുക്കുന്നത്.ഈ വീട് ഇടിഞ്ഞു പൊളിഞ്ഞാലും 8 മണിക്കൂർ കഴിയാതെ അവർ അറിയില്ല.”

റോഷന്റെ ശബ്ദം കേൾക്കാം.

” രേഷ്മാ ഇനി നീ അറിയാതിരിക്കണ്ട ഞാനെന്താണിവിടെ ചെയ്യുന്നതെന്ന്.”

ഞാൻ ചെവി ചുവരിനോട് ചേർത്തുവെച്ചു

“ഏറ്റവും മാരകമായ ഹെറോയിനിൽ നിന്നും മനുഷ്യനെ ഭ്രാന്തനാക്കാൻ കഴിവുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്.ഒന്നര രണ്ട് മാസത്തെ തുടർച്ചയായ ഉപയോഗം മൂലം ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാൻ കഴിയില്ല ആർക്കും. എന്റെ പ്രവർത്തനങ്ങളിൽ എതിരെ നിന്നവരെ എല്ലാം ഞാൻ തട്ടി മാറ്റിയിട്ടേയുള്ളൂ. ഇവിടുള്ള ഓരോ രോഗിയും എന്റെ പരീക്ഷണമൃഗങ്ങളാവാൻ പോവുകയാണ്.ഈ നീയടക്കം.ഹഹഹഹ”
അവൻ ഉറക്കെയുറക്കെചിരിച്ചു.

” ഇത് കൊണ്ട് നിന്റെ നാശമാണ് വരാൻ പോകുന്നത് അത് നീ ഓർത്തോ “

“നാശമല്ലെടീ നേട്ടം. ലോകം കണ്ട സമ്പന്നന്മാരിലേക്ക് ഈ ബിസിനസ് വഴി ഞാൻ ഉയരും. കൂടെ നിന്നാൽ നിനക്കായിരുന്നു നേട്ടം. എതിർത്തതിന്റെ പേരിൽ ഞാൻ ആദ്യം തീർത്തത് എന്റെ പിതാവിനെ തന്നെയാണ്.”

” ഇതു പോലെയുള്ള നേട്ടം എനിക്ക് വേണ്ട. നീയൊക്കെ മനുഷ്യ ജന്മം തന്നെയോ? ത്ഫൂ….”

ഞാൻ പതിയെ ഡോർ ലക്ഷ്യമാക്കി നടന്നു.പുറത്തു കടന്നു ഇരുവശത്തും കുഞ്ഞുകുഞ്ഞു മുറികൾ. അവയിൽ ഉള്ളവരെല്ലാം നല്ല മയക്കത്തിൽ.എങ്ങും എണ്ണയുടെയും പച്ചമരുന്നുകളുടേയും ഗന്ധം. വഴി കണ്ടെത്താൻ ഞാൻ പാടുപെട്ടു.കഴിഞ്ഞു പോയ മുറികൾക്കു മുമ്പിലൂടെ തന്നെ ഞാൻ വീണ്ടും വീണ്ടുമെത്തിയതെന്ന് അത്ഭുതത്തോടെ ഞാൻ മനസിലാക്കിയിരുന്നു.
ഭയം മനസിനെ ഗ്രസിച്ചു തുടങ്ങി. രേഷ്മയെ രക്ഷപ്പെടുത്തണമെങ്കിൽ അലോഷിക്കൊപ്പമെത്തണം. അവിടെത്താൻ കഴിഞ്ഞില്ലെങ്കിൽ എന്റെ മരണവും നടക്കും.
ഇടത്തോട്ടുള്ള വഴി ഇറങ്ങിയപ്പോൾ അത് കുറേയേറെ താഴേക്ക് പോയി. അവിടെ മൊത്തം വല്ലാത്ത വെളിച്ചമായിരുന്നു. സൈഡിലെ വലിയ ബൾബിൽ നിന്നും വിന്യസിച്ച വെളിച്ചത്തിൽ അതൊരു തുരങ്കമാണെന്നു തോന്നി. കെട്ടിക്കിടക്കുന്ന ചളിയുടേയും അഴുകിയ മാംസത്തിന്റേതും ഇടകലർന്ന ഗന്ധം.എനിക്കു മനംപിരട്ടി. പെടുന്നെനെ വെളിച്ചം അണഞ്ഞു. ഞാൻ ഇരുട്ടിൽ കുറച്ചു കൂടി മുന്നോട്ട് പോയി.തൊട്ടു മുന്നിൽ ആ വഴി അവസാനിച്ചതായി തോന്നി എന്റെ നീട്ടിപ്പിടിച്ച കൈകൾ ചുവരിൽ തട്ടി നിന്നു.. തണുപ്പ് കൂടിക്കൂടി വന്നു. കൈകൾ കൂട്ടിത്തിരുമ്മി ഞാൻ നടന്നു. ആരോ നടന്നു വരുന്ന ശബ്ദം പോലെ ഇരുട്ടിൽ ഒന്നും വ്യക്തമാവുന്നില്ല എവിടെയോ ഒരു പെണ്ണിന്റെ കരച്ചിൽ. അത് രേഷ്മയാവുമോ?ഞാൻ പിൻതിരിഞ്ഞപ്പോൾ എനിക്കു പിന്നിൽ ആരോ ഉള്ളതുപോലെ. കൈയെത്തിച്ചു ഞാൻ നോക്കിയപ്പോൾ ഇളം ചൂടുള്ള ഒരു പതുപതുപ്പ്. അത് ഷർട്ടിടത്ത ഒരു പുരുഷനാണെന്നു തിരിച്ചറിയും മുന്നേ ഞാനയാളുടെ കൈക്കുള്ളിൽ ഞെരിഞ്ഞമർന്നു. വായും മൂക്കും ഒരുമിച്ചു പൊത്തിയതിനാൽ എതിർക്കാനുള്ള ശക്തി കുറഞ്ഞു. പിടുത്തം വിട്ടു. ഞാൻ തറയിലേക്ക് വീണു. തല എന്തിലോ ശക്തിയായി ചെന്നിടിച്ചു. കണ്ണിനു മുന്നിൽ സ്വർണ നക്ഷത്രങ്ങൾ മിന്നി മാഞ്ഞു. അയാളുടെ ദേഹം എന്റെ ദേഹത്തേയ്ക്കമരാനുള്ള ശ്രമമാണെന്നു തിരിച്ചറിഞ്ഞു. വൃത്തികെട്ട മണമുള്ള അയാളുടെ വായ എന്റെ ചുണ്ടു ലക്ഷ്യം വെച്ചു താണു.

ഞാൻ മുഖം തിരിച്ചു.ഇരുളിലെവിടെയോ ഒരു പെണ്ണിന്റെ കരച്ചിൽ വീണ്ടും. അയാളുടെ ശ്രദ്ധ മാറി. വലതുകൈയിലെന്തോ തടഞ്ഞു.കല്ലിനു സമാനമായ മറ്റെന്തോ. ഒന്നും നോക്കിയില്ല ഒരൊറ്റയടി അത് വെച്ച് ആ തടിയന്റെ തല ലക്ഷ്യം വെച്ച്.അത് കൊണ്ടു. ഒരു വികൃത ശബ്ദമുണ്ടാക്കി അയാൾ തലപൊത്തി എഴുന്നേറ്റു. ആയൊരു ടൈം മതിയായിരുന്നു എനിക്ക്.
ഞാൻ എഴുന്നേറ്റ് ഓടി.എവിടെയൊക്കെയോ വീണു കാൽമുട്ടിന് വല്ലാത്ത വേദന. തല പൊട്ടിപ്പൊളിയുന്നതു പോലെ. എവിടെയോ പെൺകുട്ടികളുടെ കൂട്ടക്കരച്ചിൽ.ഒരു വെളിച്ചം കണ്ടു. എന്റെ കൈപ്പത്തിയാകെ ചോര.ഞാനത് നോക്കി ഓടി. അയാളെന്റെ പുറകിന് വരുമെന്ന ഭയം മാഞ്ഞു.

ആരുടെയോ സംസാരം കേൾക്കാം. എനിക്കിപ്പോൾ രേഷ്മയുടെ മുറിയുടെ വാതിൽ കാണാം. അവിടെ നിൽക്കുന്ന പെൺകുട്ടികളെ കാണാം. തുറന്നിട്ട വാതിൽ വിടവിലൂടെ പുറം തിരിഞ്ഞു നിൽക്കുന്ന അലോഷിയെ കാണാം.

” സർ പ്ലീസ്……”

പറഞ്ഞു വന്നത് ഞാൻ മുഴുവൻ പറഞ്ഞുവോ? കണ്ണിൽ ഇരുട്ടടിച്ചു കാലുകൾ കുഴഞ്ഞു.ശരീരം വെറുമൊരു പഞ്ഞിത്തുണ്ടു പോലെയായി. ആരൊക്കെയോ എന്റടുത്തേക്ക് ഓടി വരുന്നുണ്ട്.
മുകളിൽ കറങ്ങുന്ന ഫാനാണ് ആദ്യം കണ്ടത്.ചുറ്റിലും മുഖങ്ങൾ തെളിഞ്ഞു. അലോഷി പ്രശാന്ത് രേഷ്മ, പേരറിയാത്ത മൂന്നാല് പെൺകുട്ടികൾ.അവരെല്ലാവരും എന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.

“താൻ കിടന്നോളൂ. “

‘അലോഷിയുടെ ശബ്ദം. ഞാൻ രേഷ്മയുടെ ബെഡിലാണ്. മുറിയിലെ ചെയറിൽ കൈകൾ ചേർത്ത് ബന്ധിപ്പിച്ച നിലയിൽ റോഷൻ ഉണ്ട്. ചുണ്ട് പൊട്ടി ചോരയൊലിക്കുന്നു.
സമയമെന്തായെന്നു ഞാൻ വാച്ചിൽ നോക്കി. 5.17. രേഷ്മ ഒരു ചെറുപുഞ്ചിരിയോടെ ബെഡിൽ വന്നിരുന്നു.

“നേരം പുലർന്നോ? “

ഞാൻ ചോദിച്ചു.

“പുലർന്ന് വരുന്നു”

അലോഷിയുടെ ശബ്ദം. പുറത്ത് ബൂട്ടുകളുടെ ശബ്ദം.

“സർ അവരെത്തി “

പ്രശാന്ത് പറഞ്ഞത് കേട്ട് അലോഷ്യസ് പുറത്തേക്ക് പോയി. ഉടനെ തന്നെ തിരികെ വന്നു.കൂടെ നാല് പോലുസുകാരുണ്ടായിരുന്നു. റോഷന്റെ കൈകൾ പിന്നിലേക്ക് ചേർത്ത് വിലങ്ങ് വെച്ചു.

“സർ പെൺകുട്ടികളോടും ഇറങ്ങാൻ പറയൂ.അവരേയും രോഗികളേയും കൊണ്ടുപോകാനുള്ള വാഹനം പുഴക്കക്കരെ നിൽപുണ്ട്.”

വന്നവരിലെ എസ്ഐ പറഞ്ഞു.
രേഷ്മയുടെ കൺകളിൽ സന്തോഷം. അത് മറ്റുള്ളവരിലേക്കും പടർന്നു.

“സർ “

ഞാൻ വിളിച്ചു. അലോഷിയും പോലീസുകാരും തിരിഞ്ഞു നോക്കി.

” താഴെ തുരങ്കത്തിൽ ഒരാളുണ്ട് “

” ആ തമിഴനെയല്ലേ തന്നെ ഉപദ്രവിച്ച?”

” ഉം “

” പിടിച്ചു. “

തുടർന്ന് കണ്ണിറുക്കി ചിരിച്ചു.
ഞാൻ പതിയെ എഴുന്നേറ്റു. നടക്കാൻ നല്ല പ്രയാസം തോന്നി. കാൽമുട്ടിനാണ് വേദന.മേശപ്പുറത്ത് വെച്ച കണ്ണാടിയെടുത്തു മുഖത്ത് വെച്ചു. രോഗികളെയാണ് ആദ്യം അക്കരെയെത്തിച്ചത് പിന്നീട് നഴ്സുമാരെ പിന്നെ റോഷനെയും തൊമ്മിയേയും കൊണ്ടിറങ്ങും മുന്നേ പോലീസ് മഠം പൂട്ടി സീൽ വെച്ചിരുന്നു.
തൂക്കുപാലം കയറുമ്പോൾ അലോഷിയുടെ കൈകൾ സഹായിച്ചു. എന്തൊക്കെയോ ചോദിച്ചറിയാനുണ്ടായിരുന്നു.എന്റെ മുഖഭാവം കണ്ടാവാം
തിരികെ കാറിലിരിക്കെ അലോഷിപറഞ്ഞു.

“വേദ വലിയൊരു റാക്കറ്റിലേക്കെത്താനുള്ള ആദ്യ കണ്ണിയാണ് അവൻ. അവനിലൂടെ വേണം പിടിച്ചു കയറാൻ .അവനാരാണെന്ന് അറിയാമോ നിനക്ക്?”

ഇല്ല എന്നർത്ഥത്തിൽ ഞാൻ തല ചലിപ്പിച്ചു.

” പള്ളിക്കൽ ഫിലിപ്പോസിന്റെ മകനാ”

“ഏത് എഴുത്തുകാരൻ….?!”

“അതെ. മൂന്നു മാസം മുന്നേ ഹൃദയാഘാതം വന്നു മരണപ്പെട്ട ഫിലിപ്പോസിന്റെ “

ഞാനുമായി ഒരിക്കലദ്ദേഹം ഒരഭിമുഖത്തിൽ സംസാരിക്കയുണ്ടായി.

“സർ ഫിലിപ്പോസിന്റേത് കൊലപാതകമാണോ?”

എന്നിലെ അന്വേഷി ഉണർന്നു.

“അല്ല ഹൃദയസ്തംഭനം”

തുടർന്ന് ഞാൻ രേഷ്മയുടെ മുറിയിൽ ഒളിച്ചിരുന്നു കേട്ട കാര്യങ്ങളെല്ലാം അലോഷിയോടു പറഞ്ഞു.

“നിന്നെ കാണാതായത് ഞാനറിയുന്നത് ഒരു പെണ്ണിന്റെ കരച്ചിൽ കേട്ടപ്പോഴാണ്. അകത്ത് നീയാണെന്നോർത്തിട്ടാണ് വാതിൽ ചവിട്ടിത്തുറന്നത്. ഞങ്ങളാ സമയം അവിടെത്തിയില്ലായിരുന്നെങ്കിൽ ആ പെൺകുട്ടി ഇപ്പോൾ ജീവനോടെ ഉണ്ടാവില്ലായിരുന്നു. കുറച്ചു നേരം അവനുമായി ഗുസ്തി പിടിക്കേണ്ടി വന്നുവെങ്കിലും. അവനെക്കൊണ്ടല്ലാം പറയിച്ചു.”

” പോലീസിലെങ്ങനെയറിയിച്ചു.?”

ഇവിടെ ബോഡർ ആയതിനാൽ കേരളാ പോലീസ് ആണോ എന്ന കാര്യത്തിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. ലാന്റ് ഫോണിൽ നിന്നും സിഎം നെ വിളിച്ചു കാര്യം പറഞ്ഞു. ചാച്ചന്റെ പഴയൊരു കളിക്കൂട്ടുകാരനാണ് സി.എം.ന്യൂസ് ലീക്കാവാതിരിക്കാൻ ഞാൻ പ്രത്യേകം സുപാർശ ചെയ്തിട്ടുണ്ട്. ബാക്കി അവർ നോക്കിക്കോളും “

” ഇനിയിപ്പോ അടുത്ത സ്റ്റെപ്പ്?”

” തന്നെയേതെങ്കിലും ഒരു ഹോസ്പിറ്റലിൽ കാണിക്കണം”

ഞാൻ വെറുതെ ചിരിച്ചു.

” അത് കഴിഞ്ഞ് തുളസിയിലേക്ക്.എത്തിപ്പിടിക്കാൻ ആകെയുള്ളത് റോഷൻ തന്ന മൊബൈൽ നമ്പറാണ്.”

അതും പറഞ്ഞ് അലോഷി പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഓൺ ചെയ്തു. ഞാനും അത് മറന്നിരിക്കയായിരുന്നു.

മുത്തങ്ങ സ്റ്റേഷനിൽ പോയതിന് ശേഷമാണ് ഞങ്ങൾ മടങ്ങിയത്. വഴിയിലൊരു തട്ടുകട കണ്ടതോടെ വിശപ്പ് കൂടി .

” പ്രശാന്ത് നമുക്കിവിടുതെന്തേലും കഴിക്കാം.”

ഞങ്ങളിറങ്ങി കപ്പയും കഞ്ഞിയും നല്ല കാന്താരി പൊടിച്ചതും കഴിഞ്ഞപ്പോൾ ക്ഷീണമൊക്കെ പറന്നു പോയി. അലോഷിയുടെ ഫോൺ ശബ്ദിച്ചു.

