ഇന്നെങ്കിലും എന്തെങ്കിലും വാങ്ങണം. !

മല കയറി വന്ന അംബാസിഡർ കാർ നാരായണന്റെ ആ കൊച്ചു കടയ്ക്കു മുൻപിൽ ചവിട്ടി നിർത്തി.
വേറെ ഒരു കട കാണണമെങ്കിൽ ഇനി താഴ്‌വാരം പോകണം. ഉദ്യോഗത്തിനു പോകുന്ന ഉത്തമൻ ഒഴിച്ച്
ആ നാട്ടുകാർ മലയിറങ്ങാൻ താല്പര്യം കാണിക്കാത്തത് കൊണ്ട് നാരായണന്റെ കട ആ നാടിന്റെ
നിലനില്പാണ്. നാരായണൻ തന്റെ കടയുടെ കഥ പറയുമ്പോൾ വർഷങ്ങളിൽ നിന്നും തലമുറകളിലേക്ക്
ആ കഥ നീളും. കാരണം ആ കടയുടെ ഉല്പത്തി മൂന്ന് തലമുറകളായി വളർന്നു കിടക്കുന്നു.
നാരായണന്റെ കടയ്‌ക്കൊപ്പം വളർന്നതാണ് ഈ ആൽ മരവും .കടയ്ക്കുമുകളിൽ കുട വിരിച്ചു
അങ്ങനെ അതും അവിടെ നില കൊള്ളുന്നു.

“ഇനി ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചിട്ടാവാം യാത്ര “

മുൻസീറ്റിലിരുന്ന മൂപ്പിലാൻ പുറകോട്ടു നോക്കി പ്രഖ്യാപിച്ചു. പുറകിലാണേൽ രണ്ടു
പേരുണ്ട്. രണ്ട് പേരും നല്ല ഉറക്കത്തിലാണ്.

“ഡി എഴുനേൽക്കാൻ.. “

വെള്ളം വറ്റിയ തൊണ്ടയിൽ നിന്നും അത്രയും ഒച്ചയേ പുറത്തു വന്നുള്ളൂ.. സ്വന്തം
ഭാര്യയെ ഉണർത്താൻ അത്രയും ശബ്ദം ധാരാളം .

“വീടെത്തിയോ..? “

ഒരു ഞെട്ടലോടെ ജാനകി എഴുന്നേറ്റു. നെഞ്ചിൽ നിന്നും ഊർന്നു വീണു കിടന്ന സാരി
തലപ്പിനെ വീണ്ടും തോളിലേക്കിട്ടു. അത് പക്ഷെ സുകുവിനെത്ര സുഖിച്ചില്ല. ഇത്രയും നേരം
കണ്ണാടിയിൽ തെളിഞ്ഞു നിന്ന മുലയിടുക്കുകളെ സാരി കൊണ്ട് മറയ്ക്കുമ്പോൾ ഏതൊരാണിനും
തോന്നാവുന്ന നിരാശ മാത്രമേ സുഖുവിനും തോന്നിയുള്ളൂ. ജാനകിയുടെ മുലയിൽ ഡ്രൈവറിനു
അവകാശമില്ലെന്നുള്ള ബോധം അവനെ മൗനിയാക്കി. നിവർന്നിരുന്ന ജാനകി ബോധം കെട്ടുറങ്ങുന്ന
മകനെ എഴുനെല്പിക്കാനുള്ള തിരക്കിലായി.

“വീടെത്തിയോ?!”

ബോധം വീണ രഖുവിനും ചോദിക്കാനുള്ളതും അത് തന്നെ . രഘുവിനെ പെറ്റിട്ടപ്പോൾ കാണാൻ
വന്നവർ ഒരു പോലെ പറഞ്ഞിട്ടാണ് പോയത്

