ജാതകപൊരുത്തം

ഡാ…കിച്ചൂ ഞാൻ വെറുതെ പറയുന്നതല്ലടാ..അടിപൊളി കുട്ടിയാടാ..രശ്മി. നിനക്കുപറ്റും നിന്നെപോലെ തന്നെയാ.. എല്ലാവരോടും കട്ടകമ്പനിയാ..കാണാനും സൂപ്പർ. അവളിപ്പോൽ ലീവിലുണ്ടെടാ.നാളെ ഞായറാഴ്ചയല്ലേ നമുക്കൊന്നു പോയി കണ്ടാലോ..?

കിച്ചു: അജീ..നീ മിണ്ടാതിരുന്നോണം. നിനക്കെന്താ എന്നെ കെട്ടിക്കാണ്ട് നിനക്കറിയുന്നതല്ലെ എല്ലാം. ഇനിയിത് നീ അമ്മയോട് പറയണ്ട പിന്നെ എനിക്കു സമാധാനം തരില്ല .അല്ലെങ്കിൽ തന്നെ എന്നും പറയുന്നുണ്ട് അവിടൊരു കുട്ടിയുണ്ട് ഇവിടൊരു കുട്ടിയുണ്ട് ഒന്നു പോയി കാണാൻ..
ഇനിയിപ്പോ..ഇതുകൂടികേട്ടാൽ പിന്നെ ഇരിക്കപൊറുതി തരില്ല.
ഞാനങ്ങിനൊരു മൂഡിലല്ലാന്ന് നിനക്കറിയില്ലെ…

കിഷനും അജിത്തും ബാല്യകാലസുഹൃത്തുക്കളാണ്. വീട്ടുകാർക്കു വരെ അസൂയ തോന്നുന്ന ബന്ധം ‘രണ്ടിനും കൂടി ഒരു പെണ്ണിനെ കെട്ടിയാമതി ‘എന്നുവരെ പറയാറുണ്ട് അമ്മമാർ തമ്മിൽ..!

അജി: അല്ലാതെ പിന്നെ ഒരു പെണ്ണു തേച്ചെന്നു കരുതി ‘മാനസമൈന’പാടി നടക്കാനാ നിന്റെ ഉദ്ധേശൃം. മറ്റുള്ളവരെയൊക്കെ ഉപദേശിക്കുന്നതു കാണാലോ..അവളുപോയാ പോട്ടടാ..നമുക്ക് മറ്റവളെ വളയ്ക്കാമെന്നൊക്കെ..
എന്നിട്ടിപ്പോ സ്വന്തം കാര്യം വന്നപ്പോ നിനക്കു പറ്റണില്ലാലെ.
അതോ നീ അവളെയാണോ തേച്ചത് പൊട്ടാ…

കിച്ചു: ‘പൊട്ടൻ നിന്റെ അമ്മാച്ഛൻ’
അജി: കിച്ചൂ ഇതു നിന്റെ പഴയ ഗാമുഖി സ്വപ്നയേക്കാൾ നല്ല കുട്ടിയാടാ..പിന്നെ നിന്റെ ചുറ്റികളിയൊക്കെ അവൾക്കറിയാം .തേപ്പു കിട്ടിയ കഥയൊക്കെ ഞാനവളോട് പറഞ്ഞിട്ടുണ്ട് അവൾക്കു നിന്നെ നന്നായറിയാം. ഞാൻ ചുമ്മാ നിന്റെ കാര്യം സൂചിപ്പിച്ചിരുന്നു..

‘BAMS കഴിഞ്ഞു ചെന്നൈയിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ് അജി.അവിടെ കൂടെ ജോലിചെയ്യുന്ന നഴ്സാണ്
രശ്മി.’
കിച്ചു: നിന്നോടാരാ എന്റെ കഥകളൊക്കെ അവളോട് പറയാൻ പറഞ്ഞെ മനുഷ്യനെ നാണം കെടുത്താൻ..’വൃത്തികെട്ടവനേ ‘

അജി: രശ്മി ഏതാണ്ട് നമ്മുടെ ലെവലിൽ പെട്ട കുട്ടിയാടാ.അല്ലാതൊരു നാണംകുണുങ്ങിപെണ്ണൊന്നുമല്ല.!
നീയൊന്നു കണ്ടുനോക്ക്!

