രക്തരക്ഷസ്സ് 18

അച്ഛന്റെ അനുഗ്രവും നേടി തേവാര മൂർത്തികളെ തൊഴുത് സ്വാമി സിദ്ധവേധപരമേശിനെ തേടി രുദ്രൻ യാത്ര തിരിച്ചു.

സകല സിദ്ധിയും നഷ്ട്ടമായ ആ മകനെ നോക്കി അദ്ദേഹം നിന്നു.

രുദ്ര ശങ്കരൻ കണ്ണിൽ നിന്നും മറഞ്ഞതും തിരികെ ഇല്ലത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പടിപ്പുര കയറി വരുന്ന അഭിമന്യുവിനെ ശങ്കര നാരായണ തന്ത്രികൾ കാണുന്നത്.

അഭിമന്യുവിന്റെ വരവ് മുൻ‌കൂട്ടി കണ്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ മുഖത്ത് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല.

നമസ്കാരം തിരുമേനി.അഭി കൈ കൂപ്പി തൊഴുതു.

നമസ്കാരം.വരിക.നേരത്തെ വന്നിരുന്നതായി ഉണ്ണി പറഞ്ഞിരുന്നു.

ഊവ്വ്.അന്ന് അദ്ദേഹം അച്ഛൻ തിരുമേനി വരുമ്പോൾ ചിലത് പറയും എന്ന് പറഞ്ഞിരുന്നു.

മ്മ്മ്.ശ്രീപാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നാണ് അറിയേണ്ടത് ല്ല്യേ.നിർബന്ധം ആയതിനാൽ പറയാം.അകത്തേക്ക് പോന്നോളൂ.

ആജ്ഞാനുവർത്തിയെപ്പോലെ അഭിമന്യു തന്ത്രിയെ അനുഗമിച്ചു.

ഇല്ലത്തെ അറയില്ല വിരിച്ച പായയിൽ ഇരുവരും മുഖാമുഖം ഇരുന്നു.

അമ്മേ ദേവീ അനുഗ്രഹിക്കണേ.
തന്ത്രികൾ പ്രാർത്ഥനാ പൂർവ്വം കണ്ണടച്ചു.

വലിയൊരു ദുരന്ത കഥയുടെ ചുരുളുകൾ അഴിയാൻ പോകുന്നതിന്റെ മുന്നോടിയെന്നോണം അവിടമാകെ നിശബ്ദത തളം കെട്ടി നിന്നു.

ഒരു ദീർഘ നിശ്വാസത്തോടെ തന്ത്രി പറഞ്ഞു തുടങ്ങി.അഭിമന്യു കാതോർത്തിരുന്നു.

വാര്യരുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് മീതെ മേനോനും കൂട്ടരും കഴുകൻ കണ്ണുകൾ പതിച്ചു തക്കം പാർത്തിരുന്നു.

മേനോന്റെ വിലക്ക് നിലനിൽക്കുമ്പോഴും സന്മനസ്സുള്ള ചിലർ ഒളിച്ചും പാത്തും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ദേവകിയമ്മ വാര്യരുടെ വീട്ടിലെത്തി.

ശ്രീപാർവ്വതീ.ഉച്ചത്തിലുള്ള വിളി കേട്ട് യശോദ അകത്തളത്തിലേക്ക് എത്തി.ആരാ ഈ രാത്രിയിൽ.അവർ വിളിച്ചു ചോദിച്ചു.

വാതിൽ തുറക്കാ,മംഗലത്ത് ദേവകിയാണ്.ദേവകിയമ്മയുടെ ആജ്ഞാസ്വരം കേട്ട യശോദ ഓടിച്ചെന്ന് വാതിൽ തുറന്നു.

ന്തേ തമ്പ്രാട്ടി.ഈ രാത്രി കാലത്ത്.
നിന്നെ ഒന്ന് കാണാൻ.ന്തേ കുഴപ്പമുണ്ടോ.

യ്യോ അങ്ങനെ ചോദിച്ചേ അല്ല.യശോദ കൈ തൊഴുതു.

മ്മ്മ്.എനിക്കല്ല ഇതാ ഇവർക്കാണ് നിന്നെ കാണേണ്ടത്.ദേവകിയമ്മ ചെറിയൊരു ചിരിയോടെ പിന്നിലേക്ക് നോക്കി.

അവരുടെ പിന്നിൽ നിന്ന കൃഷ്ണ മേനോനെയും രാഘവനെയും കണ്ട യശോദ ഞെട്ടി.

അവരുടെ മുഖത്ത് നിന്നും ആഗമനോദ്ദേശം മനസ്സിലാക്കിയ ആ സാധു വാതിൽ അടയ്ക്കാൻ തുടങ്ങി.