“മകൻ അമ്മയെ വാർത്തെടുത്തത് പോലുണ്ട് “

വർഷങ്ങൾ കഴിഞ്ഞിട്ടും അതിനു ഒരു മാറ്റവുമില്ല. രഘു സുന്ദരനാണ്.. ആരും
കൊതിയ്ക്കുന്ന പുരുഷൻ. അങ്ങനെ നാട്ടിലെ പെണ്ണുങ്ങളുടെയെല്ലാം കൊതി തീർക്കാനായി
ഇറങ്ങി തിരിച്ച രഘുവിന് നാട്ടിൽ നല്ല ചീത്തപ്പേരായി. നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതി
എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും രഘു ഇതുവരെ ആരെയും ഗർഭിണിയാക്കിയിട്ടില്ല. പക്ഷേ
നാട്ടുകാർക്കിടയിലുള്ള രഘുവിന്റെ ചീത്തപ്പേര് കൂടി കൂടി വന്നതേയുള്ളു. അത് കൊണ്ട്
തന്നെ വിവാഹ പ്രായം കഴിഞ്ഞിട്ടും രഘുവിന് നാട്ടിൽ പെണ്ണ് കിട്ടുന്നില്ലെന്ന
സ്ഥിതിയായി.

“ഇതെന്താ ചേട്ടാ നമ്മുടെ മോനു മാത്രം പെണ്ണ് കിട്ടാത്തെ? “

ഒരു കട്ടനും നീട്ടി ജാനകി പലപ്പോളും പ്രഭാകരനോടു പരിഭവം പറയും.

“എങ്ങനെ പെണ്ണ് കിട്ടാനാ.. അത്രയ്ക്കുണ്ടല്ലോ മകന്റെ മാഹാത്മ്യം.. ഏതേലും
തേവിടിശികളുടെ കാലിന്റെ ഇടയിൽ നിന്നു ഇറങ്ങി വരാൻ സമയമുണ്ടോ നിന്റെ മകന്. “

ചൂട് പോലും വക വയ്ക്കാതെ പ്രഭാകരൻ എന്നിട്ട് ഒറ്റ വലിയ്ക്കു കട്ടൻ തീർക്കും.

“ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങള് കേൾകുവോ “

ജാനകിയുടെ അനുരഞ്ജന ശ്രെമം ആണ് ഇനി അടുത്തത്.

“ഉം.. കേൾക്കട്ടെ.. നിന്റെം കൂടി മോനല്ലേ.. ഇനി നിന്റെ വാക്ക് കെട്ടില്ലാന്നു
വേണ്ട.. “

“അതെ നമ്മുടെ മോനിത്രേം പ്രായമായില്ലേ..? “

പ്രഭാകരന്റെ നരച്ച മുടികളിൽ കൈ വിരലുകൾ ഓടിച്ചു കൊണ്ട് ജാനകി ഒന്നുടെ ചേർന്ന്
നിന്നു.

“അതിനു.. “

“നമുക്ക് ആ പെണ്ണുങ്ങളിൽ ആരേലും കൊണ്ട് അവനെ കെട്ടിച്ചാലോ.. !”

ആ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപേ ജാനകി ഒരു കൈ അകലം പാലിച്ചു..

“ഭാ….. ഇനി അതിന്റെ കുറവും കൂടിയേയുള്ളു. കണ്ട അറവാണിച്ചികളെയൊക്കെ എന്റെ വീട്ടിൽ
കയറ്റി പൊറുപ്പിക്കാം . “

അങ്ങേർക്ക് അങ്ങനെ പറഞ്ഞിട്ട് ചാരു കസേരയിൽ ചാരി കിടന്നാൽ മതി. നീറുന്നത് ജാനകിയുടെ
നെഞ്ചാണ്. ഒറ്റ മകനേയുള്ളു. അത് കൊണ്ട് ഇതിനു എന്തെങ്കിലും പോം വഴി കണ്ടു
പിടിയ്കാതെ ജാനകി അടങ്ങില്ല.

അതിനുള്ള പോം വഴിയുമായെത്തിയത് മറുനാടിന്റെ മണമുള്ള അത്തറ് വിൽപ്പനക്കാരൻ
കുഞ്ഞൂഞ്ഞാണ്.

