പേടിക്കണ്ട വിവാഹം മുടങ്ങുകയൊന്നുമില്ല …..

കുറ്റിപ്പുറം എൻജിനീയറിങ് കോളേജിലെ ബോയ്സ് ഹോസ്റ്റൽ ….മൂനാം നിലയിലെ 6 ആമത്തെ മുറി വൈശാഖും ജംഷീറും ലിന്റോ വർഗീസും ബേസിലും ..ഇവരാണ് ഇവിടുത്തെ താമസക്കാർ .പല നാടുകളിൽ നിന്നും പല മതത്തിൽ നിന്നും പഠനത്തിനായി എത്തിയവർ .ഇപ്പോൾ അവസാന വർഷ വിദ്ധാർത്ഥികൾ .പലപ്പോഴും ഒരേ മുറിയിൽ താമസിക്കുന്നവരാണെങ്കിലും കൂട്ടുകെട്ട് മറ്റു പലരോടുമാകും .ഇവരുടെ കാര്യത്തിൽ പക്ഷെ അങ്ങനല്ല ..എന്തിനും ഏതിനും ഒരുമിച്ചു നിൽക്കുന്നവർ …സാധാരണ ക്യാമ്പസ്സിൽ കാണിക്കുന്ന കുസൃതികൾ കാണിക്കാൻ ഇവരും ഉണ്ടാവാറുണ്ട് എല്ലാത്തിനും ഒരു പരിധി ഇവർതന്നെ നിശ്ചയിച്ചിട്ടുണ്ട് ..

ജീവിതത്തിൽ വിജയിക്കണം എന്നുള്ളത് ഇവരുടെ പ്രഥമ ലക്ഷ്യമാണ് ..പഠിക്കാൻ ഒരിക്കലും അവർക്കിടയിൽ മടി ഉണ്ടായിരുന്നില്ല …ഒരാൾക്ക് മനസ്സിലാകാത്തത് മറ്റൊരാൾ പറഞ്ഞു കൊടുക്കും .പരസ്പരം സഹായിച്ചു.. 4 പേർക്കും ഏകദേശം ഒരേ ചിന്താഗതിയും .അതുതന്നെയാകണം അവരുടെ ഐയ്ക്യത്തിനു കാരണവും .ജംഷീറും ലിന്റോയും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുമുള്ളവരാണ് ബേസിൽ ഇടത്തരം …പക്ഷെ വൈശാഖ്…. അച്ഛൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന കാശുകൊണ്ട് ജീവിതം നയിക്കുന്നു .’അമ്മ സാധാ വീട്ടമ്മ ..

പിന്നെ ഉള്ളത് സഹോദരി വിദ്യ .18 വയസ്സിന്റെ തുടക്കത്തിൽ 1 ആം വർഷ bsc വിദ്യാർത്ഥി അച്ഛന്റെ വരുമാനം അറിയുന്നത് കൊണ്ടുതന്നെ വൈശാഖും വിദ്യയും ഒന്നിനും വാശി പിടിക്കാറില്ല ..എഞ്ചിനീറിങ്ങിനു പ്രവേശനം ലഭിച്ചപ്പോൾ തന്നെ വേണ്ടാന്ന് പറഞ്ഞിരുന്നു വൈശാഖ് .പഠനത്തിനുള്ള ചിലവും മറ്റും താങ്ങാൻ അച്ഛനെക്കൊണ്ട് കഴിയില്ലെന്ന് അവനു തോന്നി .
സ്വന്തം മക്കളെ പഠിപ്പിക്കണമെന്ന് ഏതു രക്ഷിതാക്കൾക്കാണ് ആഗ്രഹമില്ലാത്തത് .മകനൊരു എൻജിനീയറായി കാണാൻ പാവം ആ അച്ഛനും വല്ലാതെ കൊതിച്ചു .മെറിറ്റ് സീറ്റ് ആയത് കൊണ്ട് വലിയതുക ഡോനെഷൻ ആവശ്യമായില്ല .പക്ഷെ സർക്കാർ നിശ്ചയിച്ച ഫീസ് ….അതടച്ചല്ലേ പറ്റു .കടം വാങ്ങിയും പണിയെടുത്തും മറ്റുള്ളവർ സഹായിച്ചും വൈശാഖ് അവസാന വർഷത്തിലേക്ക് എത്തി .വൈശാഖിന്റെ അവസ്ഥയിൽ അവന്റെ സുഹൃത്തുക്കൾ സഹതപിച്ചില്ല പകരം അവനെ സഹായിച്ചു .

അവന് ആവശ്യമായ പുസ്ഥകങ്ങൾ മറ്റു പഠനോപാധികൾ ….ജംഷീറും ലിന്റോയും അവനെ സഹായിച്ചതിന് കയ്യും കണക്കുമില്ല .പണത്തിന്റെ വേർതിരിവ് അവർക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല .

കോളേജിലെ വെക്കേഷൻ സമയങ്ങളിൽ ജോലിക്ക് പോവാൻ വൈശാഖ് താല്പര്യപെട്ടു .എന്തെങ്കിലും വരുമാനം ഉണ്ടായാൽ അച്ഛനെ സഹായിക്കാമല്ലോ .വക്കേഷൻ പണിചെയ്യാൻ ഉള്ളതല്ല അതുവരെ കഷ്ടപെട്ടതിന് അല്പം വിശ്രമം അനിവാര്യമാണ് ലിന്റോക്കാണ് ഈ കാര്യത്തിൽ നിർബന്ധം .അവധിയുടെ നാളുകളിൽ അവർ അത് നന്നായി ഉപയോഗിക്കും വൈശാഖിനും ബേസിലിനും പ്രത്യേകിച്ച് ചിലവൊന്നും ഉണ്ടാവാറില്ല .

എല്ലാം ലിന്റോയും ജംഷീറും വഹിക്കും .ചാലകുടിക്കടുത്തു കൊടകര ഉളിക്കല് ദേശത്താണ് വൈശാഖിന്റെ വീട് .ചെറിയൊരു മല പ്രതേശം .പ്രകൃതി ബാംഗിയുള്ള സ്ഥലം .അതികം ആരും അറിയാത്ത ചെറിയൊരു വെള്ളച്ചാട്ടം വൈശാഖിന്റെ വീടിന്റെ അടുത്തുണ്ട് .

ഓടുകൊണ്ടു മേഞ്ഞ 1 മുറി മാത്രമുള്ള ചെറിയൊരു വീട് .എപ്പോഴും തൂത്തു തുടച്ചു വൃത്തിയാക്കി വച്ചിട്ടുണ്ടാകും അവന്റെ ‘അമ്മ .വീട്ടിൽ കുറച്ചു കോഴിയും 4 -5 ആടും ഒക്കെ ഉണ്ട് .അവയുടെ പരിപാലനവും വീട്ടു ജോലിയുമൊക്കെയായി എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും .പുഞ്ചിരി ഏതു സമയവും അമ്മയിൽ കളിയാടിക്കൊണ്ടിരിക്കും ആർക്കും അവരോടൊരിഷ്ടം തോന്നും
.പഠനത്തിന്റെ അവസാന നാളുകൾ.. പരീക്ഷക്ക്‌ തയ്യാറെടുക്കുന്നതിനു മുൻപ് ലഭിച്ച വിശ്രമ നാളുകൾ .പഠനം തുടങ്ങുന്നതിനു മുൻപ് അല്പം വിശ്രമം അതിനായി ബേസിലിനെയും വൈശാഖിനെയും ജംഷീറിനെയും ലിന്റോ അവന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി .എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ലിന്റോ .അച്ഛൻ വർഗീസ് ബിസിനസ് ആണ് കൂട്ടത്തിൽ രാഷ്ട്രീയമുണ്ട് .മനസ്സുകൊണ്ട് നല്ല ഒന്നാന്തരം സഖാവാണ് .

‘അമ്മ റോസിലി ബിസിനെസ്സിൽ ഭർത്താവിനെ സഹായിക്കും വീട്ടുകാര്യങ്ങൾ നോക്കും പുള്ളികാരിയും സഖാവാണ് .ഒരേ ഒരു മകനാണ് ..എല്ലാ വിത സ്വാതന്ത്രങ്ങളും നൽകിയാണ് അവർ മകനെ വളർത്തിയത് .മകൻ എന്നതിലപ്പുറം ഒരു സുഹൃത്തായാണ് അവർ അവനെ കണ്ടിരുന്നത് .ഇടക്കൊക്കെ ലിന്റോ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട് .അവർ വന്നാൽ പിന്നെ ഉത്സവത്തിന്റെ പ്രതീതിയാണ് വീട്ടിൽ .കളിയും ചിരിയും ബഹളവും… പാതിരയായാലും ഉറങ്ങേല്ല .എല്ലാത്തിനും പൂർണ സ്വാതന്ത്രം. .എല്ലാവരുടെയും വീടുകളിൽ കയറി എല്ലാവരെയും സന്ദർശിച്ചു സൗഹൃദം പുതുക്കി അനുഗ്രഹം വാങ്ങി ഹോസ്റ്റലിൽ തിരികെ എത്തുക പരീക്ഷക്ക്‌ പഠിക്കുക ഇതാണ് പ്ലാൻ .അതിന്റെ ആദ്യ പടിയെന്നോണം ലിന്റോയുടെ വീട്ടിൽ നിന്നാണ് തുടക്കം .