“ഹലോ ഷരവ്…”
………
“എപ്പോ ?”
…….
“ഉറപ്പാണല്ലോ അല്ലെ?”
…….
” റിട്ടേൺ എന്നാണ് ”
……..
“രണ്ടു പേരും ഉണ്ടോ?”
…….
“ഒകെ.താങ്ക്സ് “

ഫോൺ കട്ട് ചെയ്തു.

“Skybird ട്രാവൽസിലെ ഷരവ് ആണ് വിളിച്ചത്.അന്ന് തൗഹബിൻ പരീതിനൊപ്പം ഷാനി എന്നൊരു യുവതി യാത്ര ചെയ്തിട്ടുണ്ട്. ഇന്ന് ഈവനിംഗ് ഫ്ലൈറ്റിന് റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് “

” ആകെ കുഴങ്ങിയല്ലോ.”

അലോഷി ശബ്ദിക്കുന്നില്ല. ഫോണിൽ ആരെയോ വിളിക്കുന്നു.

” ഞാൻ പറയുന്ന നമ്പർ എടുത്തിരിക്കുന്നത്ത് ആരാണെന്നു കണ്ടു പിടിക്കണം.”

……

” ആണെന്നു തോന്നുന്നു. നമ്പർ 955……. 11 വേഗം വേണം.”

പിന്നീട് എന്നെ നോക്കി പറഞ്ഞു

” എല്ലാം ശരിയാകുമെടോ. തന്നെയൊന്നു ഹോസ്പിറ്റലിൽ കാണിക്കണം.”

“അതിന്റെ പ്രശ്നമില്ല.ഞാൻ ഒകെ “

അലോഷി ചിരിച്ചു.
എന്റെ ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ

“ഹലോ വേദപരമേശ്വർ. ആരാണ്?..”

” ഞാൻ ആരാണ് എന്നത് ചോദ്യമില്ല വേദ. എനിക്ക് വേണ്ടതെന്തെന്നു നിനക്കറിയാം.അതിങ്ങ് തരിക. നിനക്കൊപ്പമുള്ളതാരെന്നും എനിക്ക് അറിയണ്ട. ഇന്ന് വൈകീട്ട് മൂന്ന് മണിക്കു മുന്നേ എനിക്ക് ഒരു മറുപടി നീ തരണം, അല്ല തരും ”
ഒരു പരുക്കൻ സ്വരം

“നിങ്ങളാരാ?”

” ഞാൻ പറഞ്ഞു അത് നീയറിയണ്ട. നീ ബുദ്ധിമതിയാണ്. അതിബുദ്ധിമതി, പറഞ്ഞതനുസരിച്ചില്ലെങ്കിൽ സുനിതയോ സീനയോ അമൃതയോ ആയി നീ മാറും. നിന്റെയോരോ ചലനങ്ങളും ഞാനറിയുന്നുണ്ട്. മരിക്കാൻ തയ്യാറായി കൊള്ളുക.കാർ പിന്നിൽ നിന്നും വരുന്ന ലോറിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞാൽ തീരാവുന്നതേയുള്ളൂ നിന്റെ ജീവൻ”
ഫോൺ കട്ടായി .
പിന്നിൽ തുടരെ ഹോണടിക്കുന്ന പാണ്ടി ലോറിയുടെ ശബ്ദത്തിൽ പ്രശാന്തിന്റെ ശ്രദ്ധ മാറി. കാർ നേരെ കൊക്കയിലേക്ക്

മരണത്തെ ഞാൻ കണ്ടു കണ്ണുകൾ ഇറുക്കെയടച്ചു. എന്തിലോ ശക്തമായി ഇടിച്ച ശബ്ദം.

“സർ “

പ്രശാന്തിന്റെ ശബ്ദം. ഞാൻ കണ്ണു തുറന്നു. കാറിനു മുന്നിൽ വിജനത മാത്രം. എന്റെ ഇരുപ്പിനു സ്ഥാനചലനം സംഭവിച്ചില്ല.കാർ മറിഞ്ഞില്ലെ?

“വേദ ഡോർ തുറന്ന് പതിയെ ഇറങ്ങണം, “

“എന്താ പറ്റിയത് സത്യത്തിൽ .”

അലോഷിയുടെ ചോദ്യത്തിന്

” കാർ എന്തിലോ തട്ടി നിൽക്കുകയാണിപ്പോൾ.എത്രയും പെട്ടന്ന് പുറത്തിറങ്ങി പിന്നിലേക്ക് വലിക്കണം”

ഞാനും അലോഷിയും പുറത്തിറങ്ങി.പ്രശാന്ത് പറഞ്ഞത് ശരിയാണ് വലതു സൈഡിലായുള്ള കൊക്കെയിലേക്ക് ചാഞ്ഞ ഒരു ഉണക്ക വേരിൽ തട്ടി നിൽക്കുകയാണ്. പിന്നാലെ വന്ന ഒരു ജിപ്സിയിൽ നിന്നും നാല് സായിപ്പുമാരും വണ്ടി നിർത്തി ഞങ്ങളെ സഹായിച്ചു.

ദൈവത്തിനും വിദേശികൾക്കും നന്ദി പറഞ്ഞ് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
പിന്നീടുള്ള യാത്രയിൽ എല്ലാവരും മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് ഞാൻ തന്നെയായിരുന്നു.

“അവർക്ക് ഞാൻ എന്തോ നൽകണമെന്നു പറയുന്നുണ്ട് സർ, “

” ഉം.”

അലോഷിയിൽ നിന്നും ഒരു മൂളൽ മാത്രം .കണ്ണുകളടച്ച് സീറ്റിൽ ചാരിയിരിക്കയാണ്.

“സർ അതാണെങ്കിലോ ഫോർമുല ?”

അലോഷി മുന്നോട്ടാഞ്ഞ് ഉഷാറായി ഇരുന്നു.

” ആയിരിക്കാമെന്നല്ല അത് തന്നെയാണ്.”

” പക്ഷേ എന്റെ കൈയിൽ……!”

ഞാൻ വിക്കി .

” മുഴുവൻ പറയട്ടെ വേദ. വേദയുടെ കൈവശം അങ്ങനൊന്നുണ്ടെങ്കിൽ അതേ പറ്റിവേദയ്ക്ക് അറിവില്ലെങ്കിൽ അതിനർത്ഥമെന്താ?”

ഞാൻ ചോദ്യം മനസിലാവാതെ മിഴിച്ചു നിന്നു.

” അതായത് അവർക്ക് വേണ്ടതെന്തെന്ന് വേദയ്ക്ക് അറിയില്ലെത്തിൽ…….?”

“എന്റെ കൈകളിലങ്ങനൊന്നുമില്ലാന്ന് “

” അങ്ങനെയല്ല. അതേ പറ്റി നിനക്കറിവില്ലെങ്കിൽ നിന്റെ കൈളിൽ അവയുള്ളത് നിനക്കറിയില്ല എന്ന രീതിയിൽ ചിന്തിക്കുക. അതിനർത്ഥം അത് നീയറിഞ്ഞു കൊണ്ട് മറച്ചുവെക്കുകയല്ലാ എങ്കിൽ…… പിന്നെ ഈ പ്രശ്നങ്ങൾക്കും ഒരു പാട് മുന്നേ മരണപ്പെട്ട അച്ഛന്റെ കേസ്. അച്ഛന്റെ മുറിയാണവർ വിശദമായി നോക്കിയത് അതിനർത്ഥം അച്ഛന്റെ കൈവശമുള്ള ഏതോ രേഖകൾ അതാണവർക്ക് വേണ്ടത്. “

ഞാൻ ചിന്തിച്ചു ശരിയാണ്. എന്റെ മുറിയേക്കാൾ അവർ വലിച്ചു വാരിയിട്ടത് അച്ഛന്റെ മുറിയാണ് ..

“വേദാ ആലോചിക്കുക. അച്ഛനിൽ നിന്നും എന്തെങ്കിലും സൂക്ഷിക്കാനായി എടുത്തു വെച്ചിട്ടുണ്ടോ എന്ന്.
ഇനിയതല്ലായെങ്കിൽ അച്ഛൻ സൂക്ഷിച്ചു വെച്ചതെന്തെങ്കിലും…..”

ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. എന്തെങ്കിലും കാണുമോ?
അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു. അദ്ദേഹം ഫോണിൽ സംസാരം തുടങ്ങി.

എന്തായിരിക്കും അവർ തേടുന്ന ഫോർമുല ? അപ്പയുടെ മെയിൽ ചെക്ക് ചെയ്യണം.അത് ചിലപ്പോൾ ഉപകാരപ്പെടും. എന്തായാലും വീടെത്തട്ടെ.
അലോഷി ഫോണിലെ സംസാരം നിർത്തി.

“വേദ ദീപ അഡ്മിറ്റായ ഹോസ്പിറ്റലിൽ നിന്നുമാണ് കാൾ വന്നത്. ദീപയ്ക്ക് ഫിറ്റ്സ് വന്നു ഐ സി യു വിലേക്ക് മാറ്റിയിട്ടുണ്ട്. “

ഞെട്ടലാണുണ്ടായത്.

” അതിന്റെ കുറച്ചു മുന്നേ അരവിയവിടെ ചെന്നിരുന്നെന്ന് “

അങ്ങനെയെങ്കിൽ അവൻ……

എനിക്കാകെ സങ്കടം വന്നു തുടങ്ങി.

“താൻ വിഷമിക്കേണ്ടെടോ… അവളുടെ ആ അവസ്ഥയ്ക്ക് കാരണം അരവിന്ദല്ല.അരവിന്ദ് പോയതിനു ശേഷം ദീപയെ കാണാൻ മുഖത്ത് മൂക്കിനു താഴെ കറുപ്പടയാളമുളള ഒരു സ്ത്രീ വന്നിരുന്നെന്നാണ് “

“സർ പോലീസിന്റെ ഭാഗത്തു നിന്നും നമുക്ക് വല്ല സഹായവും കിട്ടുമോ?”

“ചാൻസ് കുറവാണ്. “

വേദ റെസ്റ്റ് എടുക്കു രണ്ട് ദിവസം. ക്ഷീണം മുഖത്ത് കാണുന്നുണ്ട്. “

ഞാൻ ഒന്നും പറഞ്ഞില്ല.
ഉച്ചയൂണ് വഴിയിലെവിടെയോ നിന്ന് കഴിച്ചു. സ്റ്റുഡിയോ ഫ്ലാറ്റെത്തുമ്പോൾ വൈകുന്നേരമായിരുന്നു.

“ഇന്ന് നന്നായി ഒന്നുറങ്ങു മനസിനെ ഫ്രീയാക്കി വിട്ടിട്ട് “

മുറിയിലെത്തി ഒന്ന് കുളിച്ചു കിടന്നതേ ഓർമ്മയുള്ളൂ.
ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണുണർന്നത്.
അരവിയായിരുന്നു.

“എന്താടാ പാതിരാത്രിക്ക്?”

” പാതിരാത്രിയോ? മണി എട്ടാവുന്നതേയുള്ളൂ.”

“നീയെന്തിനാണ് വിളിച്ചത്?”

“ഓഹ് പറയാൻ മറന്നു. മേഡത്തിന് ഒരാക്സിഡണ്ട് പറ്റി. ഞാൻ ബാംഗ്ലൂരിനു പോവുകയാണ് “

“യ്യോ എന്താ പറ്റിയത്?”

“വിശദമായൊന്നും അറിയില്ല.എനിക്ക് 10 മിനിട്ട് മുന്നേ ഒരു കോൾ വന്നതാണ്. ഞാനിറങ്ങുവാ. അവിടെത്തിയിട്ട് വിളിക്കാം”

പിന്നെയെന്തോ ഉറക്കം വന്നില്ല. ബാൽക്കണ്ണിയിലേക്ക് നടന്നു.ഉറങ്ങാത്ത നഗരം പൊട്ടുവെളിച്ചം പോലെ നീങ്ങുന്ന വാഹനനിര.

“വേദേച്ചി ഫ്രൈഡ് റൈസ് കിച്ചണിലുണ്ട്. ഞാനിറങ്ങുവാ “

അവസാനത്തെ താമസക്കാരിയും യാത്രയായി. ഇന്ന് ഇവിടെ ഞാൻ മാത്രമേയുള്ളൂ. കുറേയേറെ ചിന്തിച്ചു കൂട്ടി.ടിവിയിൽ നിന്നുള്ള ശബ്ദമാണ്.ചിന്തകൾ മുറിച്ചത്. ഡ്യൂട്ടിക്ക് പോയ ആരോ തിരിച്ചു വന്നിരിക്കുന്നു. ഞാൻ മുറിയിലേക്ക് ചെന്നു. സെറ്റിയിൽ പുറം തിരിഞ്ഞിരിക്കുകയാണ് ആരാണെന്ന് വ്യക്തമല്ല എതിരെയുള്ള സെറ്റിയിലേക്കിരുന്നപ്പോഴാണ് ആളെ കണ്ടത്. കടും പച്ചസാരിയുടുത്ത ഒരു സ്ത്രീ.കാലിന്മേൽ കയറ്റി വെച്ച മറുകാൽ ടിവിയിലെ ഗാനത്തിനൊപ്പം താളം പിടിക്കുന്നു. സോക്സണിഞ്ഞ ആ കാൽപാദത്തിനു പാതിയേ ഉണ്ടായിരുന്നുള്ളൂ.മുഖത്താദ്യം കണ്ണിലുടക്കിയത് മൂക്കിനു താഴെയുള്ള കറുത്ത പാടാണ്.
ഒരു ഞെട്ടലോടെ ഞാൻ മനസിലാക്കി എന്റെ അന്ത്യമടുത്തെന്നു

ആ സ്ത്രീയുടെ മുഖത്ത് പുഞ്ചിരി. ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു.

” എന്നെ മനസിലായോ?”

അതെയെന്നയർത്ഥത്തിൽ ഞാൻ തലയാട്ടി.

” അപ്പോൾ ഞാൻ വന്നതെന്തിനാണെന്നും അറിയാമല്ലോ? എത്രയും വേഗം തരുന്നോ അത്രയും വേഗം ഞാൻ പോവാം.”

“നിങ്ങൾ ചോദിക്കുന്നത് എന്താണെന്നെനിക്കറിയില്ല. പിന്നെ ഞാനെങ്ങനെ തരും? “

പരിഹാസച്ചുവ കലർന്നിരുന്നു എന്റെ സ്വരത്തിൽ.

” അറിയാത്തതോ അറിയാത്തതായി നടിക്കുന്നതോ?”

“എനിക്കതിന്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. പറ്റുമെങ്കിൽ അതെന്താണെന്നു പറയുക.”

അഴിച്ചിട്ട മുടി ഒരു കൈയാലൊതുക്കി വെച്ച് അവൾ തുടർന്നു.

“അഡ്വക്കേറ്റ് പരമേശ്വരന്റെ കൈവശം ഒരു സുഹൃത്ത് ഏൽപിച്ച ഒരു രേഖ. അത് നീ മാറ്റിയിട്ടുണ്ട്. “

ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് അലോഷ്യസ് അകത്ത് കടന്നു.
അലോഷിയെ കണ്ടതും സ്ത്രീ ചാടിയെഴുന്നേറ്റു. എവിടുന്നാണെടുത്തതെന്നറിയില്ല, കൈയിലൊരു പിസ്റ്റൾ കണ്ടു.അത് അലോഷിക്കു നേരെ ചൂണ്ടി നിൽക്കയാണ്. പക്ഷേ അലോഷിക്കു ഭാവഭേതമൊന്നുമില്ല.

“നീ തോക്കു പിടിച്ചിരിക്കുന്നത് ശരിയായല്ല “

അലോഷിയുടെ ശബ്ദത്തിൽ അവളുടെ ശ്രദ്ധ മാറി. അത് മതിയായിരുന്നു അലോഷിക്ക്.സെറ്റിയുടെ മീതെ കൂടി കരണം മറിഞ്ഞ് തോക്കെങ്ങനെയോ കൈക്കലാക്കി

“തനിക്ക് നേരെ ചൊവ്വേ തോക്ക് പിടിക്കാൻ പോലുമറിയില്ലല്ലോ പിന്നെന്തിനീ സാഹസം ?”

ഒരു കുതിപ്പിനവൾ ഡോർ തുറന്നു.അതേ വേഗത്തിൽ മുറിയിലേക്കെടുത്തെറിയപ്പെട്ടു.
വാതിൽക്കൽ പ്രശാന്ത്.പ്രശാന്തിനു നേരെയവൾ ചീറിയടുത്തു.കറങ്ങിയവൾ താഴെ വീണു.പ്രശാന്ത് വലതു കൈ കുടഞ്ഞു.വെറുതെയല്ല വീണത്.മുഖമിച്ചൊരടി കിട്ടി

“എനിക്ക് സത്രീകളെ ഉപദ്രവിക്കുന്നത് തീരെ ഇഷ്ടമല്ല.”അലോഷി അവൾക്കടുത്തായി തറയിൽ ഒരു മുട്ടുകുത്തി ഇരുന്നു.