“നിങ്ങളെന്തിനാ ഇത്ര ദണ്ണിക്കുന്നേ.. പെണ്ണുങ്ങളുള്ള നാടുകൾ വേറെയുമുണ്ടല്ലോ. “

വേലിക്കിപ്പുറം നിന്ന് കുഞ്ഞൂഞ്ഞു പറഞ്ഞതിൽ കാര്യമുണ്ടെന്നു ജാനകിയ്ക്കും
തോന്നാതിരുന്നില്ല. തന്റെ മകന് പെണ്ണ് കൊടുക്കാത്ത നാട്ടുകാർക്കു മുൻപിലൂടെ രഘു
പെണ്ണും കെട്ടി വരുന്നത് ഇപ്പോൾ ജാനകിയ്ക് ഒരു വാശിയായി. അതിനു ചട്ടം കെട്ടിയതും
കുഞ്ഞൂഞ്ഞിനെ തന്നാണ്. അവനാകുമ്പോ നാടുകൾ ചുറ്റി നടക്കുന്നവനല്ലേ. അവന്റെ
സർകീട്ടിനിടയ്ക് രഘുവിന് പറ്റിയ പെണ്ണിനെ കിട്ടാതിരിക്കില്ല.

കുഞ്ഞൂഞ്ഞു ആ വിശ്വാസം കാത്തു.

“അത്രയും ചേലുള്ള പെണ്ണ് നമ്മുടെ കരയിലില്ല.. നല്ല സ്വഭാവം. പോരാത്തതിന് നിങ്ങളുടെ
ജാതിയും..പക്ഷേ ദൂരം ഇശ്ശി പോണം “

എങ്ങനെയും മകനെ പെണ്ണ് കെട്ടിക്കാൻ നടന്ന ജാനകിയ്ക് ദൂരം ഒരു പ്രശ്നമായി
തോന്നിയില്ല. രാവിലെ ഇറങ്ങിയ കാർ സൂര്യൻ നട്ടുച്ചിയിൽ എത്തിയപ്പോളാണ് നാരായണന്റെ
കടയ്ക്കു മുൻപിൽ ചവിട്ടി നിർത്തിയത്.

കാറിൽ നിന്നും ഇറങ്ങിയ ആൾക്കാരെ നാരായണനും കൂടെ നിന്നവരും പുരികം ഉയർത്തി
സ്വീകരിച്ചു.

“സംഭാരം കിട്ടുവോ..? “

കടയ്ക്കു പുറത്തോട്ടു നീട്ടിയിട്ടിരുന്ന ബെഞ്ചിൽ ചന്തി ഉറപ്പിച്ചു മൂപ്പിലാൻ
തിരക്കി.

“സംഭാരം ഇല്ല. നാരങ്ങ വെള്ളം എടുക്കട്ടെ ഒരു ഗ്ലാസ്‌ “

വിനയാന്വീതനായ നാരായണൻ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായി.

സോഡയുടെ നുര പൊങ്ങിയ ഗ്ലാസ്സുകൾ ഓരോന്നായി അവർക്കു നേരെ നീട്ടികൊണ്ട് ഒരു A
ക്ലാസ്സ്‌ ചിരിയും പാസ്സ് ആക്കി.

“പുതിയ എസ്റ്റേറ്റ് വാങ്ങാൻ വന്നവരായിരിക്കും അല്ലേ? “

വരത്തന്മാരുടെ ആഗമ ഉദ്ദേശം എന്ത്‌ തന്നെ ആയാലും അതിവിടെ വിളമ്പിയിട്ടു മാത്രം
മുൻപോട്ട് പോയാൽ മതി എന്ന പക്ഷക്കാരനാണ് നാരായണൻ..

“ഹേയ്.. ഞങ്ങളിവിടെ ഒരു പെണ്ണുകാണലിനു വന്നതാ.. “

പ്രഭാകരൻ നാരായണനെ തിരുത്തി. ഈ മല മുകളിലേക്കു പതിവില്ലാത്തതാണ് മറു നാട്ടിൽ
നിന്നും ഒരു കല്യാണം. അത് കൊണ്ടായിരിക്കും ചുറ്റും കൂടി നിന്നവരും നാരായണനും ആ
ഉത്തരത്തിൽ സംതൃപ്തനായില്ല.

“ഏതാ പെണ്ണ്..? “

“എന്തുവായിരുന്നെടി ആ കൊച്ചിന്റെ പേര് ? “

തല ചൊറിഞ്ഞു കൊണ്ടു പ്രഭാകരൻ ആ ചോദ്യം ജാനകിയ്ക് പാസ്സ് ചെയ്തു.

