ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 11

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 11
Bahrainakkare Oru Nilavundayirunnu Part 11 | Previous Parts

മാസങ്ങൾ ആരേയും പേടിക്കാതെ ഓടിയൊളിക്കുന്നതിനിടയിലാണ് അന്നവൾ പതിവ് തെറ്റിക്കാതെ അവളുടെ വീട്ടിലേക്ക് കുറച്ചു ദിവസം നിൽക്കാനാണെന്നും പറഞ്ഞ് വീണ്ടും പോയത്.
ജോലിയിലായിരിക്കുന്ന സമയത്ത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അന്നെനിക്ക്. അറബിയോടൊപ്പം യാത്ര ചെയ്യുമ്പോൾ ഫോൺ വരുന്നത് അറബിക്കിഷ്ട്ടപെട്ടില്ലെങ്കിലോ എന്നൊരു ഭയം കാരണമാണ് അങ്ങനെ ഓഫ് ചെയ്ത് വെക്കൽ . അറബി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനല്ല
ായിരുന്നുവെങ്കിലും ആ മനുഷ്യനോടുള്ള എന്റെ കടപ്പാടുകൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അതുകൊണ്ട് തന്നെ എനിക്കാ ജോലിയോടും ആ മനുഷ്യനോടും വല്ലാത്ത ആത്മാർത്ഥതയും ബഹുമാനവുമായിരുന്നു .
ഭയം കേറി കൂടിയ മനസ്സും, ജീവച്ഛമായി മാറിയ ഒരു ശരീരവുമായി നടന്നിരുന്ന എനിക്ക് ശക്തി പകരാൻ കെൽപ്പുള്ള ഒരു വാർത്ത കേട്ട ദിവസമായിരുന്നു അന്ന്.
പതിവുപോലെ ഉച്ചക്ക് അറബിയുമായി ജോലി സ്ഥലത്ത് നിന്നും മടങ്ങിയെത്തി
റൂമിൽ ചെന്ന് മൊബൈൽ ഓൺ ചെയ്തപ്പോഴാണ് വീട്ടിൽ നിന്നും ഉമ്മയും, ഉപ്പയുമൊക്കെ കാൾ ചെയ്തിട്ടുണ്ടെന്നുള്ള ഓഫ്ലൈൻ മെസേജ് വരുന്നത്. രണ്ടുപേരും വിളിക്കണമെന്നുണ്ടെങ്കിൽ എന്തെങ്കിലും അത്യാവശ്യം കാണും എന്ന് മനസ്സിലാക്കി ഞാനപ്പോൾ തന്നെ ഫോണെടുത്ത് ഉമ്മാക്ക് വിളിച്ചു.
ഫോൺ അറ്റൻഡ് ചെയ്ത ഉമ്മയോട് സലാമൊക്കെ പറഞ്ഞ് ” ഉമ്മാ ഇങ്ങളി ങ്ങോട്ട് വിളിച്ചിരുന്നോ.. ? എന്താ പ്രത്യേകിച്ച് ..?”