അവളുടെ കണ്ണുകൾ കണ്ടാൽതന്നെ നിനക്കിഷ്ടാവും.പിന്നെ മുടിയും മുട്ടിനൊപ്പം മുടിയുണ്ട് പെണ്ണിന്
(കിച്ചുവിന്റെ ഭാര്യാസങ്കൽപ്പങ്ങളൊക്കെ നന്നായറിയാം അജിയ്ക്കു അതു മുതലെടുക്കുകയാണ്)

കിച്ചു: എന്നാ പിന്നെ നിനക്കു കെട്ടിക്കൂടെ സാത്താനെ എന്തിനാ എന്റെമേൽ കെട്ടിവെക്കണേ.?അജിയത് ചെയ്യില്ലാന്നു കിച്ചുവിനറിയാം.
കൂടെപഠിച്ച വേണി കട്ട വെയ്റ്റിംഗിലാണ്.(ചേച്ചിയുടെ കല്യാണം കഴിയാൻ)
എന്റെമോൻ വേണേൽ പെണ്ണുകെട്ടിയാ മതി..
ഇവിടാർക്കും വേണ്ടി ത്യാഗം ചെയ്യണ്ട..!
പിന്നെ തുണിയലക്കിതരാനും നൂറുകൂട്ടം വെച്ചുവിളമ്പാനൊന്നും എന്നെകൊണ്ട് പറ്റില്ല.
വേണേൽ ഒറ്റക്കങ്ങു ചെയ്താൽ മതി..!
അല്ലേൽ വല്ല പണിക്കാരേയും നിർത്തിക്കോ.!(കിച്ചുവിന്റെ അമ്മ ഭാഗ്യലക്ഷ്മിയാണ്)

കിച്ചു: എന്നാ പിന്നെ നമുക്ക് സാവിത്രീനെ പണിക്കു നിർത്തിയാലോ ?നാട്ടിൽ (അത്യാവശൃം കുപ്രസിദ്ധയാണ് മാതകതിടമ്പായ കറുത്തുരുണ്ട സാവിത്രീ..)
അകം തൂത്തുവാരുന്ന ചൂലിനാൽ പുറത്തു കിട്ടേണ്ട കുർബാന അജിയുടെ സന്ദർഭോചിതമായ ഇടപെടലുകൊണ്ട് മാറ്റിവെച്ചു അമ്മ.!

അജിമോൻ ഇത്രമാത്രം പറയുമ്പോൾ ഒന്നുപോയി കണ്ടുകൂടെ നിനക്ക് കിച്ചാ. (അച്ഛനാണ്)

ഒരാളെ ഒരപകടത്തിലേക്ക് പറഞ്ഞു വിടുമ്പോഴുള്ള സുഖം അജിയുടെ മുഖത്ത് കാണുന്നുണ്ട്.!

അജി: അമ്മെ..കുട്ടിയുടെ സ്വഭാവം ഞാനുറപ്പു തരുന്നു പിന്നെ എന്തായാലും ഒരു വർഷത്തിനുള്ളിൽ രശ്മിക്കു സർക്കാർ ജോലിയും കിട്ടും PSCറാങ്ക്ലിസ്റ്റിൽ പേരുണ്ട്.
നമ്മുടെ അത്ര സാമ്പത്തികമൊന്നുമില്ല. ചെറിയ വീടാണ് സാധാരണ കുടുംബമാണ്..

ലക്ഷ്മിയമ്മ: വീടും പണമൊന്നും വേണ്ട അജിയെ ..കിച്ചൂനു പറ്റിയ നമ്മുടെ വീടിനു കൊള്ളാവുന്നൊരു കുട്ടി
അതേ വേണ്ടൂ.
പിന്നൊരു കാരൃം ജാതകം നോക്കണം.ജാതകം നോക്കാണ്ടെ കല്യാണം കഴിച്ചിട്ടിപ്പോൾ ചേട്ടന്റെ മകളുടെ കാര്യം കണ്ടില്ലേ..

അജി അതു നമുക്കു നോക്കാം അമ്മേ ..ആദ്യം ഈ നിരാശാകാമുഖനു പെണ്ണിനെ ഇഷ്ടപ്പടുമോന്നു നോക്കട്ടെ.!