“മീനാക്ഷി.. “

“ഓഹ് നമ്മളുടെ കല്യാണിയുടെ മകളുടെ കാര്യാ ഈ പറയണേ.. “

കൂട്ടത്തിൽ പ്രമുഖൻ കാര്യങ്ങൾക്ക് കുറച്ചു കൂടെ വ്യക്തത വരുത്തി.

“നിങ്ങൾ എവിടുന്നാ കാർന്നോരെ വരുന്നേ? “

“കുറച്ചു ദൂരെ നിന്നാ.. “

ആ വിളി ഇഷ്ടപെടാത്ത പ്രഭാകരൻ തന്റെ ജന്മഭൂമിയെ കുറിച്ച് ഇവരുടെ മുൻപിൽ പറയാൻ
താല്പര്യം കാണിച്ചില്ല.

“ചുമ്മാതല്ല.. ഒന്ന് പെണ്ണിനെ കുറിച്ച് അന്വേഷിച്ചിട്ടു പോരായിരുന്നോ കാർന്നോരെ ഈ
പെണ്ണ് കാണലിനുള്ള വരവൊക്കെ.. “

ദേ പിന്നേം കാർന്നോരു വിളി. അവന്റെ തന്തയ്ക്കു തന്നെ വിളിയ്ക്കാൻ നാവുയർത്താൻ
തുടങ്ങുന്നതിനു മുൻപേ ജാനകി ഓവർ ടേക്ക് ചെയ്തു.

“ആ കൊച്ചിന് എന്താ കുഴപ്പം? “

നാടൊട്ടുക്ക് തെണ്ടിയിട്ടു കല്യാണം നടക്കാത്തോണ്ടാ ഇങ്ങോട്ടു പോന്നത് . ഇനി ഇതും
മുടങ്ങുമോ എന്ന് ജാനകിയ്ക് നല്ല പേടിയുണ്ടായിരുന്നു.

“അതിപ്പോ നാട്ടുകാരായ ഞങ്ങള് തന്നെ നിങ്ങളോട് പറഞ്ഞാൽ നിങ്ങള് വിചാരിക്കും ഞങ്ങള്
കല്യാണം മുടക്കികളാണെന്നു.. ആ പെണ്ണിന് ഒരു ജീവിതം കിട്ടുവാണേൽ നമുക്കെന്താ ചേതം. “

കൂട്ടത്തിൽ താടി നീട്ടി വളർത്തിയവന് പറയാനുള്ള അവസരം കൊടുത്തു കൊണ്ട് ബാക്കിയുള്ളവർ
മിണ്ടാതെ നിന്നു .

“എന്തായാലും പറ.. “

ജാനകിയ്ക് ആതി കൂടി കൂടി വന്നു.

“പെണ്ണ് അത്ര നല്ല നടപ്പല്ല. കുറേ നാള് പഠിപ്പിച്ച ടീച്ചറിന്റെ പുറകെ
ആയിരുന്നു..ഇപ്പൊ പിടിച്ചിരിക്കുന്നത് രണ്ട് പിള്ളേരുള്ള ഒരുത്തനേം. നിങ്ങളെ
പോലുള്ള മാന്യന്മാർക് ചേർന്ന ബന്ധമല്ലെന്നാ എന്റെ അഭിപ്രായം “

ഒരാളുടെ നെഞ്ചിൽ തീ വാരി ഇട്ട നിർവൃതിയോടെ അവൻ ആ സത്യം പറഞ്ഞു നിർത്തി. എന്നിട്ടു
അവരുടെ മൂന്നുപേരുടെയും മുഖത്തോട്ട് മാറി മാറി നോക്കി. ഇതെന്ത് മയിര്..!! ഒരു ഭാവ
ഭേദവുമില്ലാത്ത ആ മുഖങ്ങൾനോക്കി അവൻ ആത്മഗതം പറഞ്ഞു.