അത് കഴിഞ്ഞു ജംഷീർ …ആലുവയിലാണ് ജംഷീറിന്റെ കുടുംബം അച്ഛൻ സുബൈർ ഡോക്ടറാണ് ഉമ്മ സൽ‍മ ഡോക്ടറാണ് ..സഹോദരി ജസ്‌ന bds കഴിഞ്ഞു കല്യാണം കഴിച്ചു ഭർത്താവിനൊപ്പം കാനഡയിലാണ് .അവിടെ ചെന്നാൽ അവർ തങ്ങാറില്ല വീട്ടിൽ എപ്പോഴും രോഗികളും മരുന്നിന്റെ മണവും ..വല്യ ബഹളമൊന്നും എടുക്കാൻ കഴിയില്ല .അങ്കമാലി കഴിഞ്ഞു അല്പം മുന്നോട്ടു ചെന്നാലാണ് ബേസിലിന്റെ വീട് .സ്വാതന്ത്രം അവിടെയും വേണ്ടുവോളമുണ്ട് അവന്റെ അച്ഛൻ മരിച്ചു അമ്മക്ക് ജോലി ഉണ്ട് ചേട്ടൻ പഠിത്തം കഴിഞ്ഞു ഇപ്പോൾ ഗൾഫിൽ ഒരു കമ്പനിയിലാണ് സാമ്പത്തികമായി അത്ര വലിയ നിലയിലല്ല …ശരിയായി വരുന്നു ..

മോനെ അവരെ കണ്ടില്ലല്ലോ …..
വന്നോളും മമ്മി …..ജംഷി വിളിച്ചായിരുന്നു

എന്താ ഇനി പ്രോഗ്രാംസ്

അങ്ങനൊന്നുല്ല്യ ….ഇന്നും നാളേം അവന്മാർ ഇവിടെ കാണും ,മറ്റന്നാ തിരിച്ചുപോകും ഞങ്ങൾ

നീയും പോവണോടാ

അതെ …ജംഷിയുടെ വീട്ടിൽ പോവും അവിടെ നികൊന്നുല്ല …ഉമ്മയെയും വാപ്പയെയും കാണണം നേരെ ബേസിലിന്റെ വീട്ടിൽ വൺ ഡേ ….പിന്നെ വൈശാഖിന്റെ വീട്ടിലേക്ക് അവിടുന്ന് ഹോസ്റ്റലിലേക്ക്

വൈശാഖിന്റെ വീട്ടിൽ സ്റ്റേ ഇല്ലേ മോനെ

പിന്നില്ലേ …..അമ്മച്ചിടെ കപ്പ പുഴുക്ക് തിന്നിട്ടെ ഹോസ്റ്റലിലേക്ക് പോകുന്നുള്ളൂ

നീ അവരെ ഒന്ന് വിളിച്ചു നോക്ക്

ഹമ്

ലിന്റോ മൊബൈൽ എടുത്തു ജംഷിയെ വിളിച്ചു

ട ജംഷി എവിടയാട….

അളിയാ വന്നോണ്ടിരിക്ക പേട്ട എത്തി

അവമാരോ

രണ്ടും ഉണ്ട് കൊടുക്കണോ

വേണ്ടടാ നീ ബസ് സ്റ്റാൻഡിൽ ഇറങ്ങി വിളിക്ക്

ഓക്കേ അളിയാ

ട ഞാൻ റോയൽ ബക്കറയിൽ കാണും അങ്ങോട്ട് വന്നാലും മതി

ഓക്കേ ട

20 മിനിറ്റ് അവർ തൃപ്പൂണിത്തുറ സ്റ്റാൻഡിൽ ഇറങ്ങി റോയൽ ബേക്കറിയിൽ കയറി ….

വാടാ …..ലിന്റോ അവരെ അടുത്തേക്ക് വിളിച്ചു
അളിയാ …..ജംഷി ഓടി അവന്റെ അടുത്തെത്തി ,പുറകെ ബേസിലും വൈശാഖും

എത്ര നേരമായെടാ എവിടായിരുന്നു

ഞാനല്ലടാ ദേ ഇവനെ പറഞ്ഞ മതി ജംഷി വൈശാഖിനെ ചൂണ്ടി പറഞ്ഞു

സോറി അളിയാ …..വിദ്യയെ പെണ്ണുകാണാൻ വന്നായിരുന്നു അതാ ലേറ്റ് ആയത്

ആണോ ….അത് നല്ല വാർത്തയാണല്ലോ

ട ദുഷ്ട…….. ഇത്രയും നേരം ഒരുമിച്ചുണ്ടായിട്ടും ഇവൻ ഞങ്ങളോട് പറഞ്ഞില്ല അളിയാ

അതെന്താടാ ……

ഒരുമിച്ചു എല്ലാരോടും കൂടെ പറയാം എന്ന് കരുതി

എന്താടാ നിനക്കൊരു സങ്കടം പോലെ

ഒന്നുല്ലടാ

പറയുന്നുണ്ടോ മൈ …….

അതല്ലടാ …കല്യാണം എന്നൊക്കെ പറഞ്ഞ ചിലവെത്രയാ അതോർക്കുമ്പോ

അതൊക്കെ നടക്കും അവര് സ്ത്രീധനം വല്ലതും ചോദിച്ചോ

ഒന്നും വേണ്ടന്ന പറഞ്ഞെ ……പെണ്ണ് കണ്ടു പോയതല്ലേ ഉള്ളു കാര്യങ്ങൾ ഒരുപാട് ഇനിയും ഉണ്ടല്ലോ

നീ ടെൻഷൻ അടിക്കാതെ ഞങ്ങളില്ലെടാ എന്തെങ്കിലും വഴിയുണ്ടാകും അല്ലേടാ ജംഷി

പിന്നല്ലാതെ

ബേസിലെ ട എന്തൊക്കെയാടാ വിശേഷംസ്‌ വീട്ടിൽ

ഒന്നുല്ലളിയാ സുഖം …..

എന്താടാ കുടിക്കാൻ ………..നിങ്ങള് പറ

ജ്യൂസ് ആക്കിയാലോ

എന്ന പറ

എനിക്കൊരു പൈൻആപ്പിൾ ലിന്റോ അവന്റെ ഇഷ്ട ജ്യൂസ് പറഞ്ഞു

എനിക്കും അതന്നെ മതി ….ബേസിലും അറിയിച്ചു

എന്ന അതന്നെ മതി അല്ലേടാ വൈശാഖെ

മതിട …..

ചേട്ടാ നാല് പൈൻആപ്പിൾ ……ലിന്റോ ഓർഡർ നൽകി

എന്തൊക്കെയട പ്രോഗ്രാംസ് ….വൈശാഖ് ലിന്റോയുടെ മുഖത്തേക്ക് നോക്കി

ഒന്നുല്ലടാ അടുത്തത് ഇവന്റെ വീട്ടിൽ പിന്നെ ബേസിലിന്റെ ….ലാസ്‌റ് നിന്റെ വീട്ടിൽ അവിടുന്ന് നേരെ ഹോസ്റ്റൽ …..വേറെ വല്ല പ്ളാനുമുണ്ടെങ്കിൽ പറ

ഏയ് ഇല്ലടാ ….അത് മതി
പിന്നെ ഇവിടെ രണ്ടു ദിവസം ഓക്കേ

ഓക്കേ അളിയാ …..

ജ്യൂസ് കുടിച്ചു ബില്ല്‌ കൊടുത്തു നാലുപേരും ലിന്റോയുടെ വീട്ടിലേക്കു പോയി .ലിന്റോയുടെ സ്വിഫ്റ്റ് അവന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങി
നിറപുഞ്ചിരിയോടെ റോസിലി അവർക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു .പടികടന്നു വരുന്ന സ്വിഫ്റ്റ് കാറിന്റെ അടുത്തേക്ക് റോസിലി നടന്നു .ഡോർ തുറന്ന് അവർ 4 പേരും പുറത്തിറങ്ങി .അവരെല്ലാവരും
റോസിലിയെ നോക്കി ചിരിച്ചു ….

വാ മക്കളെ ……

സ്നേഹനിധിയായ ‘അമ്മ അവരെ അകത്തേക്ക് വിളിച്ചു ….

അമ്മയോടൊപ്പം അവർ വീടിന്റെ അകത്തേക്ക് കയറി …പല തവണ വന്നിട്ടുള്ളതു കൊണ്ട് അപരിചിത്വത്വം അവർക്കിടയിൽ കണ്ടില്ല ..

വൈശാഖെ എന്തൊക്കെയാ മോനെ വീട്ടിലെ വിശേഷം ….വിദ്യമോൾ എന്ത് പറയുന്നു

സുഖാണ് മമ്മി …….

വിദ്യയെ പെണ്ണുകാണാൻ വന്നെന്…..ലിന്റോ ഇടക്കുകയറി

ആണോ ……

ഹമ്

പയ്യൻ എന്ത് ചെയ്യുകയാ

ഒരു കമ്പനിയിലാ ….എറണാകുളത് ….

കാണാൻ എങ്ങനെയാ മോനെ …

തരക്കേടില്ല …..കണ്ടിട്ട് നല്ല സ്വഭാവമാ ….

നടക്കട്ടെ …..ഞാൻ പ്രാർത്ഥിച്ചോളാം ….മാതാവനുഗ്രഹിക്കട്ടെ ….

ബേസിലെ ….എന്താ മിണ്ടാതെ നിക്കണേ ….

ഒന്നുല്ല മമ്മി …..

ജംഷി ….അവിടെ എന്തൊക്കെയാ ….

സുഖം മമ്മി

ഡാഡി ഇല്ലേ മമ്മി …..

ഇല്ല മോനെ ഡാഡി പോയി ….വൈകിട്ട് വരും

ആ മോനെ തങ്കച്ചൻ അങ്കിൾ വിളിച്ചിരുന്നു …നീ വന്ന വിവരം അറിഞ്ഞില്ലായിരുനെന്നു …പോകുന്നതിനു മുൻപ് ഒന്നവിടം വരെ ചെല്ലാവൊന്നു ചോദിച്ചു

സമയം കിട്ടാണെങ്കിൽ പോകാം മമ്മി ……

റോസിലിയുടെ ആങ്ങളയാണ് തങ്കച്ചൻ പോലീസിലാണ് dysp …..ഇടുക്കിലാണ് പുളീടെ ഔദ്യോഗിക ജീവിതം

നിങ്ങക്കെന്താ കുടിക്കാൻ എടുക്കണ്ടേ ….
ഒന്നും വേണ്ട മമ്മി ഇപ്പൊ കുടിച്ചേ ഉള്ളു …..