പിറ്റേന്നു രാവിലെ കാറെടുത്തു വിട്ടു രണ്ടും കൂടെ..
ഇടവപാതി തകർക്കുന്നുണ്ട്. അവരവിടെയെത്തുമ്പോൾ മഴ നിർത്താതെ പെയ്യുന്നുമുണ്ട് കാറിൽ നിന്നിറങ്ങാൻ പറ്റാത്ത മഴ .അവരുടെ വീട്ടിലേക്കാണേൽ കാറ് എത്തുകയുമില്ല ..അജി വിളിച്ചതനുസരിച്ച് രശ്മിയുടെ അച്ഛൻ രണ്ട് കുടകളുമായി വന്നു..രണ്ടു പേരും ഇറങ്ങി നടക്കുന്നു.

കിച്ചുവിനാണേൽ ഈ നടത്തം അത്രയ്ക്കു പിടിക്കുന്നുമില്ല..അജിയാണേൽ കിച്ചുവിനു മുഖം കൊടുക്കുന്നുമില്ല. സഹികെട്ട് കിച്ചു പറഞ്ഞു .തിരിച്ചു വീട്ടിൽ ചെല്ലട്ടേട്ടാ..നിനക്കുള്ളതു തരാം..
എന്താ പിറുപിറുക്കണെ..?
ഈ വഴിയും ചെളിയുമൊന്നും പിടിക്കുന്നുണ്ടാവില്ലാലേ..?( രശ്മിയുടെ അച്ഛനാണ്)

ഏയ് ഞങ്ങളു മഴയുടെ കാര്യം പറഞ്ഞതാ..(അജി)
മുറ്റത്തക്കത്തുമ്പോൾ വീടിനു കോലായിൽ ഒന്നു രണ്ട് സ്തീകൾ നില്പുണ്ട്
ഒരു ചെറിയ വീട്.
മുറ്റത്താണേൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്.

അകത്തേക്കു ക്ഷണിച്ചത് രശ്മിയുടെ അമ്മയാണ്..
ആദ്യത്തെ പെണ്ണുകാണൽ ആയതുകൊണ്ടു തന്നെ ചെറിയൊരു പരിഭ്രമം ഇല്ലായ്കയില്ല കിച്ചൂന്.
വീട്ടുകാർക്കാണേൽ മകളുടെ സാറിന്റെ കൂട്ടുകാരനല്ലെ അതിനാൽതന്നെ ഒരു കരുതൽ കൂടുതലുണ്ട്.
വീട്ടിൽ ഒറ്റമകനാണല്ലെ..
അജിസാറു പറഞ്ഞു.. (പെണ്ണിന്റെ അമ്മാവിയാണ്)
ആ അതെ… ( കിച്ചു)
മാളൂ (രശ്മിയുടെ വിളിപ്പേരാ) ഇവർക്കു ചായ കൊണ്ടുവായോ… (അച്ഛൻ)

അണിയറയിൽ തങ്ങളുടെ സീനിനു കാത്തു നിൽക്കുന്ന നടീനടൻമാരെപോലെയാ നിൽപ്പ് പെണ്ണ്..
ചായ ആദ്യം നീട്ടിയത് അജിക്കായിരുന്നു..ഏയ് ആദ്യം ചെക്കനു കൊടുക്കാൻ പറഞ്ഞത് അജിതന്നെ ആയിരുന്നു..

കിച്ചുവപ്പോളും അവളുടെ കണ്ണുകളിലേക്കാണ് നോക്കിയിരുന്നത്..അജി പറഞ്ഞു ശരിയാണെന്നവനു തോന്നി ശരിക്കുമൊരു നക്ഷത്രതിളക്കമുണ്ടതിന്.ശരിക്കും പറഞ്ഞാൽ മുഖത്തേക്കുമാത്രമേ നോക്കിയുള്ളൂ..

