രക്തരക്ഷസ്സ് 11

രക്തരക്ഷസ്സ് 11
Raktharakshassu Part 11 bY അഖിലേഷ് പരമേശ്വർ
previous Parts

തന്ത്രിയുടെ പുറകിലായി മറ്റൊരാൾ കൂടി അപ്പോൾ സ്ഥാനം പിടിച്ചു. പതിയെ ഒരു കൈ തന്ത്രിയുടെ തോളിന് നേരെ ഉയർന്നു.

ന്താ ദേവാ തന്റെ ഭയം ഇത് വരെ മാറിയില്ലേ.തന്ത്രി തിരിഞ്ഞു നോക്കാതെ ചോദിച്ചു.

അല്ല തിരുമേനി അത് പിന്നെ.ഏത് പിന്നെ തന്ത്രി പതിയെ തല തിരിച്ചു ദേവനെ നോക്കി.

തിരുമേനി ആ മേൽമുണ്ട് നാഗം ആവുന്നേ കണ്ടു,പിന്നെ തിരുമേനി അതിനെ വീണ്ടും പഴയ പോലെ ആക്കി.

അത് കൊണ്ട് തന്ത്രികൾ അടുത്ത ചോദ്യം ഉന്നയിച്ചു.അല്ല,എനിക്ക് അവിടെ ഇരുന്നിട്ട് ഒരു വല്ലായ്ക.അതാണ്‌ ഒന്നുടെ നോക്കാം ന്ന് കരുതിയെ.

മ്മ്മ്.ഇപ്പോൾ സന്ദേഹം മാറിയോ?. തന്ത്രി ചോദിച്ചു തീരും മുൻപേ പിന്നിൽ നിന്ന് മറ്റൊരു ചോദ്യമുയർന്നു.

എന്താ ദേവേട്ടാ സന്ദേഹം.
പിന്തിരിഞ്ഞു നോക്കിയ ദേവദത്തന്റെ കണ്ണുകളിൽ ആശ്ചര്യം മിന്നിമാഞ്ഞു.

ഉണ്ണിത്തിരുമേനി.അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.അപ്പൊ ഇതാണ് അങ്ങ് പറഞ്ഞ ആ അഥിതി അല്ലാത്ത വിരുന്നുകാരൻ ല്ലേ.

ദേവദത്തന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.തന്ത്രികൾ ചിരിക്കുക മാത്രം ചെയ്തു.

ഉണ്ണിത്തിരുമേനി ശങ്കര നാരായണ തന്ത്രിയുടെ കാൽ തൊട്ട് തൊഴുതു.പിന്നെ ദേവിയെയും.

അടുത്തിരുന്ന തട്ടത്തിൽ നിന്ന് ഒരു നുള്ള് കുങ്കുമമെടുത്ത് മകന്റെ നെറ്റിയിൽ ചാർത്തി അദ്ദേഹം.

എന്തേ വരാത്തെ എന്ന് സന്ദേഹം ഉണ്ടായിരുന്നു.ന്നാൽ വരവ് തന്നെ അച്ഛനെ പരീക്ഷിച്ചു കൊണ്ടാവും വിചാരിച്ചില്ല്യ.ദേവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു.

ഹ ഹ പടിപ്പുരയിൽ എത്തിയപ്പോഴേ കണ്ടു അച്ഛനും ദേവേട്ടനും മാന്ത്രികപ്പുരയുടെ അടുത്ത് നിൽക്കുന്നത്.

അപ്പോൾ ചുമ്മാ ഒരു കുസൃതി.അത്ര ന്നെ.

ഊവ ഞാൻ ശരിക്കും ഭയന്നു.ഇനിയിപ്പോ രക്ഷസ്സിന്റെ കളി ആണോ എന്നാരുന്നു ചിന്ത.

എല്ലാം കേട്ട് മിണ്ടാതെ നിന്ന ശങ്കര നാരായണ ന്ത്രികൾക്ക് മകന്റെ കഴിവുകളിൽ നിറഞ്ഞ സന്തോഷമായിരുന്നു.

ദേവീ എന്നെക്കാൾ വലിയവനായി എന്റെ ഉണ്ണി മാറണം.ഇല്ലത്തിന്റെ മഹിമ വാനോളം ഉയർത്താൻ അവനെ പ്രാപ്തനാക്കണം.തന്ത്രി മനമുരുകി പ്രാർത്ഥിച്ചു.