എന്ന നിങ്ങള് ചെന്ന് റസ്റ്റ് എടുക്കു യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ ….

മൂവരെയും കൂട്ടി ലിന്റോ മുറിയിലേക്ക് കയറി ….കുറെ നേരം സംസാരിച്ചു പരസ്പരം കളിയാക്കി അവരുടെ സൗഹൃദം മുന്നേറി ….കഴിക്കാൻ വിഭവ സമൃദ്ധമായ ഭക്ഷണം റോസിലി അവർക്കു നൽകി വൈകുന്നേരം ഡാഡിയോടുത്തു അവർ സമയം ചിലവഴിച്ചു .പൂർണത്രെയേശനെ വണങ്ങി വൈശാഖ് അനുഗ്രഹം വാങ്ങി .4 പേരും തൃപ്പൂണിത്തുറ മാതാവിന്റെ പള്ളിയിലും കയറി ..മുസ്ലിം ആണെങ്കിലും ജംഷീറിന്‌ പള്ളിയിൽ കയറാൻ വലിയ താല്പര്യമാണ് .രാത്രിയിലും കളി ചിരിയുമായി ആ വീടുണർന്നു തന്നെ ഇരുന്നു .പിറ്റേന്ന് പൂത്തോട്ടയിലുള്ള തങ്കച്ചൻ അങ്കിളിനെ കാണാൻ അവർ പോയി ..തങ്കച്ചൻ അങ്കിളും സിസിലി ആന്റിയും അവരെ സ്വീകരിച്ചിരുത്തി ….

ലിന്റോ മോനെ …എവിടം വരെയായി പഠിത്തം

ഫൈനൽ എക്സാം പ്രെപറേഷൻ തൊടങ്ങാറായി അങ്കിളേ ….

നന്നായിട്ട് പേടിച്ചോണം എല്ലാവരും

അങ്കിൾ ലീവാണോ

എനിക്ക് ട്രാൻസ്ഫർ ആണ് മോനെ

എങ്ങോട്ടാ …..അങ്കിളേ

ത്രിശൂർ ….

ഇവൻ കൊടകര ആണ് അങ്കിളേ …..വൈശാഖിനെ നോക്കി ലിന്റോ

ആണോ ….എന്താവശ്യമുണ്ടെങ്കിലും പറഞ്ഞോ

ശരി അങ്കിളേ …..

ഇവന്റെ പെങ്ങളുടെ കല്യാണം നോക്കുന്നുണ്ട് ശരിയായാൽ പറയാം അങ്കിൾ വന്നേക്കണം അല്ലേടാ വൈശാഖെ

ആണോ …..എന്ന കല്യാണം

അയ്യോ അങ്കിളേ പെണ്ണ് കണ്ടു പോയിട്ടേ ഉള്ളു ഒന്നും തീരുമാനിച്ചില്ല ….

ശരിയാകും മോനെ …..മോൻ പറഞ്ഞാമതി ഫ്രീ ആണെങ്കിൽ ഞങ്ങൾ വരാം

അതങ്കിൽ മുൻകൂർ ജാമ്യം എടുത്തതാണല്ലോ

അതെന്നാടാ ……ലിന്റോ

ഫ്രീ ആണെങ്കിൽ …എന്ന് പറഞ്ഞതോണ്ട് പറഞ്ഞതാണേ …..
നീ ആള് കോള്ളാലോട ….നിനക്ക് എഞ്ചിനീറിങ് അല്ലായിരുന്നു ലോ ആയിരുന്നു ബെസ്‌റ് …

വാ മക്കളെ കാപ്പി കുടിക്കാം …സിസിലി ആന്റി അകത്തുനിന്നും വന്നു അവരെ വിളിച്ചു ..
സിസിലി നൽകിയ പലഹാരങ്ങളും കാപ്പിയും കുടിച്ചു അവർ അവിടെനിന്നും ഇറങ്ങി ..വരുന്ന വഴി ഹിൽ പാലസിലും കയറി ..രണ്ടു ദിവസം പെട്ടന്ന് പോയി മൂനാം നാൾ പാക്കിങ് കഴിച്ചു ലിന്റോ മമ്മിയോടും ഡാഡിയോടും യാത്ര പറഞ്ഞിറങ്ങി .4 പേരെയും അവർ അനുഗ്രഹിച്ചു യാത്രയാക്കി ..കാറുമെടുത്തു അവർ ആലുവയിലെ ജംഷീറിന്റെ വീട്ടിലെത്തി അവരെ കാര്യമായി സ്വീകരിക്കാൻ തിരക്കുള്ള ഡോക്ടർ ദമ്പതികൾക്കായില്ല അവർക്കതിൽ പരിഭവവുമില്ല .വൈകിട്ടോട്ടെ ബേസിലിന്റെ വീട്ടിൽ എത്തി .അമ്മയോടൊപ്പം അവർ രാത്രി ചിലവഴിച്ചു …വിശേഷങ്ങൾ പങ്കു വച്ചു .പിറ്റേന്ന് ഉച്ചയൂണും കഴിഞ്ഞു അവർ ഉളിക്കലിൽ വൈശാഖിന്റെ വീട്ടിലേക്കു തിരിച്ചു …ഏഴാറ്റുമുഖത്തൊന്നു കയറി പ്രകൃതി ബാംഗി ആസ്വദിക്കാനും മറന്നില്ല അതിരപ്പള്ളിയേക്കാൾ സുന്ദരി ഏഴാറ്റുമുഖം ആണെന്നാണ് ഇവരുടെ പക്ഷം …വൈകിട്ടോടെ അവർ വൈശാഖിന്റെ വീട്ടിലെത്തി ..മറ്റേതു വീട്ടിൽ കിട്ടുന്നതിനേക്കാളും സ്നേഹവും കരുതലും അവർ അവിടെ നിന്നുമാണ് അനുഭവിക്കാറ് .ചെറിയ വീടാണെങ്കിലും അതിനകത്തെ മനസ്സുകളുടെ വലുപ്പം വളരെ വലുതായിരുന്നു .
അവർക്കേറ്റവും പ്രിയപ്പെട്ട കപ്പ പുഴുക്കും കാന്താരി ചമ്മന്തിയും …പ്രകൃതിയുടെ തനതായ രുചിക്കൂട്ട് അവർ ആസ്വദിച്ചു കഴിച്ചു .വിശേഷങ്ങൾ ഓരോന്നായി അവർ ചോദിച്ചറിഞ്ഞു .മറ്റെല്ലാ വീട്ടിലും
എല്ലാവർക്കും തിരക്കാണ് .ഇവടെ അങ്ങനല്ല സമയം വേണ്ടുവോളമുണ്ട് .അവരോടു സംസാരിക്കാൻ അവരോടൊത്തു നടക്കാൻ അവരിൽ ഒരാളാകാൻ ….അതായിരിക്കും അവർക്ക് മറ്റുവീടുകളേക്കാൾ ഇ വീടിനോട് പ്രിയം കൂടുതൽ

വിദ്യേ ..പയ്യൻ എങ്ങനെ….. ലിന്റോ അവളോട് തിരക്കി

കൊഴപ്പമില്ല ചേട്ടാ

നിനക്ക് നല്ലോണം ഇഷ്ടപ്പെട്ടെങ്കിൽ മാത്രം സമ്മതിച്ചാമതി കേട്ടോ

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി

സുഹൃത്തിന്റെ അനുജത്തിയെ മറ്റൊരു കണ്ണോടുകൂടി അവരാരും നോക്കിയിട്ടില്ല .പക്ഷെ അവളുടെ സൗന്ദര്യം അടക്കം വിനയം …പ്രത്യേകിച്ച് അവളിലെ പുഞ്ചിരി ….വൈശാഖിന്റെ അമ്മയുടെ മുഖത്തെ പുഞ്ചിരി അതേപോലെ വിദ്യക്കും കിട്ടിയിട്ടുണ്ട് അതെല്ലാം ലിന്റോക് ഒരുപാടിഷ്ടമായിരുന്നു .മോശമായി ഒരു വാക്കോ നോട്ടമോ അവൻ അവൾക്കു നേരെ പ്രയോഗിച്ചില്ല .അവന് തോന്നിയ ഇഷ്ടം മറ്റാരോടും
അവൻ പങ്കുവച്ചില്ല ..
അതവനിൽ അവന്റെ മനസ്സിന്റെ ആഴങ്ങളിൽ വച്ച് അവൻ താലോലിച്ചു ..വിദ്യയുടെ അവരോടുള്ള സമീപനവും അങ്ങനെ തന്നെയായിരുന്നു .ഏട്ടനോട് കാണിക്കുന്ന അതെ ബഹുമാനവും സ്നേഹവും അവൾ അവരോടും പുലർത്തി
രാത്രിയിൽ തറയിൽ പായ വിരിച്ചു അവർ കിടന്നു .മറ്റെവിടെ കിടന്നാലും അനുഭവിക്കാത്ത സുഖവും സംരക്ഷണവും അവർക്കനുഭവപ്പെട്ടു .പരുക്കനിട്ട തറയിൽ കിടന്നിട്ടും അവർക്ക് അസ്വസ്ഥതയോ വേദനയോ അനുഭവപെട്ടില്ല .പട്ടുമെത്തയിൽ കിടന്നുറങ്ങേണ്ട കുട്ടികൾ വെറും തറയിൽ പായ വിരിച്ചു കിടക്കുന്നതിനോട് ആ വീട്ടിലുള്ളവർക്കു ആദ്യം സങ്കടമായിരുന്നു …