എന്ന് ചോദിച്ചപ്പോൾ ഉമ്മ പതിവില്ലാതെ വിശേഷങ്ങൾ പറയുന്നതിന് മുൻപായി എന്റെ മനസ്സ് തണുപ്പിക്കാൻ ശ്രമിച്ചത് ഞാനറിഞ്ഞു . അതിനായി കുടുംബത്തിലെ ആരുടെയോ ഒരു കഥയും പറഞ്ഞു തന്നു. എന്നിട്ട് ഉമ്മ തുടർന്ന് പറഞ്ഞു ” അനൂ ഉമ്മാന്റെ കുട്ടിക്ക് ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കേട്ട് വിഷമം ഒന്നും ഉണ്ടാവരുത് ട്ടോ .. നമ്മളെ സാജിന്റെ ഉമ്മ ഇന്ന് രാവിലെ ഇങ്ങോട്ട് വിളിച്ചിരുന്നു. അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി എന്നൊക്കെ പറഞ്ഞ് ഞങ്ങൾ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി കാര്യം ചോദിച്ചപ്പോഴാണ് അവൾക്കെന്തോ അസ്വസ്ഥത രണ്ടീസായി ഉണ്ടായിരുന്നെന്നും കൂടിയപ്പോൾ ഡോക്ടറെ കാണിച്ച് സ്കാൻ ചെയ്തപ്പോൾ ഗർഭം അലസി പോയിട്ടുണ്ടെന്നും ഡി ആൻഡ് സി ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടെന്നും അറിയുന്നത് . അപ്പോഴാ നിനക്ക് ഞങ്ങൾ വിളിച്ചെ .. നീ ജോലിയിലാണെന്ന് അറിയാർന്നു… എല്ലാം കഴിഞ്ഞു ഓളെ റൂമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അനു ഇതൊന്നും ആലോചിച്ച് അവിടെയിരുന്ന് വിഷമിക്കരുത് ട്ടോ പടച്ചോന്റെ പരീക്ഷണം ആണെന്ന് കരുതി ന്റെ കുട്ടി സമാധാനിക്കണം .. സമയം ആയിട്ടുണ്ടാവില്ല ന്റെ കുട്ടിക്കൊരു കുഞ്ഞിക്കാല് കാണാൻ ” എന്ന് ഉമ്മ ശബ്ദമിടറി പറഞ്ഞതും പിന്നീടെന്താണ് പറയേണ്ടത് ചോദിക്കേണ്ടത് എന്നറിയാതെ ” ഉമ്മാ ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാമെന്ന്” പറഞ്ഞ് ഫോൺ വെച്ച് പെട്ടെന്ന് സുജൂദിലേക്ക് വീണു.
സുജൂദിലങ്ങനെ കിടന്ന്
അടക്കിപ്പിടിച്ച് കരഞ്ഞപ്പോൾ സമാധാനിപ്പിക്കാൻ വേണ്ടി
നിറഞ്ഞ കണ്ണുകളിൽ നിന്നും കണ്ണീര് നിലത്തേക്കൊലിച്ച് കൊണ്ടിരുന്നു.
എന്റെ കുഞ്ഞിനെയല്ല അവൾ ഗർഭം ധരിച്ചിരിക്കുന്നത് എന്ന് ആരോടും പറയാൻ കഴിയാതെ നടന്നും ഉള്ളുരുകി കരഞ്ഞും തീർന്ന നാളുകളിലെ എന്റെ അവസ്ഥ കണ്ട് കൂടുതൽ തളർത്തി ബേജാറാക്കാതെ ആ ദുഖങ്ങളുടെ വലിയൊരു ഭാരം ഞാൻ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ കുറച്ച് തന്ന എന്റെ നാഥനോട് പറഞ്ഞാൽ തീരാത്ത നന്ദിയോടെ ആ നിലത്ത് നെറ്റി വെച്ച് ശുക്രോതി കിടക്കുമ്പോൾ വീണ്ടും ഞാൻ ചിലതൊക്കെ ചെയ്യേണ്ടതുണ്ടെന്ന് മനസ്സോർമ്മിപ്പിച്ചു.

മനസ്സിന്റെ അവശത മറന്ന്
പെട്ടെഴുന്നെഴുന്നേറ്റ് ഉമ്മാക്ക് വീണ്ടും ഫോൺ വിളിച്ച് സങ്കടമൊന്നും ഇല്ലെന്നറിയിക്കാൻ കുറച്ച് നേരം സംസാരിച്ചിരുന്നു കാരണം കാണാക്കടലുകൾക്കപ്പുറത്ത് മകന്റെ മനസ്സിലെ കാര്യങ്ങളറിയാത്ത എന്റുമ്മ തന്റെ കുട്ടി സങ്കടപ്പെട്ടിരി
ക്കുകയാവും എന്ന് ചിന്തിച്ചിരുന്ന് കണ്ണീരൊഴുക്കുന്നത് എനിക്കോർക്കാൻ കൂടി കഴിയില്ലായിരുന്നു.
