കിളിക്കൂട് Part 15

സീത: അണ്ണൻ മറക്കില്ല എന്ന് ഉറപ്പു തന്നു അതുകൊണ്ടാണ് ഞാൻ എല്ലാവരും പോയിട്ടും ഇവിടെ നിന്നത്. പിന്നെ സീത വണ്ടിയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു ദൂരം പോയപ്പോൾ തോളിൽ തട്ടിക്കൊണ്ട് സീത: അല്ല മാഷേ, ഇത് എങ്ങോട്ടാ? എന്നെയും കൊണ്ട് ഇരിഞ്ഞാലക്കുട പോവുകയാണോ? നമുക്ക് തിരിയേണ്ട ഭാഗം കഴിഞ്ഞുപോയി. ഞാൻ എന്തൊക്കെയോ ഓർത്തിരുന്നു, താമസിക്കുന്ന സ്ഥലത്തേക്ക് പോകേണ്ട സ്ഥലം വിട്ടു പോയി. പണി കുറച്ചുദൂരം ചെന്ന് തിരിച്ച് താമസിക്കുന്ന അടുത്തേക്ക് പോയി. സീത: എന്താണ് ഇവിടെയെങ്ങും അല്ലേ? ഞാൻ പറയുന്നത് വല്ലതും കേട്ടിരുന്നൊ? ഞാൻ സീതയെ നോക്കി വെറുതെ ഒന്നു ചിരിച്ചു. പാവം പെങ്കൊച്ച് എന്തൊക്കെയാണാവോ പറഞ്ഞത്. സീത: വീട്ടിൽ ചെല്ലട്ടെ. ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്, സീതയായ എന്നെ രാവണൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കഥ. അതു കേട്ടപ്പോൾ എനിക്ക് ചിരി വന്നു. തമാശരൂപേണ ഞാൻ ചോദിച്ചു. ഞാൻ: ഞാൻ രാവണൻ ആണല്ലേ, അപ്പോൾ സീതയുടെ ശ്രീരാമൻ എവിടെയാണ്? സീത: ശ്രീരാമനെ സീത അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ: എന്നാണാവോ സ്വയംവരം. ചേട്ടൻ വില്ല് റെഡിയാക്കി വെച്ചിട്ടുണ്ടാവും. സീത: സ്വയംവരം തൽക്കാലം ഇപ്പോൾ ഇല്ല. വില്ല് ഓടിക്കാൻ രാവണനും ശ്രമിക്കാം. ഞാൻ: ഞാനില്ലേ, വില്ല് അടിക്കാൻ പോയിട്ട്, ഒരു മടല് ഓടിക്കാൻ പോലും ഞാനില്ല, എൻറെ സമയം ശരിയല്ല. ഓല പോലും പാമ്പ് ആകുന്ന സമയമാണ്. സീത: ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അണ്ണൻറെ മനസ്സ് ഇവിടെയെങ്ങുമല്ല. എന്താണ് പറ്റിയത്. ഞാൻ: എന്തുപറ്റാൻ, ഞാൻ ഈ പറഞ്ഞതൊക്കെ തമാശയാണ്. സീത വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. സീത: അണ്ണന് എന്തോ സംഭവിച്ചിട്ടുണ്ട്. അപ്പോഴേക്കും താമസിക്കുന്ന സ്ഥലം എത്തിയിരുന്നു. വണ്ടി ഓഫ് ചെയ്തു, ഞങ്ങൾ രണ്ടുപേരും ഇറങ്ങി. സീത: വണ്ടി നോക്കുന്ന കാര്യം എന്തായി. അടുത്ത ദിവസം തന്നെ നമുക്ക് വണ്ടി പോയി നോക്കാം. അച്ഛനോട് പറയാം. ഞാൻ: അതിനൊക്കെ സമയം ഉണ്ടല്ലോ.

സീത: ഇപ്പോഴാണ് സമയം. കാർ എടുത്താൽ മതി, അതാകുമ്പോൾ വീട്ടിൽ പോകാനും നല്ലതാണ്. സുധി അണ്ണനും അണ്ണനും കൂടെ ഒരുമിച്ച് പോകാമല്ലോ. സീത പറഞ്ഞത് കാര്യം ആണെന്ന് എനിക്കും തോന്നി. ഞാൻ: രാത്രിയിൽ വരുമ്പോൾ സംസാരിക്കാം. സീത വീട്ടിലേക്ക് നടന്നു. ഞാൻ റൂമിൽ കയറി ഡ്രസ്സ് ഒക്കെ മാറി കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് നടന്നു. റൂമിൽ തന്നെ കഴിച്ചു കൂട്ടിയാൽ, ഓരോന്നാലോചിച്ച് മനസ്സ് പുണ്ണാക്കും. എൻ്റെ മനസ്സിൽ കിടന്നു രാവിലെ കണ്ട ആ രംഗങ്ങൾ തിളക്കുകയായിരുന്നു.

ചേട്ടൻറെ വീട്ടിൽ എത്തിയപ്പോൾ. ചേട്ടൻ: എൻറെ മകളുടെ കാര്യം അജയൻ മറന്നു. എത്ര നേരം എൻറെ മകൾ അവിടെനിന്നു എന്നറിയാമോ? ഞാൻ: സോറി ചേട്ടാ, ചേട്ടൻ: അതൊന്നും കുഴപ്പമില്ല, ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ. ചേട്ടനും ചേച്ചിയും ഞങ്ങൾ ഇന്ന് പോയതിനെ കുറിച്ച് ചോദിച്ചു. ഞാൻ അവിടെയും ഇവിടെയും തൊടാത്ത വിധത്തിൽ എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചു. ഭക്ഷണവും കഴിച്ച് റൂമിൽ എത്തി സുധിയെ വിളിച്ചു. സുധിയോട് ചേട്ടനെ എപ്പോഴെങ്കിലും കാണുകയാണെങ്കിൽ, നമ്മൾ പോയത് വേറൊരാളെ കാണാൻ ആണെന്നും കിളിയുടെ കാര്യം പറയേണ്ട എന്നും പറഞ്ഞു. കാരണം സുധിയുടെ കാര്യം പറഞ്ഞു ഒരു പ്രശ്നം ഉണ്ടായതേയുള്ളൂ. ഇതും കൂടി അറിഞ്ഞാൽ ഇവന്മാർക്ക് ഇതുതന്നെയാണോ പണി എന്ന് ചിന്തിക്ക്കില്ലേ. ഇനി കിളിയുടെ കാര്യം പറഞ്ഞു സ്വയം നാറാനല്ലാതെ വേറെ ഒന്നും കാണുന്നില്ല. ഇനിയിപ്പോൾ നാട്ടിലേക്ക് പെട്ടെന്നൊന്നും പോകണ്ട. അമ്മൂമ്മ ചിറ്റയുടെ കൂടെ സ്വസ്ഥമായി നിൽക്കട്ടെ. ഞാൻ ചെന്നു രണ്ടു മൂന്നു ദിവസത്തേക്ക് ശല്യം ഒന്നും ഉണ്ടാക്കണ്ട. നാളെ രാവിലെ ജോലിക്കു പോകുമ്പോൾ വണ്ടി കൊണ്ടുപോയി കൊടുക്കണം.

നമ്മുടെ സ്ഥിരം കണിയുടെ സിമ്പൽ കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. ഐശ്വര്യമുള്ള മുഖം കണ്ട് തുടങ്ങുന്ന ദിവസം, അതെ ഐശ്വര്യമുള്ള ദിവസമായിരിക്കും. ഇന്നലെ ഈ മുഖം കാണാത്തതിൻ്റെ എല്ലാ പ്രശ്നങ്ങളും ഇന്നലെ ഉണ്ടായി. വാതിൽ തുറന്ന് ഞാൻ ചായ കൈപ്പറ്റി. പോകുന്ന വഴി കാപ്പി കുടിക്കാൻ വരണമെന്നും പറഞ്ഞു സീത. ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രകാശൻ വിളിച്ചു. പ്രകാശൻ: എന്താടാ, അവിടെ ഉണ്ടായത്. ഞാൻ: എന്താണ് ? പ്രകാശൻ: അവർ ഇവിടെ വീട്ടിൽ വന്നു എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഞാൻ: കിളി എന്താണ് പറഞ്ഞത്? പ്രകാശൻ: ഒന്നും എനിക്കറിയില്ല, ഇവിടെ സംസാരിക്കുന്നത് കേട്ടതാണ്. ഞാൻ: നീ എന്താണ് കേട്ടത് ?

പ്രകാശൻ: നീ സ്കൂളിൽ ചെന്ന് എന്തോ വിഷയം ഉണ്ടാക്കി എന്നോ, മറ്റോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ: ഞാൻ സ്കൂളിൽ പോയി എന്നുള്ളത് ശരിയാണ്. പ്രദീപ് അങ്കിൾ ആയിരിക്കും വരുന്നത് എന്നാണ് ഞാൻ കരുതിയത്. ഇവിടെ അടുത്തു വരെ വരുന്നതല്ലേ,അതുകൊണ്ട് കിളിയെ കണ്ട് ഒന്ന് സംസാരിക്കാമല്ലോ എന്ന് കരുതി പോയതാണ്. അവർ അവിടെ വിഷയം ഉണ്ടാക്കി. അവർ അവിടെ ചെന്ന് ഇല്ലാത്തത് പറഞ്ഞ സ്ഥിതിക്ക്, എനിക്കും ആകാമല്ലോ. പ്രകാശൻ: എന്തായാലും, കിളി എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ശരിയെടാ വെക്കട്ടെ. ഞാൻ ചായ കുടി കഴിഞ്ഞു കുളിച്ച് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിൽ ചേട്ടൻറെ വീട്ടിൽ പോയി. കാപ്പിയും കുടിച്ച് ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ഓഫീസിലേക്കു പോയി.