പോകെ പോകെ അവരുടെ പെരുമാറ്റത്തിൽ നിന്നും അവരത് ഇഷ്ടപെടുന്നു എന്ന തിരിച്ചറിവ് അവിടെ ഉള്ളവരിൽ അവരിലെ സങ്കടം അകറ്റി .ഒരു മനസ്സും 4 ഉടലുമായി ആ സുഹൃത്തുക്കൾ കെട്ടിപുണർന്നുറങ്ങി .മകന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ളത് അവന്റെ സുഹൃത്തുക്കൾ ആണെന്ന് ആ മാതാപിതാക്കൾ തിരിച്ചറിഞ്ഞു ..അതിൽ ഏറ്റവുമധികം സന്തോഷിച്ചതും അവർ തന്നെ .വെളുപ്പിനെ തന്നെ അവർ എഴുനേറ്റു .തണുപ്പുള്ള പുലരിയിൽ മൂടൽ മഞ്ഞിന്റെ കുളിരാസ്വതിച്ചു അവർ നാലുപേരും ‘അമ്മ നൽകിയ ആവി പറക്കുന്ന കട്ടൻ ചായ മോത്തി കുടിച്ചു …വീടിന്റെ അടുത്തുള്ള വെള്ള ചാട്ടത്തിൽ മതിവരുവോളം അവർ കുളിച്ചു തിമിർത്തു .വയറു നിറയെ ചപ്പാത്തിയും ഇഷ്ടുവും കഴിച്ചു എല്ലാത്തിനും പ്രത്യേക രുചി ആയിരുന്നു .അവരുടെ ആഗമനം കാരണം വൈശാഖിന്റെ അച്ഛൻ പണിക്കു പോയില്ല .വിദ്യയും അവധി എടുത്തു .കുത്തരി ചോറും ചേമ്പിൻ താളുകൊണ്ടുള്ള കറിയും .കാശുകൊടുത്ത പോലും അന്യം നിന്നുപോയ ഇതുപോലുള്ള കറികൾ ലഭിക്കില്ല .ആസ്വദിച്ചു കഴിച്ചു അവർ എല്ലാവരും .ഉളിക്കലില്ലെ മല നിരകളിലേക്കു അവർ ഇറങ്ങി റബറും മരങ്ങളും നിറഞ്ഞ മലകൾ ഉരുണ്ട പാറകളും കൂറ്റൻ മരങ്ങളും ..സിനിമയ്ക്കു ലൊകേഷൻ ആക്കാൻ പറ്റിയ സ്ഥലം ..എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് മാത്രം .വളരെ അധികം സമയം അവർ അവിടെ ചിലവഴിച്ചു .മനസ്സ് കുളിരുന്ന കാഴ്ചകൾ വേണ്ടുവോളം കണ്ടു അവർ വീട്ടിലേക്ക് തിരികെ എത്തി ..
വൈകിട്ട് ചായയും കുടിച്ചിരിക്കുമ്പോളാണ് ആ ഫോൺ കാൾ വന്നത് .വിദ്യയുടെ ചെറുക്കന്റെ കാൾ ..അവർക്ക് പെണ്ണിനെ ഇഷ്ടമായി ..പൊന്നോ പണമോ വേണ്ട .മറ്റു കാര്യങ്ങളിലേക്ക് എത്രയും പെട്ടന്ന് കടക്കണം എന്ന് മാത്രം ..അച്ഛന്റെ മുഖത്ത് സന്തോഷവും ഒപ്പം ഭീതിയും കലർന്ന ഭാവം ..
അച്ഛാ എന്ന പറ്റി ……ലിന്റോ കാര്യം തിരക്കി

അവർക്ക് മോളെ ഇഷ്ടമായെന്ന്

അത് പിന്നെ ഇവളെ ആർക്കാ ഇഷ്ടമാവാത്തെ …

അവര് കാര്യങ്ങൾ പെട്ടന്ന് നടത്തണം എന്ന പറയുന്നേ …

നടത്താം …..അല്ലേടാ വൈശാഖെ …

നടത്താം എന്ന് വെറുതെ പറഞ്ഞ പോരല്ലോ മോനെ ഒരുപാടു കാശുവേണ്ടേ ..കാര്യം അവരൊന്നും ആവശ്യപ്പെട്ടില്ല എന്ന് വച്ച് വെറും കയ്യോടെ ഇവളെ ഇറക്കി വിടാൻ ഒക്കോ …ഇച്ചിരി സാവകാശം
കിട്ടിയിരുന്നേൽ …

അതൊന്നും അച്ഛൻ ഓർക്കണ്ട …ഞങ്ങളില്ലേ …

മോനെ നിങ്ങളുണ്ടാകും എന്നെനിക്കറിയാം ….പക്ഷെ ഇത് കുറച്ചൊന്നും പോരാ

എന്തായാലും നമുക്ക് സമ്മതമാണെന്ന് അച്ഛൻ പറ …..

അത് വേണോ മോനെ …

അച്ഛൻ ദൈര്യമായിട്ടു പറഞ്ഞോ …പിന്നെ കല്യാണം ഞങ്ങടെ പരീക്ഷ കഴിഞ്ഞേ പറ്റൂ ….

അതുപിന്നെ അങ്ങനല്ലേ നടത്തു …..

എന്ന അച്ഛൻ അവരെ വിളിച്ചു കാര്യം പറ …എന്ന അങ്ങോട്ട് ചെല്ലണ്ടെന്നു ചോദിക്ക് …

ഹമ് …ചോദിക്കാം

വൈശാഖിന്റെ അച്ഛൻ ഫോൺ എടുത്തു ചെറുക്കൻ വീട്ടുകാരെ വിളിച്ചു ..ലിന്റോ പകർന്നു നൽകിയ ധൈര്യത്തിൽ കല്യാണത്തിന് സമ്മതമാണെന്ന് പറയാൻ തന്നെ പുള്ളിക്കാരൻ തീരുമാനിച്ചു …

ഹലോ …ഞാൻ വിദ്യേടെ അച്ഛനാ ….

അച്ഛാ ഞാൻ ശ്രീകുമാറ ….(വിദയുടെ പ്രതിശ്രുത വരന്റെ പേരാണ് ശ്രീകുമാർ )

അഹ് മോനെ ഞങ്ങൾ എന്ന അങ്ങോട്ട് വരണ്ടേ …

എന്നായാലും കുഴപ്പമില്ല ….

മോനെ ..വൈശാഖിന്റെ പരീക്ഷ കഴിഞ്ഞേ കല്യാണം നടത്താൻ ഒക്കു

അത് മതി …അതിനുമുൻപ്‌ നിശ്ചയം നടത്താലോ

ആഹ് നടത്താം …

അപ്പൊ എന്ന ഇങ്ങോട്ടു വരുന്നേ

ഞാൻ ബന്ധുക്കളോടൊന്നും പറഞ്ഞില്ല ..അവരുടെ സൗകര്യം നോക്കി ഒരു ദിവസം പറയാം
അങ്ങനാട്ടെ …

എന്ന ശരി മോനെ

ആഹ് ശരി അച്ഛാ ….

ഫോൺ കട്ട് ചെയ്തു അയാൾ ദീർഗമായി നിശ്വസിച്ചു …കല്യാണത്തിന് സമ്മതം അറിയിക്കേം ചെയ്തു കയ്യിലാണെ കാശുമില്ല ..എന്ത് ചെയ്യും എന്നോർത്തുനിന്നു പാവം ആ മനുഷ്യൻ …

അളിയാ നമുക്കിറങ്ങണ്ടേ സമയം വൈകി …..

ഇന്ന് തന്നെ പോണോ മോനെ ….നാളെ വെളുപ്പിനെ പോയാൽ പോരെ

അല്ലമ്മ ….പോണം …ഇനി കളയാൻ സമയമില്ല ഒത്തിരി പഠിക്കാനുണ്ട് ..

എന്ന അങ്ങനാട്ടെ …..മക്കളെ

വൈശാഖെ പോയി പാക് ചെയ്യടാ ….

ഓക്കേ …..5 മിനുട്ട് …

അൽപനേരം കൊണ്ട് തന്നെ വൈശാഖ് ഡ്രസ്സ് മാറ്റി ബാഗും എടുത്തിറങ്ങി ….

കല്യാണ പെണ്ണെ ….അപ്പൊ ഇനി കല്യാണം കൂടാൻ വരാം …ജംഷി അവളെ കളിയാക്കി

അതെന്താ ചേട്ടാ …അതിനുമുൻപ്‌ വരില്ലേ …..

ചുമ്മാ പറഞ്ഞതാടി …നിന്റെ കല്യാണം കഴിഞ്ഞേ ഞങ്ങൾ പോകൂ …..എക്സാം കഴിഞ്ഞ ഉടൻ ഞങ്ങൾ ഇവിടുണ്ടാവും അല്ലേടാ ലിന്റോ …

പിന്നല്ലാതെ …..അപ്പൊ എല്ലാരോടും ….ഞങ്ങൾ ഇറങ്ങേക്കുവാ പ്രാർത്ഥിച്ചോണം …

പോയി വാ മക്കളെ ….’അമ്മ അവരെ യാത്രയാക്കി ..കൂടെ അച്ഛനും വിദ്യയും ….