പകപ്പോടെ അവൾ അലോഷിയെ നോക്കി. ചുണ്ടിലൂടെ ചെറിയ ചാലിട്ട ചോര താടിയിൽ ഒരു തുള്ളിയായി വെളുത്ത ടൈലിൽ പതിച്ചു.
അവളുടെ കൈയിൽ സജീവ് എന്ന് പേര് പച്ച കുത്തിയിരുന്നു.
പ്രശാന്ത് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി അവൾക്കടുത്തേയ്ക്ക് നീങ്ങി. അവളുടെ മുഖഭാഗം മാറി മാറി വന്നു.പിന്നീട് ഞങ്ങൾ മൂവരേയും ഞെട്ടിച്ച് ഒരു കരച്ചിലായിരുന്നു.

“എന്റെ മോളെ രക്ഷിക്കണം. അവളെയവർ കൊല്ലും. പ്ലീസ് നിങ്ങളാ രേഖ കൊടുക്കണം”

“ആര്?”

അലോഷിയുടെ ചോദ്യം
” അവളുടെ മുഖം ഭയത്താൽ വിളറി. “

“നീ പറ ആര്. ആരാണ് നിന്റെ മകളെ കൊല്ലുന്നത്? അതിനു മുൻപേ നീയാരാണെന്ന് പറയൂ”

” ഞാൻ നാൻസി…നാൻസി സജീവ്.കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവിന്റെ ഭാര്യ. എന്റെ മകൾ തീർത്ഥ അവരുടെ കൈവശമാണ്. നിങ്ങൾ ആ രേഖകൾ അവർക്ക് കൊടുത്തില്ലായെങ്കിൽ സജീവിനെ കൊന്നതുപോലെ അവരെന്റെ മോളെയും…..”

നാൻസി വീണ്ടും കരച്ചിലായി.

“നിങ്ങൾ കരയാതെ കാര്യം പറയൂ. ആരാണ് കൊല്ലുന്നത്?”

ഞാൻ അവർക്കെതിരെ സെറ്റിയിലേക്കിരുന്നു.

“വിവാഹശേഷം സജീവുമായി ഒറ്റപ്പാലത്ത് സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. തീർത്ഥ എന്റെ വയറ്റിലുണ്ടെന്നറിഞ്ഞ ആ ദിവസങ്ങളിലേതോ ഒരു വൈകുന്നേരമാണ് അവർ എന്റെ ലാബിലേക്ക് വന്നത്. വെളുത്ത് നല്ല പൊക്കമുള്ള ചെറിയ കണ്ണുള്ള മുടി സ്ട്രെയ്റ്റ് ചെയ്ത ഡോക്ടർ ആഷ്ലി… “

“ഈ പേര് ഓർക്കുന്നു. ആത്മഹത്യ എന്ന് വരുത്തിത്തീർത്ത ഡോക്ടർ ആഷ്ലിയുടെ കൊലപാതക രഹസ്യം പുറത്ത് കൊണ്ട് വന്നത് ‘അഴിച്ചുപണി’ ആണ്. “

ഞാനിടയ്ക്ക് കയറി.

“അതെ അവരുതന്നെ. അവർ വന്നത് സജീവിനെ കാണാനായിരുന്നു. സജീവ് ഒരു ടൂറിലായതിനാൽ അവരോട് സംസാരിച്ചത് ഞാനായിരുന്നു. പക്ഷേ അവർ സംസാരിച്ചതെല്ലാം സജീവുമായി കോൺഡാക്ടുള്ള ഡോക്ടറുമാരെ പറ്റിയും ചില മെഡിസിൻസിനെ പറ്റിയും മാത്രമായിരുന്നു. അതൊരിക്കലും സൗഹൃദത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നെനിക്ക് തോന്നി.
അവർ പോയപ്പോൾ ഞാൻ സജീവിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഭയം ഞാൻ തിരിച്ചറിഞ്ഞു. സജീവിന്റെ അവിഹിതമാണെന്നോർത്ത് ഞാൻ തളർന്നു.പിന്നെയവനറിയാതെ അവന്റെ ഫോൺ കാളുകളും മെസ്സേജുകളും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഇടയ്ക്ക് വരുന്ന കോളുകളല്ലാതെ മെസ്സേജുകൾ ഞാൻ കണ്ടതുമില്ല.”

അവൾ കിതച്ചു തുടങ്ങി.

” എനിക്ക് കുറച്ചു വെള്ളം തരുമോ?”

ഫ്രിഡ്ജു തുറന്ന് ഞാൻ വെള്ളമെടുത്ത് കൊടുത്തു. ഒറ്റയടിക്ക് അവളത് മുഴുവനും കുടിച്ചു. എന്നിട്ട് തുടർന്നു.

“എന്റെ ഡെലിവറി ടൈംപോലും സജീവ് ടൂറിലായിരുന്നു. അപ്പോൾ കൂട്ടുനിൽക്കാൻ വന്ന തുളസിയാണ് പിന്നീട് എന്റെ ജീവിതം മാറ്റിയത്.സജീവുമായി അവൾ പലപ്പോഴും രഹസ്യം പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .ഞാനും സജീവും തമ്മിൽ വഴക്ക് സ്ഥിരമായി. മോളുടെ ഒന്നാം പിറന്നാളിന് തിരുപനന്തപുരം പോയി മടങ്ങുന്ന വഴി കാറിൽ മയങ്ങിയ ഞാൻ ഉറക്കമുണർന്നത് ഏതോ കരിങ്കല്ല് വെച്ചു ഉണ്ടാക്കിയ കെട്ടിടത്തിലാണ്. പുറത്തു നിന്നും പൂട്ടിയിട്ട ആ മുറിക്കകത്ത് ഞാൻ ഉറക്കെ ബഹളം വെച്ചെങ്കിലും ആരും വന്നില്ല. രണ്ട് നേരം ഭക്ഷണം മുടങ്ങാതെ കിട്ടും. ഒരു വർഷത്തിനടുത്ത് അതിനകത്ത്

ഒരിക്കൽ ഒരു പഴുത് കിട്ടിയപ്പോൾ ഭക്ഷണം തരുന്ന കാവൽക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഞാനാ താവളത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നെ അന്ന് രക്ഷപ്പെടാൻ സഹായിച്ചത് തോമസ് ഐസക് സാറാണ്. ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ സജീവ് അവിടെ നിന്നും മാറിപ്പോയെന്നു പറഞ്ഞു.ഓർഫനേജിലേക്ക് പോവാൻ തോന്നിയില്ല.തോമസ് സാറിന്റെ സഹായത്തോടെ ഞാൻ സജീവിനെ കണ്ടെത്തി. അപ്പോഴേക്കും തുളസിയും സജീവും ഭാര്യാഭർത്താക്കന്മാരായി ജീവിതം തുടങ്ങിയിരുന്നു.”

ഒന്നു നിർത്തി നാൻസി കണ്ണു തുടച്ചു.

” കുഞ്ഞിനെ വിട്ടുതരാൻ പലവട്ടം ഞാൻ പറഞ്ഞു. ഒരിക്കൽ സജീവ് എന്നെ കാണാൻ വന്നു. കുഞ്ഞിനെ ഇപ്പോൾ തരാൻ പറ്റില്ലെന്നും അവനകപ്പെട്ട ചതിയുടെയും കഥ പറഞ്ഞു. എല്ലാം ശരിയാവുമെന്നും അത് വരെ എന്നോടവിടെ തന്നെ താമസിക്കണമെന്നും കാലു പിടിച്ചപേക്ഷിച്ചു. കൂടെ തുളസിയുമുണ്ടായിരുന്നു. അവൾ പറഞ്ഞാണ് ലാബിന്റെ മറവിൽ സജീവ് നടത്തുന്ന വൻ ബിസിനസിനെ പറ്റി ഞാനറിഞ്ഞത്. ഞെട്ടിത്തകരാൻ എനിക്ക് മനസില്ലായിരുന്നു. എന്നെ തകർത്തത് സ്വന്തം കുഞ്ഞായിരുന്നു. തുളസിയെ അവൾ എനിക്കു മുൻപിൽ വെച്ച് അമ്മേ എന്ന് വിളിച്ചപ്പോൾ ഞാൻ തകർന്നു.പിന്നീടെനിക്ക് പകയായി, ജീവിക്കാൻ കൊതിച്ചതിന്, കൊതിപ്പിച്ചതിന് സൗഭാഗ്യം തട്ടിയെടുത്തതിന് എല്ലാം”

“അങ്ങനെ നാൻസി സജീവിനേയും തുളസിയേയും തട്ടി അല്ലേ?”

അലോഷിയുടെ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.

” ഇല്ല….. ഞാനാരേയും കൊന്നില്ല.”

അവൾ പുലമ്പി

“പിന്നെന്തിന് രാജീവ് മരിക്കുന്നതിന് തൊട്ടു മുന്നേ ആ ഫ്ലാറ്റിൽ നീ പോയത്.?”

അവളുടെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ ചലിച്ചു കൊണ്ടേയിരുന്നു. ഭാവം മാറി ഒരു വന്യത ആ നോട്ടത്തിൽ നിഴലിച്ചു.

” പറയാം”

ആ സ്ത്രീയുടെ മുഖത്ത് പുഞ്ചിരി. ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു.

” എന്നെ മനസിലായോ?”

അതെയെന്നയർത്ഥത്തിൽ ഞാൻ തലയാട്ടി.

” അപ്പോൾ ഞാൻ വന്നതെന്തിനാണെന്നും അറിയാമല്ലോ? എത്രയും വേഗം തരുന്നോ അത്രയും വേഗം ഞാൻ പോവാം.”

“നിങ്ങൾ ചോദിക്കുന്നത് എന്താണെന്നെനിക്കറിയില്ല. പിന്നെ ഞാനെങ്ങനെ തരും? “

പരിഹാസച്ചുവ കലർന്നിരുന്നു എന്റെ സ്വരത്തിൽ.

” അറിയാത്തതോ അറിയാത്തതായി നടിക്കുന്നതോ?”

“എനിക്കതിന്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. പറ്റുമെങ്കിൽ അതെന്താണെന്നു പറയുക.”

അഴിച്ചിട്ട മുടി ഒരു കൈയാലൊതുക്കി വെച്ച് അവൾ തുടർന്നു.

“അഡ്വക്കേറ്റ് പരമേശ്വരന്റെ കൈവശം ഒരു സുഹൃത്ത് ഏൽപിച്ച ഒരു രേഖ. അത് നീ മാറ്റിയിട്ടുണ്ട്. “

ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് അലോഷ്യസ് അകത്ത് കടന്നു.
അലോഷിയെ കണ്ടതും സ്ത്രീ ചാടിയെഴുന്നേറ്റു. എവിടുന്നാണെടുത്തതെന്നറിയില്ല, കൈയിലൊരു പിസ്റ്റൾ കണ്ടു.അത് അലോഷിക്കു നേരെ ചൂണ്ടി നിൽക്കയാണ്. പക്ഷേ അലോഷിക്കു ഭാവഭേതമൊന്നുമില്ല.

“നീ തോക്കു പിടിച്ചിരിക്കുന്നത് ശരിയായല്ല “

അലോഷിയുടെ ശബ്ദത്തിൽ അവളുടെ ശ്രദ്ധ മാറി. അത് മതിയായിരുന്നു അലോഷിക്ക്.സെറ്റിയുടെ മീതെ കൂടി കരണം മറിഞ്ഞ് തോക്കെങ്ങനെയോ കൈക്കലാക്കി

“തനിക്ക് നേരെ ചൊവ്വേ തോക്ക് പിടിക്കാൻ പോലുമറിയില്ലല്ലോ പിന്നെന്തിനീ സാഹസം ?”

ഒരു കുതിപ്പിനവൾ ഡോർ തുറന്നു.അതേ വേഗത്തിൽ മുറിയിലേക്കെടുത്തെറിയപ്പെട്ടു.
വാതിൽക്കൽ പ്രശാന്ത്.പ്രശാന്തിനു നേരെയവൾ ചീറിയടുത്തു.കറങ്ങിയവൾ താഴെ വീണു.പ്രശാന്ത് വലതു കൈ കുടഞ്ഞു.വെറുതെയല്ല വീണത്.മുഖമിച്ചൊരടി കിട്ടി

“എനിക്ക് സത്രീകളെ ഉപദ്രവിക്കുന്നത് തീരെ ഇഷ്ടമല്ല.”

അലോഷി അവൾക്കടുത്തായി തറയിൽ ഒരു മുട്ടുകുത്തി ഇരുന്നു.

പകപ്പോടെ അവൾ അലോഷിയെ നോക്കി. ചുണ്ടിലൂടെ ചെറിയ ചാലിട്ട ചോര താടിയിൽ ഒരു തുള്ളിയായി വെളുത്ത ടൈലിൽ പതിച്ചു.
അവളുടെ കൈയിൽ സജീവ് എന്ന് പേര് പച്ച കുത്തിയിരുന്നു.
പ്രശാന്ത് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി അവൾക്കടുത്തേയ്ക്ക് നീങ്ങി. അവളുടെ മുഖഭാഗം മാറി മാറി വന്നു.പിന്നീട് ഞങ്ങൾ മൂവരേയും ഞെട്ടിച്ച് ഒരു കരച്ചിലായിരുന്നു.

“എന്റെ മോളെ രക്ഷിക്കണം. അവളെയവർ കൊല്ലും. പ്ലീസ് നിങ്ങളാ രേഖ കൊടുക്കണം”

“ആര്?”

അലോഷിയുടെ ചോദ്യം
” അവളുടെ മുഖം ഭയത്താൽ വിളറി. “

“നീ പറ ആര്. ആരാണ് നിന്റെ മകളെ കൊല്ലുന്നത്? അതിനു മുൻപേ നീയാരാണെന്ന് പറയൂ”

” ഞാൻ നാൻസി…നാൻസി സജീവ്.കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവിന്റെ ഭാര്യ. എന്റെ മകൾ തീർത്ഥ അവരുടെ കൈവശമാണ്. നിങ്ങൾ ആ രേഖകൾ അവർക്ക് കൊടുത്തില്ലായെങ്കിൽ സജീവിനെ കൊന്നതുപോലെ അവരെന്റെ മോളെയും…..”

നാൻസി വീണ്ടും കരച്ചിലായി.

“നിങ്ങൾ കരയാതെ കാര്യം പറയൂ. ആരാണ് കൊല്ലുന്നത്?”

ഞാൻ അവർക്കെതിരെ സെറ്റിയിലേക്കിരുന്നു.

“വിവാഹശേഷം സജീവുമായി ഒറ്റപ്പാലത്ത് സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. തീർത്ഥ എന്റെ വയറ്റിലുണ്ടെന്നറിഞ്ഞ ആ ദിവസങ്ങളിലേതോ ഒരു വൈകുന്നേരമാണ് അവർ എന്റെ ലാബിലേക്ക് വന്നത്. വെളുത്ത് നല്ല പൊക്കമുള്ള ചെറിയ കണ്ണുള്ള മുടി സ്ട്രെയ്റ്റ് ചെയ്ത ഡോക്ടർ ആഷ്ലി… “

“ഈ പേര് ഓർക്കുന്നു. ആത്മഹത്യ എന്ന് വരുത്തിത്തീർത്ത ഡോക്ടർ ആഷ്ലിയുടെ കൊലപാതക രഹസ്യം പുറത്ത് കൊണ്ട് വന്നത് ‘അഴിച്ചുപണി’ ആണ്. “

ഞാനിടയ്ക്ക് കയറി.

“അതെ അവരുതന്നെ. അവർ വന്നത് സജീവിനെ കാണാനായിരുന്നു. സജീവ് ഒരു ടൂറിലായതിനാൽ അവരോട് സംസാരിച്ചത് ഞാനായിരുന്നു. പക്ഷേ അവർ സംസാരിച്ചതെല്ലാം സജീവുമായി കോൺഡാക്ടുള്ള ഡോക്ടറുമാരെ പറ്റിയും ചില മെഡിസിൻസിനെ പറ്റിയും മാത്രമായിരുന്നു. അതൊരിക്കലും സൗഹൃദത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നെനിക്ക് തോന്നി.
അവർ പോയപ്പോൾ ഞാൻ സജീവിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഭയം ഞാൻ തിരിച്ചറിഞ്ഞു. സജീവിന്റെ അവിഹിതമാണെന്നോർത്ത് ഞാൻ തളർന്നു.പിന്നെയവനറിയാതെ അവന്റെ ഫോൺ കാളുകളും മെസ്സേജുകളും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഇടയ്ക്ക് വരുന്ന കോളുകളല്ലാതെ മെസ്സേജുകൾ ഞാൻ കണ്ടതുമില്ല.”