ആ ഇനി വിശേഷങ്ങളൊക്കെ പിന്നീട് സംസാരിക്കാം.ദേവാ രാവിലെ ഒരു യാത്രയുണ്ട്.വേണ്ട ഒരുക്കങ്ങൾ നടത്തുക.

ദേവദത്തൻ മടങ്ങിയതോടെ തന്ത്രി മകനെ നോക്കി.ഉണ്ണീ നിന്നെ ഇങ്ങോട്ട് വരുത്തിയത് എന്തിനാണ് എന്ന് നിശ്ചയമുണ്ടോ?

ഊവ്.അച്ഛൻ ബന്ധിച്ച ആ ദുരാത്മാവ് മോചനം നേടി.അതും രക്തരക്ഷസ്സായിട്ട്.

മ്മ്മ്.അതന്നെ ഇനി അവളെ ബന്ധിക്കാൻ ഉണ്ണിക്കേ സാധിക്കൂ.

അറിയാലോ അഭയം ചോദിച്ചു ഈ പടിക്കൽ വന്ന ആരെയും ഇന്നേ വരെ നിരാശരാക്കി അയച്ച പാരമ്പര്യമില്ല.

അറിയാമച്ഛാ.പക്ഷേ ഒരാൾ കൊല്ലപ്പെട്ടു ല്ലേ.

അതേ.ലക്ഷങ്ങൾ കണ്ടിരുന്നു.പക്ഷേ ഞാൻ നിസ്സഹായനായിപ്പോയി.
ഇന്നത്തെ പൂജയിൽ അവളുടെ വിശ്വരൂപം ഞാൻ കണ്ടു.

ഇനി 45 നാൾ അത് കഴിഞ്ഞാൽ അവളെ ബന്ധിക്കണം.മരണം നടന്നത് കൊണ്ട് മംഗലത്ത് പൂജ നടത്തണമെങ്കിൽ 45 നാൾ കഴിഞ്ഞേ സാധിക്കൂ.

അത് വരെ അവരുടെ രക്ഷയ്ക്ക് വേണ്ടത് ഉണ്ണി ചെയ്തു കൊടുക്കണം.എല്ലാം കേട്ട് ശിരസ്സാ വഹിച്ചു ഉണ്ണി.

അതേ സമയം വള്ളക്കടത്ത് ഗ്രാമത്തിൽ കാട്ടുതീ പോലെ ദേവകിയമ്മയുടെ മരണ വാർത്ത പരന്നു.

അറിഞ്ഞവർ അറിഞ്ഞവർ മംഗലത്തേക്ക് കുതിച്ചു.പലരും പലതും പറഞ്ഞു.

കഴുത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ട് പോലും.സംശയം വേണ്ട പുലി തന്നെ.

ചായക്കടയിലെ അപ്പുനായർ ചർച്ചയ്ക്ക് തുടക്കമിട്ടു.

ഒന്ന് പോ ന്റെ അപ്പുവേട്ടാ.ഇത് അതൊന്നും അല്ലാന്നു,യക്ഷി പിടിച്ചൂന്ന് ഒരു ശ്രുതിണ്ട്.

അപ്പുനായരുടെ വാദത്തിന് മൊയ്തു ഹാജി മറുവാദം ഉന്നയിച്ചു.എന്തായാലും കഷ്ട്ടം ണ്ട്.

കഷ്ട്ടമൊന്നും ഇല്ല്യാ.ആയ കാലത്ത് കുറേ ചെയ്തില്ലേ.
അതിന്റെ ഫലം അനുഭവിക്കാതെ പോകോ?അപ്പു നായർ ഏറ്റു പിടിച്ചു.

അതേ അതന്നെ കേൾവിക്കാർ അപ്പു നായരെ സപ്പോർട്ട് ചെയ്തു.

ജനസമുദ്രം കൊണ്ട് മംഗലത്ത് തറവാടും പരിസരവും നിറഞ്ഞു.

ദേവകിയമ്മയുടെ ശരീരം പൂമുഖത്ത് കിടത്തിയിരിക്കുന്നു. അഭിയും മറ്റ് ബന്ധുക്കളും അടുത്തിരുന്നു.

കൃഷ്ണ മേനോൻ ചാരു കസേരയിൽ തളർന്നിരുന്നു.കുമാരൻ അടുത്ത് തന്നെ നിലയുറപ്പിച്ചു.