വൈശാഖിന്റെ വീട്ടിൽ നിന്നും ഇറങ്ങി അവർ ഹോസ്റ്റൽ ലക്ഷ്യമാക്കി നീങ്ങി ..ഹോസ്റ്റലിൽ ചെന്ന് നന്നായുറങ്ങി പിറ്റേന്ന് തന്നെ പഠനം തുടങ്ങി ..പിന്നീടുള്ള ദിനരാത്രങ്ങൾ മറ്റു ചിന്തകൾ വെടിഞ്ഞു പഠനത്തിൽ മാത്രം അവർ ശ്രദ്ധ കേന്ദ്രികരിച്ചു .പരീക്ഷക്ക്‌ 2 ആഴ്ച മാത്രം സമയം ബാക്കിയുള്ള നേരത്താണ് വിദയുടെ യും ശ്രീകുമാറിന്റെയും മോതിരം മാറ്റം ചടങ് തീരുമാനിച്ചത് .അത് കഴിഞ്ഞു 1 മാസം കഴിഞ്ഞ കല്യാണം ..വിവരം വൈശാഖിന്റെ അച്ഛൻ അവരെ അറിയിച്ചു ..ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളു അവരും ചടങ്ങിന് ചെല്ലാമെന്ന് അറിയിച്ചു
.ലിന്റോയുടെ ആവശ്യത്തിനായി ഡാഡി നൽകിയ പണത്തിൽ നിന്നും 20000 രൂപ അവൻ നൽകി ജംഷിയും നൽകി 15000 ..അത് വച്ച് മോതിരം വാങ്ങി വിദ്യക്ക് സാരിയും മറ്റു സാധനങ്ങളും …വളരെ ചെറിയ രീതിയിൽ നടത്തപ്പെട്ട പരുപാടി ആയതിനാൽ അടുത്ത ബന്ധുക്കളും ചെറുക്കൻ വീട്ടുകാരും മാത്രം എല്ലാം കൂടെ 50 ആളുടെ ചടങ് .ബേസിലിന്റെ കാമറയിൽ ചടങ്ങിന്റെ ഓരോ നിമിഷവും അവൻ ഒപ്പി എടുത്തു .സന്തോഷത്തോടെ ചടങ് അവസാനിച്ചു അന്ന് തന്നെ വിവാഹത്തിനുള്ള തിയ്യതിയും തീരുമാനിച്ചു ..
വൈശാഖിന്റെ പരീക്ഷ കഴിഞ്ഞു 3 ആഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച ..വേദിയും മറ്റും വഴിയേ അറിയിക്കാമെന്ന തീരുമാനത്തിൽ ചെറുക്കൻ വീട്ടുകാർ യാത്ര പറഞ്ഞു പിരിഞ്ഞു .വൈകിട്ടോടെ വൈശാഖും കൂട്ടുകാരും ഹോസ്റ്റലിലേക്ക് മടങ്ങി .ഹോസ്റ്റലിൽ എത്തി ലിന്റോ മമ്മിയെ വിളിച്ചു .കാര്യങ്ങൾ പറഞ്ഞു

മമ്മി അവർക്കു സഹായിക്കാൻ വേറാരുമില്ല നമ്മളൊക്കെയേ ഉള്ളു ..ഈ കല്യാണം ഗംഭിരമായി നടത്തണം മമ്മി ഡാഡി യോട് വേണ്ട പോലെ പറഞ്ഞു സമ്മതിപ്പിക്കണം

നിനക്ക് ഡാഡിയോടു പറയാൻ എന്റെ വക്കാലത്തെന്തിനാടാ

അതല്ല മമ്മി …മമ്മി പറയുമ്പോലെ പറയാൻ എനിക്കറിയില്ല

ഞാനിപ്പോ എന്താ പറയണ്ടേ

ഓഹ് ..മമ്മി …

നീ പഠിക്കാൻ നോക്ക് ..ഞാൻ പറഞ്ഞോളാം

ചുമ്മാ പറഞ്ഞ പോരാ

ഇല്ലെടാ …ഞാൻ വേണ്ടപോലെ പറഞ്ഞോളാം

സമ്മതിപ്പിക്കണം …

ഉവ്വെടാ ….

ഓക്കേ മമ്മി …ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ് മോനെ …
ഇതേ പോലെ ജംഷീറും ബേസിലും വീടുകളിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചു ..നല്കമെന്ന ഉറപ്പ് എല്ലാവര്ക്കും ലഭിക്കേമ് ചെയ്തു .വിവാഹത്തിനായി ജംഷീറിന്‌ 50000 രൂപ നല്കമെന്ന് ഉപ്പ ഉറപ്പു നൽകി ..ബേസിലിന്റെ ചേട്ടനും കഴിയുന്നത് നൽകാമെന്ന് പറഞ്ഞു ..പക്ഷെ ഞെട്ടിച്ചത് റോസിലി ആണ് ..വിദ്യക്കുള്ള ആഭരണങ്ങൾ വസ്ത്രം ഇതെല്ലം പുള്ളിക്കാരി ഏറ്റെടുത്തു …കല്യാണം കൊടകരയിലെ മണ്ഡപത്തിൽ വച്ച് മതിയെന്ന് തീരുമാനത്തിൽ എത്തി കാരണം വർഗ്ഗീസച്ചായൻ ആണ് പുള്ളിക്കാരന്റെ സുഹൃത്തിന്റെയാണ് മണ്ഡപം .അത് പുള്ളിക്കാരൻ ഏറ്റെടുത്തു .ഇനി ഇപ്പൊ ഭക്ഷണത്തിന്റെ കാര്യം മാത്രം വൈശാഖും വീട്ടുകാരും അറിഞ്ഞ മതി .ലിന്റോയും ജംഷീറും ബേസിലും കൂടി ഒരു ലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞു …

പരീക്ഷ കഴിഞ്ഞു നാലാം നാൾ അവർ 3 പേരും വൈശാഖിന്റെ വീട്ടിൽ എത്തി .കല്യാണം ക്ഷണിക്കലും വീട് വൃത്തിയാക്കലും കുറച്ചു മിനുക്കു പണികളും എല്ലാമായി അവർ അവിടെ തന്നെ തങ്ങി .അവർ നാലുപേരും ചേർന്ന് തന്നെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത് .എല്ലാ വീടുകളിലും അവർ നേരിട്ട് പോയി വിവാഹം ക്ഷണിച്ചു .തങ്കച്ചൻ അങ്കിളിന്റെ വീട്ടിലും പോയി അവർ കല്യാണം ക്ഷണിച്ചു .സ്വന്തം പെങ്ങളുടെ വിവാഹത്തിന് കാണിക്കുന്ന അതെ ഉത്സാഹമായിരുന്നു അവർക്ക് മൂവർക്കും .
ഒരുപാടാഗ്രഹിച്ച തന്റെ സ്വപ്‌നമായിരുന്ന വിദ്യ വിവാഹം കഴിച്ചു മറ്റൊരുവന്റേതാക്കുന്നതിൽ ലിന്റോക്ക് മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടൽ ഉണ്ടായെങ്കിലും അവനതു പുറമെ പ്രകടിപ്പിച്ചില്ല …

ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു ..റോസിലി അവരുടെ പഴയ ആഭരണങ്ങൾ ലിന്റോക്ക് നൽകി അതുമാറ്റി പുതിയ മോഡൽ വാങ്ങിക്കുവാൻ പറഞ്ഞു .വിദ്യയേയും കൂട്ടി അവർ ചാലക്കുടിയിൽ പോയി ആഭരണങ്ങൾ അവൾക്ക് ഇഷ്ടമുള്ളത് നോക്കി വാങ്ങിച്ചു .എല്ലാം കൂടി 15 പവന്റെ മുകളിൽ ഉണ്ടായിരുന്നു .വസ്ത്രങ്ങൾ എറണാകുളത്തു നിന്നുമാണ് എടുത്തത് ..വസ്ത്രങ്ങൾ എടുക്കാൻ റോസിലിയും സിസിലിയും കൂടെ പോയിരുന്നു .വിദ്യയുടെ അമ്മയും നാൽവർ സംഘവും ചേർന്ന് വസ്ത്രങ്ങൾ എടുത്തു .വിദ്യാകെടുത്തതിന്റെ കൂടെ അമ്മയ്ക്കും വൈശാഖിനും റോസിലി വസ്ത്രങ്ങൾ വാങ്ങി നൽകി ..ജീവിതത്തിൽ അതുവരെ കണ്ടിട്ടുപോലുമില്ലാത്ത അത്രക്കും വിലകൂടിയ സാരിയാണ് റോസിലി വിദ്യക്ക് വാങ്ങികൊടുത്തത് .അമ്മയ്ക്കും തരക്കേടില്ലാത്ത സാരിയും മറ്റും അവർ സമ്മാനിച്ചു ..
ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി കല്യാണത്തിന്റെ തലേന്ന് തന്നെ റോസിലിയും വർഗ്ഗീസച്ചായനും എത്തി ബേസിലിന്റെ അമ്മയും എത്തിയിരുന്നു .ഡോക്ടർ ദമ്പതികൾ തിരക്ക് കാരണം കല്യാണ ദിവസമേ എത്തുകയുള്ളൂ എന്ന് അറിയിച്ചിരുന്നു .മണ്ഡപത്തിന്റെ അടുത്തുള്ള ഹോട്ടലിൽ റൂമുകൾ ഏർപ്പാടാക്കിയതിൽ റോസിലിയും വർഗീസും ബേസിലിന്റെ ‘അമ്മ എലിസബത്തും തങ്കച്ചൻ അങ്കിളിന്റെ ഭാര്യ സിസിലിയും തങ്ങി .തലേ ദിവസം എല്ലാവരും വൈശാഖിന്റെ വീട്ടിൽ ഒത്തുകൂടി .കൂട്ടുകാർ നാലുപേരും ഓരോരോ കാര്യങ്ങളുമായി മുഴുവൻ സമയവും ഓടിനടന്നു .എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം .വൈശാഖിന്റെ അച്ഛന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല .വരുന്ന അതിഥികളെ സ്വീകരിക്കുക എന്ന കർത്തവ്യം മാത്രം ‘അമ്മ പക്ഷെ പണികളിൽ നിന്നും പണികളിലേക്ക് സതസമയവും പൊയ്ക്കൊണ്ടിരുന്നു .അതികം ആളുകൾ ഒന്നും ഇല്ലെങ്കിലും അയല്പക്കത്തുള്ളവരും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും എല്ലാം കൂടി അത്യാവശ്യം ആളുകൾ തലേദിവസവും ഉണ്ടായിരുന്നു .ഔദ്യോഗിക കാരണങ്ങളാൽ തങ്കച്ചന് തലേ ദിവസംഎത്താൻ കഴിഞ്ഞില്ല ആ കുറവ് സിസിലി നികത്തി .കല്യാണത്തിന് കൃത്യമായി എത്താമെന്ന് തങ്കച്ചൻ വാക്ക് നൽകിയിരുന്നു .നെയ്ച്ചോറും ചിക്കൻ കറിയും തലേ രാത്രിയുടെ വിഭവങ്ങളായി .വിളമ്പാനും മറ്റുമായി നാട്ടിലെ പയ്യന്മാരും ഉണ്ടായിരുന്നു .ഭക്ഷണ ശേഷം വർഗീസും സിസിലിയും എലിസബത്തും
ഹോട്ടലിലേക്ക് പോയി .രാത്രി വൈകിയും അവർ നാലുപേരും ഉറങ്ങാതെ ആ വീട്ടിലും മണ്ഡപത്തിലുമായി കഴിച്ചുകൂട്ടി .ഭക്ഷണ കാര്യമൊക്കെ കാറ്ററിങ്ങിനു നൽകിയകാരണം അതിന്റെ ടെൻഷൻ ഉണ്ടായിരുന്നില്ല എന്നാലും എല്ലാത്തിനും മേൽനോട്ടം ആവശ്യമായിരുന്നു .അതവർ ബാംഗിയായി നിർവഹിച്ചു .