എന്നാൽ മുന്നോട്ട് ചാടി വീണ രാഘവൻ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.ഒപ്പം മേനോനും.

ദേവകി എല്ലാം കണ്ട് ചിരിച്ചുകൊണ്ട് നിന്നു.അവർക്ക് മുൻപിൽ ആ വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു.

ശബ്ദം കേട്ട് ഓടിയെത്തിയ ശ്രീപാർവ്വതിയെ രാഘവൻ ബലമായി പിടിച്ചു നിർത്തി.

ആരും അവരുടെ അലറിക്കരച്ചിൽ കേട്ടില്ല.കുമാരനും ദേവകിയും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി പുറത്ത് കാവലിരുന്നു.

പിന്നീട് മനുഷ്യ മന:സാക്ഷി മരവിച്ച് പോകുന്ന കാര്യങ്ങളാണ് അവിടെ നടന്നത്.

സ്വന്തം മകൾക്ക് മുൻപിലിട്ട് യശോദയുടെ വസ്ത്രങ്ങൾ കൃഷ്ണ മേനോൻ വലിച്ചഴിച്ചു.

ആ രംഗം കണ്ട ശ്രീപാർവ്വതി അലറിക്കരഞ്ഞു.എന്നാൽ അതിലും ഉച്ചത്തിൽ രാഘവന്റെ പൊട്ടിച്ചിരി ഉയർന്നു.

കാണെടീ കണ്ണ് തുറന്ന് കാണു.നിന്റെ അമ്മ ശീലാവതി ചമഞ്ഞത് കൊണ്ടല്ലേ ഇത്.

മര്യാദയുടെ ഭാഷ പറഞ്ഞപ്പോൾ കേട്ടില്ലല്ലോ അനുഭവിക്ക്.അയാൾ ബാധ കൂടിയവനെപ്പോലെ അലറിച്ചിരിച്ചു.

എതിർക്കാൻ ശ്രമിച്ച യശോദയുടെ തല മേനോൻ പലവട്ടം നിലത്ത് ആഞ്ഞടിച്ചു.

മോളേ എന്ന ഞരക്കത്തോടെ അവരുടെ ബോധം നശിച്ചു.ആ രംഗങ്ങൾ കാണാൻ സാധിക്കാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.

സമയം കടന്ന് പോയി.മേനോൻ പതിയെ യശോദയുടെ ശരീരത്തിൽ നിന്നും എണീറ്റു.

ആന ചതച്ച പോലെ അവരുടെ ശരീരം അയാൾ കടിച്ചും മാന്തിയും വികൃതമാക്കിയിരുന്നു.

രാഘവൻ ശ്രീപാർവ്വതിയെ മേനോന്റെ കൈയ്യിൽ ഏൽപ്പിച്ച് യശോദയെ സമീപിച്ചു.കൃഷ്ണ മേനോൻ അവളെ അടുത്തുള്ള മുറിയിൽ അടച്ചു.

മേനോന്റെ രതി വൈകൃതങ്ങൾക്ക് ഇരയായി ഒരു പഴന്തുണിക്കെട്ട് പോലെ കിടന്ന യശോദയുടെ മേൽ രാഘവൻ ചാടിവീണു.

പാതി മരിച്ച അവരെ ആ കാമഭ്രാന്തൻ കടിച്ചു കുടഞ്ഞു.
ഒടുവിൽ വിയർപ്പിൽ മുങ്ങിയ ആ ശരീരം ചെറിയൊരു പിടച്ചിലോടെ നിശ്ചലമായി.

യശോദയുടെ ശരീരം വിട്ടകന്ന രാഘവൻ മുണ്ടെടുത്ത് ഉടുത്തുകൊണ്ട് അവരെ നോക്കി കാർക്കിച്ചു തുപ്പി.

ത്ഫൂ,നായിന്റെ മോള് ചത്തു തുലഞ്ഞല്ലോ.ഇനിയിപ്പോ എന്താ ചെയ്യുക.

ഓ പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല.
കെട്ടിത്തൂക്കണം അത്രന്നെ.
ഡാ കുമാരാ.മേനോൻ പുറത്തേക്ക് നോക്കി വിളിച്ചു.

മേനോന്റെ വിളി കേട്ട കുമാരൻ വാതിൽ തുറന്ന് ഓടി.കാമ പൂർത്തീകരണത്തിന് ത്വര പൂണ്ടോടുന്ന കുമാരനെ നോക്കി ദേവകി ഊറി ചിരിച്ചു.