ഇപ്പോളാണ് ജാനകിയ്ക് നെഞ്ചിലെ തീയണഞ്ഞത്. തന്റെ മകന് ഇതിലും യോഗ്യയായ
പെണ്ണില്ലെന്നു അവൾ തീരുമാനിച്ചു.. കുടിച്ച വെള്ളത്തിനുള്ള പൈസയും പിന്നെ ഫ്രീ ആയി
ഒരു ചിരിയും നൽകി അവർ വീണ്ടും യാത്രയായി.

“ഇനി നമ്മള് പറഞ്ഞത് അവർക്ക് മനസിലാവാത്ത കൊണ്ടാണോ? “

ചീറി പാഞ്ഞു പോയ കാറും നോക്കി കടയിലിരുന്നവർ പിറുപിറുത്തു.

“അല്ല ദാമുവേ നീയി പറഞ്ഞതിൽ വല്ലോം സത്യോണ്ടോ? “

“എന്റെ ദിവാകരേട്ടാ ഞാൻ കള്ളം പറഞ്ഞതാന്നാ നിങ്ങള് കരുതീത്. അവര് രണ്ടും കൂടെ ആ
മൂത്രപ്പുരയുടെ മറവിലിരുന്നല്ലാരുന്നല്ലോ പണി മുഴുവൻ.. “

വന്നവരോ വിശ്വസിച്ചില്ല.. നാട്ടാരെങ്കിലും വിശ്വസിച്ചോട്ടെയെന്നു കരുതീട്ടാവും ദാമു
സ്ഥലം സഹിതം തെളിവ് നിരത്തിയത്.

“അവളുടെ അമ്മയും അങ്ങനൊക്കെ തന്നല്ലായിരുന്നോ.കുറേ നാള് വരത്തൻ മാപ്പിളയുടെ
കൂടല്ലരുന്നോ കിടപ്പും പൊറുതിയും .. “

ആ കഥയിൽ ആർക്കും തർക്കമില്ല..കുറച്ചു പഴയ കഥ ആണ്. നിങ്ങള്കാർക്കും
മുഷിപ്പില്ലെങ്കിൽ അത് കൂടി പറഞ്ഞിട്ടാവാം പെണ്ണ് കാണൽ.

മീന മാസം കത്ത് പിടിച്ചു നിൽക്കുന്ന സമയം ആണ് കല്യാണിയ്ക് തേൻ വരിയ്ക്കയോട് പൂതി
തോന്നിയത്.പൂതി തോന്നിയ മാത്രയിൽ തന്നെ കെട്ടിയോന്റെ കഴുത്തിൽ ചുറ്റി അവൾ കാര്യം
അവതരിപ്പിച്ചു. പെണ്ണിന്റെ പൂതി കേട്ടതും ശങ്കരൻ കയറും കത്തിയുമെടുത്തു തെക്കേ
പറമ്പിലേക്കോടി. ഒത്ത അറ്റത്തു പഴുത്തു കിടന്ന ചക്ക തന്നെ പെമ്പറന്നോത്തിയ്ക്
കൊടുക്കാന്നു കരുതി നെഞ്ചുരച്ചു മോളിലോട്ട് കയറിയ ശങ്കരനെ ചതിച്ചത് പ്ലാവാണോ കുല
ദൈവങ്ങളാണോ എന്നറിയില്ല. എന്തായാലും ശങ്കരൻ ഉമ്മറത്തെ ഭിത്തിയിൽ കയറി ചിരിച്ചു
ഇരുന്നു. അന്ന് കല്യാണി നെയ് മുറ്റി നിൽക്കുന്ന പ്രായം.