കല്യാണ ദിവസം രാവിലെ കുളിച്ചൊരുങ്ങി വിദ്യ അമ്പലത്തിൽ പോകാനൊരുങ്ങി .ലിന്റോയാണ് അവൾക്കും അമ്മയ്ക്കും കൂട്ടുപോയത് .ലിന്റോയുടെ സ്വിഫ്റ്റിൽ കയറി അമ്മയും വിദ്യയും അമ്പലത്തിൽ എത്തി അവർക്കായി അമ്പലപ്പറമ്പിൽ കാറിൽ കാത്തുകിടന്നുപോലും ലിന്റോയുടെ മനസ്സിൽ അവളെ തനിക്കു ലഭിച്ചെങ്കിൽ എന്ന പ്രാര്ഥനയായിരുന്നു .
നടക്കില്ലെന്ന് അവന് പൂർണ ബോധ്യമുണ്ടെങ്കിലും വെറുതെ അവൻ ആശിച്ചു .ഭഗവാനെ വണങ്ങി അവർ തിരികെ വീട്ടിലെത്തി .കാപ്പി കുടി കഴിഞ്ഞു പെണ്ണും മറ്റുള്ളവരും മണ്ഡപത്തിലേക്ക് പോയി ലിന്റോതന്നെയാണ് അവരെ മണ്ഡപത്തിലേക്ക് കൊണ്ട് പോയത് .ബ്യൂട്ടിഷൻ എത്തി വിദ്യയെ അണിയിച്ചൊരുക്കി .കല്യാണ ദിവസം കാര്യമായ ജോലികളൊന്നും ആ സുഹൃത്തുകൾക്ക് ഉണ്ടായിരുന്നില്ല .എല്ലാം ശരിയായി നടക്കുന്നില്ലേ എന്ന് എല്ലായിടത്തും നോക്കിയാൽ മാത്രം മതി .വരുന്ന
അതിഥികൾക്ക് വെൽക്കം ഡ്രിങ്ക് നൽകുന്നത് മുതൽ എല്ലാത്തിനും കാറ്ററിങ് കാരെ ഏർപ്പെടുത്തിയിരുന്നു .സമയം വേഗത്തിൽ നീങ്ങി ക്ഷണിക്കപ്പെട്ടവർ എല്ലാം തന്നെ വന്നെത്തി .വൈശാഖിന്റെ അച്ഛനെ സഹായിക്കാൻ എന്ന വണ്ണം വർഗ്ഗീസച്ചായനും കൂടെ കൂടി .മണ്ഡപത്തിന്റെ വാതുക്കൽ ആളുകളെ സ്വീകരിക്കാൻ അവർ രണ്ടുപേരും മത്സരിച്ചു .ജംഷിയുടെ ഉപ്പയും ഉമ്മയും നേരത്തെതന്നെ എത്തി .വന്നപ്പോൾ തന്നെ സുബൈർ ഡോക്ടർ വർഗ്ഗീസച്ചായനോടൊപ്പം കൂടി .കൂട്ടത്തിൽ കൂടാത്ത ആളൊന്നുമല്ല തിരക്കുകാരണം കഴിയാറില്ല ഡോക്ടർക്കു .വിദ്യയോടൊപ്പം അവളുടെ അമ്മയും സിസിലിയും റോസിലിയും എലിസബത്തും ഇപ്പൊ സൽ‍മ ഡോക്ടറും .അവൾക്കു ധൈര്യം പകർന്നും അവളെ പരിചരിച്ചും അവരെല്ലാവരും അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു .മുല്ലപ്പൂവും ചൂടി പട്ടുസാരിയും ഉടുത്തു .ആടയാഭരണങ്ങൾ ചാർത്തി മൈക് അപ്പും കഴിഞ്ഞപ്പോൾ സിനിമനടി അവൾക്കുമുന്നിൽ തോറ്റുപോകും എന്നവർക്ക് തോന്നി .അത്രക്കും സുന്ദരിയായിരുന്നു കല്യാണ വേഷത്തിൽ വിദ്യ .
അംഗലാവണ്യം വേണ്ടുവോളം ഉണ്ടായിരുന്ന വിദ്യയുടെ
മേനികൊഴുപ്പിൽ അവളുടെ ഉയർച്ച താഴ്ചകൾ സാരിയിലും ബ്ലൗസിലും തിങ്ങിനിറഞ്ഞത് മറ്റുള്ളവരുടെ കണ്ണുകൾക്ക് അസൂയയുളവാക്കാൻ പ്രാപ്തമായിരുന്നു ..
കൃത്യ സമയത്തു തന്നെ ചെറുക്കനും കൂട്ടരും എത്തി പറയത്തക്ക ആളുകളൊന്നും ചെറുക്കന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല .അച്ഛനും അമ്മയും പെങ്ങന്മാരും കുറച്ചു സുഹൃത്തുക്കളും ..എല്ലാം കൂടി 25 പേരിൽ താഴെ ആളുകൾ എല്ലാവരെയും അവർ ആനയിച്ചിരുത്തി .മണ്ഡപത്തിൽ സജ്ജമാക്കിയ സ്റ്റേജിൽ ചെറുക്കനെ സ്വീകരിച്ചിരുത്തി
മുഹൂർത്ത സമയം അടുക്കാറായി .പെണ്ണിനെ വിളിക്കാൻ സമയമായി .പൂജ കർമങ്ങൾ ആരംഭിച്ചു .11 നും 11 .30 നും മദ്ധ്യയാണ് മുഹൂർത്തം .സമയം 11 കഴിഞ്ഞു .കല്യാണം കഴിഞ്ഞിട്ടുണ്ടാവുമോ എന്ന ആതിയിലാണ് തങ്കച്ചൻ മണ്ഡപത്തിലേക്ക് കയറി വന്നത് .വാതുക്കൽ തന്നെ വർഗീസിനെ കണ്ട് പുള്ളിക്കാരന് സമാധാനമായത് .അളിയനോട് കുശലം വച്ച് നിന്ന് അല്പം കഴിഞ്ഞപ്പോൾ ലിന്റോയും ജംഷിയും അങ്ങോട്ട് വന്നു .

അങ്കിളേ ഇപ്പോളാണോ വരുന്നേ …..

നൂറിൽ വച്ച് പിടിച്ചിട്ട ഇപ്പോളെങ്കിലും ഇങ്ങെത്തിയെ …എന്തായി കാര്യങ്ങൾ

അകത്തോട്ടു വാ അങ്കിളേ ….ഡാഡി വാ സമയമായി …

വരുവാ …നീ ചെല്ല്

അളിയാ പിള്ളേർക്കിത്ര കഴിവുണ്ടെന്ന് എനിക്കിപ്പോള മനസ്സിലായത് …ഒരു കല്യാണം നടത്ത ന്ന് പറഞ്ഞ ചില്ലറ കാര്യമാണോ …..

എത്ര ദിവസമായെന്നോ 3 എണ്ണവും ഇവിടെ കൂടാൻ തുടങ്ങിട്ട് …

ഇപ്പോഴും നല്ല സൗഹൃദങ്ങൾ ഉണ്ടല്ലോ സന്തോഷം …..

അളിയൻ വാ ….സമയമായികാണും ….

വർഗീസിന്റെ കൂടെ തങ്കച്ചൻ മണ്ഡപത്തിന്റെ അകത്തേക്ക് പ്രവേശിച്ചു .കതിർമണ്ഡപത്തിൽ ഇരിക്കുന്ന വരനെ കണ്ടു തങ്കച്ചൻ ഞെട്ടി …ഇവനാണോ വരൻ ..എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അയാൾ അവിടെ തന്നെ നിന്നു …..
അളിയാ എന്താ അവിടെത്തന്നെ നിന്നെ …വന്നേ …

അളിയാ ഒന്നിങ്ങു വന്നേ ….തങ്കച്ചൻ വർഗീസിനെ പുറത്തേക്കു വിളിച്ചു …

എന്ത് പറ്റി ….

അല്ല ശരിക്കും അന്വേഷിച്ചിട്ടാണോ ഈ കല്യാണം ഉറപ്പിച്ചത് …..

എന്തുണ്ടായി …..അളിയൻ കാര്യം പറ

ഈ ചെറുക്കൻ ആരാണെന്നു നിങ്ങൾക്കറിയോ …

ശ്രീകുമാർ …എറണാകുളത്തു ഏതോ കമ്പനിയിലെ ജോലിയാ …വീട് കൊരട്ടിയില ..

ശ്രീകുമാർ ……എന്റെ അളിയാ ഇതിവന്റെ എത്രാമത്തെ കല്യാണമാണെന്നു ഇവന് പോലും അറിയില്ലായിരിക്കും ….പക്കാ ഫ്രോഡാ ….ക്രിമിനൽ ….

അളിയാ ….എന്തൊക്കെയാ പറയുന്നേ കേട്ടിട്ടെന്ടെ തല കറങ്ങുന്നു ….ഇനി ഇപ്പൊ എന്തോ ചെയ്യും

കല്യാണം നിർത്തണം അല്ലാതെന്തു ചെയ്യാനാ …

പാവം ഈ വീട്ടുകാരോടെന്തു പറയും …ഹോ ആ പിള്ളേരിതറിഞ്ഞാൽ …

എല്ലാവരെയും അറിയിക്കണം …കല്യാണം നടന്ന് ആ പെൺകൊച്ചു വഴിയാധാരമാകുന്നതിലും നല്ലതല്ലേ …

അത് ശരിയാ ….