ദിവസങ്ങൾ ആഴ്ചകൾ ആയി, ആഴ്ചകൾ മാസങ്ങളായി. വീട്ടിലേക്കുള്ള പോക്ക് രണ്ടുമാസം കൂടുമ്പോൾ പോയാലായി. നാട്ടിലേക്ക് ആരെയും വിളിക്കാതെയുമായി. നാട്ടിലെ ഒരു വിവരവും അറിയാറില്ല. ഇപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്. അതുകൊണ്ട് യാതൊരുവിധ ടെൻഷനും ഇല്ല. ആദ്യത്തെ കുറച്ചു നാൾ പുറമേ കാണിച്ചില്ലെങ്കിലും ഉള്ളിലെ വിഷമം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോൾ അതില്ല. അടിച്ചു പൊളിച്ചു ജീവിക്കുന്നു. അതിനിടയിൽ ചേട്ടൻറെയും സീതയുടെയും നിർബന്ധത്തിനു വഴങ്ങി, ഞാൻ കാർ അന്വേഷണം തുടങ്ങി. ആദ്യം പുതിയ കാർ നോക്കി. ചേട്ടനും സീത ക്കും ഞാനന്ന് കൊണ്ടുവന്ന മാരുതിയുടെ വണ്ടി തന്നെ എടുക്കണം എന്നുള്ളതിനാൽ, ആ വണ്ടി ഷോ റൂമിൽ ചെന്ന് നോക്കിയപ്പോൾ നമ്മുടെ കൊക്കിൽ ഒതുങ്ങില്ല എന്ന് കണ്ടു. അങ്ങനെയിരിക്കെ രവിച്ചേട്ടൻ എന്നോട് ഒരു കാര്യം പറഞ്ഞു. രവി ചേട്ടൻറെ ഒരു പരിചയക്കാരന്, ഇതുപോലെ ഒരു വണ്ടി ഉണ്ട്. അയാൾ ഗൾഫിലേക്ക് പോകാൻ വിസ ഒക്കെ റെഡിയായി ഇരിക്കുകയാണ്. അടുത്ത് തന്നെ പോകും. അയാളുടെ വണ്ടി കൊടുക്കാൻ ഇരിക്കുകയാണ്. നമുക്ക് പോയി നോക്കാം എന്ന് രവി ചേട്ടൻ പറഞ്ഞു. ഒരു ദിവസം വൈകിട്ട് ഞങ്ങൾ രണ്ടുപേരും കൂടി വണ്ടി നോക്കാൻ പോയി. വണ്ടിക്ക് ഫൈനാൻസ് ഉണ്ട് അത് എൻറെ പേരിലേക്ക് ആക്കി തരാം. പകുതിയോളം അടച്ചതാണ്, ബാക്കി പകുതി കൂടി ഉള്ളൂ. വണ്ടി നോക്കി പുറമേക്ക് നല്ലതാണ്. എനിക്ക് വണ്ടിയെ കുറിച്ച് വലിയ പരിചയമില്ലാത്തതിനാൽ, പിന്നീട് വരാം എന്ന് പറഞ്ഞ് ഞങ്ങളിറങ്ങി. പോരുന്ന വഴി രവിച്ചേട്ടൻ നല്ല വണ്ടിയാണ് , ഞാൻ ഓടിച്ചിട്ടുണ്ട്. എന്നൊക്കെ പറഞ്ഞു. റൂമിലേക്ക് നടക്കുന്നതിനിടയിൽ എൻറെ ഫോൺ അടിക്കുന്ന ഒച്ച കേട്ടു. ഇപ്പോൾ അത് അപൂർവ്വമായ ശബ്ദിക്കാറുള്ളു. ഓഫീസിലെ എന്തെങ്കിലും കാര്യത്തിന് ആരെങ്കിലും വിളിച്ചാലായി. ഫോൺ 2 -3 സെക്കൻഡ് അടിച്ചതേയുള്ളു. ആരാണെന്നറിയാൻ എടുത്തു നോക്കിയപ്പോൾ Kaali എന്ന പേര് തെളിഞ്ഞു. ഇത് അമ്മുമ്മയുടെ കയ്യിലിരിക്കുന്ന ഫോൺ ആണല്ലോ. അമ്മുമ്മ ആ ഫോണുമായി ചിറ്റയുടെ വീട്ടിൽ പോയിട്ട് പിള്ളേര് കളിക്കുന്നത് ആയിരിക്കും. അമ്മൂമ്മ എന്തു പണിയാണ് ഈ കാണിക്കുന്നത്. ആ ഫോൺ അടുത്ത പോക്കിന് അമ്മൂമ്മയുടെ കയ്യിൽ നിന്നും വാങ്ങി സീതയ്ക്ക് കൊടുക്കണം. രാത്രി ഭക്ഷണം കഴിക്കാൻ ചേട്ടൻറെ വീട്ടിൽ ചെന്നപ്പോൾ , വണ്ടിയുടെ കാര്യം പറഞ്ഞു.

ഞാൻ: ഇന്ന് ഞാൻ ഒരു വണ്ടി പോയി നോക്കി. പിന്നെ വരാം എന്ന് പറഞ്ഞു ഞാൻ പോന്നു. ഇത് കേട്ടിരുന്ന സീത പെട്ടെന്ന് ചാടി കേറി ചോദിച്ചു. സീത: അണ്ണാ ഏതു വണ്ടിയാണ്, നമ്മൾ പറഞ്ഞ വണ്ടി ആണോ. ഞാൻ: അതെ, അയാൾ ഗൾഫിൽ പോകാൻ പോവുകയാണ്. അതുകൊണ്ട് വണ്ടി വിൽക്കാൻ പോകുന്നു. ചേട്ടൻറെ പരിചയത്തിൽ ഏതെങ്കിലും വർഷോപ്പ് കാരനുണ്ടൊ? അയാളെയും കൂട്ടി നമുക്ക് അടുത്ത ദിവസം തന്നെ പോകാം. ചേട്ടൻ: ഉണ്ട്, ചേച്ചിയോട് ചേട്ടൻ: നമ്മുടെ ജോഷി ഇല്ലേ, അവൻ കാർ വർക്ഷോപ്പിൽ ആണ്. അവനെയും കൂട്ടി നമുക്ക് നാളെ തന്നെ പോകാം. സീത: അപ്പോൾ എനിക്ക് കാണണ്ടേ കാർ. ഞാൻ: നാളെ കാർ കാണാൻ പോകുന്നതേയുള്ളൂ. കുഴപ്പമൊന്നുമില്ലെങ്കിൽ അഡ്വാൻസ് കൊടുത്തിട്ട് പോരും. കാർ കൊണ്ടു വരാൻ പോകുമ്പോൾ ചീതമ്മയെ കൊണ്ടു പോകും. പോരേ. സീത: മതി. സംസാരിച്ചിരുന്നു, 10:30 ആയപ്പോൾ റൂമിലേക്ക് പോന്നു. റൂമിൽ ചെന്നപ്പോൾ ഫോണിൻറെ സ്ക്രീൻ തെളിഞ്ഞു കിടക്കുന്നു. ഞാനിപ്പോൾ ഫോൺ അങ്ങനെ ഉപയോഗിക്കാറില്ല. റൂമിൽ വന്നാൽ അവിടെ എവിടെയെങ്കിലും ഇട്ടിട്ടുണ്ടാവും. ജോലിക്കു പോകുമ്പോൾ മിക്കവാറും മറന്നു പോകാറുണ്ട്. സ്ക്രീൻ തെളിഞ്ഞു കിടക്കുന്നത് എന്താണെന്നറിയാൻ എടുത്തു നോക്കിയപ്പോൾ മൂന്ന് മിസ്കോൾ, ഓഫീസു കാര്യത്തിന് ഓഫീസർ എങ്ങാനും ആണോ, പെരുകി വിളിച്ചില്ലെങ്കിൽ നാളെ പുകിൽ ആയിരിക്കും. എന്ന് കരുതി നോക്കിയപ്പോൾ Kaali എന്ന് തന്നെ തെളിഞ്ഞു. ഈ അമ്മൂമ്മയെ കൊണ്ട് തോറ്റല്ലോ, ആ ഫോണും എടുത്തുകൊണ്ട് അമ്മുമ്മയ്ക്ക് വല്ല കാര്യവുമുണ്ടോ ചിറ്റയുടെ വീട്ടിൽ പോകാൻ. ഇനി ഈ നേരമായി നാളെ ആകട്ടെ വിളിച്ച് പറയണം. അടുത്ത ദിവസം വൈകിട്ടു തന്നെ കാർ കാണാൻ, വർഷോപ്പ് കാരനെ കൊണ്ടുപോയി ചേട്ടനും ഉണ്ടായിരുന്നു. വർഷോപ്പ് കാരൻ എന്നോട് ഒക്കെ പറഞ്ഞു. വണ്ടിയുടെ ഉടമസ്ഥനോട് നാളെ കാലത്ത് വരാം എന്ന് പറഞ്ഞ് പോന്നു. രാത്രിയിൽ പിറ്റേന്ന് പോകുന്നതിനെ കാര്യങ്ങളൊക്കെ പറഞ്ഞു ഉറപ്പിച്ചു. ചേട്ടൻ: നാളെ എങ്ങനെയാണ്? ഞാൻ: രാവിലെ പോയി ഓഫീസിൽ ഹാജരാകണം, എന്നിട്ട് ഓഫീസിലെ കാര്യങ്ങൾ രവിച്ചേട്ടനെ പറഞ്ഞേൽപ്പിച്ച്, ബാങ്കിൽ പോയി പൈസ വിഡ്രോ ചെയ്തു. നേരെ അയാളുടെ വീട്ടിലേക്ക്. ചേട്ടൻ ഓഫീസിലേക്ക് വരില്ലേ? സീത: അപ്പോൾ എന്നെ കൊണ്ടു പോകുന്നില്ലെ? ചേട്ടൻ: സീതയും അജയനും കൂടി പോയി വണ്ടി കൊണ്ട് വന്നാൽ മതി, ഞാനില്ല. ഞാൻ: എങ്ങനെ സീതേ ? എപ്പോൾ എത്തും. സീത: പറഞ്ഞാൽ മതി ഞാൻ അപ്പോൾ എത്തും. എന്നെ കോളേജിൽ ഗേറ്റിനടുത്ത് നിർത്തിയതുപോലെ ഞാൻ നിർത്തില്ല. ഞാൻ: എൻറെ പൊന്നോ. പണ്ട് എങ്ങാണ്ടൊ എന്തോ ചെയ്തെന്നും പറഞ്ഞു, ഇപ്പോഴും അതും പൊക്കി പിടിച്ചു നിൽക്കുകയാണ്. സീത: കൊള്ളാം. ആറുമണിക്ക് ശേഷം ആ ഭാഗത്ത് ഒരു കുഞ്ഞിനു കാണില്ല. ഇത്തിരി കൂടി താമസിച്ചിരുന്ന എങ്കിൽ. എന്നെ എവിടെ പോയി തപ്പും ആയിരുന്നു. ഞാൻ: എൻറെ തെറ്റ് ഞാൻ സമ്മതിക്കുന്നു. പിന്നെ നാളത്തെ കേസ് പറയാം 11 മണിക്ക് ഓഫീസിനടുത്ത് വന്നാൽമതി.

എല്ലാം പറഞ്ഞ് ഒക്കെ ആക്കി റൂമിലേക്ക് വന്നു.