ശങ്കരന്റെ കൈയിൽ കല്യാണി ഒതുങ്ങില്ലെന്നു കവടി നിരത്താതെ നാട്ടുകാർ ഒന്നടങ്കം
പ്രവചിച്ചിരുന്നു അവരുടെ കല്യാണത്തിന് മുൻപും പിൻപും. കാരണം പലതുണ്ടെങ്കിലും
പ്രധാനം കല്യാണിയുടെ ചന്തം തന്നെ ആയിരുന്നു. പൂവമ്പഴം തൊലിച്ചു വായിലേക്ക്
വയ്കുമ്പോളെല്ലാം നാട്ടുകാർ കല്യാണിയെ ഓർക്കും . അതായിരുന്നു അവളുടെ നിറം. ഒറ്റ
മുണ്ടിന്റെ പിൻബലവും നെഞ്ചിറുകിയ ബ്ലൗസിന്റെ മുന്ബലവും മാത്രമായി ആ നാടിന്റെ
നെഞ്ചിൽ ചവിട്ടി അവൾ നടന്നു നീങ്ങുന്ന നേരം ആബാലവൃദ്ധം ആണുങ്ങളും കൈകൊണ്ട് അവരുടെ
പൗരുഷം മറയ്ക്കും. മുണ്ടെന്നോ ട്രൗസേറെന്നോ വ്യത്യാസമില്ലാതെ ഏതൊരു കുണ്ണയും
പൊക്കാനുള്ള അവളുടെ കഴിവിനെ ആ നാട്ടുകാർ പരസ്യമായി പേടിച്ചിരുന്നു .

ശങ്കരനെ തെക്കോട്ടെടുത്തപ്പോൾ കല്യാണിയുടെ വീടിന്റെ തെക്കേ വാതിലിൽ മുട്ട് തുടങ്ങി.
കല്യാണിയെ കണ്ടു മുട്ടി നിന്ന നാട്ടുകാരൊക്കെ മാറി മാറി മുട്ടി നോക്കി. പക്ഷേ
കല്യാണിയുടെ വാതിൽ തുറന്നില്ല. അതിൽ നിരാശരായ ജനങ്ങൾ മുട്ടിന്റെ എണ്ണം കുറച്ച നേരം
നോക്കി ആണ് അത്തറും കൊണ്ട് കുഞ്ഞൂഞ് ആ നാട്ടിലെത്തിയത്.

അറബി നാടിന്റെ പത്രാസും കോലൻ മുഖവും നീണ്ട താടിയും തടവി കുഞ്ഞൂഞ് വീടായ വീടെല്ലാം
കയറി ഇറങ്ങി അത്തറ് വിറ്റു. മീനാക്ഷിക് ഓടി നടക്കുന്ന പ്രായമെത്തിയോണ്ട്
കുഞ്ഞൂഞ്ഞിനെ കണ്ടതും അവൾ വേലിയ്ക്കരികിലേക്ക് ഓടിയെത്തി. പുഴു തിന്ന പല്ലുകൾ
വെളുക്കെ തുറന്നു പിടിച്ചു അവൾ കുഞ്ഞൂഞ്ഞിനെ നോക്കി ചിരിച്ചു.

“അമ്മയില്ലേ മോളെ..? “

ആ ചുന്ദരി പെണ്ണിന്റെ തലയിൽ തടവി കൊണ്ട് കുഞ്ഞൂഞ്ഞ് പടിയ്ക്കൽ തന്നെ നില്പായി..
അമ്മേ എന്ന വിളിയുമായി പറമ്പിലേയ്ക് ഓടി പോയ മീനാക്ഷി കല്യാണിയുടെ കയ്യും വലിച്ചു
കൊണ്ടാണ് തിരിച്ചെത്തിയത്. കല്യാണിയെ കണ്ടതും ജിന്നിനെ കണ്ട വെപ്രാളമായി
കുഞ്ഞൂഞ്ഞിന്.

നീരാട്ട് കഴിഞ്ഞെത്തിയ അപ്സരസിനെ പോലെ വിയർപ്പിൽ കുളിച്ചു കല്യാണി വേലിയ്ക്കൽ
നിന്നു.പച്ച കരയിട്ട ഒറ്റ മുണ്ട് അരയിൽ ചുറ്റി. അതിനും മുകളിൽ, കുഞ്ഞൂഞ്ഞിന്റെ
പെരുവിരൽ നീളത്തിനു മുകളിൽ, ഒലിച്ചിറങ്ങിയ വിയർപ്പുകൾ അവളുടെ പൊക്കിളും നിറച്ചു
താഴോട്ട് ഒഴുകി.