ഇടക്ക് ഉമ്മ ഓർമ്മിപ്പിച്ചു ” അനൂ നീ അവളെ ഒന്ന് വിളിക്ക് ഇപ്പോഴൊക്കെ നിന്റെ വാക്കുകൾ അവള്ക്കും ഒരാശ്വാസം നൽകും” എന്ന് പറഞ്ഞപ്പോൾ ഇഷ്ടമില്ലാതെയാണ
െങ്കിലും ഞാനവൾക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു . അവൾ കൂടുതലായി ഒന്നും സംസാരിച്ചില്ല. ഹോസ്പിറ്റലിൽ ആയത് കൊണ്ടാവണം കൂടുതൽ ദേഷ്യം പിടിപ്പിക്കുന്ന വാക്കുകളൊന്നും അന്നവൾ പറഞ്ഞില്ല. ഞാൻ ചോദിക്കുന്നതിന് രസമില്ലാതെയും, വെറുപ്പോടെയും മൂളുക മാത്രം ചെയ്ത് അവൾ എന്റെ ഫോൺ കട്ട് ചെയ്യാൻ ശ്രമിക്കുകയാണന്ന് തോന്നിയതോടെ ഞാൻ ഫോൺ വെച്ചു. അതായിരുന്നു എനിക്കും ഇഷ്ട്ടം.
ഗർഭം അലസിപ്പോകാനുള്ള കാരണങ്ങളോ, സങ്കടമോ ഞാൻ ചോദിച്ചില്ല ഒരുപക്ഷെ വാപ്പയും, മോളും അറിഞ്ഞു കൊണ്ടെന്തെങ്കില
ും ചെയ്തതായിരിക്കാം കാരണം ആ ഗർഭം ഞാൻ കാരണമല്ലന്ന് എന്നേക്കാൾ അറിയുന്നത് അവർക്കാണല്ലോ..
മരുഭൂമിയിലെ ദിവസങ്ങൾ കാലത്തിന്റെ മാറ്റങ്ങൾക്ക് വേണ്ടി പെട്ടെന്ന് വഴി മാറി കൊടുത്തു കൊണ്ടിരുന്നു.ത്വലാഖ് ചൊല്ലുവാൻ മനസ്സ് പറഞ്ഞിട്ടും അതിനൊന്നും കഴിയാത്തവനായി വിധിയുടെ പരിഹാസങ്ങളെല്ലാ
ം തലകുനിച്ച് സഹിച്ചും അനുഭവിച്ചും ഞാനങ്ങനെ ജീവിച്ചു.
ഭർത്താവാണെന്നുള്ളത് കൊണ്ട് മാത്രം ചില മാസങ്ങളിൽ ഒന്നോ രണ്ടോ വട്ടം അവളെ വിളിച്ചു നോക്കി. ചിലപ്പോൾ വിളിക്കാതെയും മാസങ്ങൾ കടന്നു പോയിട്ടുണ്ട്. എന്ത് ചെയ്യാൻ വീടിന്റെ ചോർച്ച മാറ്റുവാൻ ഗതിയില്ലാത്തവൻ ചോരുന്ന മഴയെ നോക്കി കവിത എഴുതിയത് പോലെയായിരുന്നു ഞാനും വേദന തിന്ന് ചിരിക്കാൻ അന്നും ശ്രമിച്ചു കൊണ്ടിരുന്നു.