അവൾ കിതച്ചു തുടങ്ങി.

” എനിക്ക് കുറച്ചു വെള്ളം തരുമോ?”

ഫ്രിഡ്ജു തുറന്ന് ഞാൻ വെള്ളമെടുത്ത് കൊടുത്തു. ഒറ്റയടിക്ക് അവളത് മുഴുവനും കുടിച്ചു. എന്നിട്ട് തുടർന്നു.

“എന്റെ ഡെലിവറി ടൈംപോലും സജീവ് ടൂറിലായിരുന്നു. അപ്പോൾ കൂട്ടുനിൽക്കാൻ വന്ന തുളസിയാണ് പിന്നീട് എന്റെ ജീവിതം മാറ്റിയത്.സജീവുമായി അവൾ പലപ്പോഴും രഹസ്യം പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .ഞാനും സജീവും തമ്മിൽ വഴക്ക് സ്ഥിരമായി. മോളുടെ ഒന്നാം പിറന്നാളിന് തിരുപനന്തപുരം പോയി മടങ്ങുന്ന വഴി കാറിൽ മയങ്ങിയ ഞാൻ ഉറക്കമുണർന്നത് ഏതോ കരിങ്കല്ല് വെച്ചു ഉണ്ടാക്കിയ കെട്ടിടത്തിലാണ്. പുറത്തു നിന്നും പൂട്ടിയിട്ട ആ മുറിക്കകത്ത് ഞാൻ ഉറക്കെ ബഹളം വെച്ചെങ്കിലും ആരും വന്നില്ല. രണ്ട് നേരം ഭക്ഷണം മുടങ്ങാതെ കിട്ടും. ഒരു വർഷത്തിനടുത്ത് അതിനകത്ത്

ഒരിക്കൽ ഒരു പഴുത് കിട്ടിയപ്പോൾ ഭക്ഷണം തരുന്ന കാവൽക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഞാനാ താവളത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നെ അന്ന് രക്ഷപ്പെടാൻ സഹായിച്ചത് തോമസ് ഐസക് സാറാണ്. ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ സജീവ് അവിടെ നിന്നും മാറിപ്പോയെന്നു പറഞ്ഞു.ഓർഫനേജിലേക്ക് പോവാൻ തോന്നിയില്ല.തോമസ് സാറിന്റെ സഹായത്തോടെ ഞാൻ സജീവിനെ കണ്ടെത്തി. അപ്പോഴേക്കും തുളസിയും സജീവും ഭാര്യാഭർത്താക്കന്മാരായി ജീവിതം തുടങ്ങിയിരുന്നു.”

ഒന്നു നിർത്തി നാൻസി കണ്ണു തുടച്ചു.

” കുഞ്ഞിനെ വിട്ടുതരാൻ പലവട്ടം ഞാൻ പറഞ്ഞു. ഒരിക്കൽ സജീവ് എന്നെ കാണാൻ വന്നു. കുഞ്ഞിനെ ഇപ്പോൾ തരാൻ പറ്റില്ലെന്നും അവനകപ്പെട്ട ചതിയുടെയും കഥ പറഞ്ഞു. എല്ലാം ശരിയാവുമെന്നും അത് വരെ എന്നോടവിടെ തന്നെ താമസിക്കണമെന്നും കാലു പിടിച്ചപേക്ഷിച്ചു. കൂടെ തുളസിയുമുണ്ടായിരുന്നു. അവൾ പറഞ്ഞാണ് ലാബിന്റെ മറവിൽ സജീവ് നടത്തുന്ന വൻ ബിസിനസിനെ പറ്റി ഞാനറിഞ്ഞത്. ഞെട്ടിത്തകരാൻ എനിക്ക് മനസില്ലായിരുന്നു. എന്നെ തകർത്തത് സ്വന്തം കുഞ്ഞായിരുന്നു. തുളസിയെ അവൾ എനിക്കു മുൻപിൽ വെച്ച് അമ്മേ എന്ന് വിളിച്ചപ്പോൾ ഞാൻ തകർന്നു.പിന്നീടെനിക്ക് പകയായി, ജീവിക്കാൻ കൊതിച്ചതിന്, കൊതിപ്പിച്ചതിന് സൗഭാഗ്യം തട്ടിയെടുത്തതിന് എല്ലാം”

“അങ്ങനെ നാൻസി സജീവിനേയും തുളസിയേയും തട്ടി അല്ലേ?”

അലോഷിയുടെ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.

” ഇല്ല….. ഞാനാരേയും കൊന്നില്ല.”

അവൾ പുലമ്പി

“പിന്നെന്തിന് രാജീവ് മരിക്കുന്നതിന് തൊട്ടു മുന്നേ ആ ഫ്ലാറ്റിൽ നീ പോയത്.?”

അവളുടെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ ചലിച്ചു കൊണ്ടേയിരുന്നു. ഭാവം മാറി ഒരു വന്യത ആ നോട്ടത്തിൽ നിഴലിച്ചു.

” പറയാം”

ഞാൻ കുറച്ചു കൂടി മുന്നോട്ടാഞ്ഞിരുന്നു.

“കൊല്ലാൻ തന്നെയാ ചെന്നത് പക്ഷേ എനിക്കു മുന്നേ അവിടെയും അയാൾ എത്തിയിരുന്നു. ഞാനെത്തുമ്പോൾ അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോവുന്നതാണ് കണ്ടത്. എന്നെ അയാൾ കണ്ടിരുന്നില്ല. കൂടെ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഞാൻ മുറിയിൽ കയറുമ്പോൾ സജീവ് ബാൽക്കണ്ണിയിൽ പുറംതിരിഞ്ഞ് നിൽപുണ്ടായിരുന്നു. പക്ഷേ ഞാനടുത്തെത്തുമ്പോഴേക്കും സജീവ് താഴേക്ക് വീണിരുന്നു.”

” അപ്പോ അതൊരു ആത്മാഹത്യ തന്നെയാണോ?”

ഞാൻ ചോദിച്ചു.

“അതെ. പക്ഷേ ഞാൻ മനസിലാക്കിയ സജീവൊരിക്കലും ആത്മഹത്യ ചെയ്യില്ല. തുളസിയെ കൊന്നപ്പോഴും തീർത്ഥയെ പിടിച്ചു കൊണ്ടു പോയപ്പോഴും അവന് ജീവിക്കാനായിരുന്നു കൊതി.”

” സജീവ് ലാബിന്റെ മറവിൽ എന്തായിരുന്നു ചെയ്തത്.?”

“ഗവന്മേന്റ് നിരോധിച്ചതോ അല്ലെങ്കിൽ രഹസ്യമായതോ ആയ ഒരുൽപന്നം അതിന്റെ ബിസിനസ് .അതേ പറ്റി സൂചന കിട്ടിയിട്ടാണ് ഡോക്ടർ ആഷ്ലി തിരക്കി വന്നതെന്ന് ഞാൻ മനസിലാക്കിയത് കുറേ വൈകിയതിന് ശേഷം മാത്രം.”

” തുളസിയെ അവർ കൊലപ്പെടുത്തിയതെങ്ങനെയറിഞ്ഞു.?”

“TB സർ വിളിച്ചു പറഞ്ഞു.തുളസിയും സജീവും തീർന്നു അടുത്തത് തീർത്ഥയാണെന്ന്. അവർ പറഞ്ഞ രേഖകൾ എത്തിച്ചില്ലെങ്കിൽ തീർത്ഥയും മരണപ്പെടുമെന്ന് . “

“TBസർ…..?”

അലോഷി ചോദിച്ചു.

” നേരിട്ട് കണ്ടില്ല ഒന്നു രണ്ട് തവണ വിളിച്ചിട്ടുണ്ട്. “

” അതാരാ എന്നെനിക്കറിയില്ല എങ്കിലും .എല്ലാർക്കും അദ്ദേഹത്തെ ഭയമാണ്. റോഷനും തോമസ് സാറിനുമടക്കം.തോമസ് സാറിന്റെ ഫാർമസിയിൽ ജോലിക്കു നിൽക്കാമെന്നോർത്താ ചെന്നതെങ്കിലും മഠത്തിന്റെ കാര്യത്തിൽ അത് മൊത്തം എന്നെ ഏൽപിക്കുകയാണ് ചെയ്തത്. അവിടെ നിർമ്മിക്കുന്നത് ഒരു പ്രത്യേക രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നാണ്. “

” മനസിലായില്ല.”

” അത് ഒന്നര മാസം ഉപയോഗിക്കുന്നതോടെ ഒരിക്കലും അതിൽ നിന്നും വിട്ടു പോരാൻ കഴിയാത്തത്രയും അടിമയാകും”

” അത് സാധാരണമായ കാര്യമല്ലേ?”

എന്റെ സംശയം.

” അതിന്റെ 100 ഇരട്ടി സ്ട്രോംഗാണിത്. വളരെ സാവധാനത്തിലാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഒന്നര രണ്ട് മാസം കൊണ്ട് ശരീരത്തിലെ വെയ്ൻ മൊത്തം തളർത്തിക്കളയുന്നു, ചിന്താശേഷി കുറയുന്നു. ബുദ്ധി മരവിച്ച പ്രതികരിക്കാൻ കഴിയാത്ത ഏതാണ്ട് പറഞ്ഞാൽ കിളി പോയ അവസ്ഥയിലേക്കെത്തും.”

” ഇതു കൊണ്ടുള്ള നേട്ടം?”

” അറിയില്ല.”

“നാൻസി എങ്ങനെ തിരികെ പോകും; “

” അലോഷിയുടെ ചോദ്യത്തിനു മുമ്പിൽ നാൻസി മിഴിച്ചു.

“പോയി മുഖം കഴുകി വരൂ.”

അലോഷിയുടെ നിർദ്ദേശപ്രകാരം നാൻസി എഴുന്നേറ്റു ഞാൻ ചൂണ്ടിക്കാണിച്ച ഭാഗം നോക്കി അവൾ നീങ്ങി.

“നാൻസിയെ പറഞ്ഞു വിടുകയാണോ?”

“അതെ വേദാ. അവൾക്കറിയുന്നതവൾ പറഞ്ഞു. അവളെ പിടിച്ചു വെച്ചാൽ കുറ്റവാളികൾ വെളിയിൽ വരാൻ സമയമെടുക്കും. നമ്മൾ അവർക്കു പിന്നാലെ ഇല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം.”

അപ്പോഴേക്കും മുഖം കഴുകി നാൻസി വന്നു.

“നാൻസി പോയ്ക്കോളൂ. പിന്നെ ആ രേഖകൾ MTR ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകളുടെ കൂട്ടത്തിലാവാനാണ് സാദ്ധ്യതയെന്ന് വേദപറയുന്നു. വ്യക്തമായ ഉറപ്പില്ല. നാളെ എത്തിക്കാം.പിന്നെ നമ്മൾക്കിടയിൽ ഇത്ര നേരമുണ്ടായ സംഭാഷണം ആരോടും പറയണ്ട. പറഞ്ഞാൽ തീർത്ഥയുടെ കാര്യം നീ മറക്കേണ്ടി വരും.”

നിറഞ്ഞ കണ്ണുകളോടെ നാൻസി തലയാട്ടി.

“ഇതാ ഈ തോക്കും കൂടി ….”

” വേണ്ട സർ, അതെനിക്ക് തോമസ് ഐസക് സർ തന്നതാണ്. ഉപയോഗിക്കാൻ പോലും എനിക്കറിയില്ല.”
അവൾ വാതിൽ കടന്നതും

“വേദാ ഇന്നിനി നിന്നെ തിരഞ്ഞാരും വരില്ല ധൈര്യമായി ഉറങ്ങിക്കോ.”

“സാറെങ്ങനെ കറക്റ്റ് ടൈം?”

” നമ്പർ ട്രെയ്സ് ചെയ്ത് വന്നതാണ്. ലൊക്കേഷൻ ഇവിടെയാണെന്നു പറഞ്ഞപ്പോൾ അവളിതിനകത്തുണ്ടാവുമെന്നുറപ്പായിരുന്നു.”
“സാറപ്പോൾ വന്നില്ലായിരുന്നെങ്കിൽ….. “

” ഒന്നും സംഭവിക്കില്ലെടോ അതൊരു പാവം കുട്ടിയാണ്.പെട്ടു പോയതാണ്, അല്ല മന: പൂർവ്വം പെടുത്തിയതാണ്. ഞാനിറങ്ങട്ടെ കുറേയേറെ ജോലികൾ ബാക്കിയാണ്. പിന്നെ MTR ലോക്കറിൽ gold മാത്രമല്ലെ ഉള്ളൂ? “

“അതെ “

“എത്ര പവനുണ്ട്?”

” അമ്പത്തിമൂന്ന് “

“ലോക്കർ നമ്പർ. വിശ്വാസമുണ്ടേൽ പറയുക. ഇന്ന് രാത്രി ആ അമ്പത്തിമൂന്ന് പവൻ അപഹരിക്കപ്പെടും, അതിനു മുന്നേ മാറ്റണം.”
“കീ വീട്ടിലാണുള്ളത് PW **** പോരെ?”

എന്റെ സംസാരം കേട്ടാവാം അലോഷി ചിരിച്ചു.

“വേദ രാവിലെ നമ്മളവനെ പിടിച്ചിരിക്കും ധൈര്യമായി ഉറങ്ങിക്കോ.”

വീടിന്റെ കീയെടുത്തു കൊടുത്ത ശേഷം അവർ പോയി.പിന്നീടെന്തോ ഉറക്കം വന്നില്ല. ചായം പൂശിയ മുഖമുള്ളരാൾ പുറത്തു നിന്ന് കളി നിയന്ത്രിക്കുന്നു.
ഗായത്രീ മേഡത്തിനെ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫായിരുന്നു. ടീപ്പോയ്മേൽ കാലെടുത്തു വെക്കാനാഞ്ഞ ഞാൻ ഒരു കവർ കണ്ടു ഞെട്ടി. പരിചിതമായ കൈപ്പട .
ഇതാരാവും ഇനിയൊരു പക്ഷേ നാൻസിയാവുമോ കത്തെഴുതിയത്?
എന്റെ പേരു മാത്രം എഴുതിയ ആ കവറെടുത്തു ഞാൻ തുറന്നു. അതിനകത്ത് കുറച്ചു ഫോട്ടോകൾ കണ്ടു. എല്ലാം ഉറങ്ങിക്കിടക്കുന്ന ഫോട്ടോസുകൾ, അതിൽ ഒരു പെൺകുട്ടിയുടെ മുഖം പരിചിതമായി തോന്നി. യെസ് ഇതവൾ തന്നെ. അവളെങ്ങനെ…….?

നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയാ വസുദേവ്. ആഴ്ചകളോളം അബോധാവസ്ഥയിലായതിനു ശേഷം ആശുപത്രിയിൽ നിന്നും കാണാതായ പെൺകുട്ടി. അടുത്തത് ഒരു ചെറിയ ആൺകുട്ടിയുടേതാണ്.അത് കഴിഞ്ഞ് അവന്റെ മുഖവുമായി സാമ്യമുള്ള മറ്റൊരു ആൺകുട്ടി അവനേക്കാൾ പ്രായം കുറഞ്ഞത് .
പിന്നെ അപരിചിതമായ നാലു സ്ത്രീകൾ. എല്ലാം പല പ്രായത്തിലുള്ളത്.മൂന്ന് പുരുഷന്മാർ .എല്ലാവരും ഉറങ്ങുകയാണ്. അവരുടെ കിടപ്പുവശം കണ്ടിട്ട് അതൊരു ആശുപത്രി പോലെ തോന്നി. പക്ഷേ അതിലും എന്റെ ശ്രദ്ധയാകർഷിച്ചത്. അവരിൽ ചിലരുടെ കൈകളിൽ ഒന്നു രണ്ടിടത്ത് കണ്ട വയലറ്റ് കലർന്ന കറുപ്പടയാളമാണ്. ആ അടയാളങ്ങളെല്ലാം വെയിനിനു നേരെയായിരുന്നു. ചിലരുടെ കൈകളിൽ അതിന്റെ സ്ഥാനത്ത് കാനുല കണ്ടു. അതിനർത്ഥം അവരുടെ ശരീരത്തിൽ എന്തോ മെഡിസിൻ തുടർച്ചയായി കുത്തിവെക്കുന്നുണ്ടെന്നു തന്നെയല്ലേ.? ഫോട്ടോയ്ക്കൊപ്പമുള്ള
നാലായി മടക്കിയ പേപ്പർ ഞാൻ തുറന്നു.