ഈ ആളുതന്നെയെന്നു അളിയന് ഉറപ്പല്ലേ

പിന്നല്ലേ ……ഞാനിവിടുത്തെ si യെ വിളിക്കാം …

അല്ല ഇവരോടൊക്കെ പറയണ്ടേ …..

വേണം ….അളിയൻ ലിന്റോയെ ഇങ്ങു വിളിച്ചേ

അത് വേണോ ….

ഞാൻ പറഞ്ഞോളാം ….അളിയൻ വിളിക്ക്
വർഗീസച്ചയാൻ മകനെ വിളിച്ചു .ലിന്റോയും കൂടെ ബേസിലും അവർക്കടുത്തേക്കു വന്നു .ഇരുവരെയും കൂട്ടി തങ്കച്ചൻ പുറത്തേക്കു പോയി …

മോനെ ഞാൻ പറയുന്നത് ക്ഷമയോടെ നിങ്ങൾ കേൾക്കണം ..എടുത്തുചാടി ഒന്നും ചെയ്തേക്കരുത് …

എന്താ അങ്കിളേ ..ടെൻഷൻ ആക്കാതെ കാര്യം പറ

മോനെ …ഈ ചെറുക്കനെ കുറിച്ച് ശരിക്കും അന്വേഷിച്ചതാണോ

ഞങ്ങൾ നേരിട്ട് പോയി അന്വേഷിച്ചൊന്നുമില്ല ….എന്താ അങ്കിളേ

മോനെ ഇവൻ ഒരു ക്രിമിനലാ ….പാവപെട്ട വീട്ടിലെ പെൺകുട്ടികളെ വിവാഹം കഴിച്ചു പെൺവാണിഭത്തിനായി വിൽക്കുന്ന ഏർപ്പാടാ ഇവന് .ഇവന്റെ പുറകിൽ ഒരുപാട് ആളുകൾ ഉണ്ട് ..ഇവന്റെ വീട്ടുകാരെ കുറിച്ചൊക്കെ ശരിക്കും നിങ്ങൾ അന്വേഷിച്ചതാണോ …

അങ്കിളേ ..ഇനിയിപ്പോ ഈ അവസാന സമയത്തു കല്യാണം മുടങ്ങിയാൽ …കർത്താവെ എന്തോ ചെയ്യും

മോനെ കല്യാണം നടന്നാൽ അതിലേറെ ആപത്താ …

നിങ്ങൾ എന്തായാലും ആ പയ്യനെ അറിയിക്ക് …തൽകാലം പെണ്ണിനെ ഇറക്കണ്ട ..
പിന്നെ ബഹളം വെക്കരുത് മറ്റാരും ഇതറിയരുത് ….അവനെ രക്ഷപെടാൻ അനുവദിക്കരുതലോ …അവന്റെ കൂടെ ഉള്ളവരെയും നിങ്ങൾ അവരെ നല്ലോണം ശ്രദ്ധിച്ചോളണം ഒരുത്തനും ഇവിടുന്നു പോകരുത്

എന്ത് ചെയ്യണം എന്നറിയാതെ ലിന്റോയും ബേസിലും അനങ്ങാതെ നിന്നു .കാര്യം അവർ ജംഷിയെ അറിയിച്ചു ..ചെറുക്കനെ തല്ലാൻ മുതിർന്ന ജംഷിയെ അവർ തടഞ്ഞു വച്ച് കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി .

പൂറിമോനെ കൊല്ലണം ……ജംഷിയുടെ കലി അടങ്ങിയില്ല

ട ഇപ്പൊ വല്ലതും ചെയ്താൽ അവന്മാർ രക്ഷപെടും ….തൽകാലം ഒന്നും വേണ്ട ….

വൈശാഖ് അവരുടെ അടുത്തേക്ക് വരുന്നത് കണ്ട് അവർ സംസാരം നിർത്തി .അവരുടെ മുഖത്തെ ഭാവമാറ്റം വൈശാഖ് ശ്രദ്ധിച്ചു ..

എന്ത് പറ്റി ട ….എന്തേലും പ്രശ്നം …

ഏയ് ഒന്നുല്ലടാ ….
പറയടാ ….

എടാ അത് ….

കാര്യം പറ ലിന്റോ ….

നീ അവനോടു പറ ….ബേസിൽ ലിന്റോയോട് കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടു

കാര്യങ്ങൾ അവനോടു പറയുന്നത് തന്നെയാണ് നല്ലതെന്ന് ലിന്റോക്കും തോന്നി .വൈശാഖിനോട് അവർ കാര്യങ്ങൾ പറഞ്ഞു …

എല്ലാം കേട്ട് അവന്റെ കണ്ണ് നിറഞ്ഞു ….ലിന്റോയെ കെട്ടിപിടിച്ചു അവൻ കരഞ്ഞു …

അളിയാ ഞാനിനി എന്ത് ചെയ്‌യുട …..വിദ്യയോട് ഞാൻ എങ്ങനെ പറയും ‘അമ്മ ..അച്ഛൻ …എനിക്കറിയില്ലെടാ അവളൊരുപാട് ആശിച്ചതല്ലേ ഇനിയിപ്പോ ….വാക്കുകൾ കിട്ടാതെ വൈശാഖ് നീറിപുകഞ്ഞു ….അവന്റെ സങ്കടത്തിൽ അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി …..

വൈശാഖെ നീ ഇവിടെയിരിക്ക് ..ബാക്കി എല്ലാം ഞങ്ങൾ നോക്കികോളാം …..അളിയാ ഇത് നടന്നിരുന്നെങ്കിൽ എത്ര വലിയ ആപത്തു വരുമായിരുന്നു …ഇതിപ്പോ അറിഞ്ഞത് നല്ലതിനാണെന്നു വിചാരിക്ക് എന്തേലും വഴിയുണ്ടാകും ..ലിന്റോ അവനെ സമാധാനിപ്പിച്ചു .ബേസിലിനെ വൈശാഖിന്റെ അടുത്താക്കി ജംഷിയെയും കൂട്ടി അവൻ ഡ്രസിങ് റൂമിലെത്തി .അണിഞ്ഞൊരുങ്ങി നിക്കുന്ന വിദ്യയോട് എങ്ങനെ ഇത് പറയും എന്നറിയാതെ അവൻ ഡ്രസിങ് റൂമിന്റെ വാതിൽക്കൽ നിന്നു ….

സമയമായോ മോനെ …..പെണ്ണിനെ ഇറക്കട്ടെ …. റോസിലിയുടെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്

മമ്മി ഒന്നിങ്ങോട്ടു വന്നേ …..

എന്താ മോനെ …..

അവൻ കാര്യങ്ങൾ പറഞ്ഞു …..

മോനെ ….ഇനിയിപ്പോ എന്ത് ചെയ്യും …റോസിലി വിദ്യയെ നോക്കി …എങ്ങനെ ഞാൻ അവളോട്‌ പറയും

മമ്മി തൽകാലം ഒന്നും പറയണ്ട ….ഇപ്പൊ അവളെ ഇറക്കണ്ട മറ്റാരും അറിയേം വേണ്ട

അറിയിക്കണ്ടേ ….നീ എന്ത് ചെയ്യാൻ പോക …

മമ്മി ഞാൻ ഇപ്പൊ വരാം …അതുവരെ ആരും ഒന്നും അറിയണ്ട ..

ഹമ് …

ഡ്രസിങ് റൂമിൽ നിന്നും പുറത്തിറങ്ങിയ ലിന്റോ എന്തൊക്കെയോ തീരുമാനിച്ചിരുന്നു .
.അളിയാ ജംഷി നീയിങ്ങു വന്നേ
എന്താടാ ….

ഞാനിപ്പോൾ പറയാൻ പോകുന്നത് കേട്ട് നീ സത്യസന്ധമായി മറുപടി പറയണം

എന്താടാ ….

അളിയാ എനിക്ക് വിദ്യയെ ഇഷ്ടമാണ് …നിങ്ങളോടു പോലും ഞാൻ ഇത് മറച്ചുവച്ചതാണ് നമ്മുടെ വൈശാഖിന്റെ അനിയത്തി ആയതു കൊണ്ട് മാത്രം .സഹതാപത്തിന്റെ പേരിലൊന്നുമല്ല ശരിക്കും ഇഷ്ടമായതോണ്ടാണ് ഞാൻ അവളെ കല്യാണം കഴിച്ചാലോ …

നീ എന്തൊക്കെയാടാ പറയുന്നേ …ഇത് നിന്റെ വീട്ടിലുള്ളവർ സമ്മതിക്കുമോ അവന്റെ വീട്ടുകാർ സമ്മതിക്കുമോ …വേറെ ജാതിയും മതവുമൊക്കെയല്ലേ ….ഇത്ര ചെറുപ്പത്തിൽ കല്യാണം …നീ ശരിക്കും ആലോചിച്ചിട്ടാണോ …..

അതേടാ ശരിക്കും ആലോചിച്ചിട്ട …ജാതിയും മതവും പ്രശ്നമല്ലെങ്കിൽ എനിക്ക് അവളെ വേണം ….വൈശാഖിനോട് നീ ഒന്ന് ചോദിക്കട ..അവനു സമ്മതമാണെങ്കിൽ …എന്റെ വീട്ടുകാർ സമ്മതിക്കും ഞാൻ സമ്മതിപ്പിച്ചോളാം …

ഹമ് ..നീ ഇവിടെ നിക്ക് ഞാൻ ചോദിക്കട്ടെ ….

സമയം നീങ്ങി കൊണ്ടിരുന്നു പെണ്ണിനെ വിളിക്കാൻ വൈശാഖിന്റെ അച്ഛൻ ഡ്രസിങ് റൂമിലെത്തി …

സമയമായി പെണ്ണിനെ ഇറക്ക് …..