“അത്തറ് വേണോ? “

ആ നനവ് പടർന്ന വയറിൽ നിന്നും കണ്ണെടുക്കാതെ കുഞ്ഞൂഞ്ഞു ചോദിച്ചു. അവളുടെ വയറിന്റെ
ചരിവുകളിൽ കെട്ടിക്കിടന്ന നെയ് മടക്കുകളിലേക് ആ നനുത്ത കാറ്റടിച്ചപ്പോൾ
ചെറുതായൊന്നു കുളിരു കയറി. വേലിയ്ക്കപ്പുറത്തേയ്ക് ആ വെളുത്ത കൈതണ്ട നീട്ടിയ നേരം
കൈയിൽ കിടന്ന കുപ്പി വളകൾ തമ്മിൽ രഹസ്യം പറഞ്ഞു കുലുങ്ങി ചിരിച്ചു.

“ഏതാ വേണ്ടത്? “

“എനിക്കറിയില്ല.. നല്ലത് ഏതെങ്കിലും.. “

തന്റെ ഉപ്പാന്റെ പ്രായമുള്ള തുണി സഞ്ചിയിൽ നിന്നും ചുവന്ന മുത്തു പിടിപ്പിച്ച
സ്പടിക കുപ്പി കുഞ്ഞൂഞ്ഞ് കയ്യിലെടുത്തു..

“വസന്ത മുല്ല.. “

അതിലെ ഒരു തുള്ളി കൈയിലേക്കിറ്റിച് കുഞ്ഞൂഞ്ഞു ആ കൈത്തണ്ടിലേയ്ക് മുഖം ചേർത്തു.
അവളുടെ വിയർപ്പും അത്തറും കൂടി കുഞ്ഞൂഞ്ഞിന് ചുറ്റും ആയിരം കാടുകൾ മുല്ല
മൊട്ടിട്ടു.

“എത്രയാ..? “

നാണം കൊണ്ടു ചുവന്ന കല്യാണിയുടെ കവിളിൽ അപ്പോൾ വിരിഞ്ഞത് മുല്ല അല്ലായിരുന്നു,
നല്ല ചെന്താമര..

“ഒന്നും വേണ്ട.. “

അങ്ങിനെ ഒരുപാട് അത്തറ് കുപ്പികൾ പലപ്പോഴായി തീർന്നപ്പോൾ കല്യാണി ശാഠ്യം പിടിച്ചു.

“ഇന്നെങ്കിലും എന്തെങ്കിലും വാങ്ങണം. “

അങ്ങനെ വർഷങ്ങളായി തുറന്നു കിടന്ന കല്യാണിയുടെ വാതിൽ കുഞ്ഞൂഞ്ഞിന് മുൻപിൽ തുറന്നു
കിട്ടി. മാപ്പിളയുടെ അത്തറിൽ വശീകരണം ഉണ്ടെന്നു തോറ്റു പിന്മാറിയ പുരുഷ കേസരിമാർ
നാട് മുഴുവൻ പാടി നടന്നു. അതോടെ കുഞ്ഞൂഞ്ഞിന്റെ ആ നാട്ടിലെ അത്തറ് കച്ചവടം പൂട്ടി.

പിന്നെ കുഞ്ഞൂഞ്ഞു മല കയറിയതൊക്കെ കല്യാണിയെ കാണാനായിരുന്നു. അങ്ങനെയുള്ള ഒരു
വരവിലാണ് മീനാക്ഷിയ്ക് പ്രായം തികഞ്ഞ കാര്യം കല്യാണി പറയുന്നത്.

“പെണ്ണിനെ വേഗം പിടിച്ചു കെട്ടിക്കണം. നാട്ടുകാർ അതും ഇതും പറഞ്ഞ് തുടങ്ങി. അവനാണേൽ
ഒരു ഭാര്യേം കുട്ടിയും ഉള്ളതാ.. “

കല്യാണിയുടെ ദണ്ണം മൂർച്ഛിച്ചപ്പോൾ ആ ബാധ്യത കൂടി കുഞ്ഞൂഞ് ഏറ്റെടുത്തു. കടി
മുട്ടി നിൽക്കുന്ന മീനാക്ഷിയ്കും കടി മാറാത്ത രഘുവിനും വേണ്ടി ഒരൊറ്റ കുരുക്കിൽ
കുഞ്ഞൂഞ് പണി നടത്തി.