വേദ,
ക്ഷമിക്കണം. നേരിൽ വരാൻ കഴിയാത്തതിനാൽ മാത്രമാണീ കത്ത് എഴുതുന്നത്. നിനക്കിവരെ രക്ഷിക്കാൻ കഴിയുമെന്ന വിശ്വാസമുള്ളതിനാൽ മാത്രം .ഇവരെയെല്ലാം കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കാണാതെ പോയവരാണ്. പത്രവാർത്തകൾ ഓർത്തുവെക്കുന്ന നിനക്ക് ഈ മുഖങ്ങൾ ഓർത്തെടുക്കാൻ പ്രയാസമുണ്ടാവില്ലെന്നു വിശ്വസിക്കട്ടെ.ഈ ഫോട്ടോ നിന്നെ സഹായിക്കും
സ്നേഹപൂർവ്വം Pr

കത്ത് തീർന്നു.അബോധമായ അവസ്ഥയിൽ ഇവരെല്ലാം മറ്റെവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്ന് തന്നെയാണ് അജ്ഞാതന്റെ കത്ത് പറയുന്നത്.
ഫോട്ടോയിലേക്ക് ഞാൻ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി. എന്തെങ്കിലും ഒരു പഴുതിനായി. ഇളം വയലറ്റിൽ വൈറ്റ് ചെക്ക് പില്ലോകവറും ബെഡ്ഷീറ്റും ദേഹത്തിനു സൈഡിലായി മാത്രം കാണുന്ന ഒരിലയുടെ ഭാഗം. ഞാനത് ഫോട്ടോയെടുത്ത് വാട്സാപ്പിൽ അരവിക്കയച്ചു.

‘ഡാ ഈ ബെഡ്ഷീറ്റ് കേരളത്തിലെ ഏത് ഹോസ്പിറ്റലിലാണെന്നറിയണം.’

‘ഒകെ’

മറുപടി വന്നു.
ഹാളിലിരിക്കുന്ന സിസ്റ്റം ഓൺ ചെയ്തു ഞാനിരുന്നു. അപ്പയുടെ Mail ഓപ്പൺ ചെയ്യുകയായിരുന്നു ലക്ഷ്യം.
മെയിൽ ഐഡി കൊടുത്തു. പാസ് വേർഡ് പല തവണ തെറ്റി.

appu888

അടിച്ചപ്പോൾ ലോഗിൻ ആയി .മുകളിൽ കിടക്കുന്ന മെസ്സേജുകൾ പലതും ഞാൻ തന്നെ അയച്ചതാണ്.
മൂന്ന് വർഷം മുന്നേ വന്ന മെയിൽ അതായത് അച്ഛന്റെ മരണത്തിനു മുമ്പു വന്ന മെസ്സേജുകൾ അതാണ് ഞാൻ നോക്കിയിരിക്കുന്നത്.
എനിക്കത് കിട്ടി, ഞാനത് ഓപൺ ചെയ്തു .
[email protected] എന്ന മെയിൽ ഐഡിയിൽ നിന്നും വന്ന ഒന്നിലധികം വധഭീഷണികൾ. അച്ഛൻ രണ്ടു തവണ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതാണെന്ന് ആ മെയിലുകൾ പറയുന്നു.
ash10 എന്ന മെയിൽ ഓപ്പൺ ചെയ്തപ്പോൾ കുറേ രാസനാമങ്ങൾ പോലെ തോന്നി.ഇത് അപ്പയുടെ സിസ്റ്റത്തിൽ ഞാൻ കണ്ടിരുന്നു.
പിന്നെ വന്നത് ഒരു ഇമേജാണ്. എനിക്ക് അപരിചിതമായ ഏതോ ഭാഷയിൽ നിറയെ എഴുതിയിരിക്കുന്നു. പ്രാധാന്യമുണ്ടാവും. ഞാനതിന്റെ ഒരു പ്രിന്റെടുത്തു.
ganna യുടെ മെയിൽ ഇങ്ങനെ ‘ഭയമുണ്ടെങ്കിൽ പിന്തിരിഞ്ഞു പോവാ’മെന്ന്. അതിന് അപ്പ റിപ്ലെ ചെയ്തിട്ടുണ്ട്.

” കേസ് നമ്പർ 117/13 സിബിബാല w/o ബാലകൃഷ്ണൻ.
മനുഷ്യാവകാശം.
ഫസ്റ്റ് ഹിയറിംഗ് 2013 April 3rd
ജില്ലാ കോടതി
സമയം 11 am”

അതിന് മുന്നേയും കുറേ ഉണ്ട്.
ആ കേസ് നമ്പർ ഞാൻ നോട്ട് ചെയ്തു.
അച്ഛന്റെ ഷെൽഫിൽ കാണും അതിന്റെ ഡീറ്റയിൽസ്.
അപ്പോഴേക്കും അരവിയുടെ കോൾ വന്നു.

“ഹലോ അരവി “

“വേദാ. നീ തന്നത് SNമെഡിസിറ്റിയിലെ ബെഡ്ഷീറ്റ് പിക്ചറാണ്.”

” സൗത്തിലുള്ള ?”

“യെസ് അതു തന്നെ.”

“നീയെവിടെയാ?”

” ഞാൻ നെടുമ്പാശ്ശേരിക്ക് പോയ്ക്കോണ്ടിരിക്കുകയാ.”

” എങ്ങനെയാ പോവുന്നത്?”

” കാറിലാണ്”

” വേറെയാരാ ഉള്ളത്? “

“ആരുമില്ല തനിച്ചാ. നീയെന്താടീ ഇങ്ങനെ ചോദിക്കുന്നത്?”

“നീയുടനെ നമ്മുടെ ഓഫീസ് ഫ്ലാറ്റിലെത്തണം. ഒരിടം വരെ പോകണം.”

“എടി 12.15നാണ് ഫ്ലൈറ്റ്. “

” ഇന്നത്തെ ബാംഗ്ലൂർ യാത്ര ക്യാൻസൽ.ജോണ്ടിയോടും ഉടനെ വരാൻ പറ “

പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തയുടനെ SN മെഡിസിറ്റിയിലെ ഒരു പഴയ സ്റ്റാഫിനെ വിളിച്ചു.

കുറേ നേരത്തെ ബെല്ലടിച്ചതിനു ശേഷമാണ് ഫോണെടുത്തത്.

“ഹലോ “

ഉറക്കച്ചവടിലെ സ്വരം

“വർഗ്ഗീസേട്ടാ ഞാനാ വേദ. കൈലാസത്തിലെ പരമേശ്വറിന്റെ….”

ഞാൻ പരിചയപ്പെടുത്തി. മറുവശത്ത് ഉയർന്ന ചിരി.

“വേദ എന്നു മാത്രം മതി. മോളെ മനസിലാക്കാൻ. എന്താ ഈ സമയത്ത് ?”

“എനിക്കൊരു സഹായം വേണം”

“കുഞ്ഞ് പറ.കുഞ്ഞിനല്ലാതെ ഞാൻ വേറെയാരെ സഹായിക്കാനാ?”

” SN മെഡിസിറ്റി തുടങ്ങിയപ്പോൾ വർഗ്ഗീസേട്ടന് അവിടല്ലാരുന്നോ ജോലി? “

“അതെ. 19 വർഷായില്ലെ തുടങ്ങീട്ട്?!…..പ്രായായപ്പോ നിർത്തി. പുണ്യാളന്റെ കൃപകൊണ്ട് മൂത്ത മോൾക്കൊപ്പം ജീവിച്ചു പോകുന്നു.”

” ഹോസ്പിറ്റൽ പ്ലാൻ വരച്ചത് ആരാണെന്നറിയുമോ?”

“അതെന്താ അറിയാത്തെ.ഗണേശൻ എന്നാ കോൺഡാക്ടറുടെ പേര്. ബിൽഡപ്പെന്ന പേരിൽ പാലാരിവട്ടത്ത് വലിയ ഓഫീസുണ്ട്.നമ്പറൊന്നും സൂക്ഷിച്ചു വെച്ചിട്ടില്ല. എന്താ മോള് ഹോസ്പിറ്റൽ പണിയാമ്പോവാണോ?”

“ചെറിയൊരു ആലോചന. ശരി എങ്കിൽ ഞാനതൊന്നു നോക്കട്ടെ.”

” ശരിമോളെ “

വർഗീസേട്ടന്റെ ആക്സിഡണ്ട് കേസ് അച്ഛനായിരുന്നു വാദിച്ചത് ,അതിൽ വിജയവും നഷ്ടപരിഹാരവും വാങ്ങിക്കൊടുത്ത നന്ദി അവരിന്നും സൂക്ഷിക്കുന്നു.

ഗൂഗിളിൽ കയറി ബിൽഡപ്പ് സെർച്ച് ചെയ്ത് കോൺഡാക്റ്റ് നമ്പറിൽ വിളിച്ചു. ലാന്റ് നമ്പറിൽ ആരും അറ്റന്റ് ചെയ്തില്ല -മൊബൈൽ നമ്പറിൽ വിളിച്ചു.
രണ്ടാമത്തെ റിംഗിനു കോളെടുത്തു.

“ഹലോ ഗണേശൻ സർ”

“അതെ “

“സോറി സർ അസമയത്ത് വിളിച്ചതിൽ ക്ഷമ ചോദിക്കുന്നു.”

സോപ്പിടൽ ആരംഭിച്ചു.

” ആരാണ് സംസാരിക്കുന്നത്.?”

“എന്റെ പേര് വേദ. എന്റെ കസിനു വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്. സാറിനു ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ചു കാര്യങ്ങൾ……”

“യെസ് പറയൂ “

” കസിൻ സ്റ്റേറ്റ്സിലെ പഠനം കഴിഞ്ഞ് വന്നിട്ടുണ്ട്. സ്വന്തമായൊരു ഹോസ്പിറ്റലെന്ന ഭ്രാന്തുമായി നടക്കുകയാണ്.അങ്ങനെ അന്വേഷിച്ചപ്പോൾ സാറിന്റെ നമ്പർ കിട്ടിയത്.”

ഒരാളെ മാക്സിമം പിഴിയാൽ കിട്ടിയ സന്തോഷത്തിൽ അയാൾ

” സ്ഥലം എവിടെയാ?”

“തൃശ്ശൂർ… SN മെഡിസിറ്റി പ്ലാൻ സാർ വഴിയല്ലേ നടന്നത്?”

“അതെ. അതൊരു ബിഗ് പ്രൊജക്ടാണ്.അങ്ങനെയുള്ളതാണോ നിങ്ങളുടേതും.?”

സംസാരത്തിൽ എവിടെയോ ഉണർവു കണ്ടു.’

“അതെ. സർ നാളെ ഫ്രീയാണെങ്കിൽ ഞാൻ നേരിൽ വരാം സംസാരിക്കാൻ.നമുക്ക് ലൊക്കേഷനിൽ പോവുകേം ചെയ്യാം അതിനു മുന്നേ എനിക്കതിന്റെ പ്ലാൻ കിട്ടാൻ വഴിയുണ്ടോ?”

“കുറച്ചു വെയ്റ്റ് ചെയ്യാമോ. തപ്പിയെടുക്കണം. എന്നിട്ട് ഞാനയച്ചു തരാം.”

” ഈ നമ്പറിൽ തന്നെ അയച്ചാൽ മതി ഞാൻ വെയ്റ്റ് ചെയ്യാം.”

ഫോൺ കട്ടായി എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.വിജയം മുന്നിൽ കണ്ട പുഞ്ചിരി

കണ്ണാടി ഊരി മേശപ്പുറത്തു വെച്ചു ഞാൻ കുളിച്ചിറങ്ങിയപ്പോഴേക്കും ഫോണിൽ ഗണേഷന്റെ മെസ്സേജ് വന്നിരുന്നു. എട്ട് നിലയുള്ള ഹോസ്പിറ്റലിന്റെ 9 സ്ക്കെച്ച്.ഞാനത് പഠിക്കാനിരുന്നു.
ജേർണലിസം പഠിക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റലിനെ കുറിച്ചൊരു ഡോക്യുമെന്ററി തയ്യാറാക്കാനിരുന്നപ്പോൾ ഞാൻ തിരഞ്ഞെടുത്തത് SNമെഡിസിറ്റി ആയിരുന്നു.

അന്നവിടുത്തെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടുണ്ട്. പക്ഷേ എന്റെറിവിൽ 7 നിലയേ ഉണ്ടായിരുന്നുള്ളൂ. ഗ്രൗണ്ട് ഫ്ലോറിൽ ക്യാൻസർ വാർഡും ക്യാഷാലിറ്റിയും, ,ഗർഭിണികളുടെ ഒപിയും
കാർ പാർക്കിംഗും കാന്റീനും മാത്രം.
ഒന്നാം നിലയിൽ കുട്ടികളുടെ വാർഡും കുട്ടികളുടെ ഒപിയും, ഐസിയുവും, ലാബും,
രണ്ടാം നിലയിൽ ഗർഭിണികളുടെയും അമ്മമാരുടേയും വാർഡ് ,പ്രസവമുറി, ഓപറേഷൻ തിയേറ്റർ മാത്രം.

മൂന്നാം നിലയിൽ കോൺഫറൺസ് ഹാളും ജെനറൽ ഒപിയും മാത്രം,
നാലിൽ ജെനറൽ വാർഡുകളും ഇ എൻ ടി ഒ പി യും
ഇങ്ങനെ ഏഴ് നിലകൾ ഞാനതിൽ നിന്നും അടയാളപ്പെടുത്തിയിയത് വെച്ച് ഓർത്തെടുത്തു.
പക്ഷേ എട്ടാം നിലയെക്കുറിച്ചൊരു ധാരണ ഇല്ല. മറ്റ് ഏഴ് നിലകളുടേയും പ്ലാനുകൾ ഒരേ പോലെ ആയതിനാൽ എട്ടാം നിലയിലും പ്ലാൻ വലിയ വ്യത്യാസമൊന്നുമുണ്ടാവാൻ സാദ്ധ്യത ഇല്ല.

ഫോണെടുത്ത് നൗഫിയുടെ നമ്പർ തപ്പി. അന്ന് ഡോക്യുമെന്ററി തയ്യാറാക്കാനിരുന്നപ്പോൾ എന്നെ സഹായിച്ചത് കോഴിക്കോട്ടുകാരി നൗഫിയായിരുന്നു.
ഭാഗ്യം നമ്പർ കിട്ടി!

രണ്ട് വട്ടം വിളിക്കേണ്ടി വന്നു ഫോണെടുക്കാൻ.

“ഹലോ …”

” നൗഫീ… “

“അതെ ഇങ്ങളാരാ ങ്കി മനസിലായില്ല.”

“ഞാനാ വേദ പരമേശ്വർ “

“അള്ളോന്റുമ്മച്ചിയേ…. അനക്ക് ബല്ലാത്ത ധൈര്യം തന്നെ അഴുകിയ മയ്യത്ത് നട്ടപ്പാതിരാക്ക് കണ്ട് പിടിച്ചല്ലോ പഹയാ.”

” നൗഫീ നീയെവിടാ?”

” ഡ്യൂട്ടിയിലാ.”

” എടി ഞാനിപ്പോ വരും എന്നെയൊന്ന് ഹെൽപ്പണം “

“ഇനീപ്പം ഈന്റാത്ത് നിന്ന് ചീഞ്ഞ മയ്യത്ത് കണ്ട് പിടിക്കോ ഇയ്യ് ?”

” ഇല്ലെടി. ഞാൻ വരാം.പിന്നെ ഇക്കാര്യം പുറത്ത് പോകല്ല്.”

” ഇല്ല”

അപ്പോഴേക്കും അരവി കോൾ വെയ്റ്റിഗിലുണ്ടായിരുന്നു.

കാൾ ഞാനെടുത്തു.

” ഞങ്ങൾ താഴെയുണ്ട് വാ.”

ഞാൻ റൂം പൂട്ടിയിറങ്ങി.അരവിക്കൊപ്പം മുന്നിൽ തന്നെ കയറി. പോകും വഴി കാര്യങ്ങൾ അവനെ ധരിപ്പിച്ചു.

“വേദ ഇത് റിസ്ക്കാണ്.”

“അറിയാം. അതറിഞ്ഞു കൊണ്ടാണ് ഇറങ്ങിത്തിരിച്ചത്. എടാ നീയൊന്നോർത്ത് നോക്കിയെ മരിച്ചു എന്ന് നമ്മളെല്ലാവരും കരുതിയ കൃഷ്ണപ്രിയ, പിന്നെയും പേരറിയാത്ത ആരൊക്കെയോ. നമ്മുടെ ഈ ശ്രമത്തിൽ വിജയിക്കേണ്ടത് അവരുടെ ജീവനാണ്. “

” നീ പറയുന്നത് ശരിയാവാം തെറ്റാവാം. ചിലപ്പോൾ നിന്നെ അപായപ്പെടുത്താൻ ശത്രുക്കൾ ചെയ്തതാണെങ്കിലോ വേദ.?”