കിനാവ് കാണാൻ തുടങ്ങിയ കാലത്ത്
ഭാര്യ എന്ന രണ്ടക്ഷരത്തിന് ഞാൻ നൽകാൻ എടുത്ത് വെച്ച ബഹുമാനം, കെട്ടുന്ന പെണ്ണിന് വേണ്ടി കൊല്ലങ്ങളോളം ഞാനൊരുകൂട്ടി വെച്ച സ്നേഹങ്ങൾ, കൂടെയൊരു പെണ്ണ് വന്നാൽ എന്റെ എല്ലാ വിഷമങ്ങളിലും അവളുണ്ടാകുമെന്ന് പറഞ്ഞു പറ്റിച്ച പകൽകിനാവുകൾ, എന്റെ കിനാവിലെ ഹൂറിയായ റൈഹാനത്തിനോട് പോലും പറയാത്ത, അവളെ പോലും കാണിക്കാത്ത പ്രണയ മന്ത്രങ്ങളൂതി കോർത്ത ഇഷ്ടത്തിന്റെ രത്നമാലകൾ.. എല്ലാം നൂല് പൊട്ടി ചിതറിയിട്ടും വീണ്ടും സഹനത്തിന്റെ കിതാബിലെ ഖിസ്സകൾ പാടിയിരുന്ന് കോർത്ത് വെച്ച് അവയെല്ലാം ഊദ് മണക്കുന്ന ഈ ഖൽബിന്റെ അവസാനത്തെ അറയിൽ ഞാനിന്നും സൂക്ഷിച്ച് വെച്ച് കാത്തിരിക്കുന്നു. ആരാണ് ഇനി വരാണുള്ളതെന്നറിയാതെ, ആരും വരില്ലെന്നറിയാതെ…
സ്വപ്നങ്ങൾ കൊണ്ട് പണക്കാരനായിരുന്

ന ഞാൻ ദാമ്പത്യമെന്ന കരാറിൽ ഒപ്പിട്ട ശേഷമാണ് വഞ്ചിക്കപ്പെട്ടത്. മോഹങ്ങൾ കഫൻ ചെയ്ത് മറമാടിയ ഒരു നെഞ്ചുമായി നടക്കുന്നവനോട് വിധിയാണതന്ന് പറഞ്ഞ് ആളുകൾ ചൂണ്ടി കാണിച്ച് തന്നെങ്കിലും ഭയപ്പെടാതെയും വകവെക്കാതെയും മുന്നോട്ട് പോയി കൊണ്ടിരുന്നത് എന്റെ വീട്ടുകാർക്ക് ആകെയുള്ള അത്താണി ഞാനാണെന്നോർക്കുന്നത് കൊണ്ട് മാത്രമായിരുന്നു .
എന്റെ സങ്കൽപ്പത്തിലുണ്ടായിരുന്ന ഭാര്യയെ കിട്ടാനും , അറബിക്കഥയിലെ രാജകുമാരിക്ക് വേണ്ടി കൊല്ലങ്ങളോളം മുഹബ്ബത്തുമായി കാത്തിരുന്ന രാജാവിനെ പോലെ ഒരു ഭർത്താവായി ജീവിക്കാനും ഭാഗ്യമില്ലാത്തവൻ എന്ന തോന്നലുകൾ ഇതിനിടയിൽ എന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്ത് കൊണ്ടിരുന്നു.
ഞാൻ നാട്ടിലില്ല എന്ന പേരും പറഞ്ഞ് അവൾ അധിക ദിവസവും അവളുടെ വീട്ടിൽ തന്നെയായിരുന്നു. എന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നു അവളുടെ വീട്ടിലേക്കുള്ള ആ മാറി നിൽക്കൽ. മൂല്യമേറിയ പൈസപോലെ ഈ മണ്ണിൽ ഏത് ചെറിയ ദുഃഖവും പത്തിരട്ടി വേദന നൽകുമല്ലോ. അപ്പോൾ വലിയ വേദനകളുടെ അവസ്ഥ പറയേണ്ടതില്ലല്ല
ോ.