രാവിലെ സുധിയെ വിളിച്ച് വണ്ടിയുടെ കാര്യം പറയാമല്ലോ എന്ന് കരുതി ഫോണെടുത്തു നോക്കുമ്പോൾ രാത്രിയിലെ അഞ്ച് മിസ്കോൾ കാണുന്നു. ഇതാരപ്പാ രാത്രി 5 മിസ്കോൾ അടിച്ചത്. ഓപ്പൺ ചെയ്തപ്പോൾ അതേ കോൾ. വണ്ടിയുടെ തിരക്കുമായി നടന്നതുകൊണ്ട് അമ്മുമ്മയെ വിളിച്ച് പറയാൻ പറ്റിയില്ല. വിളിച്ചാലും അമ്മൂമ്മയ്ക്ക് എടുക്കാൻ അറിയില്ലല്ലോ. ആ പിള്ളേർ കളിച്ചുകളിച്ച് പല പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാതെ ഇരുന്നാൽ ഭാഗ്യം, എൻറെ പേരിലുള്ള കണക്ഷനാണ്. ഞാൻ ഒരു മണ്ടത്തരം കാണിച്ചു. അന്നാ ഫോണിൽ നിന്നും സിം ഊരി മാറിയാൽ മതിയായിരുന്നു. ഞാൻ കരുതിയത് അമ്മൂമ്മയ്ക്ക് ഇതൊന്നും അറിയില്ലല്ലോ. ഫോൺ ചാർജ് ഇല്ലാതെ ഇരിക്കുകയും ആണ്. ഇത് ഇപ്പോൾ എന്ത് ചെയ്യും, വണ്ടി മേടിക്കുക ആണെങ്കിൽ ചേട്ടനെയും ഫാമിലിയേയും കൂട്ടി വീടു വരെ പോകാം. സുധിയുടെ വീട്ടിൽ ലക്ഷ്മിയുടെ കാര്യം അവതരിപ്പിക്കാൻ ചേട്ടനെയും കൂട്ടി പോണം. ഏതായാലും ഈ വെള്ളിയാഴ്ച ലീവ് എടുത്തു പോകാം. ഇന്നിപ്പോൾ ബുധൻ, നാളെ കഴിഞ്ഞ് പോകാം. ഗുരുവായൂരും തൃപ്രയാറും കൂടൽമാണിക്യ ക്ഷേത്രത്തിലും അവരെ കൊണ്ടുപോകാം. അപ്പോൾ ആ ഫോൺ എടുത്ത് ഇങ്ങോട്ട് കൊണ്ടുവരാം. സാധാരണ സമയത്ത് തന്നെ ഓഫീസിൽ പോയി, രാവിലെ ഉള്ള കുറച്ചു പണികളൊക്കെ ഒതുക്കി. രവി ചേട്ടനെ പറഞ്ഞ് എല്ലാം ഏർപ്പാടാക്കി. ഉച്ചക്ക് തിരിച്ചു വരാം എന്ന് പറഞ്ഞ് ഞാനിറങ്ങി. ബാങ്കിൽ പോയി പൈസയും എടുത്ത് ഓഫീസിന് മുമ്പിൽ നിൽക്കുമ്പോൾ സീത എത്തി. ഞങ്ങൾ ഒരു ഓട്ടോ പിടിച്ച് അയാളുടെ വീട്ടിലെത്തി. അയാൾ പറഞ്ഞ പൈസ കൊടുത്തു,താക്കോലും വണ്ടിയുടെ ബുക്കും പേപ്പറും എന്നെ ഏൽപ്പിച്ചു. ബാക്കി കാര്യങ്ങൾ അടുത്തദിവസം അയാൾ വിളിക്കാമെന്നും എന്നിട്ട് ഒരുമിച്ചു പോയി ബാങ്കിൽ ലോൺൻറെ പേപ്പറുകൾ ശരിയാക്കാമെന്ന് വ്യവസ്ഥയിൽ വണ്ടിയുമായി ഞങ്ങൾ പോന്നു. വണ്ടി സീതക്ക് ഇഷ്ടപ്പെട്ടു. സീതയെ വീട്ടിലാക്കി ഭക്ഷണവും കഴിച്ച് ഞാൻ ഓഫീസിലേക്ക് തിരിച്ചുപോന്നു. ഓഫീസിലിരിക്കുമ്പോൾ രാവിലെ സുധിയെ വിളിക്കാനിരുന്നത് ഓർത്തു. അതിനിടയിൽ പല കാര്യങ്ങളും ചിന്തിച്ചതുകൊണ്ട് ഇത് മറന്നുപോയിരുന്നു. സുധിയെ വിളിച്ച് വണ്ടിയെടുത്ത കാര്യം പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു “ഞാൻ നിന്നെ കാണാൻ വരാൻ ഇരിക്കുകയായിരുന്നു. ഇന്നു വൈകിട്ട് ഒന്നു കാണണം. അപ്പോൾ വണ്ടിയും കാണാമല്ലോ വൈകിട്ട് 5:30 ന് മ്യൂസിയത്തിൽ വച്ച് കാണാം” വൈകിട്ട് 5:30 ആയപ്പോൾ ഞാൻ മ്യൂസിയത്തിൽ എത്തി. ഫോൺ വിളിച്ചപ്പോൾ അവൻ എത്തിയിട്ടുണ്ട് ഇവിടെ ഒരു ബെഞ്ചിൽ ഇരിപ്പുണ്ട് എന്ന് പറഞ്ഞു. ഞാൻ, അവൻ പറഞ്ഞ ബെഞ്ചിനടുത്ത് ചെന്നു. അവൻ അടുത്ത് തന്നെ ഞാനും ഇരുന്നു. സുധി: ഞാൻ പറയാൻ പോകുന്ന കാര്യം, നീ ക്ഷമയോടെ കേൾക്കണം. ഞാൻ അവനെ നോക്കി. ഇവനെന്താണ് പറഞ്ഞു വരുന്നത്, ക്ഷമയോടെ കേൾക്കാൻ. സുധി: നീ ഞാൻ പറയുന്നതു മുഴുവൻ കേട്ടിട്ടേ എഴുന്നേറ്റു പോകാവൂ. അത് നീ വാക്കു തരണം. ഞാൻ: എന്താടാ ഇത്. നീ വലിയ തത്വജ്ഞാനിയായ പോലെ സംസാരിക്കുന്നു. ഒന്നു വളച്ചു കെട്ടാതെ കാര്യം പറഞ്ഞിട്ട് പോകാൻ നോക്കാം. ഞാൻ ശിവൻ ചേട്ടൻ വിളിച്ചു പറയട്ടെ, വൈകിട്ട് പാഴ്സൽ വാങ്ങി സുധിയെ കൂട്ടി വരാം എന്ന്. സുധി: അതൊക്കെ പറയാം. നീ ഞാൻ പറഞ്ഞതിന് സമാധാനം പറഞ്ഞില്ല. നീ എനിക്ക് വാക്ക് തരണം ഞാൻ പറയുന്നതു മുഴുവൻ കേട്ടിട്ട് പോകുവെന്ന്. വേറെ മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ഞാൻ വാക്ക് കൊടുത്തു. സുധി: ഞാൻ കഴിഞ്ഞ ആഴ്ച മുമ്പുള്ള ആഴ്ച ലീവെടുത്ത് വീട്ടിൽ പോയിരുന്നു, അച്ഛന് നല്ല സുഖമില്ല എന്ന് പറഞ്ഞതുകൊണ്ട്. ഒരാഴ്ച വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച ആയപ്പോൾ ഓഫീസിൽ നിന്നും വിളി വന്നു. തിങ്കളാഴ്ച കാസർഗോഡ് പോകണം എന്നും, മന്ത്രിയുടെ സെമിനാർ ഉണ്ട് രണ്ടു ദിവസത്തെ പ്രോഗ്രാമാണ്. അതുകഴിഞ്ഞ് ഈ ആഴ്ച, തിങ്കളാഴ്ച ഓഫീസിൽ എത്തിയാൽ മതിയെന്നും,

അതുവരെ ഓൺ ഡ്യൂട്ടി എഴുതി കൊള്ളാം എന്നും ഓഫീസർ പറഞ്ഞു. അതുകൊണ്ട് കാസർഗോഡ് പോയി ഞാൻ തിങ്കളാഴ്ചയാണ് എത്തിയത്. പറയാൻ വന്നത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നു ആഴ്ചയിൽ ടൗണിൽ പോകാറുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ടൗണിൽ വച്ച് കിളിയെ കണ്ടിരുന്നു. ഇത് പറഞ്ഞതോടെ ഞാൻ എഴുന്നേറ്റു. അവൻ എൻറെ കയ്യിൽ കയറി പിടിച്ചു. ഞാൻ: ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്, നീ എന്നെ ഓർമ്മിപ്പിക്കരുത്. സുധി: നീ എനിക്ക് വാക്ക് തന്നതാണ്. ഞാൻ: ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ട് വരിക പോലുമില്ലായിരുന്നു. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ വാക്കും തരില്ലായിരുന്നു. ശരി എനിക്ക് കേൾക്കണ്ട, എങ്കിലും നിനക്ക് തന്ന വാക്കിൻറെ പേരിൽ ഞാൻ ഇരിക്കുകയാണ്. സുധി: എടാ, എനിക്കുതന്നെ വാക്കിൻറെ പേരിൽ നീ ഇരിക്കണ്ട. ഞാൻ: ഇതിൻറെ പേരിൽ നമ്മൾ തമ്മിൽ പിണങ്ങണ്ട. നീ പറഞ്ഞോളൂ. ഒരു കാര്യം ഞാൻ പറയാം, നീ കണ്ടതല്ലേ അന്നത്തെ ആ സീൻ ഒക്കെ. എൻറെ അവസ്ഥയും നീ മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അന്നത്തെ കുറച്ച് ദിവസങ്ങൾ ഞാൻ കഴിച്ചു കൂട്ടിയത് എങ്ങനെയെന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അതൊക്കെ മറന്നു, സ്വസ്ഥമായി ഒരു വികാര-വിചാരവും ഇല്ലാതെ അടിച്ചു പൊളിച്ചു ജീവിക്കുകയാണ്. ഞാനാ പ്രശ്നത്തിനു ശേഷം വല്ല കാലത്തും നാട്ടിൽ പോയാൽ പോയി എന്നായി. നാടുമായി ഇപ്പോൾ കാര്യമായ ബന്ധങ്ങളൊന്നുമില്ല. ഇടയ്ക്കെപ്പോഴെങ്കിലും അമ്മുമ്മയെ പോയി കണ്ടു ചിറ്റയുടെ വീട്ടിൽ തങ്ങി തിരിച്ചു പോരുന്നു. ഇപ്പോൾ ഒരു മാസമായി നാട്ടിൽ പോയിട്ട്. ഇനിയും നിനക്ക് ആ കാര്യം പറയാൻ തോന്നുന്നുണ്ടെങ്കിൽ പറയാം. സുധി: എനിക്കറിയാം, നിൻറെ വിഷമങ്ങൾ ഒക്കെ. നമ്മൾ രണ്ടുപേരും ഒരുമിച്ച് അല്ലേ അവിടെ പോയത്. എന്നാലും ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് നിനക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാം. ഞാൻ അറിഞ്ഞ കാര്യങ്ങൾ നിന്നോട് പറയാതിരിക്കുന്നത് ശരിയല്ല. കിളിയുടെ ഭാഗത്ത് തെറ്റുണ്ട്, ഞാൻ സമ്മതിക്കുന്നു. ഞാനന്ന് ടൗണിൽ വച്ച് കിളിയെ കണ്ടു. എന്തോ സർട്ടിഫിക്കറ്റ് ഫോട്ടോ കോപ്പി എടുക്കാനോ എന്തോ വന്നതാണ്. ഞാൻ സംസാരിക്കാൻ ചെന്നിട്ട് ആദ്യമൊക്കെ അനുവദിച്ചില്ല. ഫോട്ടോ കോപ്പി എടുക്കുന്ന സ്ഥലത്ത് തിരക്കായത് കൊണ്ട് അടുത്തുള്ള മരത്തിന് തണലിലേക്ക് മാറിനിന്നു, ഞാൻ കിളിയുടെ അടുത്തേക്ക് ചെന്നു. എനിക്ക് മുഖം തരാതെ കൂടെ വന്ന കൂട്ടുകാരിയോട് സംസാരിച്ചു നിന്നു. ഞാൻ മറ്റേ കുട്ടിയോട് എനിക്ക് കിളിയുമായി സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ആ കുട്ടി മാറി. ഞാൻ, നീ ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടന്ന് കാര്യവും മറ്റും പറഞ്ഞപ്പോഴാണ് കിളി അറിയുന്നത്. കിളി പറയുമ്പോഴാണ് മറ്റുവിവരങ്ങൾ ഞാനറിഞ്ഞത്. ദിവസവും വിളിക്കുന്ന നീ അന്ന് വിളിക്കാതെ ഇരുന്നപ്പോൾ വൈകീട്ട് കിളി നിൻറെ ഫോണിൽ