“നീയെന്താ അരവി എല്ലാത്തിനേയും നെഗറ്റീവായി കാണുന്നത്.നിനക്ക് പറ്റില്ലെങ്കിൽ വണ്ടി നിർത്ത് ഞാൻ തനിയെ പോകാം. ……. ജോണ്ടി നിനക്ക് ധൈര്യമുണ്ടോ എനിക്കൊപ്പം വരാൻ?”

” ഞാൻ വരാം ചേച്ചീ “

” അരവി വണ്ടി നിർത്തിക്കോ.”

പക്ഷേ അവൻ നിർത്താതെ ഹോസ്പിറ്റൽ ലക്ഷ്യം വെച്ചു നീങ്ങി.
ഹോസ്പിറ്റലിലേക്ക് കടക്കുമ്പോൾ ഞാൻ നൗഫിയെ വിളിച്ചപ്പോൾ അവൾ തേർഡ് ഫ്ലോറിലുണ്ട് ഇപ്പോ വരാമെന്ന് പറഞ്ഞു.
കാർ പാർക്കിംഗിൽ എത്തി.

“നിങ്ങളിവിടെ നിൽക്ക് 5 മിനിട്ട് ഞാനെത്താം ”
ഡോക്ടേഴ്സിന്റെയും ഹോസ്പിറ്റൽ തുണികളും അലക്കിയിടുന്ന മുറിയായിരുന്നു ലക്ഷ്യം. അവിടെ നിന്നും ആരുടേയും കണ്ണിൽ പെടാതെ മൂന്ന് യൂണിഫോം കൈക്കലാക്കാൻ പത്തു മിനിട്ടെടുത്തു തിരികെ വന്നു മൂന്ന് പേരും അവ ധരിച്ചു.
പതിഞ്ചു മിനിട്ടിനുള്ളിൽ നൗഫി എത്തുകയും ചെയ്തു.

യൂണിഫോമിൽ നിൽക്കുന്ന എന്നെ മനസിലാവാതെ അവൾ തിരിഞ്ഞു നടന്നു.

” നൗഫീ… “

അവൾ നിന്നു.

“ഏഹ്…. ഇത് ഇങ്ങളായീനോ?! ഫാൻസീഡ്രസ്സാ?”

“അതെ കൊള്ളാമോ?”

” കൊളളാം പക്ഷേ ഇങ്ങി കറത്തോയല്ലോ. വെയിലത്ത് ള്ള കറക്കാ ല്ലേ ?”

അവൾ തുടങ്ങി. അവളുടെ കുശലങ്ങൾക്കെല്ലാം മറുപടി പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു

” നൗഫി… ഇവിടുത്തെ 8 മത്തെ നിലയിൽ എന്താ?.”

” ആ ങ്കിറിയേല. ആടൊന്നുമില്ല.”

ആ കണ്ണുകൾ എന്തോ മറയ്ക്കുന്നുണ്ടായിരുന്നു.

“നൗഫീ നിനക്കറിയാം അവിടെന്താണെന്ന്. നിനക്കൊരിക്കലും ഇതിനാൽ ദോഷം വരില്ല . “

അവളുടെ മുഖത്തെ ഭയം വിട്ടുമാറിയില്ല.അരവിയുടെ ഫോൺ റിംഗ് ചെയ്തു. അവനതുമായി തെല്ലുമാറി നിന്നു.

“വേദ, അതിന്റാത്ത് എന്താന്ന് അറിയില്ല. ഇടയ്ക്കിടക്ക് ഡോക്ടേഴ്സ് പോകുന്നത് കാണാറുണ്ട്. ആഫ്ലോർ സ്റ്റെപ്പ്നടുത്ത് വെച്ച് പൂട്ടി വെച്ചതാ”

” ഉം…. എനിക്കതിനകത്ത് ആരുടേയും കണ്ണിൽ പെടാതെ കടക്കണം.അതിനുള്ള വഴി പറ”

“അള്ളോ ഇങ്ങ്ളെന്ത് ഹറാമ്പറപ്പാ പറയുന്നത്. അതൊന്നും നടക്കൂല ആരേലും കണ്ടാന്റെ പണിയാ പോകാ”

അവൾ വല്ലാതെയായി.

“ആരേലും കണ്ടാലല്ലേ? കണ്ടില്ലെങ്കിലോ…..”

“അതൊന്നും ശരിയാവൂല. ഞാമ്പോണ്”

“നീ സഹായിച്ചില്ലെങ്കിലും ഞാനതിനകത്ത് കയറും “

അതും പറഞ്ഞ് ജോണ്ടിയേയും കൂട്ടി മുന്നോട്ട് നടന്നു.പിന്നിലവൾ പകച്ചു നിന്നു. അപ്പോഴേക്കും ഫോൺ കട്ട് ചെയ്ത് അരവിയും എത്തി.ഫ്ലോറിൽ പലയിടത്തായി ക്യാമറ ഉള്ളതിനാൽ പോക്കറ്റിൽ നിന്നും മാസ്ക്കെടുത്തു കെട്ടി. ഒരെണ്ണം അരവിക്കും ജോണ്ടിക്കും കൊടുത്ത് നടന്നു. അവരുമത് മുഖത്ത് കെട്ടി.
മനപൂർവ്വം ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പു കയറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും

”വേദാ”

വിളി കേട്ടു നൗഫിയാണ്. അവൾ ഞങ്ങൾക്കൊപ്പമോടിയെത്തി.

” എട്ടാം നിലയിൽ കയറുന്നത് അത്ര എളുപ്പമല്ല. ആടെപ്പഴും സെക്യൂരിറ്റിയുണ്ടാവും.”

“ഒരു വഴിമാത്രമേ അവിടെ ഉള്ളോ?”

അരവിയുടെ ചോദ്യം.

“രണ്ട് വഴിയുണ്ട്. ലിഫ്റ്റു വഴിയും സ്റ്റപ്പു വഴിയും. രണ്ടിടത്തും ക്യാമറ ഉണ്ട്. “

“ക്യാമറ പ്രശ്നാകൂലൊ അരവിയേ…. “

“ക്യാമറ റൂം എത്രാം നിലയിലാ?”

“രണ്ട് “

” അതിനകത്തെത്ര സ്റ്റാഫുണ്ടാവും?”

” ഒരാൾ മാത്രം.”

” നൈറ്റ്ഷിഫ്റ്റ് ടൈം?”

“7.30 pmto 7.30am “

ഞാൻ ജോണ്ടിയെ നോക്കി. ഞങ്ങൾ അപ്പോഴേക്കും നടന്ന് രണ്ടാം നിലയിൽ എത്തിയിരുന്നു.

“ഏത് ഭാഗത്താ ക്യാമറാറൂം?”

“ദാ അവിടെ.”

അവൾ ചൂണ്ടിക്കാണിച്ച ഭാഗം ലക്ഷ്യം വെച്ച് നടന്നു.നൗഫി തിരിച്ചു പോയി.
ഓപ്പറേഷൻ തിയേറ്റർ കഴിഞ്ഞ് നാലാമത്തെ മുറിയായിരുന്നു ക്യാമറാ റും.
ജോണ്ടിക്കൊപ്പം ഞാനും കയറി. ഒരാൾ അവിടെയിരുന്നു ഫോൺ ചെയ്യുകയായിരുന്നു.
അരവിയെ കണ്ടതും അവൻ പേടിച്ച് ഫോൺ കട്ട് ചെയ്തു ടേബിളിൽ വെച്ചു.

“നിനക്കിവിടെ ശമ്പളം തരുന്നതെന്തിനാ?”

“സോറി സാർ…. വീട്ടിൽ നിന്നും…..”

” ഡ്യൂട്ടി ടൈമിൽ തന്നെ വേണോ?…..”

“വൈഫായിരുന്നു സാർ ….”

” ഉം…… ഉം…… “

അരവിയുടെ ആക്രമണം പെട്ടന്നായിരുന്നു. അവന് എതിർക്കാൻ കഴിയുന്നതിനു മുന്നേ കത്രിക പൂട്ടിട്ടു .ശബ്ദിക്കാനായി വായ തുറന്നപ്പോൾ കുറേ കോട്ടൻ ജോണ്ടിയവന്റെ വായിൽ കുത്തിനിറച്ചു. പ്ലാസ്റ്റർ വെച്ച് കൈകാലുകൾ കസേരയോട് ചേർത്ത് വെച്ച് ബന്ധിച്ചു.

“ഇവനെകൊണ്ടിനി പ്രശ്നമുണ്ടാവില്ല, ഞങ്ങൾ ക്യാമറാറൂമിൽ നിന്നും ഇറങ്ങി നടന്നു .മൂന്നാം നിലയിൽ നിന്നുംഎതിരെ നടന്നു വരുന്ന ഡോക്ടറുടെ മുഖം കണ്ടതും സകല ധൈര്യവും ചോർന്നു പോയി. താൻ പിടിക്കപ്പെടാൻ പോവുകയാണ്. പക്ഷേ ഇവനെങ്ങനെ ഇവിടെത്തി?
നെറ്റിയിൽ മുറിവിന്റെ വെച്ചുകെട്ടലുമായി റോഷൻ നടന്നു വരുന്നു.

അവനെന്നെ സൂക്ഷിച്ചു നോക്കുന്നു. മനസിലായെന്നു തോന്നുന്നു. ഞാൻ അവനെ ശ്രദ്ധിക്കാതെ നടന്നു.

“സർ 17 ലെ പേഷ്യന്റിനു കുറച്ച് സീരിയസാണ് “

ഒരു സിസ്റ്റർ വന്നു റോഷനോട് സംസാരിക്കുന്നു. അവർക്കൊപ്പം റോഷൻ പോകുന്നു.
ഞാൻ ഫോണെടുത്ത് അലോഷിയെ വിളിച്ചു.

“താനുറങ്ങിയില്ലെ?”

” ഇല്ല, സർ റോഷൻ എവിടെയാ ഉള്ളതെന്നറിയുമോ?”

“രാവിലെ അറസ്റ്റ് ചെയ്തതല്ലേ? എന്തു പറ്റി”

” അവൻ പുറത്തിറങ്ങി. SNമെഡിക്കൽസിലുണ്ട്.”

” അവൻ തന്നെയാണോ?”

” ഉം. നെറ്റിയിൽ മുറിവ് ഡ്രെസ്സ് ചെയ്തു വെച്ചിട്ടുണ്ട്. “

” എങ്കിൽ ജാമ്യത്തിലിറങ്ങിയതാവും. നീയെന്താ ഹോസ്പിറ്റലിൽ വയ്യാതായോ?”

“ഇല്ല. ഞാനത് കുറച്ചു കഴിഞ്ഞ് പറയാം”

മറുപടിക്കു കാക്കാതെ ഞാൻ കാൾ കട്ട് ചെയ്തു.
ഏഴാം നില കഴിഞ്ഞു എട്ടിൽ എത്തിയപ്പോൾ ഞാൻ തിരിഞ്ഞു അരവിയോട് പറഞ്ഞു.

” ഇത് വരെ നമ്മൾ സേഫായിരുന്നു ഇനിയങ്ങോട്ട് സൂക്ഷിക്കണം ചിലപ്പോൾ ജീവൻ വരെ പോയേക്കാം.പിന്നെ നിങ്ങൾ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല.ക്യാമറ റൂമിൽ ഏഴ് ഫ്ലോറിലെ ക്യാമറകൾ മാത്രമേ കാണിക്കുന്നുള്ളൂ. എട്ടാമത്തെ ഫ്ലോർ നമ്പർ അതിൽ ഇല്ല”

” എങ്കിൽ 8 ൽ ക്യാമറ ഉണ്ടാവില്ല. നമുക്കെളുപ്പമായില്ലെ”

ജോണ്ടി ഇടയ്ക്കു കയറി പറഞ്ഞു.

” അങ്ങനെയല്ല അതിനർത്ഥം നമ്മൾ കുറച്ചു കൂടി ഭയക്കേണ്ടിയിരിക്കുന്നു. കൂടുതൽ സെക്യൂരിറ്റി ഉണ്ടാവും അതല്ലെങ്കിൽ അവിടെ പ്രത്യേകമായ CCTV നിരീക്ഷണത്തിലായിരിക്കും.”

“അപകടമാണല്ലേ…”

” ഉം ഒറ്റയ്ക്കാരും നീങ്ങരുത് “

“വേദയുടെ പ്ലാൻ എന്താണ്? നീ പറഞ്ഞത് പോലെ അതിനകത്ത് കൃഷ്ണപ്രിയുണ്ടെങ്കിൽ…… അവരെ എങ്ങനെ രക്ഷിക്കും?…?”

” പോലീസിൽ അറിയിക്കും.അവരിൽ എനിക്കത്ര വിശ്വാസം പോരാത്തതിനാൽ അതിനു മുന്നെ വേറെയൊരു വഴിയുണ്ട്. “

“അതെന്താ?”

“സമയമാകട്ടെ പറയാം. അപ്പോൾ നമ്മൾ തുടങ്ങുകയാണ്.എന്തുവന്നാലും പതറരുത്..”

മൂന്ന് പേരും എഗ്രി ചെയ്തു. മൊബൈൽ ഫോണല്ലാതെ എന്റെ കൈയിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. ജോണ്ടിയുടെ പുറത്തെ ബാഗിൽ ക്യാമറയും .
ലിഫ്റ്റ് വഴി കയറാൻ ശ്രമിച്ച അരവിയെ ഞാൻ പിന്തിരിപ്പിച്ചു.സ്‌റ്റെപ്പു കയറാനാഞ്ഞപ്പോൾ തിരിക്കിട്ട് ആരോ ഇറങ്ങി വരുന്ന ശബ്ദം. ഞങ്ങൾ എതിർ ദിശയിലേക്ക് തിരക്കിട്ട് നടന്നു. ഇടയ്ക്ക് പിന്തിരിഞ്ഞു നടന്നപ്പോൾ സെക്യൂരിറ്റി യൂണിഫോമിൽ ഒരാൾ സ്റ്റെപ്പിറങ്ങി പോവുന്നത് കണ്ടു.
പോയതിനേക്കാൾ വേഗത്തിൽ ഞങ്ങൾ തിരികെ വന്നു സ്റ്റെപ്പു കയറി. കയറിയ പാടെ അവിടെ എവിടെയെങ്കിലും CC ക്യാം ഉണ്ടോയെന്ന് നോക്കി. ഭാഗ്യം! ഇല്ല. അകത്ത് കടക്കാൻ പറ്റാത്ത വിധം സ്റ്റെപ്പു കഴിയുന്നിടത്ത് ഗ്ലാസിട്ട് ബ്ലോക് ചെയ്തിട്ടുണ്ട്.ഞാൻ പതിയെ തള്ളാൻ ശ്രമിച്ചു. കതക് അകത്തോട്ട് ശകലം നീക്കി. അടുത്ത സെക്കന്റിൽ ആ വാതിൽ തുറക്കപ്പെട്ടു. ഞങ്ങൾ ഗ്ലാസിലേക്ക് ചേർന്നു നിന്നു. സെക്യൂരിറ്റി യൂണിഫോം ധരിച്ചൊരാൾ പുറത്തിറങ്ങി.ഞാൻ അരവിയെ കണ്ണു കാണിച്ചു. അവനയാളുടെ പിന്നിലൂടെ ചെന്ന് വായ പൊത്തിപ്പിടിച്ചു. ഞാൻ ഗ്ലാസ് ഡോറിനകത്തേക്ക് തലയിട്ടു നീണ്ട പാസ്സേജാണ്.ഒരാളെയും കാണാനില്ല. തൊട്ടു മുന്നിൽ ഒരു മുറി കണ്ടു. അതിന്റെ ചാവി ഡോറിൽ തന്നെയുണ്ടായിരുന്നു. ഞാനതിനകത്ത് കയറി നോക്കി. ഒഴിഞ്ഞൊരു മുറി മാത്രം. വീണ്ടും പുറത്തിറങ്ങി.അരവിയോട് സെക്യൂരിറ്റിയെ ആ മുറിയിൽ ലോക് ചെയ്യാൻ പറഞ്ഞു.
സെക്യൂരിറ്റിയെ മുറിയിൽ കൈകളും കാലുകളും പിന്നിലേക്കാക്കി പ്ലാസ്റ്ററൊട്ടിച്ച് കിടത്തി. ശബ്ദിക്കാതിരിക്കാനായി വായയ്ക്കു മീതെയും പ്ലാസ്റ്ററൊട്ടിച്ചു.പുറത്തിറങ്ങി മുറി പൂട്ടി കീ പോക്കറ്റിലിട്ടു.
എല്ലാ മുറികളും ലോക്ഡായിരുന്നു. കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോൾ ഡ്യൂട്ടി നഴ്സുമാരുടെ മുറിയിൽ നിന്നുള്ള വെളിച്ചം രണ്ട് പേരുണ്ട്. എന്തോ സംസാരിച്ചിരിക്കയാണ്.അത കഴിഞ്ഞ് ഡ്യൂട്ടി ഡോക്ടറുടെ മുറി. അവിടെ ആരും ഇല്ലായിരുന്നു.
കുറച്ചു കൂടി മുൻപിലേക്ക് ചെന്നപ്പോൾ അടച്ചിട്ട മുറിയിൽ നിന്നും വാതിലിന്റെ വിടവിലൂടെ വെളിച്ചം പുറത്തേക്ക് കണ്ടു. പക്ഷേ മുറി പുറത്തു നിന്നും പൂട്ടിയിരിക്കയാണ്.
കീ ഹോളിലൂടെ ഞാൻ എത്തി നോക്കി ഐസിയു പോലെ സജ്ജീകരിച്ച മുറി ഒന്ന് രണ്ട് രോഗികളുണ്ട് മുഖം വ്യക്തമല്ല. ആരോ നടന്നു വരുന്ന ശബ്ദം. മൂന്ന് പേരും ഇടത്തോട്ടുള്ള കോറീഡോറിലേക്ക് കയറി നിന്നു.നേരത്തെ കണ്ട നഴ്സുമാരിലൊരാൾ ചുണ്ടിൽ പുഞ്ചിരിക്കൊപ്പം ഒരു തമിഴ് മൂളിപ്പാട്ടുമായി വരുന്നു. വെളിച്ചമുള്ള അടച്ചിട്ട മുറി തുറക്കുന്നു.
അകത്തു കടക്കുന്നു ശബ്ദമുണ്ടാക്കാതെ ഞാൻ വാതിൽക്കൽ നിന്നെത്തി നോക്കി. അവിടെ കിടക്കുന്ന ഒരു രോഗിക്കടുത്തായി അവൾ നിൽക്കുന്നു. ആ രോഗി എന്തോ പറയാനായി ആഗ്യം കാണിക്കുന്നു. ടോയ്ലറ്റിൽ പോകണമെന്നാണോ. നഴ്സ് തുണി പൊക്കി നോക്കുന്നു, കുഴപ്പമില്ലാ എന്നാഗ്യം കാണിക്കുന്നു.
ഞാൻ അരവിയെ കണ്ണു കാണിച്ചു സെക്യൂരിറ്റിയെ പിടിച്ച അതേ ലാഘവത്തോടെ നഴ്സിനേയും കീഴ്പ്പെടുത്തി.
അവളുടെ ചെവിക്കരികിലായി ഞാൻ പറഞ്ഞു.