ഇടക്കവളെ ഫോൺ വിളിച്ചപ്പോൾ അവിടെ ഇങ്ങനെ വന്ന് നിൽക്കുന്നത് ആരെ കാണാനാ ? എന്ന് ചോദിച്ചതും നിങ്ങളുടെ വീട്ടിൽ നിൽക്കുന്നതിനേക
്കാൾ ആശ്വാസം ഇവിടെ നിൽക്കുന്നതാണ് എന്ന അവളുടെ മറുപടി കേട്ടപ്പോൾ എല്ലാം അങ്ങോട്ട് തുറന്ന് പറഞ്ഞാലോ എന്ന് തോന്നി പക്ഷേ പറയാൻ കഴിഞ്ഞില്ല. അപ്പോഴും എനിക്കെന്തോ പേടിയായിരുന്നു അവളോട് അക്കാര്യങ്ങൾ ഞാനറിഞ്ഞിട്ടുണ്ടെന്ന് പറയാൻ ആരോ എന്നെ തടയുന്നത് പോലെയൊക്കെ തോന്നിയിരുന്നു എനിക്ക്.
റൂമിൽ ഞാൻ ഒറ്റക്ക് ആയത് കൊണ്ടാണ് പുറത്തേക്കൊന്നും ഇറങ്ങാതെ ആലോചിച്ചിരിക്കുന്നത് എന്ന് തോന്നിയ അറബി വീണ്ടും അയാളുടെ ആ നല്ല മനസ്സെനിക്ക് കാണിച്ചു തന്നു.
ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന് റൂമിൽ ഭക്ഷണമൊക്കെ കഴിച്ചിരിക്കുമ്
പോഴാണ് അറബി ഒറു ബോക്സുമായി റൂമിലേക്ക് വരുന്നത്.അങ്ങനെ ഇടക്കൊക്കെ വരാറുണ്ട്.അയാളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭക്ഷണത്തോടൊപ്പം എനിക്കുള്ളത് വാങ്ങാൻ മറക്കാത്ത അറബിയുടെ മുഖത്ത് നോക്കി ഞാൻ പലവട്ടം കണ്ണീര് തുടച്ചിട്ടുണ്ട് കാരണം രണ്ടെണ്ണമായിരുന്നു ഒന്ന് അറബിയുടെ ആ നല്ല മനസ്സ് കാണുന്നത് കൊണ്ടും അതിനേക്കാളൊക്കെ മനസ്സ് നന്ദി പറഞ്ഞിരുന്നത് ഈ ഈന്തപ്പന വിളയുന്ന നാട്ടിൽ മണലിനേക്കാൾ പതക്കുന്ന ഒരു ജീവിതവുമായി വന്ന് ജോലി ചെയ്യുന്ന എനിക്ക് സ്വസ്ഥത നൽകാത്ത ഒരു അർബാബിനെ തരാതെ എന്റെ മനസ്സറിയുന്ന, എന്റെ അവസ്ഥകളറിയുന്ന ഖഫീലിനെ തന്ന എന്റെ റബ്ബിനോടുള്ള പറഞ്ഞാൽ തീരാത്ത നന്ദി കൊണ്ടുമായിരുന്നു എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നത്.
റൂമിലേക്ക് സലാം പറഞ്ഞ് കയറി വന്ന അറബിയോട് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിലാണ് അറബി ആ ബോക്സ് തുറന്ന് ഒരു ലാപ്ടോപ് എനിക്ക് നേരെ നീട്ടിയത്. സംഭവം മനസ്സിലാവാതെ അറബിയെ തന്നെ നോക്കി നിൽക്കുമ്പോൾ ചിരിച്ചു കൊണ്ട് അറബി പറഞ്ഞ വാക്കായിരുന്നു ” അൻവർ ഇത് വാങ്ങൂ നിനക്ക് ഞാൻ വാങ്ങിയതാണ്..

നീ എനിക്ക് ഇവിടെ ‌ ജോലിക്കാരനല്ല മകനെ പോലെയാണ്. വിവാഹം കഴിഞ്ഞു വന്ന നീ പ്രിയതമയെ പിരിഞ്ഞത് കാരണം വല്ലാതെ പ്രയാസപ്പെടുന്നുണ്ട് എന്നെനിക്കറിയാം അതുകൊണ്ട് ഈ ലാപ്റ്റോപ്പിൽ ഇവിടുത്തെ വൈഫൈ ഉപയോഗിച്ച് ഭാര്യയുമായി സംസാരിച്ചിരിക്ക് അപ്പോൾ കുറെയൊക്കെ വിഷമങ്ങൾ മാറും. കൂടുതൽ വൈകാതെ അവളെ ഇങ്ങോട്ട് കൊണ്ടു വരാം ” എന്ന് പറഞ്ഞപ്പോൾ മനസ്സിൽ ആ മനുഷ്യനോടെനിക്ക് പറഞ്ഞാൽ തീരാത്ത സ്നേഹം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു.