ഇരുവരുടെയും ഊഴം കഴിഞ്ഞാൽ തനിക്ക് അവസരം കിട്ടുമെന്ന് അയാൾക്ക്‌ അറിയാമായിരുന്നു.

കുമാരാ മറ്റേ മോള് ചത്തു പോയെടോ.തനിക്ക് മറ്റേ പെണ്ണിനെ തരാം എന്താ പോരെ?കൃഷ്ണ മേനോൻ കുമാരന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

ഇതെല്ലാം കേട്ട് അകത്തെ മുറിയിൽ പൂട്ടിയിടപ്പെട്ട ശ്രീപാർവ്വതി ഞെട്ടി.

അമ്മേ… അവൾ അലറിക്കരഞ്ഞു കൊണ്ട് തല ഭിത്തിയിൽ ഇടിച്ചു.

കുമാരൻ നിരാശയോടെ നിലത്ത് കിടക്കുന്ന യശോദയെ നോക്കി.നൂൽ ബന്ധമില്ലാത്ത അവരുടെ ശരീരം ചോരയും ഉമിനീരും കലർന്ന് കിടക്കുന്നു.

ഇരുവരുടെയും കൈക്കരുത്തും കാമഭ്രാന്തും ഏറ്റ് വാങ്ങിയതിന്റെ തെളിവുകൾ ആ ശരീരത്തിൽ നിഴലിച്ചിരുന്നു.

ഹാ പോട്ടെടോ അമ്മയെ കിട്ടിയില്ലെങ്കിൽ എന്താ മോളേ കിട്ടൂലോ.അത് പോരെ രാഘവൻ വഷളൻ ചിരിയോടെ കുമാരനെ നോക്കി.

അർദ്ധ മനസ്സോടെ കുമാരൻ തല കുലുക്കി.പിന്നീട് ദ്രുതഗതിയിലുള്ള നീക്കങ്ങളായിരുന്നു.

കൃഷ്ണ മേനോൻ കൊണ്ട് വന്ന സാരി ഉപയോഗിച്ച് യശോദയുടെ ശരീരം അവർ ഉത്തരത്തിൽ കെട്ടിത്തൂക്കി.

കെട്ടിത്തൂക്കും മുൻപ് ആ ശരീരം തുടച്ച് വൃത്തിയാക്കാനും നല്ല വസ്ത്രം ധരിപ്പിക്കാനും അവർ മറന്നില്ല.എല്ലാത്തിനും മുൻപിൽ നിന്നത് ദേവകിയാണ്.

തന്ത്രിയുടെ വാക്കുകൾ കേട്ട് തരിച്ചിരിക്കുകയായിരുന്നു അഭിമന്യു.

മാനത്തിന് വേണ്ടി യാചിക്കുന്ന യശോദയുടെ ദയനീയ മുഖം അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.

ഹാ.അഭി കണ്ണുകൾ ഇറുക്കിയടച്ച് തല കുടഞ്ഞു.അടച്ച കണ്ണുകൾക്കിടയിൽ നിന്നും കണ്ണു നീർത്തുള്ളികൾ ഒഴുകിയിറങ്ങി.

വല്ല്യച്ഛന്റെ,രാഘവൻ,കുമാരേട്ടൻ എല്ലാരേം കൊല്ലണം അവൻ പിറുപിറുത്തു.
**********************************
സ്വാമി സിദ്ധവേധപരമേശിനെ തേടിയിറങ്ങിയ രുദ്ര ശങ്കരന്റെ യാത്ര അവസാനിച്ചത് വള്ളക്കടത്ത് പുഴയുടെ കടത്ത് കടവിലാണ്.

എനിക്കറിയാമായിരുന്നു നീ എന്നെ തേടി വരുമെന്ന്.സ്വാമി അയാളെ നോക്കി പുഞ്ചിരി തൂകി.

സ്വാമി തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം.അങ്ങേക്ക് മാത്രമേ ഇനി എന്നെ സഹായിക്കാൻ സാധിക്കൂ.കൈ വിടരുത്.രുദ്രൻ ആ അഘോരിയുടെ കാൽക്കൽ വീണു.

ശംഭോ മഹാദേവാ.എഴുന്നേൽക്കൂ കുട്ടീ.ഇതിങ്ങനെ വരണമെന്നത് വിധിയാണ്.

എല്ലാം അവന്റെ അറിവോടെ നടക്കുന്നു.എല്ലാം ആ കൈലാസവാസന്റെ നിർണ്ണയം.

അവന്റെ ഇച്ഛയ്ക്കനുസരിച്ചേ ഒരില പോലും കൊഴിയൂ.അയാൾ മുകളിലേക്ക് നോക്കി കൈ കൂപ്പി.