വിളിച്ചപ്പോൾ എടുത്തില്ല. പിറ്റേന്ന് അതിരാവിലെ വിളിച്ചപ്പോൾ ഒരു പെണ്ണ് എടുത്തുവെന്നും, വീണ്ടും വിളിച്ചപ്പോഴും അതേ പെണ്ണ് തന്നെ എടുത്തെന്നും .അപ്പോള് ആ പെണ്ണിനോട് കിളി ചൂടായെന്നും, ഈ വിവരങ്ങളൊന്നും പറഞ്ഞില്ലെന്നും. അതിനു മുമ്പത്തെ ദിവസം വൈകുന്നേരം നിന്നെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്നും പിറ്റേദിവസം രാവിലെ വിളിച്ചിട്ടും അതേ സ്ഥിതി തന്നെ ആയിരുന്നു എന്നും കിളി പറഞ്ഞു. അപ്പോൾ സ്വാഭാവികമായും ആർക്കും തോന്നാവുന്ന സംശയം കിളിക്കും ഉണ്ടായി. അതിരാവിലെ ഒറ്റയ്ക്ക് താമസിക്കുന്ന നിൻറെ ഫോൺ എടുക്കാൻ പറ്റിയ പെണ്ണ് ആരാണെന്ന് ചിന്തിച്ചു പോകാവുന്നതേയുള്ളൂ. ഈ സംഭവം ഉണ്ടായിട്ടും നീ കിളിയെ തിരിച്ചു വിളിച്ചില്ല. വ്യാഴാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. അതിനുശേഷം വെള്ളി ശനി ഈ ദിവസങ്ങളിൽ ഒക്കെ നിൻറെ ഫോൺ പ്രതീക്ഷിച്ച് കിളി ഇരുന്നു. നീ വിളിക്കാതെ ഇരുന്നപ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന സംശയം കിളിക്കും ഉണ്ടായി. എന്തുകൊണ്ട് കളി ആ പെണ്ണിനോട് സംസാരിച്ചിട്ടും നീ തിരിച്ചു വിളിച്ചില്ല എന്ന സംശയം അതാണ് ഇത്രയും വഷളാക്കിയത്. നീ ഈ ദിവസങ്ങളിൽ ബോധമില്ലാതെ കിടക്കുകയാണ് എന്നുള്ള കാര്യം കിളിക്ക് അറിയില്ലല്ലോ. നീ വിളിക്കാതെ ആയപ്പോൾ, അവൾ ശനിയാഴ്ച വൈകിട്ട് പ്രകാശനോട് ഞായറാഴ്ച രാവിലെ അവളെ കൂട്ടിക്കൊണ്ടുപോകാൻ വരാൻ പറഞ്ഞു. ഇതിൽ ആരാണ് കുറ്റക്കാരൻ. കിളിയുടെ സ്ഥാനത്ത് നീ ആയിരുന്നെങ്കിൽ. നീ വീട്ടിൽ അറിയിക്കേണ്ട എന്നു പറഞ്ഞത് തെറ്റ്. ഇതൊക്കെ കേട്ടപ്പോൾ ഞാൻ വല്ലാതായി. ഞാൻ: എടാ, ഞാൻ വീട്ടിൽ അറിയിക്കേണ്ട എന്ന് പറഞ്ഞത്. ബോധം മറഞ്ഞു പോകുന്ന കണ്ടീഷനിൽ ആണ് ഞാൻ അത് പറഞ്ഞത്. അപ്പോൾ എൻറെ മനസ്സിൽ അമ്മൂമ്മയും കിളിയും വിഷമിക്കുന്ന അവസ്ഥ ഓർത്തിട്ടാണ് അങ്ങനെ പറയേണ്ടിവന്നത്. എനിക്കറിയില്ലല്ലോ എൻറെ അവസ്ഥ എന്താണെന്ന് ഉള്ള കാര്യം. എൻറെ അപ്പോഴത്തെ അവസ്ഥ തന്നെ ആയിരിക്കുമല്ലോ നീ അറിയിക്കുന്നത്. എനിക്ക് ബോധമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന് പറയുമ്പോഴുള്ള ഇവിടത്തെ അവസ്ഥ ഒന്നോർത്തു നോക്കൂ. ഞാൻ കരുതിയത് ചെറിയൊരു പനി അത് മരുന്ന് കഴിച്ച് മാറിയാൽ ഞാൻ ഇങ്ങോട്ട് പോരുമല്ലോ, അത്രയേ ഞാൻ പ്രതീക്ഷിച്ചു ഉള്ളൂ. ഇങ്ങനെയൊരു അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. അതൊക്കെ പോട്ടെ, എന്നിട്ട് കിളി ചെയ്തതെന്താണ്? ആ ഷിബു എന്നുപറയുന്ന നാറിയുടെ കൂടെ…… നീ കണ്ടതല്ലേ. കല്യാണ വീട്ടിൽ വച്ച് നടന്ന സംഭവങ്ങൾ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. സുധി: അതിലൊന്നും വലിയ കാര്യമൊന്നുമില്ലായിരുന്നു. കിളി എന്നോട് പറഞ്ഞു നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി കാണിച്ചതാണ് ഇതൊക്കെ. അല്ലാതെ കിളിക്ക് അവനോടൊന്നുമില്ല. ഞാൻ: എന്തെങ്കിലുമാകട്ടെ കഴിഞ്ഞതൊക്കെ കഴിഞ്ഞു. അവൾക്ക് ഞാനെന്ന ബാധ ഒഴിവായി കിട്ടിയപ്പോൾ സമാധാനം ആയിട്ടുണ്ടാവും. വാ നമുക്ക് പോകാം. പോകുന്നവഴി എല്ലാവർക്കും പാർസൽ വാങ്ങി ചേട്ടൻറെ വീട്ടിൽ കൂടാം. നിന്നെ ഞാൻ തിരിച്ച് നീ താമസിക്കുന്ന സ്ഥലത്ത് കൊണ്ടുവന്ന ആക്കുകയും ചെയ്യാം. സുധി: പോകാൻ വരട്ടെ, നിനക്ക് കഴിയുമോ കിളിയെ മറക്കാൻ? ഞാൻ: എനിക്ക് മറക്കാൻ കഴിയുമൊ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. അവൾക്ക് എന്നോട് ഒരു തരിമ്പു പോലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ, ഞാൻ സ്കൂളിൽ ചെന്നപ്പോൾ സംസാരിക്കാൻ തയ്യാറാകുമായിരുന്നു. അതിന് തയ്യാറായില്ല എന്ന് മാത്രമല്ല ക്ലാസിലെ കുറച്ച് കുട്ടികളുടെ മുൻപിൽ വെച്ച് കരണത്ത് അടിക്കുകയും ചെയ്തു. എന്നിട്ടും ഞാൻ അവൾ ടെസ്റ്റ്‌ കഴിയുന്നതുവരെ കാത്തുനിന്നു,