” ശബ്ദിക്കരുത്.കൊന്നുകളയും. സഹകരിച്ചാൽ നിനക്ക് നല്ലത്. “

അരവി അവളുടെ കൈകൾ പിന്നിലേക്ക് പ്ലാസ്റ്റർ ചെയ്തു.വായ പ്ലാസ്റ്റർ വെച്ച് ഒട്ടിക്കുകയും ചെയ്തു. ആ വലിയ മുറിയിൽ 12 കട്ടിലുകളിലായി 11 രോഗികളുണ്ടായിരുന്നു. പലരും മയക്കത്തിലായിരുന്നു. നഴ്സ് സംസാരിച്ച പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു. അത് കൃഷ്ണപ്രിയ ആണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എനിക്കയച്ചു തന്ന ഫോട്ടോയിൽ കൃഷ്ണ പ്രിയ ആരോഗ്യവതിയാണ്.ഇത് കണ്ണുകൾ കുഴിഞ്ഞ് കവിളൊട്ടി മെലിഞ്ഞുണങ്ങിയ പ്രാകൃത രൂപം. കുറേ നാള് മുന്നേ എടുത്തതാകാം ഫോട്ടോ.
ഞാൻ അലോഷ്യസിനെ ഫോൺ ചെയ്തു.

“സർ എത്രയും പെട്ടന്ന് SN മെഡിസിറ്റിയിലെത്തണം.”

ഞാനിവിടെ താഴെയുണ്ട്. തന്റെ കാളിൽ നേരത്തെ തന്നെ അപകടം മണത്തിരുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്.?”

“സർ വർഷങ്ങൾക്കു മുന്നേ കാണാതെ പോയ കൃഷ്ണപ്രിയയേയും വേറെ പത്ത് പേരേയും കണ്ടെത്തിയിട്ടുണ്ട്. 8 മത്തെ ഫ്ലോറിൽ ലെഫ്റ്റിൽ ഫസ്റ്റ് റൈറ്റിലെ ഏഴാമത്തെ മുറിയിൽ ഞങ്ങളുണ്ട്.ഇതിനകത്ത് നിന്നും ഇവരേയും കൊണ്ട് പുറത്ത് കടക്കണമെങ്കിൽ പോലീസ് സഹായം വേണം.എത്രയും പെട്ടന്ന് വേണ്ടത് ചെയ്യുക.”

“പേടിക്കണ്ട. അഞ്ചു മിനിറ്റ് ഞങ്ങളെത്താം.”

ഫോൺ കട്ടായി.

“അരവീ നിന്റെ ഫോണിൽ നെറ്റ് കണക്റ്റ് ചെയ്”

“എന്തിനാ?”

മറുപടി പറയാതെ ഞാനവനെ തറപ്പിച്ച് നോക്കി. ജോണ്ടി ക്യാമറ എടുത്ത് ജോലി ആരംഭിച്ചു. ഞാൻ നഴ്സിന്റെ വായിലെ പ്ലാസ്റ്റർ മാറ്റി അവളോടു ചോദിച്ചു .

“ഇതൊക്കെ ആരാണെന്നറിയാമോ?”

“തെരിയാത്”

” നിന്റെ രോഗിയുടെ പേരും അറിയില്ലെ?”

“പേര് റജിസ്ട്രരിലിരുക്ക്. ഇങ്ക പേഷ്യന്റ് നേം വേന നമ്പർ മട്ടും താൻ ….”

പേടിയോടെ അവൾ പറഞ്ഞു.

“ഇവരെന്താ ഇങ്ങനെയെന്നറിയാമോ?”

” അത് വന്ത് ബ്രെയിനിലെ ഒരു വെയ്നുക്ക് യതാവതോ. അത് വന്ത്……”

” നീയിവിടെ വന്നിട്ടെത്ര നാളായി?”

” എന്ന സാർ? ഉങ്ക ക്വസ്റ്റ്യൻ പുരിയലെ”

“നീ ഇന്ത ഹോസ്പിറ്റൽ ജോയിൻ പൻട്രത് എത്തന നാളാച്ച് “

എന്റെ തമിൾ കേട്ടാവാം ജോണ്ടി ചിരിച്ചു.

“സിക്സ് മത്”

” നീ വരുമ്പോൾ എത്ര രോഗികളുണ്ടായിരുന്നു.?”

“10. ഒരു സിന്ന പയ്യനെ അവങ്ക ലാസ്റ്റ് സൺഡെ അഡ്മിറ്റ് പന്നിയെ “

“ഇതിൽ നിന്നും ഡിസ്ച്ചാർജായവർ എത്ര? “

” തെരിയിലാ .പേഷ്യന്റ് കൂടെ ബൈസ്റ്റാൻഡെർ കെടയാത് സർ.”

“വേദ നെറ്റ് ഓൺ”

അരവിയുടെ ശബ്ദം.

“ലോഗിൻ ഫേസ് ബുക്ക് “

അരവിയും ജോണ്ടിയും മുഖത്തോട് മുഖം നോക്കി.

[email protected] പാസ് വേർഡ് spygirl007 “

“ഓകെ ലോഗ്ഗിൻ…. ഇനി ?”

” ലൈവ് ഓൺ ചെയ്യ്.”

ലൈവ് ഓൺ ചെയ്തതിനു ശേഷം ഞാനാ ഫോൺ വാങ്ങി .

“ഹലോ മൈ ഡിയർ ഫ്രണ്ട്സ്, ഞാനിപ്പോൾ നിൽക്കുന്നത് കൊച്ചി നഗരത്തിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. എനിക്ക് പനി വന്ന് അഡ്മിറ്റിയതല്ല. അതിനേക്കാൾ വലിയൊരു വിപത്തിനെ, ക്യാൻസറിനെ നിങ്ങൾക്കു മുന്നിലെത്തിക്കാനാണ് ഹോസ്പിറ്റലിലെത്തിയത്. “

ബാക്ക്യാമറ ഓൺ ചെയ്തു ഞാൻ അരവിയേയും ജോണ്ടിയേയും പാസ് ചെയ്തു. കൃഷ്ണപ്രിയയിൽ എത്തി.

“നിങ്ങൾക്കീ പെൺകുട്ടിയെ ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ? “

തുടർന്ന് മറ്റ് ബെഡിൽ കിടക്കുന്നവരേയും കൂടി കാണിച്ചു. തുടർന്ന് മുറിയിൽ ഞങ്ങളെ വ്യക്തമായി കിട്ടത്തക്ക വിധത്തിൽ ഫോൺ ടേബിളിൽ സെറ്റ് ചെയ്തു വെച്ചു.

” ഇവിടുത്തെ സ്റ്റാഫ് നഴ്സിനു പോലും വ്യക്തതയില്ലാത്ത കൃഷ്ണപ്രിയയുടെ രോഗം.അതു പോലെ നിങ്ങളിപ്പോൾ കണ്ട 11 രോഗികളാണിവിടെയുള്ളത്. അവയെല്ലാം നമ്മുടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കാണാതെ പോയവർ.”

ഞാൻ നഴ്സിനു നേരെ തിരിഞ്ഞു.

“ഇവരെ എല്ലാ സമയവും മയക്കി കിടത്തുന്നതോ അതോ അവർക്ക് ബോധമില്ലാത്തതോ….. “

വാതിൽ ആരോ തുറക്കുന്നു.
ഡോക്ടർ റോഷൻ!

” ഞാൻ പറഞ്ഞാൽ മതിയോ മിസ് വേദാ പരമേശ്വർ? താഴെ വെച്ചേ ഞാൻ കണ്ടതാണ്. ചെറിയൊരു സംശയം തോന്നിയിരുന്നു. എന്തായാലും സിംഹളമാളത്തിലേക്ക് വന്നതല്ലേ. ഞാനൊന്നു സത്ക്കരിക്കാം. ജീവനുണ്ടെങ്കിൽ തിരികെ ഇഴഞ്ഞ് പോവാം. എനിക്കീ സുന്ദരികളെ കാണുമ്പോൾ രക്തയോട്ടം കൂടും ”
പിന്നാലെ കയറിയ തടിമാടന്മാരിലൊരാൾ അരവിയുടെ തലയ്ക്കു തോക്ക് മുട്ടിച്ചു. മറ്റൊരാൾ ജോണ്ടിയുടെ ക്യാമറ പിടിച്ചെടുത്തു തറയിലിട്ടു.
എന്റെ കഴുത്തിനു പിറകിൽ ഒരു റോഷന്റെ ഉശ്ചാസ വായു തട്ടി.

“നിനക്കറിയേണ്ടേ ഇവരെന്താ ഇങ്ങനെ പാതി മയക്കത്തിലായതെന്ന് .ഒന്നിനോടും പ്രതികരിക്കാത്തതെന്ന് .മരിക്കും മുന്നേ നീയതറിഞ്ഞോ”

ചെവിക്കരികിൽ റോഷന്റെ മുരളൽ. അവനറിയാതെ ഞാൻ ഫോണിലേക്ക് പാളി നോക്കി. ബാക് ക്യാം ആയത് ഭാഗ്യം. ഞാൻ മരിച്ചാലും അത് ലോകത്തിനു മുന്നിൽ ആയിരിക്കും. എന്തിനെന്നും ഏതിനെന്നും ലോകമറിയും….
മുടിക്ക് കുത്തിപ്പിടിച്ച് റോഷൻ എന്നെ ചുവരോട് ചേർത്തു നിർത്തി.

” ഇവർക്കെല്ലാം സ്കിസോഫെർണിയ എന്ന അസുഖമാണ്. ഇതാ ഇവളില്ലെ കൃഷ്ണപ്രിയാ വസുദേവ് ഇവളീ സ്കിസോഫെർണിയയിൽ നിന്നും പൂർണമായും മുക്തയായിട്ടുണ്ട്.നഗരത്തിലെ പല ഭാഗത്തു നിന്നുമായി കാണാതെ പോയവരാണിവർ. അവരെ എന്തിന് എപ്പോ എങ്ങനെ എന്ന ചോദ്യമുണ്ടാവും ല്ലേ…. ഇവരെ ഇങ്ങനെ രോഗിയാക്കിയതിൽ ഞാനും പങ്കാളിയാണ്”

ഞാൻ മറുപടി പറഞ്ഞില്ല. പല ബെഡുകളിലും അനക്കം വെച്ചു. അവരെല്ലാം നിർജ്ജീവമായ ഭാവത്തിൽ എന്നെ നോക്കുന്നു.പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ.!

“ഇനി നിന്റേയും ഇവന്മാരുടേയും അവസ്ഥ എന്താണെന്നറിയോ സ്കിസോഫെർണിയ എന്ന രോഗാവസ്ഥയിലേക്ക് നീയും പോവും. വെറും രണ്ടര മാസം മതി നിന്നെയാ അവസ്ഥയിൽ എനിക്കെത്തിക്കാൻ .”

“നിന്നെക്കൊണ്ടൊരു ചുക്കും കഴിയില്ല “

എന്റെ ശബ്ദമുയർന്നു. എന്റെ കവിളിൽ കുത്തിപ്പിടിച്ചവൻ ചുവരിലൂടെ ഉയർത്തി. കാലുകൾ തറയിൽ നിന്നും ഉയർന്നു. വേദന കടിച്ചമർത്തി ഞാൻ.അരവിന്ദും ജോണ്ടിയും എന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തടിയന്മാരുടെ ഉരുക്കുമുഷ്ടിയിൽ അവർ ശക്തിയില്ലാത്തവരായി.
നടുവടിച്ച് ഞാൻ തറയിൽ വീണപ്പോഴാണ് അവനെന്നെ വിട്ടു എന്നെനിക്കു മനസിലായത്.

” നീയും നിന്റെ മറ്റവനും ചേർന്ന് എന്നെയങ്ങിരുത്താമെന്ന് കരുതിയത് വെറുതെയായെടി. ഇന്ത്യയിലെ ഒരു സ്റ്റേഷനിലും ഇല്ലെടി എനിക്കെതിരെ ഒരു കേസ്. “

എന്റെ സംശയം ബലപ്പെട്ടിരിക്കുന്നു.

അവൻ സ്വാധീനമുപയോഗിച്ച് ഇറങ്ങിയിരിക്കുന്നു. ഇതു വരെ നേരിട്ടയവയിൽ വെച്ച് ഏറ്റവും വലിയ അപകടകാരി.

” ഈ ലോകം എന്റെ കൈപ്പിടിയിൽ ഒതുക്കണം. എതിർത്തവരെയെല്ലാം ഞെരിച്ചുടച്ചാണിത്രയും എത്തിയത്. നീ ഒരിക്കലും മഠത്തിൽ വരാൻ പാടില്ലായിരുന്നു.എന്റെ ഒരു പാട് വർഷത്തെ പരിശ്രമം സ്വപ്നം. അതാണ് നീ ഇന്നലെ ഒറ്റ രാത്രി കൊണ്ട് തകർത്തത്.”

കൈയെത്തിച്ചപ്പോൾ ഗ്ലൂക്കോസ് സ്റ്റാന്റ് തടഞ്ഞു.ചിന്തിക്കാനുള്ള സമയം കൊടുക്കാതെ അതെടുത്തവനെ തല്ലിയതും ഡോർ തള്ളിത്തുറന്ന് അലോഷിയും സംഘവും അകത്ത് കടന്നതും ഒരേ ടൈം.
കുറച്ചു നേരത്തെ മൽപിടുത്തത്തിനു ശേഷം റോഷനെ കീഴടക്കാൻ കഴിഞ്ഞു. അപ്പോഴേക്കും വിവരമറിഞ്ഞ് ACP രേണുകാ മേനോനും സംഘവും എത്തി.അവർ റോഷനേയും സംഘത്തേയും അറസ്റ്റ് ചെയ്തു.

” രോഗികളെയെല്ലാം അവരുടെ ബന്ധുക്കളെ ഏൽപിക്കുന്നതാണ് “

രോഗികൾക്കരികിൽ നിന്ന് Acpപറഞ്ഞപ്പോൾ കൃഷ്ണപ്രിയയുടെ മുഖം ഭയന്നു കാണപ്പെട്ടു.
ഞാൻ ചാരിവെച്ച അലോഷിയുടെ ഫോണെടുത്ത് ഫ്രണ്ട് ക്യാം സെറ്റ് ചെയ്ത് വെച്ചു നോക്കി.
ഒത്തിരി പേരിത് കാണുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

“ഇവിടെ നടന്ന സംഭവങ്ങൾ നിങ്ങൾ നേരിട്ടറിഞ്ഞല്ലേ. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനും, ഈ 11 പേരെ രക്ഷിക്കാനും കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.”