സ്വാമീ എന്നെ സഹായിക്കാൻ അങ്ങേക്ക് കഴിയും.ഇനി ഏഴ് നാൾ കൂടിയേ ബാക്കിയുള്ളൂ.എട്ടാം നാൾ അവളെ ബന്ധിക്കണം.

മ്മ്മ്.എനിക്കെല്ലാം അറിയാം ഉണ്ണീ.പക്ഷേ വിധിയെ മാറ്റുക അസാധ്യം.

പക്ഷേ സ്വാമി.മേനോനെയും കൂട്ടരേയും രക്ഷിക്കാം എന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു.
കാളകെട്ടിയിലെ മാന്ത്രികർ കൊടുത്ത വാക്ക് തെറ്റിച്ച പതിവില്ല്യ.

രക്ഷിക്കാനും ശിക്ഷിക്കാനും എനിക്കോ നിനക്കോ അവകാശമില്ല.

നാമെല്ലാം അവന്റെ വിധി നടപ്പിലാക്കാൻ ഉള്ള ചില ഇടനിലങ്ങൾ മാത്രം.അന്തിമ വിധി ആ സംഹാരമൂർത്തിയുടേതാണ്.

ഇനി മാർഗ്ഗം ഒന്ന് മാത്രം.കാട് മൂടിയ ആ ക്ഷേത്രത്തിൽ വീണ്ടും പൂജകൾ നടക്കണം.

നഷ്ട്ടമായ ദേവീ ചൈതന്യം വീണ്ടെടുക്കണം.എട്ടാം നാൾ നീ ആവാഹന കർമ്മം നടത്തുന്ന സമയത്ത് ദേവിക്ക് സഹസ്ര കലശാഭിഷേകം നടത്തണം.

കലശം സഹസ്രമാവുമ്പോൾ അവളുടെ ശക്തി ക്ഷയിച്ച് അവൾ നിന്റെ മന്ത്രക്കളത്തിലെത്തും അപ്പോൾ നിന്റെ വിജയമാണ്.

പൊയ്ക്കോളൂ ഒരുക്കങ്ങൾ തുടങ്ങാൻ അച്ഛനോട് പറയൂ.ശ്രീപരമേശ്വരൻ തുണയായിരിക്കട്ടെ.

ഒരു കാര്യം വിസ്മരിക്കരുത്.ഏഴ് നാൾ കഴിയാതെ എന്ത് സംഭവിച്ചാലും നീ അറ വിട്ടിറങ്ങരുത്.അങ്ങനെ വന്നാൽ സർവ്വ നാശം ഫലം

എല്ലാം കേട്ട് അനുഗ്രഹം വാങ്ങി തിരിഞ്ഞു നടന്നു രുദ്ര ശങ്കരൻ.

അയാൾ കണ്ണിൽ നിന്നും മറയും വരെ ആ അഘോരി അയാളെ നോക്കി നിന്ന് മനസ്സിൽ പറഞ്ഞു..

സംരക്ഷണം നീ ഉറപ്പ് കൊടുത്തെങ്കിലും സംഹാരം നടക്കുക തന്നെ ചെയ്യും രുദ്രാ.അതവന്റെ വിധിയാണ് അത് മാറ്റുക അസാധ്യം.
**********************************
എന്നിട്ട് എന്തുണ്ടായി തിരുമേനി അഭിമന്യു കണ്ണ് തുടച്ച് ശങ്കര നാരായണ താന്ത്രികളെ നോക്കി.

യശോദയെ കെട്ടിത്തൂക്കിയ ശേഷം രാഘവൻ ശ്രീപാർവ്വതിയെ അടച്ച മുറി തുറന്ന് അവളെ കടന്ന് പിടിച്ചു.

എന്നാൽ സർവ്വ ശക്തിയുമെടുത്ത് പ്രതിരോദനം തീർത്ത അവൾ കൈയ്യിൽ കിട്ടിയ കത്തികൊണ്ട് അയാളെ ആക്രമിച്ചു.

പ്രതീക്ഷിക്കാതെയുള്ള ആക്രമണത്തിൽ പകച്ചുപോയ അയാളെ തള്ളിയിട്ടു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങിയോടി.

ജീവനും മാനവും സംരക്ഷിക്കാൻ അവൾ ഓടിക്കയറിയത് വള്ളക്കടത്ത് ദേശത്തിന്റെ ഐശ്വര്യമായ വള്ളക്കടത്ത് ഭഗവതീ ക്ഷേത്രത്തിലേക്കാണ്.