ലാപ്റ്റോപ് വാങ്ങുമ്പോൾ അറബിയോട് എന്റെ അവസ്ഥകൾ പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല എന്റെ ജോലിയെ പിന്നെയത് ബാധിക്കുമെന്നും അറബിക്കത് ഒരു ഷോക്കായി മാറുമെന്നും തോന്നിയപ്പോൾ ഒന്നും പറഞ്ഞില്ല. ആ ലാപ്ടോപ്പ് കിട്ടിയ ദിവസം മുതൽ ഞാൻ നെറ്റിൽ കയറാൻ തുടങ്ങി അങ്ങനെ എനിക്ക് കിട്ടിയ സുഹൃത്തുക്കളിൽ പ്രിയപ്പെട്ടവനായി മാറിയ ഒരാളാണ് ഇന്നിപ്പോൾ എന്റെ അരികത്തിരുന്ന് ആരുമറിയാത്ത എന്റെ ജീവിതം കേള്ക്കുന്ന നീ .
അൻവറിന്റെ ആ വാക്കുകൾ സന്തോഷം തോന്നിച്ചെങ്കിലും കൂടുതലൊന്നും പറയാതെ ഞാനവനെ നോക്കിയൊന്നു ചിരിച്ചു. അവനെ എനിക്ക് പ്രതീക്ഷിക്കാതെ കിട്ടിയതായിരുന്നു. ഓർക്കൂട്ട് യുഗമവസാനിക്കുന്നതിന് തൊട്ടുമുന്പായിരുന്നു അവനെ ഞാൻ പരിചയപ്പെടുന്നത്.
ഒരുപാട് മെസേജുകൾ അയച്ചിട്ടും മറുപടി കൊടുക്കാൻ സമയം കിട്ടാതിരുന്നപ്
പോൾ ഒരു ദിവസം
” എന്നെങ്കിലും ഫ്രീ ആകുമോ കൂട്ടുകാരാ അന്നെനിക്ക് നിന്റെ സൌഹ്രദം ആവശ്യമുണ്ട് അതുവരെ ഞാൻ കാത്തിരിക്കാം ” എന്നുള്ള ഒരു പ്രത്യേക സ്വഭാവമുള്ള മെസേജ് ആയിരുന്നു അവനെ സമയമുണ്ടാക്കി പരിചയപ്പെടാൻ എന്നെ തോന്നിപ്പിക്കുന്നത്.
ആ കൂട്ടുകാരൻ ഇന്നെന്റെ ഉറ്റമിത്രമായി മാറിയിരിക്കുന്നതിനോടൊപ്പം ഖൽബിലെ ഒരു നോവായും മാറിയിരിക്കുന്നു. ദുഖങ്ങളുടെ സാഗരമായി മാറിയ ഒരു മനസ്സുള്ളവർ.
വല്ലാത്തൊരു അത്ഭുതമായിരുന്നു എനിക്കവൻ. സഹനത്തിനെ കണ്ണീരിലാഴ്ത്തി, കിനാവുകൾ ആരുമറിയാതെ ഖൽബിനകത്ത് പൂഴ്ത്തിവെച്ചവൻ..