ലൈവ് കട്ട് ചെയ്ത് തിരിഞ്ഞത് ACPയുടെ മുഖത്തേയ്ക്ക്.

” നീ ഞങ്ങടെ പണി കൂടി ചെയ്ത് ആളാവാനുള്ള ശ്രമമാണോ?”

പുച്ഛം കലർത്തിയ ചോദ്യം

” ആളായിട്ടെന്തിനാ? കാശ് കിട്ടോ? ജീവിത സൗകര്യങ്ങൾ കൂടുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ പിന്നെന്തിനീ ചോദ്യം.ഇതിൽ നിന്നെനിക്ക് കിട്ടുന്നത് മനഃസുഖം. കഷ്ടതയനുഭവിച്ചരുടെ കുടുംബാംഗങ്ങളുടെ പ്രാർത്ഥനയിൽ ഒരു നേരമെങ്കിലും ഞാൻ കടന്നു ചെന്നുവെന്ന അഭിമാനം. അതിനു കാക്കിക്കുപ്പായത്തിന്റെ ബലം വേണ്ട. നെറികേടിനു എതിരെ പൊരുതാനുള്ള ചങ്കൂറ്റം മതി. ചെയ്യുന്നത് ശരിയാണെന്നുള്ള വിശ്വാസത്തിൽ എന്നും ഉയർത്തിപ്പിടിച്ച മനസാക്ഷിയും”

” നീ വാചകമടിച്ച് ഷൈൻ ചെയ്യാതെ “

“ഷൈൻ ചെയ്യുന്നതാരാണെന്ന് നമുക്ക് നോക്കാന്നേ. ചോദിച്ചു വാങ്ങിയ ഈ പോസ്റ്റിംഗ് എന്തായാലും നല്ലതല്ല സാറേ.കേന്ദ്രത്തിലൊക്കെ നല്ല പിടിപാടാണല്ലോ മുറുകെ പിടിച്ചോ .”

ACP തരിച്ചുനിൽക്കുകയാണ്. രോഗികളെ ഓരോരുത്തരെയായി സ്ട്രെക്ചർ കയറ്റി ലിഫ്റ്റു വഴി താഴേക്കിറക്കിക്കൊണ്ടിരുന്നു.
പിന്നാലെ ഞങ്ങളും ഗ്രൗണ്ട് ഫ്ലോറിലെത്തിയപ്പോഴേക്കും ചാനലുകാർ വളഞ്ഞു. അവരുടെ സ്ഥിരം ചോദ്യങ്ങൾ, അഭിനന്ദനങ്ങൾ എല്ലാത്തിൽ നിന്നും ഊളിയിട്ട് ഞങ്ങൾ കാറിൽ കയറി.

“വേദാ”

തൊട്ടു പിന്നിൽ അലോഷി

“സൂക്ഷിക്കണം.”

ആ സംസാരത്തിൽ എന്തോ ഒരസ്വാഭാവികത നിഴലിച്ചിരുന്നു. മുഖത്ത് ഒരു നിരാശയോ വേദനയോ പോലെ….
അരവിയും ജോണ്ടിയും സന്തോഷത്തിലായിരുന്നെങ്കിലും വലിച്ചെറിഞ്ഞ ക്യാമറയുടെ കാര്യത്തിൽ ജോണ്ടി സങ്കടപ്പെട്ടിരുന്നു.
ഫോണിൽ വന്ന അലോഷിയുടെ ഒരു മെസ്സേജ് കണ്ട് ചെറുതായൊന്നു ഞെട്ടി.

‘തോമസ് ഐസക് കൊല്ലപ്പെട്ടു.’

” അരവി തോമസ് ഐസക് കൊല്ലപ്പെട്ടു. SlMS ഹോസ്പിറ്റലിലേക്ക് കാർ വിട്. “

അവിടെത്തുമ്പോൾ ഒന്നര കഴിഞ്ഞിരുന്നു.അങ്ങനെയൊരു കൊലപാതകം നടന്നതായി തോന്നിയില്ല. ആശുപത്രി പരിസരം മുക്കാലും ഉറക്കത്തിലായിരുന്നു.ക്വാഷാലിറ്റിയിൽ മാത്രം തിരക്കിലൂടെ നടക്കുന്നവർ. വേദനയുടെ നിശബ്ദതയിൽ ചെറിയ തേങ്ങലുൾ, മൊബൈൽ റിംഗുകൾ, അടക്കിപിടിച്ച അസുഖവിവര കൈമാറ്റം തിരക്കിട്ടു നടക്കുന്ന ഡോക്ടേഴ്സിന്റെ ഷൂവിന്റെ ശബ്ദം.
കാർ തിരക്കില്ലാത്ത മോർച്ചറി ബിൽഡിംഗിനരികിലേക്ക് മാറ്റിയിട്ട്
ഞാൻ അലോഷിയെ വിളിച്ചു.

“സർ ഞങ്ങൾ SIMS ഉണ്ട്.ഇവിടെ അങ്ങനൊന്നു നടന്നതായി തോന്നുന്നില്ല”

“വേദ എന്തഹങ്കാരമാണ് കാണിച്ചത്? ആശുപത്രി വിവരം ഇത് വരെ പുറത്ത് വിട്ടില്ല. മാത്രമല്ല കുര്യച്ചന്റെ സ്ഥിതി വളരെ മോശമാണ്. നീയാ പരിസരത്ത് നിൽക്കണ്ട. എത്രയും വേഗം തിരികെ പോകൂ”

“സർ ഞാനെന്തിനു ഭയക്കണം?”

“വേദ അവരുടെ ലക്ഷ്യം നീയാണിപ്പോ നീയത് മറക്കരുത്. നീയിപ്പോൾ അപകടത്തിനു മുന്നിലാണ് “

ഞാൻ ഫോൺ കട്ട് ചെയ്തു.

” അരവി വണ്ടിയെടുക്ക് “

അവൻ വണ്ടിയെടുത്തു. ഞാൻ വെറുതെ മോർച്ചറി മുറ്റത്തേക്ക് തിരിഞ്ഞു നോക്കി. ഞങ്ങളുടെ കാർ നിർത്തിയിട്ടിടത്തെ തറയിൽനിന്നും ഒരാൾ എഴുന്നേറ്റിരിക്കുന്നു. കാർ ഗേറ്റിനോടടുക്കുന്നു. അയാൾ കിടന്ന ഭാഗം ഞാൻ കാൽകുലേറ്റ് ചെയ്തു നോക്കി.

” അരവീ കാർ നിർത്ത്. കാറിൽ ബോംബ് ”
ഞാനിതു പറഞ്ഞതും
അയാൾ വലതു കൈ ഞങ്ങളുടെ കാറിനുനേരെ നീട്ടിയതും ഒരേ ടൈം. ചുരുട്ടിയ കൈക്കുള്ളിലെ റിമോട്ട് ഞാൻ വ്യക്തമായി കണ്ടു

വണ്ടി അരവി നിർത്തിയതും ഇരുവശത്തേക്കുമായി ഞങ്ങൾ ഇറങ്ങിയോടി.വലിയൊരു പൊട്ടിത്തെറിയോടെ പിന്നിൽ കാർ ചിതറി. ഇടത്തേ ചുമലിൽ എന്തോ വന്നിടിച്ചു തുളച്ചു കയറി. ഞാൻ മുന്നോട്ടാഞ്ഞ് തറയിൽ വീണു. ആരൊക്കെയോ ഓടി വരുന്നുണ്ടായിരുന്നു.മുഖത്തെ കണ്ണാടി തറയിൽ വീണു പോയിരുന്നു. ഞാനതെടുത്ത് മുഖത്ത് വെച്ച് അരവിയേയും ജോണ്ടിയേയും നോക്കി. ആരൊക്കെയോ ചേർന്ന് ആരെയോ എടുത്ത് കൊണ്ടു പോകുന്നു. അരവി എനിക്കടുത്തേക്ക് വന്നു.ഞാൻ നോക്കിയപ്പോൾ കാറിൽ ബോംബ് വെച്ചവൻ നേരത്തെ നിന്നിടത്തു തന്നെ നിൽക്കുന്നു.

” അരവി അവനെ വിടരുത്.”

ഞാനോടി അവനരികിലേക്ക്. അരവി എനിക്കു മുന്നേ ഓടിയിരുന്നു.
ഞങ്ങൾ ഓടി വരുന്നത് കണ്ട ആക്രമി പിന്തിരിഞ്ഞോടി.മോർച്ചറിയുടെ പിന്നിൽ വെച്ച് ഞങ്ങളവനെ പിടികൂടി. അവൻ തികഞ്ഞൊരു അഭ്യാസി ആയിരുന്നു. ഞങ്ങളെ രണ്ടു പേരേയും തോൽപിച്ച് അവൻ പിന്നിലെ ഗെയ്റ്റ് ചാടിക്കടന്ന് ഇരുളിൽ ലയിച്ചു. അവന്റെ ബേഗ് മാത്രം എന്റെ കൈകളിൽ അവശേഷിച്ചു.
അവയ്ക്കുള്ളിൽ എന്റെ ഫോട്ടോ പിന്നെ പഴയ ഒന്നു രണ്ട് ജോഡി ഡ്രസ്സ് കുറച്ചു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞങ്ങൾ തിരികെയെത്തുമ്പോൾ ജോണ്ടിയെ കണ്ടില്ല. ജോണ്ടി ക്യാഷാലിറ്റിയിലായിരുന്നു. മുഖത്ത് ഒരിടത്ത് മുറിവുണ്ടു കാൽമുട്ടിനും ഇറങ്ങി ഓടിയപ്പോൾ പറ്റിയതായിരുക്കും.

അരവി അപ്പോഴാണ് എന്റെ ഷോൾഡറിനെ ചോരയുടെ നനവ് കണ്ടത്. അത് ചെറിയൊരു മുറിവ് മാത്രമായിരുന്നു.
ഡ്രസ്സ് ചെയ്തിരിക്കുമ്പോഴേക്കും ക്യാഷാലിറ്റിയിൽ പത്രക്കാരുടെ തള്ളിക്കയറ്റമായിരുന്നു.
എല്ലാവർക്കും അറിയേണ്ടത് SNമെഡിസിറ്റിയിലെ അറസ്റ്റിനു കാരണക്കാരിയായ എന്നെ ഇല്ലാഴ്മ ചെയ്യാനാണോ ഈ ആക്രമണമെന്ന് മാത്രം. ഇതിനു പിന്നിലെ കൈ റോഷനാണോ എന്ന് അറിയാനായിരുന്നു ചിലർക്കാകാംക്ഷ.

“അറിയില്ലെ “

ന്നു പറഞ്ഞു ഒഴിഞ്ഞുമാറി.
പക്ഷേ ഇതിനോടകം തോമസ് ഐസക് ന്റെ മരണവാർത്ത ആശുപത്രി പുറത്തുവിട്ടു. ഡ്യൂട്ടി നഴ്സ് മുറിയിൽ വന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ ബെഡിൽ തോമസ് ഐസക്കിനെ കാണുന്നത്. തൊട്ടടുത്ത ബെഡിനടുത്ത് ചോരയിറ്റുന്ന കത്തിയുമായി ഒരു മുഖം മറച്ച മനുഷ്യൻ! നഴ്സിനെ കുത്തിപ്പരിക്കേൽപിച്ചു.
നഴ്സിന്റെ കരച്ചിൽ കേട്ടെത്തിയവരെ തട്ടിമാറ്റി ആക്രമി ഓടി രക്ഷപ്പെട്ടു.
പാതി മുറിഞ്ഞ കഴുത്തുമായി കുര്യച്ചൻ അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല.
ചാനലുകാർക്ക് ചാകര തന്നെ.
എൽദോയെ പിടിച്ചതല്ലേ, അവനെ പറ്റി അലോഷി ഒന്നും പറഞ്ഞില്ലല്ലോ. ചോദിക്കണം.TBSir, Pr, മുംതാസ്, ഇവരെയെല്ലാം കണ്ടു പിടിക്കണം. ഒബ്സർവേഷനിലായതിനാൽ ആശുപത്രി ബെഡിൽ തന്നെ കിടന്നു.

ഇടയ്ക്ക് വരുന്ന ഫോൺ കോൾ കാരണം അരവി പുറത്തേക്ക് പോവുന്നതൊഴിച്ചാൽ അസ്വാഭാവികമായൊന്നുമില്ല.

അലോഷിക്കൊപ്പം നടന്നു വരുന്ന സാമുവേൽ സാറിനെ കണ്ടപ്പോൾ ഒരാശ്വാസം തോന്നി.

“എന്താ എന്റെ കുട്ടി ഇതൊക്കെ? വിവരമറിഞ്ഞപ്പോൾ ഓടി വരികയായിരുന്നു.”

ഞാൻ വെറുതെ ചിരിച്ചു.

“അതെങ്ങനെയാ പരമേശ്വരന്റെ അല്ലേ പുത്രി. ഇതും ഇതിലപ്പുറവും സംഭവിക്കും”

“സാമുവേൽ സാറിതെങ്ങനെയറിഞ്ഞു?”

” രാത്രി മുതൽ ചാനലു മൊത്തം നീയല്ലേ? ഫോണിൽ വിളിച്ചു എടുത്തില്ല.”

ഞാൻ പോക്കറ്റിൽ തപ്പി.

” ഫോൺ സൈലന്റിലാർന്നു.”

അപരിചിതമായ നമ്പറിൽ നിന്നു പോലും കുറേ കോളുകൾ വന്നിട്ടുണ്ട്.

“മോളെ സത്യസന്ധനായ ഒരു ജേർണലിസ്റ്റിന് ശത്രുക്കൾ കൂടുതലായിരിക്കും. കൂടാതെ നീയൊരു പെണ്ണും.നിരുത്സാഹപ്പെടുത്തുകയല്ല കുറച്ചെല്ലാം കണ്ടില്ലെന്നു നടിക്കണം. “

” ഇത് ഞാനായി പോയി തല വെച്ചതല്ല. ഇങ്ങോട്ടു വരികയായിരുന്നു അവർ. നമുക്ക് പുറത്തേക്കിറങ്ങിയാലോ “

അടുത്ത ബെഡിലെ രോഗിയുടെ ശ്രദ്ധ ഞങ്ങളുടെ സംസാരത്തിലാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.

“നിനക്കതിനു നടക്കാമോ?”

പാതി കളിയായും കാര്യമായും സാമുവേൽ സർ പറഞ്ഞു.

“പത്താന വന്നാലും ഓടി രക്ഷപ്പെടാൻ ഇപ്പഴും പറ്റും മതിയോ?”

എന്റെ ചോദ്യത്തിൽ സാമുവേൽ സാർ ഉറക്കെചിരിച്ചു. പിന്നീട് എനിക്കൊപ്പം നടന്നു.അരവി ജോണ്ടിക്കു കൂട്ടിരുന്നു.

പുറത്തെ ഉദ്യാനത്തിലെ മരബഞ്ചിൽ ഞാനിരുന്നു.എനിക്കടുത്തായി സാമുവേൽ സാറും. പുലരാനിനിയും സമയമുണ്ട്. ആശുപത്ര മുറ്റം വാഹന ശബ്ദത്താൽ മുഖരിതം

കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു.

” അപ്പോ അവരുടെ ലക്ഷ്യം ആ രേഖകളാണ്.”

“നിങ്ങൾ നല്ല കൂട്ടായിരുന്നല്ലോ എന്തെങ്കിലും അറിയാമോ ഇങ്ങനെയൊരു കാര്യത്തെ പറ്റി അപ്പ എന്തെങ്കിലും പറഞ്ഞിരുന്നോ? “

” ഇല്ല”

“ഞാൻ അപ്പയുടെ മെയിൽ ചെക്ക് ചെയ്തപ്പോൾ ഒന്നുരണ്ട് ഭീഷണി മെയിലുകൾ കണ്ടു കൂടാതെ യൂനുസങ്കിളുമായി അപ്പായ്ക്ക് എന്തോ ഡീലിംഗ്സുണ്ടായിരുന്നെന്ന് മനസിലായി. ഒരു സിബി ബാലയുടെ കേസ് “

സാമുവേൽ സാറിന്റെ മുഖത്ത് സിബി ബാല എന്ന പേര് കേട്ടതും ഞെട്ടൽ. എന്തിനേയോ ഭയക്കുന്നത് പോലെ. എന്തൊക്കെയോ സാറിനറിയാമെന്നത് എനിക്കാശ്വാസമേകി.