സംസാരിക്കാൻ. പക്ഷെ അവൾ എന്നെ അവഹേളിച്ചു കൊണ്ടാണ് പോയത്. ബാക്കിയൊക്കെ നീ ദൃക്സാക്ഷി ആണല്ലോ. സുധി: എടാ, നീ അവളുടെ ഭാഗത്തുനിന്നു ഒന്ന് ചിന്തിച്ചു നോക്കൂ. നീ ഈ പറയുന്ന കാര്യങ്ങൾ അല്ലേ കണ്ടിട്ടുള്ളൂ. അവളുടെ സ്ഥാനത്ത് നീ ആണെങ്കിലും ഇതൊക്കെ തന്നെ ചെയ്യു. ഞാൻ: എന്തോ, അന്നു നീ അവിടെനിന്നും പോരുന്ന വഴി ഇതൊന്നും അല്ലല്ലൊ എന്നോട് പറഞ്ഞത്. അന്ന് മനസ്സിന് ഭയങ്കര ടെൻഷൻ ആയതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്നിട്ട് എന്തായി പെട്ടെന്ന് ഇങ്ങനെ ഒരു പ്ലേറ്റ് മറിച്ചിൽ. സുധി: എടാ കുശവ, നിൻറെ അസുഖത്തെക്കുറിച്ചും ബോധമില്ലാതെ നാലുദിവസം കിടന്ന് കാര്യവും പറഞ്ഞപ്പോൾ, ആ പെൺകുട്ടിയുടെ കരച്ചിൽ കാണണമായിരുന്നു.” എൻറെ ഏട്ടനെ ഞാൻ തെറ്റിദ്ധരിച്ചു. ഞാൻ എന്തൊരു പാപിയാണ്. ഞാൻ കൂടെ നിന്ന പരിപാലിക്കേണ്ട സമയത്ത്, തെറ്റിദ്ധാരണയുടെ പേരിൽ ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.” എന്നൊക്കെ പറഞ്ഞു പെരുവഴിയിൽ നിന്ന് പൊട്ടിക്കരയുകയായിരുന്നു. ഞാൻ ഒരുപാട് സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവിടെയുണ്ടായിരുന്നവർ ഞങ്ങളുടെ ചുറ്റും കൂടി. കിളിയോട് അവർ കാര്യം തിരക്കി. ഞാൻ എന്തോ അനാവശ്യം ആ പെൺകുട്ടിയോട് പറഞ്ഞു എന്ന ധാരണയിലാണ് അവർ ചുറ്റും കൂടിയത്. കിളി അവരെ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു. ഞാൻ: ശരി, ഞാൻ എല്ലാം കേട്ടിരിക്കുന്നു. ഈ നമുക്ക് പോകാം. സുധി: നീ സമാധാനം ഒന്നും പറഞ്ഞില്ല. ആ പെൺകൊച്ച് അടുത്ത ദിവസം തന്നെ, വല്യമ്മയുടെ വീട്ടിലേക്ക് പോകും എന്നാണ് എന്നോട് പറഞ്ഞത്. നീ രണ്ടാഴ്ച കൂടുമ്പോൾ അവിടെ ചെല്ലാറുള്ളതാണല്ലോ. ഞായറാഴ്ച നിന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവും. ഞാൻ: ഞാൻ നിന്നോട് തുടക്കത്തിലേ പറഞ്ഞു. എനിക്ക് നാടുമായി അധികം ബന്ധം ഇപ്പോൾ ഇല്ല. രണ്ടുമാസം കൂടുമ്പോൾ ചിലപ്പോൾ അമ്മൂമ്മയെ കാണാൻ പോകും. അതും ചിറ്റയുടെ വീട്ടിൽ പോയി കണ്ട് അവിടെ തന്നെ ഞാൻ തിരിച്ചു പോരും. ഇപ്പോൾ പോയി വന്നിട്ട് ഒരുമാസം. സുധി: നിന്നോട് തർക്കിക്കാനൊ പറഞ്ഞു മനസ്സിലാക്കാനോ ഞാൻ ആളല്ല. നീ ഇന്ന് രാത്രി പോയി കിടന്നു ഒന്ന് ആലോചിക്കുക. ഫോണിൽ ശിവൻ ചേട്ടൻ വിളിക്കുന്നുണ്ട്. ഞാൻ: ചേട്ടൻ വിളിക്കുന്നുണ്ട്, നമുക്ക് അങ്ങോട്ട് പോയാലോ. വണ്ടി മേടിച്ച ചെലവ് ഇന്ന് നടത്തി കളയാം. സുധി: ഇന്നു വേണ്ടടാ അടുത്ത ദിവസം എപ്പോഴെങ്കിലും. നീ ചെല്ല്. ഞാൻ പറഞ്ഞ കാര്യം ആലോചിക്കാൻ മറക്കണ്ട. ഞങ്ങൾ അവിടെ വെച്ച് പിരിഞ്ഞു. ശിവൻ ചേട്ടനെ ഞാൻ ഫോണിൽ വിളിച്ചു. രാത്രിയിലെ ഭക്ഷണം പാഴ്സൽ വാങ്ങി കൊണ്ടു വരാം. സീതയോട് എന്ത് ബിരിയാണി ആണ് വേണ്ടത് എന്ന് ചോദിക്കുക. സീത ആ ഫോൺ വാങ്ങി. സീത: എനിക്ക് ബിരിയാണി ഒന്നും വേണ്ട. നല്ലൊരു ഐസ്ക്രീം മതി. ഞാൻ: ശരി വാങ്ങിച്ചോളാമെ. ഫോൺ കട്ടാക്കി, നല്ലൊരു ഹോട്ടലിൽ കയറി 4 ചിക്കൻ ബിരിയാണി പറഞ്ഞു. പോകുന്ന വഴി നല്ലൊരു ബേക്കറിയിൽ കയറി ഫാമിലി പാക്ക് ഐസ്ക്രീമും വാങ്ങി. റൂമിൽ ചെന്ന് പെട്ടെന്ന് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് ഇറങ്ങിയപ്പോൾ അമ്മയും മകളും വണ്ടി കാണാൻ വന്നു നിൽക്കുന്നു. ഞാൻ ചാവി എടുത്ത് തുറന്നു അമ്മയെയും മകളെയും വണ്ടിയിൽ കയറ്റി ഇരുത്തി. അമ്മയോട് സീത: എങ്ങനെയുണ്ട് വണ്ടി? നല്ലതാണല്ലെ? ഞാൻ: ഞാനൊരു കാര്യം നിങ്ങളോട് പറയണം എന്ന്

വിചാരിച്ചിരിക്കുകയായിരുന്നു. നമുക്കെല്ലാവർക്കും കൂടി ഈ വെള്ളിയാഴ്ച ഇവിടെ നിന്നും പുറപ്പെടാം. വീട്ടിൽ തങ്ങി ഗുരുവായൂരും തൃപ്രയാറും കൂടൽമാണിക്യ ക്ഷേത്രവും കണ്ടു ഞായറാഴ്ച തിരിച്ചു പോരാം. ഞാൻ ചേട്ടനോട് പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളാം. ഇത് കേട്ടപ്പോൾ ചേച്ചിക്ക് ഭയങ്കര സന്തോഷം. ചേച്ചി: കുറെനാളുകളായി ഗുരുവായൂർ പോയിട്ട്. സീത: പണ്ടെങ്ങോ പോയതാണ്. എനിക്ക് നേരിയ ഓർമ്മയെയുള്ളൂ. ഞാൻ: നിങ്ങൾക്ക് സമ്മതം ആണല്ലോ? ബാക്കി ചേട്ടനെ കൊണ്ട് സമ്മതിക്കുന്ന കാര്യം ഞാൻ ഏറ്റു. അമ്മയും മകളും കാറിൽനിന്നിറങ്ങി, കാർ ലോക്ക് ചെയ്ത് ഞങ്ങൾ അവരുടെ വീട്ടിലേക്ക് നടന്നു. കയ്യിലെ പൊതി കണ്ടപ്പോൾ സീത: എന്താണെന്ന് ഇത്രയും കൂടുതൽ ഐസ്ക്രീമൊ. ഞാൻ: ഐസ്ക്രീം മാത്രമല്ല ചിക്കൻ ബിരിയാണി ഉണ്ട്. ചേച്ചി: എന്തിനാണ് അജയ, അവിടെ ചോറും കറികളും ഇരിപ്പുണ്ട്. ഞാൻ: വണ്ടി മേടിച്ച സന്തോഷത്തിൽ വാങ്ങിയതാണ് ചേച്ചി. ഞങ്ങൾ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ചേട്ടൻ ടിവിയും കണ്ടിരിക്കുന്നു. ചേട്ടനോട് ഗുരുവായൂർ പോകുന്ന കാര്യം പറഞ്ഞപ്പോൾ ഞാൻ: നമുക്കെല്ലാവർക്കും കൂടി, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എൻറെ വീട്ടിലേക്ക് പോയി. പിറ്റേദിവസം ഗുരുവായൂരും തൃപ്രയാറും കയറി അന്ന് വൈകീട്ട് കൂടൽമാണിക്യം ക്ഷേത്ര ദർശനവും നടത്തി ഞായറാഴ്ച ഉച്ചകഴിഞ്ഞ് തിരിച്ചുപോരുന്നു. വണ്ടി മേടിച്ചിട്ട് അമ്പലത്തിൽ ഒക്കെ പോകുന്നത് നല്ലതല്ലേ. ചേട്ടൻ: അജയൻ ഇവരെയും കൊണ്ടുപോകു. എനിക്ക് യൂണിയൻറെ കുറച്ചു പരിപാടികൾ ഉണ്ട് ശനിയാഴ്ച. സീത: അച്ഛൻ ഞങ്ങളുടെ കൂടെ വരണം. പരിപാടികളൊക്കെ അവരെ നടത്തിക്കോള്ളും. ഞാൻ: ശനിയാഴ്ച ഗുരുവായൂരും തൃപ്രയാറും ദർശനം നടത്തി തിരിച്ചു വന്നിട്ട്, നമുക്ക് സുധിയുടെ വീട്ടിൽ പോയി ആ ലക്ഷ്മിയുടെ കാര്യം ഒന്ന് അവതരിപ്പിക്കാം. അതും കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ഞാൻ ഈ യാത്ര പ്ലാൻ ചെയ്തത്. അവരുടെ കാര്യത്തിൽ ഒരു തീരുമാനം പെട്ടെന്ന് എടുക്കണം. അപ്പോൾ നാളെ കഴിഞ്ഞ് നമ്മൾ പുറപ്പെടുന്നു. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സുകൾ എല്ലാവരും കരുതുക. എല്ലാം സെറ്റ് ആക്കി ഭക്ഷണം കഴിച്ച് എൻറെ സങ്കേതത്തിലേക്ക് പോന്നു. സമയം ഒമ്പത് മുക്കാൽ, സുധിയെ വിളിച്ച് ഞങ്ങൾ പോകുന്ന കാര്യം പറയാമല്ലോ എന്ന് കരുതി ഫോൺ തപ്പിയെടുത്തു. ഓഫീസിൽ പോയി വന്നാൽ ധരിച്ചു കൊണ്ടുപോകുന്ന വസ്ത്രങ്ങൾ നനച്ചിടും. അങ്ങനെ ചെയ്യുന്നതിനു മുമ്പ് ഷർട്ടിലും പാൻറ് പോക്കറ്റിലും ഉള്ള സാധനങ്ങൾ എടുത്തു മേശമേൽ വെക്കും. ഫോൺ ആണെങ്കിൽ കിടക്കയിൽ എവിടെയെങ്കിലും വലിച്ചെറിയും. ഇപ്പോൾ ആ ഫോൺ കൊണ്ട് ഉപകാരങ്ങൾ ഒന്നുമില്ല, ഉപദ്രവമെയുള്ളൂ. ഓഫീസ് കാര്യത്തിന് ആരെങ്കിലും ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് വന്നു കഴിഞ്ഞാൽ ഒരു സ്വസ്ഥതക്ക് വേണ്ടി ഫോൺ മാറ്റി എവിടെയെങ്കിലും വെക്കും. എന്നിട്ട് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് പോകും. ഇതാണ് ഇപ്പോഴത്തെ പതിവ്, ഫോൺ തപ്പിയെടുത്തു. സുധിയെ വിളിക്കാൻ, ലോക്ക് തുറന്നപ്പോൾ ആറ്