സഹിച്ച് സഹിച്ച് ക്ഷമയുടെ അവസാനവാക്കായി മാറുമ്പോഴും കുടുംബം, രക്ഷിതാക്കൾ എന്നിവർക്കെല്ലാം സന്തോഷം മാത്രം ഉണ്ടാവണമെന്ന് കൊതിച്ച് തന്റെ ദുഃഖങ്ങൾ കനലായിട്ടും പറയാതെ പോയവൻ. ഇങ്ങനെയൊക്കെ പരീക്ഷിക്കപ്പെട്ടവർ ഈ ദുനിയാവിൽ ഇന്നുണ്ടോ എന്ന് വരെ തോന്നി പോകും കാരണം പടച്ചോന്റെ പടപ്പുകളിൽ ഇത്രയും പവിത്രമായത് കാണാൻ ഈ നൂറ്റാണ്ടിൽ ബുദ്ധിമുട്ട് തന്നെയാണ്.
ഓരോന്നാലോചിച്ച് ഫ്ളൈറ്റിലിരിക്ക
ുമ്പോൾ അൻവർ പറഞ്ഞു ‘” നിനക്കറിയാമോ ആലോചനകൾ കയറി കൂടിയ മനസ്സിന്റെ അസ്വസസ്തത കാരണം ഇന്നെനിക്ക് ഉറക്കം വളരെ കുറഞ്ഞു കൊണ്ടിരിക്കുന്നു.. എല്ലാവരും ഉറങ്ങി കിടക്കുമ്പോൾ ഞാൻ രാത്രിയുടെ യാമങ്ങളോട് എണ്ണിയാൽ തീരാത്ത എന്റെ നഷ്ടങ്ങളുടെ കഥ പറഞ്ഞിരിക്കും .

ഈ ദുനിയാവിനേ സ്നേഹിക്കാതെ എന്നെ ആത്മാർത്ഥമായി സ്നേഹിച്ചതിൽ അസൂയ കേറിയ വിധി… വിടാതെ പിന്തുടർന്ന് വേദനിപ്പിച്ച് കണ്ണീര് കുടിപ്പിക്കുന്ന എന്റെ ഹൃദയമിടിപ്പായിരുന്ന റൈഹാനത്തിനെ കുറിച്ച് ഈന്തപ്പനക്കാറ്റ് വീശുന്ന മരുഭൂയിലെ രാത്രികൾക്ക ന്ന് ഞാൻ പാടി കേൾപ്പിച്ച ഗസലുകൾ മുഴുവനാക്കാൻ കഴിയാതെ ഒരുപാട് ദിവസങ്ങളിൽ തളർന്നു നിർത്തി പോയിട്ടുണ്ട്..
തോറ്റവരുടെ അവസാന വാക്കായ മരണത്തെ തേടി പോകാനയക്കാതെ എന്റെ ഹൃദയത്തിൽ മായിക്കാൻ കഴിയാത്ത മഷി കൊണ്ടു വരച്ചിട്ട റൈഹാനയുടെ മുഖമോർക്കുമ്പോഴ
ൊക്കെ എനിക്ക് ജീവിക്കാൻ തോന്നും ..
പകുതിയിലധികവും നൊമ്പരങ്ങൾ കാർന്നു തിന്ന ഹൃദയവുമായി ഞാനിന്നും ജീവിക്കുന്നതും, വെറുതെ കാത്തിരിക്കുന്നതും വിധി എന്നോടെന്നെങ്കിലും ദയ കാണിക്കുമെന്ന് തോന്നുന്നത് കൊണ്ടാണ്.
കത്തി ചാമ്പലായ കിനാവുകളുടെ ചാരവുമായി മരുഭൂമിയിലെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു.
ഇതിനിടയിൽ ഇടക്ക് മാത്രം ഭാര്യയെന്ന് പേരുള്ള അവളെന്റെ വീട്ടിൽ വന്നു നിൽക്കും. വന്നാൽ തന്നെ എന്റെ വീട്ടുകാരോട് സംസാരിക്കുകയോ മറ്റോ ചെയ്യില്ലായിരുന്നു. അതുകൊണ്ടാവണം വീട്ടുകാർ അവളോട് എന്റെ വീട്ടിൽ നിൽക്കാൻ കൂടുതൽ നിർബന്ധിക്കാതെ അവളുടെ വീട്ടിലേക്ക് എപ്പോഴും പറഞ്ഞയക്കുന്നത് എന്നെനിക്ക് മനസ്സിലായിരുന്നു.