ആളുകൾ വന്നും പോയുമിരുന്നു.ബലി കർമ്മാദികൾ കഴിക്കാൻ മക്കളാരും തന്നെ ഇല്ലാതിരുന്നതിനാൽ അഭിമന്യുവാണ് അത് ചെയ്തത്.

വല്ല്യച്ഛാ.എടുക്കാൻ ആയി.അഭി കൃഷ്ണ മേനോന്റെ ചുമലിൽ തൊട്ടു.അയാൾ അഭിയുടെ മുഖത്തേക്ക് നോക്കി.

പിന്നെ പതിയെ എഴുന്നേറ്റു.മുന്നോട്ട് നടക്കുമ്പോൾ തന്റെ കാലുകൾക്ക് ബലം നഷ്ട്ടപ്പെടുന്നത് അയാൾ അറിഞ്ഞു.

ഒരു ബലത്തിനെന്ന പോലെ മേനോൻ കുമാരന്റെ കൈയ്യിൽ പിടിച്ചു.തിരുമേനി പറഞ്ഞത് സത്യായി ല്ലേ കുമാരാ.

മുന്നോട്ട് നടക്കുമ്പോൾ ഇടറിയ ശബ്ദത്തിൽ അയാൾ കാര്യസ്ഥനോട് ചോദിച്ചു.ഒന്നും മിണ്ടാൻ കഴിഞ്ഞില്ല കുമാരന്.

മരണ വീടായത് കൊണ്ട് കാളകെട്ടിയിൽ നിന്ന് ദേവദത്തൻ മാത്രം മംഗലത്തെത്തി അനുശോചനം അറിയിച്ചു മടങ്ങി.

ദേവകിയമ്മയുടെ ചിതയ്ക്ക് തീ പിടിച്ചു തുടങ്ങിയതോടെ ആളുകൾ മടങ്ങി.

വല്ല്യച്ഛാ,അഭിമന്യു കൃഷ്ണ മേനോനെ നോക്കി.ആ.മടങ്ങാം എല്ലാരും പോയില്ലേ.

മ്മ്മ്.കുമാരാ ഉണ്ണിയേം ലക്ഷ്മിയേം കൂട്ടി മടങ്ങിക്കോളൂ.ഞാൻ അല്പ സമയം ഇവിടെ നിൽക്കട്ടെ.

അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല എന്ന് അഭിക്ക് മനസ്സിലായി.അവർ തറവാട്ടിലേക്ക് മടങ്ങി.

ആളിക്കത്തുന്ന ചിത നോക്കി നിൽക്കെ കൃഷ്ണ മേനോന്റെ മനസ്സ് മറ്റൊരു ചിത എരിയുന്ന ഒരു കാലത്തിലേക്ക് മടങ്ങി.

അച്ഛാ ന്റെ അച്ഛാ.പൊട്ടിക്കരയുന്ന ഒരു പെൺകുട്ടി,ഏകദേശം 18 വയസ്സ് കാണും. മരിച്ച ആളിന്റെ ഭാര്യ മകളെ ചേർത്ത് പിടിച്ചു വിങ്ങിപ്പൊട്ടുന്നു.

പെട്ടന്ന് ആ പെണ്ണ് കൃഷ്ണ മേനോന്റെ നേരെ ചീറിയടുത്തു.

ന്തിനാ നിക്കണേ കൊന്നില്ലേ ന്റെ അച്ഛനെ.ഇനിയെന്താ തനിക്ക് വേണ്ടേ ദാ കത്തുന്നു.എടുത്ത് തിന്നോ.

.അലറിക്കൊണ്ട് അവളെ അയാളുടെ ഷർട്ടിൽ പിടിച്ചുലച്ചു.

പടക്കം പൊട്ടുന്ന പോലെ ഒരൊച്ച ഉയർന്നു. കൃഷ്ണ മേനോൻ കൈ കുടയുന്നത് കണ്ടപ്പോൾ അടി പൊട്ടിയതാണെന്ന് എല്ലാവർക്കും മനസ്സിലായി.

പിടിച്ചോണ്ട് പൊയ്ക്കോ ഇല്ലെങ്കിൽ തന്ത പോയ വഴിക്ക് മോളും പോകും.അയാൾ അലറി.

ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു മാറ്റി.മോളെ പാറുട്ട്യേ അവളുടെ അമ്മ ഓടിയെത്തി മോളെ ചേർത്ത് നിർത്തി അടിയേറ്റ് വീങ്ങിയ അവളുടെ കവിളിൽ തലോടി.