മിസ്കോൾ കിടക്കുന്നു. ഏതവനാണോ ഇപ്പോൾ വിളിച്ച് ശല്യം ചെയ്തിരിക്കുന്നത്. നോക്കുമ്പോൾ ആ പഴയ നമ്പർ തന്നെ Kaali. മറ്റന്നാൾ അവിടെ ചെല്ലുമല്ലോ, അമ്മൂമ്മയെ രണ്ട് വഴക്കു പറയണം. ഫോൺ ഒക്കെ എടുത്തു ആ പിള്ളേർക്ക് കളിക്കാൻ കൊടുത്തു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്നെയാണ് ബാധിക്കുന്നത്. സുധിയെ വിളിച്ചു. സുധി: നീ നല്ലവനാണെടാ, ഇത്ര വേഗത്തിൽ തീരുമാനമെടുത്തൊ? ഞാൻ: അതേടാ നിൻറെ കാര്യത്തിൽ ഒരു തീരുമാനം എടുത്തു. ഞങ്ങൾ, ചേട്ടനും ചേച്ചിയും സീതയും കൂടി എൻറെ വീട്ടിലേക്ക് പോകുന്നു. അവിടെ ചെന്ന് അന്ന് തങ്ങിയിട്ട്, പിറ്റേദിവസം ശനിയാഴ്ച ഗുരുവായൂരും തൃപ്രയാറും പോകുന്നു. വന്നിട്ട് ഞാനും ചേട്ടനും കൂടി നിൻറെ വീട്ടിൽ പോയി ലക്ഷ്മിയുടെ കാര്യം സംസാരിക്കുന്നു. സന്തോഷമായില്ലേ? സുധി: അതൊക്കെ ശരി. നീയെന്താണ് ഫോൺ എടുക്കാത്തത്? ഞാൻ: നീ എപ്പോൾ വിളിച്ചു, ഞാൻ കണ്ടില്ലല്ലോ. സുധി: അതല്ലടാ. നിന്നെ രണ്ടുമൂന്നു ദിവസമായി വീട്ടിൽ നിന്നും വിളിക്കുന്നു.. ഞാൻ: ആരുടെ വീട്ടിൽ നിന്ന്? എറണാകുളത്തുനിന്നും എന്നെ ഇതുവരെ വിളിച്ചിട്ടില്ല. അവർക്ക് എൻറെ നമ്പർ പോലും ശരിക്കറിയില്ല. പിന്നെ നിൻറെ വീട്ടിൽ നിന്നോ? സുധി: നീ പൊട്ടൻ കളിക്കുകയാണോ? നിന്നെ നിൻറെ ഫോണിൽ രണ്ടുമൂന്നു ദിവസമായി ആരും വിളിച്ചിട്ടില്ലെ? ഞാൻ: പിന്നെ വിളിക്കുന്നുണ്ടല്ലോ. ഓഫീസു കാര്യങ്ങൾക്കായി രാത്രി എല്ലാം പകൽ ഇല്ല എന്നോണം പലരും വിളിക്കുന്നുണ്ട്,ആണും പെണ്ണും. തണ്ടപ്പേര് മാറ്റണം, കരം അടച്ച തരണം, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്ന് വേണ്ട എല്ലാ കാര്യങ്ങൾക്കും എന്നെ വിളിക്കുന്നുണ്ട്. പല കൊച്ചമ്മമാരും പലതും ഓഫർ ചെയ്യുന്നുണ്ട്. എവിടെ വേണമെങ്കിലും വരാം എന്ത് വേണമെങ്കിലും ചെയ്തു തരാം. അത് കേട്ട് കേട്ട് ചെവി പുണ്ണായിരിക്കുകയാണ്. സുധി: മതി, മതി. നിൻറെ അഭിനയം. ഞാൻ: ഞാൻ കാര്യമായി പറഞ്ഞതാടാ, ഈ കഴിഞ്ഞ ദിവസം ഒരു അതിസുന്ദരിയായ ഏകദേശം ലക്ഷ്മി ഗോപലസ്വാമിയെ പോലിരിക്കുന്ന പെണ്ണ് ഭൂമിയുടെ പോക്കുവരവ് നടത്താൻ വന്നു. എൻറെ സെക്ഷൻ ആയതുകൊണ്ട്, അവൾ എൻറെ നമ്പർ വാങ്ങി പോയി. അന്നുരാത്രി 11 മണിക്ക് അവളെന്നെ വിളിച്ചു. അവളുടെ ഭർത്താവ് ഓസ്ട്രേലിയയിൽ ആണ്. ഇത് ശരിയാക്കി അതിനുശേഷം വേണം അവൾക്ക് തിരിച്ചുപോകാൻ, അതുകൊണ്ട് വേഗം ശരിയാക്കി തന്നാൽ. ഒന്നോ രണ്ടോ ദിവസം, അവളുടെ വീട്ടിൽ തങ്ങാം. പർണ്ണശാലക്കകത്ത് സ്വിമ്മിംഗ് പൂൾ ഉണ്ട് അതിൽ നീന്തിത്തുടിക്കുന്നതിനിടയിൽ എൻ്റെ മന്ദാര മുകുളങ്ങളിൽ നിന്നും പയസ്സ് നുകരാം, നിൻ്റെ മന്ദരപർവ്വതത്തെ എൻ്റെ ചെഞ്ചൊടികളാൽ കവർന്ന് അമൃത് കടഞ്ഞ് കുടിച്ചോളാം. രണ്ടു രാത്രികളും പകലുകളും നമുക്ക് രാസക്രീഡകളാടാം. ഇത്രയും കേട്ടപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തു. സുധി: അപ്പോൾ നിനക്ക് ഒന്നു പോയി രാസക്രീഡ ആടാമായിരുന്നില്ലേ? ഞാൻ: അതൊക്കെ പോട്ടെ, ഞങ്ങൾ നിൻറെ വീട്ടിൽ പോകുന്നുണ്ട്. സുധി: അത് പൊയ്ക്കോ, ഞാൻ ചോദിച്ച വിഷയത്തിൽ നിന്നും തെന്നി മാറി. നീ നിൻറെ വീട്ടിൽ നിന്നും വിളിച്ചിട്ട് എന്താണ് ഫോൺ എടുക്കാത്തത്. ഞാൻ: ഇതുതന്നെയല്ലേ ഞാൻ നേരത്തെ പറഞ്ഞത്. എൻറെ സ്വന്തം വീട്ടിൽ നിന്നും ഈ ഒരുമാസത്തിനുള്ളിൽ എന്നെ വിളിച്ചിട്ടില്ല. പിന്നെ അമ്മൂമ്മക്ക് ആണെങ്കിൽ ഫോൺ ചെയ്യാൻ അറിയില്ല.

സുധി: ഇപ്പോഴാണ് കാര്യത്തിലേക്ക് വന്നത്. നിൻറെ പഴയ ഫോണിൽ നിന്നും രണ്ടുമൂന്നു ദിവസമായി ഏതെങ്കിലും കോളുകൾ വന്നിട്ടുണ്ടോ? ഞാൻ: അത് നിനക്ക് എങ്ങനെ അറിയാം? സുധി: വന്നിട്ടുണ്ടോ ഇല്ലയോ എന്നുള്ളതാണ് എൻറെ ചോദ്യം. ഞാൻ: അമ്മുമ്മയുടെ കൈയ്യിലായിരുന്നു ഫോൺ, അതും സ്വിച്ച് ഓഫ് ആയി ഇരിക്കുകയായിരുന്നു. അതെ എടുത്തുകൊണ്ടുപോയി അമ്മുമ്മ ചിറ്റയുടെ മക്കൾക്ക് കളിക്കാൻ കൊടുത്തിട്ടുണ്ടാവും. രണ്ടുമൂന്നു ദിവസമായി അതിൽ നിന്നും എനിക്ക് കോൾ വരുന്നുണ്ട്. ഞാനിപ്പോൾ ഫോണ് അത് ഉപയോഗിക്കാറില്ല. നേരത്തെ ക്യാപ്സൂൾ കഴിക്കുന്നതുപോലെ നാല് നേരവും അഞ്ചുനേരവും വിളിച്ചില്ലെങ്കിൽ കെറുവിക്കാൻ ആളുണ്ടായിരുന്നു. ആ ആൾ അയാളുടെ പാട്ടിന് പോയപ്പോൾ ഫോണിൻറെ ആവശ്യമില്ലാതായി. അതുകൊണ്ട് ജോലി കഴിഞ്ഞു വന്നാൽ ഞാൻ അവിടെ എവിടെയെങ്കിലും വലിച്ചെറിഞ്ഞിടും, പിന്നെ നിന്നെപ്പോലെ ആരെയെങ്കിലും വിളിക്കണമെങ്കിൽ എടുത്ത് നോക്കൂ. ആ പിള്ളേർക്ക് കളിക്കാൻ കൊടുത്തിരിക്കുന്നതിൽ സിം എൻറെ പേരിലാണ്. അതിൽനിന്നും ആ പിള്ളേര് കളിച്ച വേറെ ആർക്കെങ്കിലും കോൾ പോയാൽ. എനിക്കു പണിയായി. ഇതെങ്ങനെ നീയറിഞ്ഞു. സുധി: നീയാ കോൾ കണ്ടിട്ട് എടുക്കാഞ്ഞതെന്തേ? ഞാൻ: എടാ പൊട്ടാ, അതു തന്നെയല്ലേ ഞാൻ പറഞ്ഞത്. ഞാൻ ജോലി കഴിഞ്ഞു വന്നാൽ ഫോൺ അവിടെ എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ട് ഉണ്ടാവും പിന്നെ ചേട്ടൻറെ വീട്ടിൽ പോയി തിരിച്ചുവന്ന് കിടന്നുറങ്ങും. പിന്നെ നിന്നെ പോലുള്ള ഏതെങ്കിലും കൊശവനെ വിളിക്കണമെങ്കിൽ മാത്രമേ ഞാൻ ഫോൺ അന്വേഷിക്കാറുള്ളൂ. തീർന്നോ നിൻറെ സംശയം. സുധി: മിസ്കോൾ കണ്ടിട്ട് നീ എന്തുകൊണ്ട് തിരിച്ചു വിളിച്ചില്ല. ഞാൻ: എടാ…….. അമ്മൂമ്മയ്ക്ക് ഫോൺ ഉപയോഗിക്കാൻ അറിയില്ല, അമ്മൂമ്മ കൊണ്ടുപോയി അവിടെ വെച്ചപ്പോൾ ആ പിള്ളേർ കളിക്കാൻ എടുത്തിട്ടുണ്ടാവും. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കോൾ ആയിട്ടുണ്ടാവും. അതിന് ഞാൻ മറ്റന്നാൾ അവിടെ പോകുമ്പോള് ആ ഫോൺ മേടിച്ചു കൊണ്ടുവരും. സുധി: ആ ഫോൺ ഉപയോഗിച്ച് വിളിക്കുന്നത്, മറ്റാരുമല്ല കിളിയാണ്. ഞാൻ: അത് നിനക്ക് എങ്ങനെ അറിയാം? സുധി: നിന്നെ വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ, എന്നെ വിളിച്ചു പറഞ്ഞിരുന്നു. എൻറെ ഫോൺ നമ്പർ ടൗണിൽ വെച്ച് സംസാരിച്ചു കഴിഞ്ഞപ്പോൾ വാങ്ങിയിരുന്നു. ഞാൻ: അവൾ എന്തിന് എന്നെ വിളിക്കണം? അവൾക്ക് ആ ഫോൺ എങ്ങനെ കിട്ടി? അത് അമ്മൂമ്മയുടെ കയ്യിൽ സ്വിച്ച് ഓഫ് ആയി ഇരിക്കുകയായിരുന്നു. സുധി: നിന്നോട് ഞാൻ ഇന്ന് പറഞ്ഞില്ലേ, കിളി വല്യമ്മയുടെ വീട്ടിലേക്ക് പോകും എന്ന്. അവിടെ എത്തിയിട്ട് ഒരാഴ്ചയായി. കഴിഞ്ഞ ഞായറാഴ്ച നിന്നെ പ്രതീക്ഷിച്ചിരുന്നു. ഞാൻ: എന്തു പ്രതീക്ഷയാടാ? ഞാനെന്തു പ്രതീക്ഷയോടെയാണ്, ഡിസ്ചാർജ് ചെയ്തു മൂന്നാം നാൾ അവിടേക്ക് ചെന്നത്. എൻറെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട്, ഫോണും, മോതിരവും കൊടുത്തു കൊണ്ടുപോയി. ഞാൻ കയ്യിൽ അണിഞ്ഞപ്പോൾ പ്രത്യേകം പറഞ്ഞതാണ് എൻറെ ശകുന്തളക്ക് ഞാൻ അണിയിക്കുന്ന മോതിരം ആണെന്ന്. ശകുന്തള എന്നെ മറന്നു പോയിയെന്നതിന് തെളിവാണല്ലോ ആമോതിരം ഊരി കൊടുത്തുകൊണ്ടുള്ള പോക്ക്. അവൾ വിളിക്കട്ടെ. ശരിയെടാ. ഞാൻ ഫോൺ കട്ട് ചെയ്തു കിടന്നു.