ചേട്ടൻ പൊക്കോ ..ഞങ്ങൾ വന്നോളാം ….റോസിലി വൈശാഖിന്റെ അച്ഛനെ പതുക്കെ ഒഴിവാക്കി
മൊബൈൽ എടുത്തു ലിന്റോയെ വിളിച്ചു ….

മോനെ പെണ്ണിനെ ഇറക്കാൻ പറഞ്ഞു വൈശാഖിന്റെ അച്ഛൻ വന്നിരുന്നു ….എന്ത് ചെയ്യണം

മമ്മി ഞാൻ ഇപ്പൊ വരാം …..

ഹമ് …

ജംഷി വേഗം വൈശാഖിന്റെ അടുത്തേക്ക് പോയി …കസേരയിൽ കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന വൈശാഖിന്റെ അടുത്തിരുന്നു .

അളിയാ എനിക്കൊരു കാര്യം പറയാനുണ്ട്……

എന്താണെന്നുള്ള ഭാവത്തിൽ മുഖം ഉയർത്തി അവൻ ജംഷിയെ നോക്കി

നീ ബഹളം വെക്കരുത് ഇഷ്ടമല്ലെങ്കിൽ ഇപ്പൊ തന്നെ പറഞ്ഞോ ….

കാര്യം പറയടാ മൈരേ ….അവനെ ഇട്ട് വിഷമിപ്പിക്കാതെ ….ബേസിലിനു സങ്കടം നിയത്രിക്കാൻ കഴിഞ്ഞില്ല

അളിയാ ലിന്റോക്ക് വിദ്യയെ ഇഷ്ടമാണ് …..നിന്റെ പെങ്ങളായത്കൊണ്ട് അവൻ പറഞ്ഞില്ലെന്നേ ഉള്ളു അവന് അവളെ കല്യാണം കഴിക്കാൻ ഇഷ്ടമാണ് ..നിനക്ക് സമ്മതമാണെങ്കിൽ അവൻ വീട്ടുകാരോട് പറയുന്നുള്ളു ….നിന്റെ അഭിപ്രായം എന്താ …

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക

കതിർമണ്ഡപത്തിൽ വിവാഹം മുടങ്ങി നിക്കുന്ന അനിയത്തിക്ക് ഇതിലും നല്ലൊരു പയ്യനെ കിട്ടാനില്ല .വളരെ നാളായി അറിയുന്ന സുഹൃത് ,വീട്ടുകാർ….. ഈ വിവാഹത്തിന് ഏറ്റവും കൂടുതൽ സഹായിച്ച സുഹൃത് .ഒന്നും ആലോചിക്കാൻ വൈശാഖിനില്ലായിരുന്നു അതിനും മാത്രം യോഗ്യത തനിക്കും കുടുംബത്തിനും ഉണ്ടോയെന്ന് മാത്രമേ അവന് തോന്നിയുള്ളൂ …

അളിയാ അതിനവന്റെ വീട്ടുകാർ സമ്മതിക്കുമോ …..

നിനക്ക് സമ്മതമാണോ ….

ഇതിലും നല്ലൊരു പയ്യനെ അവൾക്കു കിട്ടാനുണ്ടോ ….

നീ ഇവിടിരി ഞാൻ അവനെ അറിയിക്കട്ടെ ….

ഞാനും വരാം …..

എന്ന വാ ….

അവരെല്ലാവരും ലിന്റോയുടെ അടുത്തേക്ക് ചെന്നു .വൈശാഖ് അവനെ കെട്ടിപിടിച്ചു ,,,,

അളിയാ ഞാൻ എങ്ങനെയാ നിന്നോട് …..

സമയം അധികമില്ല …ഞാൻ ഡാഡിയെ ഒന്ന് കാണട്ടെ ….ജംഷി ഒന്ന് കൂടെ വാടാ

വാ അളിയാ ….ജംഷി അവനെയും കൂട്ടി ഡാഡിയുടെ അടുത്തേക്ക് ഓടി

ലിന്റോയെക്കണ്ടതും വർഗീസ് കാര്യങ്ങൾ തിരക്കി …

എന്തായി എല്ലാവരെയും അറിയിച്ചോ ….

ഇല്ല ഡാഡി ….മമ്മിക്കും വൈശാഖിനും മാത്രമേ അറിയൂ …

മോനെ മറ്റുള്ളവരെ അറിയിക്കണ്ടേ …..അവന്റെ അച്ഛൻ ഇപ്പൊ തന്നെ സമയം വൈകി എന്നും പറഞ്ഞു വന്നിരുന്നു …

ഡാഡി എനിക്കൊരു കാര്യം പറയാനുണ്ട് ….

എന്താ മോനെ ……

ഡാഡി ഞാൻ വിദ്യയെ വിവാഹം കഴിച്ചോട്ടെ ….

മോനെ നീ …..വിവാഹം ഒരു ദിവസത്തേക്കുള്ളതല്ല… ജീവിതകാലം നിന്റെ കൂടെ കഴിയേണ്ട നിന്റെഭാര്യയാണ് …ഇപ്പോഴത്തെ സഹതാപത്തിൽ വിവാഹം കഴിച്ചു പിന്നീട് വേണ്ടായെന്നു തോന്നിയാൽ രണ്ടു ജീവിതമല്ല ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ മനസമാധാനം ഉണ്ടാവില്ല ….
സഹതാപം കൊണ്ടല്ല ഡാഡി ….ശരിക്കും ഇഷ്ടമായിട്ട ….ഡാഡി സമ്മതിക്കണം

ഒരു പെൺകുട്ടിക്ക് ജീവിതം നൽകുന്നതിലും വലിയ പുണ്യമൊന്നും ഇല്ല മോനെ …..എനിക്ക് സമ്മതമാണ് മമ്മി കൂടി സമ്മതിക്കണം ….നീ അവളോട് കൂടി ഒന്ന് ചോദിക് …

ഓക്കേ ഡാഡി …..

മമ്മി സമ്മതിക്കുമെന്നു ലിന്റോക്ക് നൂറു ശതമാനം ഉറപ്പായിരുന്നു …..അവൻ ഡ്രസിങ് റൂമിലേക്കോടി …

മമ്മി ഒന്നിങ്ങു വന്നേ ….

എന്താ മോനെ …..

മമ്മി ഞാൻ വിദ്യയെ വിവാഹം കഴിക്കട്ടെ ….

മോനെ നീ …..

ശരിക്കും ഇഷ്ടമായിട്ട മമ്മി …..

ഡാഡി സമ്മതിക്കുമോ …..

ഡാഡിക്കു സമ്മതമാ …..

പിന്നെ എനിക്കെന്താ സമ്മതക്കുറവ് ….ഇതിലും നല്ലൊരു പെൺകുട്ടിയെ എന്റെ മോന് കിട്ടില്ല …..

മുഹൂർത്ത സമയം കഴിയാറായി …വൈശാഖിന്റെ അച്ഛൻ കയറുപൊട്ടിക്കാൻ തുടങ്ങി …ചെറുക്കൻ വീട്ടുകാരും പ്രശ്നമാക്കാൻ തുടങ്ങി …പലതവണ ഡ്രസിങ് റൂമിൽ അച്ഛൻ വന്നുപോയി ..പെണ്ണിനെ വിളിക്കാൻ അയാൾ പോകാൻ തുടങ്ങിയതും വർഗീസ് അയാളെ അടുത്തേക് വിളിച്ചു കാര്യം പറഞ്ഞു …എല്ലാം കേട്ട് ആ പാവം തളർന്നു വീണില്ലെന്നേ ഉള്ളു ….

പേടിക്കണ്ട വിവാഹം മുടങ്ങുകയൊന്നുമില്ല …..

മുടങ്ങാതെ …..ഇവന് എന്റെ കൊച്ചിനെ കൊടുക്കാൻ പറ്റുമോ ….

അവനു കൊടുക്കണ്ട ….ഞങ്ങക്ക് തന്നുടെ ….

കാര്യം മനസ്സിലാകാതെ ആ പാവം വർഗീസിന്റെ മുഖത്തേക്ക് നോക്കി ….

ഞങ്ങളുടെ ലിന്റോയുടെ പെണ്ണായിട്ടു അവളെ ഞങ്ങൾക്ക് തന്നുടെ …..

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ….ജീവിതത്തിൽ ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത കുടുംബത്തിലേക്ക് വിവാഹം കഴിപ്പിച്ചയക്കാൻ ആണ് അനുവാദം ചോദിക്കുന്നത് …ഇവർ തന്നെയാണ് കല്യാണം നടത്തുന്നതും ഇപ്പൊ ചെറുക്കനെയും ഇതിലും നല്ല മനസുള്ള ആളുകൾ കാണില്ല ….തെറ്റ് തന്ടെത് മാത്രമാണ് ..ചെറുക്കനെ കുറിച്ച് അന്വേശിച്ചില്ല …കൊരട്ടിയിലെ വീടും മറ്റും കണ്ടപ്പോൾ കണ്ണുതള്ളി ..അയല്പക്കത്തുള്ളവരോട് അന്വേഷിച്ചു ..പുതിയതായി താമസം മാറി വന്നവരെന്നു പറഞ്ഞു ..അവർക്കാർക്കും ഈ കുടുംബത്തെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു ..സത്യത്തിൽ എല്ലാവരും സഹായിക്കാമെന്ന് പറഞ്ഞപ്പോൾ അയാൾ പിന്നൊന്നും നോക്കിയില്ല .ഒരിക്കലും തന്നെ കൊണ്ട് ഒറ്റയ്ക്ക് മകളെ കല്യാണം കഴിച്ചയപ്പിക്കാൻ പ്രാപ്തിയില്ലെന്ന് അയാൾ വിശ്വസിച്ചിരുന്നു .അതായിരുന്നു സത്യവും ……
ചേട്ടനെന്താ ഒന്നും പറയത്തെ ….



18670cookie-checkപേടിക്കണ്ട വിവാഹം മുടങ്ങുകയൊന്നുമില്ല …..