കൃഷ്ണ മേനോൻ കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു.

കണ്ടു നിന്നവർ പാവം എന്ന് പരിതപിച്ചതല്ലാതെ ആരും അയാളെ ചോദ്യം ചെയ്തില്ല.

അനുഭവിക്കും താനും തന്റെ ആളുകളും എല്ലാം അനുഭവിക്കും.
പാറു മേനോന് നേരെ കൈ ചൂണ്ടി ശപിച്ചു.

എന്ത് തെറ്റാ ന്റെ അച്ഛൻ ചെയ്തേ.കാലു പിടിച്ചു പറഞ്ഞേ അല്ലേ അച്ഛൻ ഒന്നും കട്ടില്ല്യാ ന്ന്.

കൊന്നതാ ഇയാളും ഇയാളുടെ ആളുകളും കൂടി കൊന്നതാ ന്റെ അച്ഛനെ.

ആരോ അവളുടെ വാ പൊത്തി. പിന്നെ അവൾ പറഞ്ഞത് ആർക്കും വ്യക്തമായില്ല.

ചിറി കൊട്ടി പുച്ഛം നിറഞ്ഞ ചിരിയോടെ കൃഷ്ണ മേനോൻ അവിടെ നിന്നും മടങ്ങി.

വല്ല്യമ്പ്രാ.കാര്യസ്ഥന്റെ ശബ്ദം അയാളെ ഉണർത്തി.വാ വല്ല്യമ്പ്രാ.മതി ഇവിടിങ്ങനെ നിന്നത്.

മേനോൻ കലങ്ങി വീർത്ത കണ്ണുകളോടെ അയാളെ നോക്കി.

അവളുടെ ശാപം അത് ഫലിച്ചു തുടങ്ങി ല്ലേ കുമാരാ.വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു.

മേനോൻ സ്വയം പഴിച്ചു.ഇനി അതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ? കഴിഞ്ഞത് കഴിഞ്ഞു.വേണ്ട പരിഹാരങ്ങൾ ഉടനെ ചെയ്യണം.

മ്മ്മ്.തന്ത്രിയുടെ മകൻ വരട്ടെ. അല്ലാതെ ഇപ്പോൾ ന്താ ചെയ്ക.
ഇടറിയ ശബ്ദത്തിൽ മേനോൻ പറഞ്ഞൊപ്പിച്ചു.

അതേ സമയം ദൂരെ മാറി ഒരു കാറിൽ ചാരി ശങ്കര നാരായണ തന്ത്രിയും മകനും നിൽക്കുന്നത് അവർ അറിഞ്ഞില്ല.

ഉണ്ണീ അതാണ്‌ കൃഷ്ണ മേനോൻ.മേനോന്റെ നേരെ വിരൽ ചൂണ്ടി. കൂടെ ഉള്ളത് കാര്യസ്ഥൻ കുമാരൻ.

മ്മ്മ്.അപ്പൊ ഇവരാണ് ശ്രീപാർവ്വതിയുടെ ജീവിതം തകർത്തവരിൽ ബാക്കിയുള്ളത് ല്ലേ.അയാൾ തന്ത്രിയെ നോക്കി.

ഇവർ മാത്രമല്ല ഇനി ഒരാൾ കൂടിയുണ്ട് ഈ മേനോന്റെ ഒരു സുഹൃത്ത്‌.അയാൾ മറുനാട്ടിൽ എവിടെയോ ആണ്.

തന്ത്രികൾ അത് പറഞ്ഞതും എവിടെ നിന്നോ ഒരു പുള്ള് ഉറക്കെ ചിലച്ചുകൊണ്ട് അവർക്കരികിൽ നിന്ന മരത്തിൽ വന്നിരുന്നു.

തന്ത്രിയുടെ മകൻ അത് നോക്കി ചിരിച്ചു.പക്ഷേ അയാളിവിടെ വരുമച്ഛാ.അവൾ കൊണ്ട് വരും.

നോക്കട്ടെ അവളുടെ ഉദ്ദേശം എന്താ എന്ന്.നമുക്ക് മടങ്ങാം.അയാൾ തന്ത്രിയെ നോക്കി.

ഇരുവരും കയറിയ വണ്ടി വന്ന വഴിയേ തിരിഞ്ഞതും മരക്കൊമ്പിൽ ഇരുന്ന പുള്ള് ശ്രീപാർവ്വതിയായി രൂപം മാറി.
#തുടരും.