വെള്ളിയാഴ്ച ഓഫീസിൽ പോയി, 11 മണിക്ക്, ഓഫീസിൽ നിന്നും ഇറങ്ങി. താമസസ്ഥലത്തേക്ക് വരുന്ന വഴി ഫോൺ അടിക്കുന്നത് കേട്ട്, ഓഫീസിൽ നിന്നും ആരെങ്കിലും ആയിരിക്കും എന്ന് കരുതി എടുത്തു നോക്കുമ്പോൾ അതേ കോൾ. ഞാൻ അറ്റൻഡ് ചെയ്തില്ല. വ്യാഴാഴ്ചയും എൻറെ ഫോണിൽ മിസ്കോൾ ഉണ്ടായിരുന്നു. റൂമിലെത്തി ഒന്നു കുളിച്ച് കൊണ്ടുപോകാനുള്ള ബാഗ് വണ്ടിയിൽ എടുത്തുവച്ചു. നോക്കുമ്പോൾ അവർ റെഡിയായി മുറ്റത്തിറങ്ങി നിൽപ്പുണ്ട്. അവരോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു പോകുന്ന വഴി ഭക്ഷണം കഴിക്കാമെന്ന്. അവർ വന്ന വണ്ടിയിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. പോകുന്ന വഴി ഉച്ചയായപ്പോൾ നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടർന്നു. വണ്ടിയിൽ സീത വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. യാത്ര തുടങ്ങിയപ്പോൾ ചേട്ടൻ ആണ് എൻറെ സൈഡിൽ ഇരുന്നിരുന്നത്. ഭക്ഷണം കഴിച്ച് കയറിയപ്പോൾ സീത ചേട്ടൻ്റെ സീറ്റിൽ ഇരുന്നു. സീത വളരെ സന്തോഷത്തിലായിരുന്നു. ആലപ്പുഴ അടുക്കാറായപ്പോഴേയ്ക്കും ചേട്ടനും ചേച്ചിയും ഉറക്കം തുടങ്ങി. സീത ഇരുന്ന കലപില വർത്തമാനം പറഞ്ഞതുകൊണ്ട് ബോറടിക്കാതെ ഡ്രൈവിംഗ് ചെയ്തു. ഞാൻ സീതയോട് ഒരു കാര്യം പറഞ്ഞു. ഞാൻ: സീതക്ക് ഒരു സർപ്രൈസ് അവിടെ ചെല്ലുമ്പോൾ കാണിച്ചുതരാം. സീത: എന്താണത്? ഞാൻ: അത് നേരത്തെ പറഞ്ഞാൽ സപ്ലൈസ് ആവില്ലല്ലോ. സീത: എന്നാലും ഒരു ക്ലൂ തരാൻ പറ്റുമോ? ഞാൻ: ഇടയ്ക്ക് എന്നോട് ഒരു കാര്യം ചോദിക്കാറില്ല, ആരുടെയൊ പേര്. സീത: പേരൊ? ഞാൻ: അതെ, എൻറെ ഫോണിൽ ഉള്ള… സീത: ഓ ….. കാളിയമ്മുമ്മ. ഞാൻ: അതെ, കാളിയമ്മുമ്മ. സീത: അതിൽ ഇത്ര എന്ത് സർപ്രൈസ് ആണ് ഉള്ളത്. ഞാൻ: അതൊക്കെയുണ്ട്. സീത: എന്താണ് എന്നോട് പറയൂ……. എനിക്ക് കാത്തിരിപ്പ് ഒട്ടും ഇഷ്ടമല്ല. ഞാൻ: അത് നേരത്തെ പറഞ്ഞാൽ അതിൻറെ ത്രില്ല് നഷ്ടപ്പെടും. എപ്പോഴും ആകാംഷയോടെ കാത്തിരിക്കണം. ഈ ത്രില്ല് തന്നെ അവിടെയും ഉണ്ടാവും. രണ്ടുപേരും ഞെട്ടാൻ ഇരിക്കുന്നതേയുള്ളൂ. സീത: ഞാൻ ഏതായാലും ഞെട്ടില്ല. ഞാൻ: ചീതമ്മ ഞെട്ടില്ലായിരിക്കാം. അവിടെ ഞെട്ടും, ഉറപ്പായിട്ടും ഞെട്ടും. സീത: അതെന്താണ് ഇത്ര ഉറപ്പ്. ഞാൻ: വേറൊരു കാര്യം ചീതമ്മയെ ധരിപ്പിക്കാൻ ഉണ്ട്. അവിടെ ചെന്ന് കഴിയുമ്പോൾ, എന്നോട് കൂടുതൽ ഇടപഴകണം. ചിരിച്ച് കുഴഞ്ഞ് സംസാരിക്കണം. പറ്റുകയാണെങ്കിൽ നമ്മൾ രണ്ടുപേരും മാറിനിന്നു സംസാരിക്കണം. സീത: അണ്ണൻ എന്തൊക്കെയാ ഈ പറയുന്നത്. കാളിയും ഇതുമായി എന്താണ് ബന്ധം. ആ അമ്മൂമ്മയെ കീരി പിടിപ്പിക്കല്ലേ. ഞാൻ അതിനു കൂട്ടുനിൽക്കില്ല. ഞാൻ: എനിക്കുവേണ്ടി അത് ചെയ്തേ പറ്റൂ. എൻറെ ഒരു മധുരപ്രതികാരം ആണ്. നമ്മൾ തിരിച്ചു വരുന്നതുവരെ ഞാൻ പറഞ്ഞതുപോലെ ചെയ്യില്ലേ?

സീത: എന്നോട് കാര്യം പറയാതെ, എനിക്കൊന്നും മനസ്സിലാവുന്നില്ല. ഞാൻ: തിരിച്ചു പോകുന്ന വഴി എല്ലാം പറഞ്ഞു തരാം. അതിനുമുമ്പ് പറഞ്ഞാൽ ഞാൻ പറഞ്ഞ ത്രില്ല് നഷ്ടപ്പെടും. നമ്മൾ എത്താറായി, അതാണ് ടൗൺ. കാര്യമായ ബ്ലോക്ക് ഒന്നും കിട്ടാത്തതുകൊണ്ട് ആറുമണിയായപ്പോൾ ടൗണിലെത്തി. ടൗണിലെ നല്ല ഹോട്ടലിൽ നിന്നും ആറു പേർക്കുള്ള ദോശയും ചമ്മന്തിയും സാമ്പാറും വാങ്ങി. ആറു പേർ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് വാങ്ങിയത്. ആറാമൻ എപ്പോൾ വേണമെങ്കിലും പിണങ്ങി പോയിട്ടുണ്ടാവാം. ഇത്രയും ദിവസം വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട് പിണങ്ങി പോകാൻ സാധ്യത വളരെ കൂടുതലാണ്. ഏതായാലും ആറ് പേർക്കുള്ളത് വാങ്ങി. നാളെ അമ്പലത്തിൽ പോകാൻ ഉള്ളതുകൊണ്ടാണ് ദോശ ആക്കിയത്. കവർ പാൽ നാലെണ്ണം വാങ്ങി. കുറച്ച് സ്നാക്സും വാങ്ങി. ഇവിടെനിന്നും ഇനി 15 മിനിറ്റ്. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഹോൺ അടിച്ചപ്പോൾ, ജനലിലൂടെ രണ്ട് കണ്ണുകൾ ഇങ്ങോട്ട് നോക്കുന്നുണ്ട്. ഞാനിറങ്ങി ഗേറ്റ് തുറന്നു. വണ്ടി മുന്നോട്ടെടുത്തു, വീടിനു മുൻപിൽ നിർത്തി. അപ്പോഴേക്കും ഫ്രണ്ട് വാതിൽ തുറന്ന് രണ്ടു പേർ ഇറങ്ങി വന്നു. വണ്ടിയിൽ നിന്നും ചേട്ടനും ചേച്ചിയും സീതയും ഇറങ്ങി. ഇവരെ എല്ലാവരെയും കണ്ടതോടെ അമ്മുമ്മ പെട്ടെന്ന് അന്താളിച്ചു നിന്നു. അമ്മൂമ്മയ്ക്ക് ഇവരെ ഞാൻ പറഞ്ഞ് അറിവുണ്ട്. പക്ഷേ പെട്ടെന്ന് കണ്ടപ്പോൾ ഉണ്ടായ അന്ധാളിപ്പാണ്. അമ്മൂമ്മയും ചേട്ടനും ചേച്ചിയും പരസ്പരം പരിചയപ്പെടുകയും, അമ്മൂമ്മ അവർക്ക് കിളിയെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. അവിടെ അങ്ങനെ സംഭവങ്ങൾ നടക്കുന്നതിനിടയിൽ കിളി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. സീതയെ കണ്ടപ്പോൾ കിളിയുടെ മുഖം മാറി. എന്നെയും സീതയെയും മാറി മാറി നോക്കുന്നുണ്ട്. ഇവളെ ഒന്നും വട്ട് പിടിപ്പിക്കണം എന്ന ഉദ്ദേശത്തിൽ, ഞാൻ സീതയെ കണ്ണുകൊണ്ട് വിളിച്ചു മാറ്റി നിർത്തി. സ്വകാര്യത്തിൽ ചെവിയിൽ ഞാൻ: ഉണ്ടക്കണ്ണു കൊണ്ട് തുറിച്ചു നോക്കുന്ന സാധനം ഇല്ലേ, അതാണ് കാളിയമ്മുമ്മ. ഇത് കേട്ടതും സീത ഭയങ്കരമായി പൊട്ടിച്ചിരിച്ചു. ഇത് കണ്ടതോടെ ഭദ്രകാളി ഞങ്ങളെ രണ്ടുപേരെയും തുറിച്ചുനോക്കി ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി. ചേട്ടനും ചേച്ചിയും അമ്മുമ്മയും കൂടി സെറ്റിയിലും കസേരയിലും ഇരുന്ന് വർത്തമാനം തുടങ്ങി. ഞാൻ സീതയോട് പറഞ്ഞു അടുക്കളയിൽ ചെന്ന് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിക്കാൻ. സീത അടുക്കളയിലേക്ക് നടന്നു, പുറകെ വാച്ച് ചെയ്യാൻ ഞാനും. സീത: ചേച്ചി, ഞാൻ എന്തെങ്കിലും ചെയ്യണൊ? തുറിച്ചു ഒരു നോട്ടം നോക്കി, എന്നെ കണ്ടതും, ചായ എടുക്കുന്നതായി ഭാവിച്ചു. ഇവൾ കുറേ നാളുകളായി എന്നെ വട്ടു പിടിപ്പിക്കുകയാണ്. തിരിച്ചും അതേനാണയത്തിൽ കൊടുത്തില്ലെങ്കിൽ ശരിയാവില്ല. ഒരു പെടയുടെ കൂടെ കുറവുണ്ട്, സൗകര്യത്തിനു കിട്ടട്ടെ. അമ്മയും ചേച്ചിയും ചേട്ടനും കൂടി തകൃതിയായി വിശേഷങ്ങൾ പറയുകയാണ്. ഞാനും അവരോടൊപ്പം ചെന്നിരുന്നു. അമ്മുമ്മയോട് ഞാൻ: നാളെ വെളുപ്പിന് ഇവരെയും കൊണ്ട് ഗുരുവായൂർ പോകണം, വരുന്ന വഴി തൃപ്രയാറും കയറി വരാമല്ലോ, നിങ്ങളും പോര്. അമ്മുമ്മ: ഞാനില്ല മോനെ, എനിക്ക് അധികം നേരം നിൽക്കാൻ വയ്യ. നിങ്ങൾ പോകുമ്പോൾ ആ പെങ്കൊച്ചിനെ കൂടെ കൊണ്ടു പൊയ്ക്കോ. മോളെ കിളി, ഇവരുടെ കൂടെ ഗുരുവായൂർ പോയിട്ട് വാ. അവിടെ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. അത് അങ്ങനെ ആണല്ലോ.