കയറി വരുന്ന എന്റെ ഭാര്യയായ കുട്ടിയെ പൊന്നുപോലെ നോക്കുമെന്നും മരുമകളായി കാണാൻ കഴിയില്ലെന്നുമൊ
ക്കെ കല്യാണത്തിന് മുൻപ് എപ്പോഴും സന്തോഷത്തോടെ പറയുമായിരുന്ന എന്റെ ഉമ്മാക്ക് അവളെ പോലെയുള്ള ഒരു വ്യെഭിചാരിയെ ആണല്ലോ ഞാൻ കാരണം കിട്ടിയത് എന്നോർത്ത് പലപ്പോഴും ഞാൻ ആരും കാണാതെ കരഞ്ഞിരുന്നിട്ടുണ്ട്.
” ഇത്രയൊക്കെ സംഭവിച്ചിട്ടും നീയവളെ വിളിക്കാറുണ്ടായിരുന്നോ.. ?” എന്നത്ഭുതത്തോടെ ഞാൻ ചോദിച്ചപ്പോൾ അൻവർ പറഞ്ഞു
” വിളിക്കുമായിരുന്നു ഇടക്ക് പക്ഷേ അവളുടെ സംസാരത്തിലും പ്രവർത്തിയിലും ഒരു മാറ്റവും കാണാൻ എനിക്ക് കഴിഞ്ഞില്ല.. ഒറ്റപ്പെടുമ്പോൾ നമുക്ക് സ്വന്തമെന്ന് പറയാനൊരു പെണ്ണുണ്ടാവാൻ കൊതിച്ചിരുന്ന എനിക്ക് നിക്കാഹ് ചെയ്ത ‌ അവളെയല്ലേ വിളിക്കാൻ കഴിയൂ.. വെറുതെയാണെങ്കിലും വെറുപ്പോടെ വിളിച്ചു നോക്കും .. അതോ ഇത്രയൊക്കെ കണ്ടിട്ടും ആസ്വദിച്ചു മതിവരാത്ത ശൈത്താൻ ആ നശിച്ചവളെ വിളിക്കാൻ എന്നെ കൊണ്ടങ്ങനെ തോന്നിപ്പിക്കുക
യായിരുന്നോ എന്നുമറിയില്ലായിരുന്നു.
മാസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു അവള്ക്ക് ഡി ആൻഡ് സി കഴിഞ്ഞതും മറ്റും നാട്ടിലുള്ള പലരും അറിഞ്ഞെന്ന് ഞാനറിഞ്ഞു. ചിലരെ ഫോൺ വിളിക്കുമ്പോൾ അതും പറഞ്ഞ് അവരെന്നെ ആശ്വസിപ്പിക്കുക
യുണ്ടായി. മനസ്സ് നീറി ക്ഷമ കൈവിടാതെ നടക്കുമ്പോഴാണ് ഒരു ദിവസം ബുറൈദയിലെ കൂട്ടുകാരന്റെ റൂമിൽ പോയപ്പോൾ അവിടെ വെച്ച് ഒട്ടും പ്രതീക്ഷിക്കാതെ ഞാനൊരാളെ പരിചയപ്പെടുന്നത്.
ഈ ദുഖങ്ങൾക്കിടയിൽ ഒരുപാട് പേജിലെഴുതി വെക്കാൻ കെൽപ്പുള്ള നിമിഷങ്ങൾ സമ്മാനിക്കാൻ നിമിത്തമായ ഒരാളായിരുന്നു അയാൾ…
” തുടരും ”
__________________________________________
ദുനിയാവിലേക്ക് സൂക്ഷിച്ച് നോക്കുമ്പോൾ മാത്രം കാണുന്ന ചില അത്ഭുത ജീവിതങ്ങളുണ്ട്. കണ്ടാൽ പെട്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത പടപ്പുകളാണവർ…!