എന്തേലും ചോദിക്കടാ എന്നു അജി പറയാതെ പറയുന്നുണ്ടായിരുന്നു..
പേരും ജോലിയുമെല്ലാം അജി പറഞ്ഞറിയാം അതൂ കൊണ്ടതു ചോദിക്കുന്നില്ല കുട്ടി പോയ്ക്കോളൂ..
എന്നുമാത്രം പറഞ്ഞു..കിച്ചു..
തിരിഞ്ഞു നടന്നപ്പോൾ കിച്ചൂന് വീണ്ടും അമ്പരപ്പായി.ഈ പഹയൻ പറഞ്ഞതു ശരിയാ മുടി അരക്കെട്ടിനു താഴെയാ അതും ഈറനോടെ(ഇതെന്നെയും കൊണ്ടേ പോകു എന്നൊരു ആത്മഗതം നെടുവീർപ്പായി)

നമുക്കിറങ്ങിയാലോ എന്ന അജിയുടെ ചോദൃത്തിനു രശ്മിയുടെ അമ്മയാ മറുപടി പറഞ്ഞേ.
ഏയ്..അതു പറ്റില്ല സാറു ആദ്യമായി വീട്ടിൽവന്നിട്ട് ഭക്ഷണം കഴിക്കാതെ പോകാൻ പറ്റില്ല.ഞങ്ങളിവിടെ ഊണ് കാലാക്കിയിട്ടുണ്ട്..

അതു വേണ്ടായിരുന്നു.പെണ്ണുകാണാൻ വന്നിട്ട് ഭക്ഷണം കഴിച്ചിക്കുന്നത് ശരിയാണോ…(അജി)

ഇതിപ്പോ അങ്ങിനൊരു ചടങ്ങായിട്ടൊന്നും കാണണ്ട സാറേ..(അച്ഛൻ)

അജി: ഭക്ഷണം കഴിക്കാം വിരോധമില്ല.എന്തായാലും നിങ്ങളു കരുതിയതല്ലേ..അതിനു മുമ്പ് ഈ സാർ വിളിയൊന്നൊഴിവാക്കിയാൽ നന്നായിരുന്നു..(എല്ലാരും ചിരിക്കുന്നൂ..)

അച്ഛൻ: കൂട്ടുകാരനു മാളുവിനോടെന്തെങ്കിലും ഒറ്റയ്ക്കു സംസാരിക്കണേൽ ആയിക്കോട്ടെ ഞങ്ങൾക്കു വിരോധമൊന്നുമില്ലാട്ടോ..

അജി കിച്ചുവിന്റെ മുഖത്തേക്കൊന്നു നോക്കിയതേ ഉള്ളൂ..കാര്യം മനസ്സിലായി..

അകത്തെ ആ കുടുസുമുറിയിൽ അവളുടെ കണ്ണുകൾക്ക് തിളക്കമേറിയപോലെ തോന്നി കിച്ചുവിന്..
രശ്മി….. അജിയൂടെ നിർബന്ധത്തിനു വഴങ്ങിയാണു ഞാനിവിടെ ഇയാളെ കാണാൻ വന്നതു ഇനിയിപ്പോ..ആരു നിർബന്ധിച്ചില്ലെങ്കിലും എനിക്കിയാളെ ഇഷ്ടമാണ് എന്റെ കഥകളൊക്കെ രശ്മിക്കറിയില്ലേ ഇയാൾക്കെന്നെ ഇഷ്ടപ്പടുവാൻ സാധിക്കുമെങ്കിൽ..എത്രയും പെട്ടെന്നു അജിയെ അറിയിച്ചാൽ മതി..

കിച്ചുവേട്ടനെ പറ്റി എല്ലാം അജിസാർ പറഞ്ഞിട്ടുണ്ട്.
ഞാൻ തന്നെ പറഞ്ഞതാ ഇങ്ങിനൊരാളേയാ..എനിക്കു കിട്ടേണ്ടതെന്ന്..സ്നേഹത്തിനും ബന്ധങ്ങൾക്കുംവില കൊടുക്കുന്ന ഒരാളെ..

പിന്നീട് എന്തൊക്കെ സംസാരിച്ചു എന്നു ചോദിച്ചാൽ ഇനിയൊന്നും സംസാരിക്കാനില്ല എന്നാവും മറുപടി ..