ചായയുമായി സീത വന്നു. അമ്മുമ്മ: മോളെ പറ്റി ഒക്കെ ഇവൻ വരുമ്പോൾ പറയാറുണ്ട്. മോൾ ഇപ്പോൾ എന്ത് ചെയ്യുകയാണ്. സീത: ഡിഗ്രി അവസാന വർഷമാണ് അമ്മുമ്മെ. അമ്മൂമ്മ: ഇവൻ പറഞ്ഞു, മോള് ആ നേരത്ത് വന്നില്ലായിരുന്നെങ്കിൽ എൻറെ മോന് എന്തെങ്കിലും പറ്റിയാൽ അറിയുമായിരുന്നോ. സീത അടുക്കളയിൽ പോയി, കിളിയെ വിളിച്ചു കൊണ്ട് ഡൈനിംഗ് ടേബിളിൻ്റെ കസേരയിൽ ഇരുന്നു, രണ്ടുപേരും ചായ കുടിക്കാൻ തുടങ്ങി. സീത: അണ്ണാ, നാളെ എപ്പോഴാണ് നമുക്ക് പോകേണ്ടത്? ഞാൻ: വെളുപ്പിന് മൂന്ന് മണിക്ക് എങ്കിലും പോകണം. കിളിയോട് സീത സീത: ചേച്ചിയും, ഞങ്ങളുടെ കൂടെ വരില്ലേ? അതിനെ ഉണ്ടക്കണ്ണി എന്നെ നോക്കുകയാണ് ചെയ്തത്. അമ്മുമ്മയ്ക്ക് ഇവരെ കണ്ടപ്പോൾ ഉള്ള സന്തോഷത്തിൽ ഒരുപാട് സംസാരിച്ചുകൊണ്ടിരുന്നു. വണ്ടിയിൽ നിന്നും എല്ലാവരും ഇറങ്ങിപ്പോന്നത് അല്ലാതെ ബാഗുകളും സാധനങ്ങളും ഒന്നും എടുത്തിട്ട് ഉണ്ടായിരുന്നില്ല. ഉണ്ടക്കണ്ണിയെ ഒന്നുകൂടി വട്ട് പിടിപ്പിക്കാൻ, സീതയെ കണ്ണുകൊണ്ട് ഞാൻ പുറത്തേക്ക് വിളിച്ചു. അപ്പോഴേക്കും സമയം ഇരുട്ടിയിട്ടുണ്ടായിരുന്നു. സീത പുറത്തേക്ക് വന്നു, കാറിൻറെ ഡോർ തുറന്നു. സാധനങ്ങൾ ഇറക്കുന്ന അതിനിടയിൽ ഞാൻ: ഇപ്പോൾ മനസ്സിലായോ സർപ്രൈസ്. ഇത് പറഞ്ഞാൽ ആ ത്രില്ല് നഷ്ടപ്പെടില്ലെ, അതുകൊണ്ടാണ് പറയാതിരുന്നത്. സീത: ഈ കക്ഷി ആണല്ലേ അന്ന് എന്നെ ചീത്ത പറഞ്ഞത്. എന്നിട്ട് ഒരു വാക്ക് അണ്ണൻ എന്നോട് പറഞ്ഞില്ലല്ലോ. ഞാൻ: അതൊക്കെ ഒരു വലിയ കഥയാണ്. അവിടെ ചെന്നിട്ട് സൗകര്യംപോലെ ഞാൻ പറഞ്ഞു തരാം. ആ സാധനത്തിനെ ഇടക്കിടക്ക് നമുക്ക് വട്ടു പിടിപ്പിക്കണം. അതുകണ്ടൊ, പെട്ടെന്ന് നോക്കരുത്. നമ്മളെ നിരീക്ഷിക്കാൻ അടുക്കളയുടെ വാതിൽ ഇനി അവിടെ വന്നു നിൽക്കുന്നത് കണ്ടൊ? സീത ഭാഗം എടുത്ത് തിരിഞ്ഞു പോകുന്നതിനിടയിൽ കിളിയെ കണ്ടു. ബാഗുകൾ ഒക്കെ എൻറെ പുറകിൽ വയ്ക്കാൻ ഞാൻ പറഞ്ഞു. ഉടനെ കിളി വന്ന് സീതയെ വിളിച്ചുകൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോൾ സീത അവരുടെ ബാഗുമെടുത്ത് അമ്മാവൻ്റെ ബെഡ്റൂമിലേക്ക് പോയി. അവിടെ ഈ കുട്ടിത്തേവാങ്ക് കിടക്കുന്നതുകൊണ്ടാണ് ഞാനാ ബാഗുകൾ ഒക്കെ എടുത്ത് മുറിയിലേക്ക് വച്ചത്. ഇനി ഇവരെ അവിടെ കൊണ്ട് ചെന്ന് കിടത്തിയാൽ, ഒരു വിഷമമുണ്ടാവേണ്ടല്ലോ എന്ന് കരുതി. 8:30 ആയപ്പോൾ ഭക്ഷണം കഴിച്ച് എല്ലാവരും നേരത്തെ കിടന്നാൽ വെളുപ്പിന് എഴുന്നേറ്റ് പോകാം. അതുകൊണ്ട് എല്ലാവരും ഭക്ഷണം കഴിച്ചു. കിടക്കാൻ നേരം അമ്മാവൻറെ മുറിയിലെ കട്ടിൽ ഫാമിലി കോട്ട് ആയിരുന്നതിനാൽ, അവരോട് മൂന്നു ‘പേരോടും അവിടെ കിടക്കാൻ പറഞ്ഞു. അവർ ആ മുറിയിൽ കയറി വാതിലടച്ചു. ഇനി ആ കുട്ടിത്തേവാങ്കിന് ഒറ്റക്ക് എങ്ങാനും കിടക്കണം എന്ന് തോന്നിയാലോ എന്ന് കരുതി. അമ്മുമ്മയോട് ഞാൻ: ഞാനിവിടെ സെറ്റിയിൽ കിടക്കുവാ, ആ മുറിയിൽ കയറി ആർക്കെങ്കിലും കിടക്കാം. അമ്മുമ്മ: മോളെ നിനക്ക് ഒറ്റക്ക് അവിടെ കിടക്കണോ? മിണ്ടാട്ടമില്ല. ഇവിടെ എന്താണ് ഊമയാണോ. ഇന്നിവിടെ വന്നിട്ട് ഒരു ശബ്ദം പോലും കേട്ടിട്ടില്ല. വരട്ടെ പോകുന്നതിനുമുമ്പ് ഞാൻ ഒന്ന് കൊടുക്കും. അഹങ്കാരം കൂടുതലാണ്. അന്ന് അവന് കൊടുത്തതിൻ്റെ ബാക്കി ഇവൾക്ക് കൊടുക്കണം. നാളെ കൂടി ഇവളെ വട്ടു പിടിപ്പിക്കണം. ഞായറാഴ്ച ഇവരെ അമ്മൂമ്മയുടെ കൂടെ ചിറ്റയുടെ വീട്ടിലേക്ക് പറഞ്ഞയക്കണം. എന്നിട്ട് ഇവക്ക് രണ്ട് കൊടുത്ത് ഒതുക്കണം.

NB :തുടരണൊ വേണ്ടയൊ എന്ന് നിങ്ങൾ തിരുമാനിക്കു. എന്തായാലും എനിക്ക് സന്തോഷമെയുള്ളു, എൻ്റെ കിളിയെ നിങ്ങൾ ഇത്രയും എപ്പിസോഡ് ആയി സ്വീകരിച്ചതിന്. അഭിപ്രായം പ്രതീക്ഷിക്കുന്നു.