ഭാവിജീവിതം ഇഷ്ടങ്ങൾ കുട്ടികൾ നാലിൽ കുറയരുതെന്നൊരു വാക്കാൽ പറഞ്ഞുറപ്പിച്ചാണ് തിരിച്ചു പോയത് കിച്ചു

വീട്ടിലെത്തിയതും അമ്മ കാത്തിരിക്കുകയായിരുന്നു.
എന്തായി ഇഷ്ടായോ കുട്ടീനെ ?
അജിയാണ് മറുപടി പറഞ്ഞേ അവരു സമ്മതിക്കാത്തതോണ്ടാ.അല്ലേൽ ഇന്നു തന്നെ കൂടെകൂട്ടിയേനെ കിച്ചു..കള്ളതാടി…വിരഹകാമുകൻ പോലും ..
ലക്ഷിയമ്മയ്ക്കു സന്തോഷം..
ജാതകകുറിപ്പ് മേടിച്ചായിരുന്നോ നോക്കിയാരൂന്നോ.ചേർച്ചയുണ്ടോന്ന്..(അമ്മ )
കിച്ചു: മേടിച്ചിട്ടുണ്ട് പൊരുത്തം.. നോക്കിയിട്ടില്ല..
എന്നാ പിന്നെ അച്ഛനോടു നാളെ തന്നെ പോകാൻ പറയാം..(അമ്മ)
പിറ്റേന്ന് രാവിലെ അച്ഛനു കൃഷിഭവനിൽ പോകണമെന്നു കിച്ചൂ നിനക്കിന്നു ഉച്ചകഴിഞ്ഞല്ലെ ഡ്യൂട്ടിയുള്ളു.നീ രാവിലെ സുശീലൻ പണിക്കരുടെ അടുത്തുപോയി ഒന്നു നോക്കികൂടെ അരമണിക്കൂർ നേരത്തെ സമയല്ലേ വേണ്ടൂ..(അമ്മ)

പക്ഷേ പണിക്കരുടെ മറുപടി അത്ര ആശാവഹമായിരുന്നില്ല കിച്ചുവിന്.വെറും നാലു പൊരുത്തമെ ഉള്ളു പോലും.എടുത്താ തന്നെ പുരൂഷനു ആയുസിനു ദോഷമാത്രെ..

തിരിച്ചിറങ്ങുമ്പോൾ കിച്ചു വേറൊരു തീരുമാനമെടുത്തിരുന്നു.
മൂന്നു കിലോമീറ്റർ മാറി മറ്റൊരു പണിക്കരുണ്ട് ശശീന്ദ്രപണിക്കർ അവിടെയും കൂടിയോന്നു പോയിനോക്കാമെന്ന്
അയാൾക്കു പൊരുത്തം അഞ്ച് കിട്ടി പക്ഷേ കല്യാണം കഴിഞ്ഞാൽ സന്താനലബ്ദി ഉണ്ടാകില്ലത്രേ…

അന്നു ജോലിക്കു പോയില്ല..കൂടെ പഠിച്ച സൂരജിന്റെ വീട്ടിലെത്തി സൂരജിന്റെ അചഛൻ നാട്ടിലെ നല്ലൊരു പേരുകേട്ട ജോത്സൃനാണ്.സൂരജ് ജോത്സൃം പഠിച്ചുകൊണ്ടിരിക്കുന്നു.
കാരൃം പറഞ്ഞു ഈ രണ്ടു ജാതകവും കല്യാണത്തിനു ഉത്തമമാണെന്ന് ഒന്നെഴുതിതരണമെന്ന്..
ഏയ് അതൊന്നും പറ്റില്ല ഞാൻ പഠിച്ചുവരണേ ഉള്ളൂ കുരുത്തക്കേടുവരുത്തിവെക്കാൻ പറ്റില്ലാന്ന്.സൂരജും.

മൂന്നു ബിയറും രണ്ടു ചിക്കൻ ബിരിയാണിയും സൂരജിനെ വീഴ്ത്താൻ അതു മതിയായിരുന്നു.

അച്ഛന്റെ പേരച്ചടിച്ഛ വെള്ള കടലാസിൽ എട്ടു പൊരുത്തവും കല്യാണത്തിനു ഉത്തമെന്നും എഴുതി അവസാനം ‘ശുഭം’ എന്നെഴുമ്പോൾ പാവമാ നല്ല സുഹൃത്തിനു കയ്യു വിറച്ചുകാണും.

നാലുവർഷത്തിനിപ്പുറം..മൂന്നു വർഷത്തെ സർക്കാർ സർവ്വീസിൽ രണ്ടു തവണ പ്രസവാവധി എടുത്തു രശ്മികിഷൻ..

സർവ്വീസും ജീവിതവും ഇനിയും നീണ്ടു കിടക്കുകയല്ലേ….പുഴപോലെ…
ശുഭം